HOME
DETAILS

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്രവൃത്തികള്‍ നിലച്ചു

  
backup
April 01 2017 | 22:04 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d-7


പ്രധാന കവാടത്തിലെ രണ്ടുനില കെട്ടിടം, അടിപ്പാത, മൂന്നാംപ്ലാറ്റ് ഫോമിലെയും രണ്ടാം ടിക്കറ്റ് കൗണ്ടറിനു സമീപത്തെയും ലിഫ്റ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തിയാണ് രണ്ടുമാസമായി നിലച്ചിരിക്കുന്നത്
കണ്ണൂര്‍: യാത്രാസൗഹൃദ സ്റ്റേഷനായി മാറാനുള്ള കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ സ്വപ്‌നങ്ങള്‍ക്കു തിരിച്ചടിയായി സ്റ്റേഷനിലെ നിര്‍മാണ പ്രവര്‍ത്തികള്‍ നിലച്ചു. കരാറുകാരനു നല്‍കാനുള്ള തുകയില്‍ വീഴ്ച വരുത്തിയതോടെയാണ് യാത്രക്കാര്‍ക്കാര്‍ക്ക് ഏറെ പ്രയോജനകരമാവുന്ന പ്രവൃത്തികളെല്ലാം പാതിവഴിയല്‍ മുടങ്ങിയിരിക്കുന്നത്. പ്രധാന കവാടത്തിലെ ഓഫിസ് സമുച്ചയം ഉള്‍പ്പെടുന്ന ഇരുനില കെട്ടിടം, ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നു രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന അടിപ്പാത, മൂന്നാംപ്ലാറ്റ് ഫോമിലെയും രണ്ടാം ടിക്കറ്റ് കൗണ്ടറിനു സമീപത്തെയും ലിഫ്റ്റുകള്‍ എന്നിവയാണ് കഴിഞ്ഞ രണ്ടുമാസമായി പ്രവര്‍ത്തി നിലച്ചിരിക്കുന്നത്. ഇതില്‍ ലിഫ്റ്റുകളുടെ കോണ്‍ക്രീറ്റ് പ്രവൃത്തി മാസങ്ങള്‍ക്കു മുമ്പേ പൂര്‍ത്തിയായിരുന്നു. കെട്ടിടത്തിന്റെയും അടിപ്പാതയുടെയും പ്രവര്‍ത്തിയാണ് ഇഴഞ്ഞു നീങ്ങിയത്. 23 മീറ്റര്‍ നീളവും 4.5 മീറ്റര്‍ വീതിയുമുള്ള അടിപ്പാതയ്ക്കു 1.72 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. ഒന്നാം പ്ലാറ്റ്‌ഫോമിന്റെ വടക്ക് ഭാഗത്താണ് ഇതു നിര്‍മിക്കുന്നത്. ഉയരം 2.75 മീറ്ററാണ്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ആറിനായിരുന്നു പ്രവൃത്തിയുടെ ഉദ്ഘാടനം നടന്നത്. 36.5 ലക്ഷം രൂപയാണ് ലിഫ്റ്റിനായി ചെലവഴിക്കേണ്ടത്.
തൊഴിലാളികള്‍ക്ക് കൃത്യമായി കൂലി നല്‍കാന്‍പോലും കഴായാതായതോടെയാണ് കരാറുകാരന്‍ പ്രവര്‍ത്തി പൂര്‍ണമായും നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതുവരെയുള്ള തുക ലഭിക്കുന്നതോടെ മാത്രമേ മറ്റു പ്രവര്‍ത്തികളുമായി കരാറുകാരന്‍ മുന്നോട്ടുപോവുകയുള്ളൂ. ഇതില്‍ കാലതാമസം നേരിട്ടാല്‍ മഴക്കാലത്തുള്‍പ്പെടെ സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. നിലവില്‍ പ്രധാന കവാടത്തിലെ കെട്ടിടങ്ങളെല്ലാം പൊളിച്ചു നീക്കിയതു കാരണം വന്‍ സുരക്ഷാ വീഴ്ചയാണ് സ്റ്റേഷനില്‍ നിലനില്‍ക്കുന്നത്. ഏതുഭാഗത്തു നിന്നും ആളുകള്‍ക്കു കയറി ഇറങ്ങിപ്പോകാവുന്ന സ്ഥിതിയാണിപ്പോള്‍.
പദ്ധതികള്‍ യാഥാര്‍ഥ്യമായാല്‍ യാത്രക്കാര്‍ വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കു താല്‍ക്കാലിക പരിഹാരമാകും. നിലവില്‍ രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമിലേക്കുള്ള ഓവര്‍ ബ്രിഡ്ജില്‍ യാത്രക്കാരുടെ തിരക്ക് കൂടിവരികയാണ്. അടിപ്പാതയുടെ ഭാഗമായി പ്ലാറ്റ്‌ഫോമിന്റെ ഭാഗങ്ങള്‍ താല്‍ക്കാലികമായി പൊളിച്ചു നീക്കിയിട്ടുണ്ട്. ഇതും മഴക്കാലത്ത് അപകടം വിളിച്ചുവരുത്താന്‍ സാധ്യതയേറെയാണ്.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒത്തുകളി; ശ്രീലങ്കൻ ക്രിക്കറ്റ് താരത്തിന് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഐസിസി

Cricket
  •  a month ago
No Image

'യുദ്ധം അവസാനിപ്പിക്കൂ...ബന്ദികളെ മോചിപ്പിക്കൂ'  സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ആര്‍ത്തിരമ്പി ഇസ്‌റാഈല്‍ തെരുവുകള്‍ 

International
  •  a month ago
No Image

കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ അകപ്പെട്ടവരില്‍ സ്ത്രീകളും?, മരണസംഖ്യ ഉയരാന്‍ സാധ്യത

uae
  •  a month ago
No Image

നിക്ഷേപ തട്ടിപ്പ് കേസിൽ യുവാവിനോട് 160,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

uae
  •  a month ago
No Image

പട്ടത്തിന്റെ ചൈനീസ് നൂൽ കഴുത്തിൽ കുരുങ്ങി യുവാവിന് ഗുരുതര പരുക്ക്; ഡൽഹി എയിംസിൽ അത്യാസന്ന നിലയിൽ

National
  •  a month ago
No Image

തീവ്രഹിന്ദുത്വ പ്രൊപ്പഗണ്ട ചിത്രം 'ദി ബംഗാള്‍ ഫയല്‍സ്' ട്രെയിലര്‍ ലോഞ്ച് തടഞ്ഞ് കൊല്‍ക്കത്ത പൊലിസ്

National
  •  a month ago
No Image

പ്രീമിയർ ലീഗിൽ എട്ടുവർഷത്തിന് ശേഷം വിജയം നേടി സണ്ടർലാൻഡ്; സിറ്റിക്കും,സ്പർസിനും തകർപ്പൻ തുടക്കം

Football
  •  a month ago
No Image

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവും കാമുകിയും അറസ്റ്റിൽ

crime
  •  a month ago
No Image

വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് ഒരു കോടി രൂപയോളം നഷ്ടപരിഹാരം 

uae
  •  a month ago
No Image

സ്കൂട്ടർ കൂട്ടിയിടിച്ച് ടിപ്പർ ലോറിക്കടിയിൽപ്പെട്ട് അധ്യാപകന് ദാരുണാന്ത്യം

Kerala
  •  a month ago