HOME
DETAILS

കൊവിഡ്-19 പ്രതിരോധത്തിന് ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം, മരിച്ചതിലേറെയും ഈ മരുന്ന് ഉപയോഗിച്ചവര്‍; ട്രംപിന് തിരിച്ചടി

  
backup
April 22, 2020 | 8:13 AM

world-study-finds-no-benefit-higher-death-rate-in-patients-taking-hydroxychloroquine-for-covid-19-2020

ന്യൂയോര്‍ക്ക്: കൊവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം. ഈ മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വെന്റിലേഷന്‍ വേണ്ടെന്നുള്ള വാദം തെറ്റാണെന്നും ഒപ്പം മരുന്ന് ഉപയോഗിക്കുന്നവരിലാണ് മറ്റ് രോഗികളേക്കാളും മരണ നിരക്കെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയെ ഭീഷണിപ്പെടുത്തി വരെ മരുന്ന് ഇറക്കുമതി ചെയ്യിച്ച് ട്രംപിന് തിരിച്ചടിയായിരിക്കുകയാണ് പഠന റിപ്പോര്‍ട്ട്.

യു.എസിലെ മെഡിക്കല്‍ വിദ്ഗധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മെഡിക്കല്‍ കണ്ടുപിടുത്തങ്ങളുടെ പ്രാഥമികഭാഗം പ്രസിദ്ധീകരിക്കുന്ന medxr-iv എന്ന മെഡിക്കല്‍ വിദഗ്ധരുടെ വെബ്സെറ്റിലാണ് പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. അതേ സമയം ഇവരുടെ റിപ്പോര്‍ട്ട് ഒരു മെഡിക്കല്‍ ജേണല്‍ വിശകലനം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല.

368 കൊവിഡ് രോഗികളെ നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്. ഇതുപ്രകാരം ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് കഴിച്ച 97 രോഗികളില്‍ 27.8 ശതമാനമാണ് മരണനിരക്ക്. ഹൈഡ്രോക്സി ക്ലോറോക്വിന്‍ കഴിക്കാത്ത 158 രോഗികളില്‍ 11.4 ശതമാനം മാത്രമാണ് മരണനിരക്ക്.

ഹൈഡ്രോക്സി ക്ലോറോക്വിനോ, അല്ലെങ്കില്‍ ഈ മരുന്നും ആന്റിബയോടിക്കായ Azithromycin ന്റെയും മിശ്രണത്തിനോ കൊവിഡ് രോഗിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നത് തടയാനാവില്ലെന്നും പഠനത്തില്‍ പറയുന്നു. തിരിക്കാന്‍ സഹായിക്കും എന്ന വാദവും ഇവര്‍ പഠനവിധേയമാക്കി.
ഇഉപയോഗിക്കുന്നത് കൊവിഡ് രോഗികളുടെ മെക്കാനിക്കല്‍ വെന്റിലേഷന്‍ സാധ്യത കുറയ്ക്കുമെന്നും വാദമുണ്ടായിരുന്നു.

നിലവില്‍ അമേരിക്കയില്‍ കൊവിഡ് പ്രതിരോധത്തിനായി ഒരു മരുന്നും എഫ്.ഡി.എ ( ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍) അംഗീകരിച്ചിട്ടില്ല. മാത്രമല്ല ഈ മരുന്ന് ഉപയോഗിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

കൊവിഡ് പ്രതിരോധത്തിനായി അമേരിക്കയിലുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്കാണ് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റുമതി ചെയ്തിരിക്കുന്നത്. ഗെയിം ചേഞ്ചര്‍ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മരുന്നിനെ വിശേഷിപ്പിച്ചത്.


അമേരിക്കയിലെ ദേശീയ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുകളും യൂണിവേഴ്സിറ്റി ഓഫ് വെര്‍ജീനിയയുമാണ് പഠനത്തിനാവശ്യമായ ഫണ്ടിംഗ് നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  22 days ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  22 days ago
No Image

ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം; അനുസ്മരിച്ച് പ്രമുഖർ

Kerala
  •  22 days ago
No Image

ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

Kerala
  •  22 days ago
No Image

കൊടുംക്രൂരത: കാട്ടാനയെ വെടിവച്ചും വാലിൽ തീ കൊളുത്തിയും കൊലപ്പെടുത്തി; പ്രതികൾ റിമാൻഡിൽ

International
  •  22 days ago
No Image

ശ്വാസകോശരോഗങ്ങൾ തമ്മിൽ നേരിട്ട് ബന്ധമില്ല; വായുമലിനീകരണം ഒരു ഘടകം മാത്രമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

National
  •  22 days ago
No Image

അസമിൽ ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു; അഞ്ച് കോച്ചുകൾ പാളം തെറ്റി

National
  •  22 days ago
No Image

'പണി കിട്ടുമോ'? ആധിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ; നിർധന സ്ത്രീകളെയും ആദിവാസികളെയും പ്രതികൂലമായി ബാധിക്കും

Kerala
  •  22 days ago
No Image

ബംഗ്ലാദേശിൽ വ്യാപക അക്രമം; വിദ്യാർഥി നേതാവിന്റെ മരണം കത്തിപ്പടരുന്നു, ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ കനത്ത ജാഗ്രത

National
  •  22 days ago
No Image

ലക്ഷ്യം ഗാന്ധിജിയെ മായ്ക്കുക, തൊഴിൽ അവകാശം നിഷേധിക്കുക

Kerala
  •  22 days ago