HOME
DETAILS

ഉവൈസി പങ്കെടുത്ത പൗരത്വ പ്രതിഷേധയോഗത്തില്‍ പാകിസ്താന് സിന്ദാബാദ് വിളിച്ച് യുവതി, മൈക്ക് പിടിച്ചുവാങ്ങിയിട്ടും പിന്‍വാങ്ങിയില്ല, പിന്നില്‍ വര്‍ഗീയ ശക്തികളെന്ന് സംഘാടകര്‍

  
backup
February 20, 2020 | 4:55 PM

woman-chants-pakistan-zindabad-asaduddin-owaisis-bengaluru-rally-india

ബംഗളൂരു: സി.എ.എ-എൻ.ആർ.സി വിരുദ്ധ സമര വേദിയിൽ പാകിസ്താൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് യുവതി. മൈക് പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും ചെറുത്ത് നിന്ന യുവതി മുദ്രാവാക്യം വിളി തുടർന്നു. ഒടുവിൽ പൊലീസെത്തി അവരെ വേദിയിൽ നിന്ന് മാറ്റുകയായിരുന്നു. ബംഗളൂരുവിൽ നടന്ന സമരത്തിലാണ് അമൂല്യ എന്ന യുവതി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. എ.ഐ.എം.ഐ.എം നേതാവും ലോക്സഭാ എം.പിയുമായ അസസദുദ്ദീൻ ഉവൈസിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് തടയാൻ ശ്രമിച്ച ഉവൈസി യുവതിയുടെ പ്രവൃത്തിയെ ഒരുതരത്തിലും അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കി.

ഉവൈസി സംസാരിച്ചതിനുശേഷമാണ്‌ അമൂല്യ വേദിയിലെത്തിയത്. കയറിയ ഉടനെ അവർ പാകിസ്താൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചു. ജനങ്ങളോട് മുദ്രാവാക്യം ഏറ്റുവിളിക്കാനും അമൂല്യ ആവശ്യപ്പെട്ടു. ഉവൈസിയും സംഘാടകരും മൈക് പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും മിനിറ്റുകളോളം ചെറുത്ത് നിന്ന യുവതി മുദ്രാവാക്യം വിളി തുടർന്നു. ഒടുവിൽ പൊലീസെത്തി അവരെ വേദിയിൽ നിന്ന് മാറ്റുകയായിരുന്നു.

നാടകീയമായ സംഭവവികാസങ്ങൾക്ക് ശേഷം ഉവൈസി യുവതിയുടെ പ്രവൃത്തിയെ എതിർത്ത് ജനങ്ങളോട് സംസാരിച്ചു. ‘‘എെൻറ പാർട്ടിക്കോ എനിക്കോ അവരുമായി യാതൊരു ബന്ധവുമില്ല. അവരുടെ പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണ്. സംഘാടകർ അവരെ ക്ഷണിക്കാൻ പാടില്ലായിരുന്നു. അവരുണ്ടായിരുന്നെങ്കിൽ ഞാൻ പങ്കെടുക്കുമായിരുന്നില്ല. ഞങ്ങൾ എല്ലാവരും ഇന്ത്യക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. ശത്രുരാജ്യമായ പാകിസ്താനെ ഒരുവിധേനയും പിന്തുണക്കാനാവില്ല’’.

 

https://twitter.com/ANI/status/1230498350799171584



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണല്‍ ഖനന തര്‍ക്കം രൂക്ഷമായി; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

National
  •  4 days ago
No Image

പശ്ചിമബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവായി തുടരും; മമതക്ക് തിരിച്ചടി 

National
  •  4 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  4 days ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരേ വീണ്ടും ചികിത്സാ പിഴവ് പരാതി; ഒരു വര്‍ഷത്തിനിടെ യുവതി ആറുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി

Kerala
  •  4 days ago
No Image

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍ 

Kerala
  •  4 days ago
No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  4 days ago
No Image

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പി.എസ്.സി ! ; രാജേഷ് തില്ലങ്കേരിക്ക് പകരം നല്‍കിയത് ആകാശ് തില്ലങ്കേരിയുടെ ചിത്രം

Kerala
  •  4 days ago
No Image

വിവാഹിതയായിട്ട് വെറും 48 ദിവസം,  ചുറ്റും സി.സി ടിവി, അയല്‍ക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; ഡോക്ടറായ ഭര്‍ത്താവിന്റെ ക്രൂരതയില്‍ നവവധു ജീവനൊടുക്കി

National
  •  4 days ago
No Image

ശിവസേനയിലെ പിളർപ്പ്; എൻ.സി.പിയിലും ആശങ്ക, എം.പിമാരുടെ യോഗം വിളിച്ച് ശരദ്പവാർ

National
  •  4 days ago
No Image

ചായ അമിതമായി തിളപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: കടുപ്പം കൂടുമ്പോള്‍ നഷ്ടപ്പെടുന്നത് ആരോഗ്യം

Kerala
  •  4 days ago