HOME
DETAILS

അകത്തേത്തറ-നടക്കാവ് റെയില്‍വേ മേല്‍പ്പാലം സ്ഥലമേറ്റെടുപ്പ്; ആദ്യഘട്ട രജിസ്ട്രേഷന്‍ പൂര്‍ത്തിയായി

  
backup
January 29 2019 | 08:01 AM

%e0%b4%85%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1-%e0%b4%a8%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf

പാലക്കാട്: അകത്തേത്തറ- നടക്കാവ് റെയില്‍വേ മേല്‍പ്പാലമെന്ന പാലക്കാടന്‍ ജനതയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന് മുന്നോടിയായി സ്ഥലമേറ്റെടുപ്പിന്റെ ആദ്യഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്റെ നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് സ്ഥലമേറ്റെടുപ്പ് നടപടികള്‍ തുടങ്ങിയത്. ഒലവക്കോട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഇന്നലെ രാവിലെ ആറു വ്യക്തികള്‍ മേല്‍പ്പാല നിര്‍മാണ ചുമതലയുള്ള റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ പേരില്‍ സ്വന്തം സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കി.
നാടിന്റെ വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയ മുഴുവനാളുകള്‍ക്കും വി.എസ് അച്യുതാനന്ദന്റെ അഭിനന്ദനങ്ങള്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എന്‍. അനില്‍കുമാര്‍ അറിയിച്ചു. നടക്കാവ് കുളത്തൂര്‍ ഹൗസ് കെ.എ മുജീബ് റഹ്മാന്‍ സബ് രജിസ്ട്രാര്‍ വാസുദേവന്‍ ചെറുമുക്കിന്റെ മുന്‍പില്‍ ആദ്യം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ലാന്‍ഡ് അക്വിസിഷന്‍ ജനറല്‍ തഹസില്‍ദാര്‍ ബി. ബിനുമോന്‍ മുജീബ് റഹ്മാന് നഷ്ടപരിഹാരത്തുകയുടെ ചെക്ക് കൈമാറി. അകത്തേത്തറ നിവാസികളായ അബ്ദുല്‍നാസര്‍, ആയിഷ ഉമ്മ, ജയനാരായണന്‍, വാസന്തി, സെയ്ത് മുഹമ്മദ്, എന്നിവരുടെ രജിസ്‌ട്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കി.
വരുംദിവസങ്ങളില്‍ വിവിധ ഘട്ടങ്ങളിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2017- 18 ബജറ്റില്‍ ഉള്‍പ്പെടുത്തി 36 കോടി കിഫ്ബിയില്‍നിന്നു മേല്‍പ്പാല നിര്‍മാണത്തിനായി നീക്കിവച്ചിട്ടുണ്ട്. 35 സ്ഥലം ഉടമകളില്‍ നിന്നായി ഒരേക്കര്‍ ഏഴ് സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം സ്ഥലമുടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരത്തുക നല്‍കാന്‍ വിലനിര്‍ണയ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രത്യേക പാക്കേജ് പ്രകാരമാണ് നഷ്ടപരിഹാരം നല്‍കുന്നത്. നാലുകോടി 64 ലക്ഷമാണ് നഷ്ടപരിഹാരത്തുക നല്‍കുന്നതിനായി ചെലവഴിക്കേണ്ടത്. പാലക്കാട് -2, അകത്തേത്തറ വില്ലേജുകളില്‍ നിന്നായി 42 സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. കല്ലേക്കുളങ്ങര മുതല്‍ ആണ്ടിമഠം വരെ ദേശീയ പാതയ്ക്ക് കുറുകെ രണ്ടുവരി പാതയായി 10. 90 മീറ്റര്‍ വീതിയിലും 690 മീറ്റര്‍ നീളത്തിലുമാണ് മേല്‍പാലം നിര്‍മിക്കുക. ഇരുവശത്തും ഒരു മീറ്റര്‍ വീതിയുള്ള നടപ്പാത ഒഴിവാക്കി 7.5 മീറ്റര്‍ വീതിയിലായിരിക്കും ഗതാഗതം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനല്‍ക്കാലത്ത് ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് ടൈം പ്രഖ്യാപിച്ച് ദുബൈ സര്‍ക്കാര്‍

uae
  •  9 days ago
No Image

ഹൈഫയിലെ എണ്ണ ശുദ്ധീകരണ ശാലയും ഭാഗികമായി തകര്‍ന്നു; ഇറാന്റെ തിരിച്ചടിയില്‍ ഇസ്‌റാഈലിന് കനത്ത നാശനഷ്ടം

International
  •  9 days ago
No Image

മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ കുടുങ്ങിയ അഭയാര്‍ഥികള്‍ക്ക് രക്ഷകരായി കുവൈത്തിന്റെ എണ്ണ കപ്പല്‍

Kuwait
  •  9 days ago
No Image

ഇതിഹാസ പരിശീലകന്റെ കീഴിൽ പന്തുതട്ടാൻ നെയ്മർ; സൂപ്പർതാരത്തെ സ്വന്തമാക്കാൻ യൂറോപ്യൻ ക്ലബ്

Football
  •  9 days ago
No Image

സംസ്ഥാനത്ത് അതിതീവ്രമഴ, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Weather
  •  9 days ago
No Image

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍? ജനങ്ങള്‍ ഒഴിയണമെന്ന് മുന്നറിയിപ്പ്, പ്രതിരോധ മന്ത്രാലയത്തിന് നേരെ ആക്രമണമെന്നും റിപ്പോര്‍ട്ട്

International
  •  9 days ago
No Image

മരണപ്പെട്ട ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ഗുജറാത്തിലെത്തി; എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞു, നൊമ്പരമായി അര്‍ജുന്‍ പഠോലിയ

National
  •  9 days ago
No Image

കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു| | Kuwait Malayali Death

Kuwait
  •  9 days ago
No Image

സ്വന്തം മണ്ണിൽ ഇന്ത്യക്കായി മിന്നി തിളങ്ങാൻ സഞ്ജു; വമ്പൻ പോരട്ടം ഒരുങ്ങുന്നു

Cricket
  •  9 days ago
No Image

അവൻ ഇന്ത്യയുടെ വലിയ താരം, ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തും: മൈക്കൽ ക്ലർക്ക്

Cricket
  •  9 days ago