HOME
DETAILS

കൊവിഡ്-19 പ്രതിരോധത്തിന് ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം, മരിച്ചതിലേറെയും ഈ മരുന്ന് ഉപയോഗിച്ചവര്‍; ട്രംപിന് തിരിച്ചടി

  
backup
April 22, 2020 | 8:13 AM

world-study-finds-no-benefit-higher-death-rate-in-patients-taking-hydroxychloroquine-for-covid-19-2020

ന്യൂയോര്‍ക്ക്: കൊവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം. ഈ മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വെന്റിലേഷന്‍ വേണ്ടെന്നുള്ള വാദം തെറ്റാണെന്നും ഒപ്പം മരുന്ന് ഉപയോഗിക്കുന്നവരിലാണ് മറ്റ് രോഗികളേക്കാളും മരണ നിരക്കെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയെ ഭീഷണിപ്പെടുത്തി വരെ മരുന്ന് ഇറക്കുമതി ചെയ്യിച്ച് ട്രംപിന് തിരിച്ചടിയായിരിക്കുകയാണ് പഠന റിപ്പോര്‍ട്ട്.

യു.എസിലെ മെഡിക്കല്‍ വിദ്ഗധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മെഡിക്കല്‍ കണ്ടുപിടുത്തങ്ങളുടെ പ്രാഥമികഭാഗം പ്രസിദ്ധീകരിക്കുന്ന medxr-iv എന്ന മെഡിക്കല്‍ വിദഗ്ധരുടെ വെബ്സെറ്റിലാണ് പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. അതേ സമയം ഇവരുടെ റിപ്പോര്‍ട്ട് ഒരു മെഡിക്കല്‍ ജേണല്‍ വിശകലനം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല.

368 കൊവിഡ് രോഗികളെ നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്. ഇതുപ്രകാരം ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് കഴിച്ച 97 രോഗികളില്‍ 27.8 ശതമാനമാണ് മരണനിരക്ക്. ഹൈഡ്രോക്സി ക്ലോറോക്വിന്‍ കഴിക്കാത്ത 158 രോഗികളില്‍ 11.4 ശതമാനം മാത്രമാണ് മരണനിരക്ക്.

ഹൈഡ്രോക്സി ക്ലോറോക്വിനോ, അല്ലെങ്കില്‍ ഈ മരുന്നും ആന്റിബയോടിക്കായ Azithromycin ന്റെയും മിശ്രണത്തിനോ കൊവിഡ് രോഗിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നത് തടയാനാവില്ലെന്നും പഠനത്തില്‍ പറയുന്നു. തിരിക്കാന്‍ സഹായിക്കും എന്ന വാദവും ഇവര്‍ പഠനവിധേയമാക്കി.
ഇഉപയോഗിക്കുന്നത് കൊവിഡ് രോഗികളുടെ മെക്കാനിക്കല്‍ വെന്റിലേഷന്‍ സാധ്യത കുറയ്ക്കുമെന്നും വാദമുണ്ടായിരുന്നു.

നിലവില്‍ അമേരിക്കയില്‍ കൊവിഡ് പ്രതിരോധത്തിനായി ഒരു മരുന്നും എഫ്.ഡി.എ ( ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍) അംഗീകരിച്ചിട്ടില്ല. മാത്രമല്ല ഈ മരുന്ന് ഉപയോഗിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

കൊവിഡ് പ്രതിരോധത്തിനായി അമേരിക്കയിലുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്കാണ് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റുമതി ചെയ്തിരിക്കുന്നത്. ഗെയിം ചേഞ്ചര്‍ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മരുന്നിനെ വിശേഷിപ്പിച്ചത്.


അമേരിക്കയിലെ ദേശീയ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുകളും യൂണിവേഴ്സിറ്റി ഓഫ് വെര്‍ജീനിയയുമാണ് പഠനത്തിനാവശ്യമായ ഫണ്ടിംഗ് നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

National
  •  4 days ago
No Image

മൂന്ന് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു, പക്ഷെ തിരഞ്ഞെടുത്തത് സ്വീഡനെ; കന്നി ലോകകപ്പിൽ ഇരട്ട ഗോൾ നേടിയിട്ടും യാസിൻ അയാരി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

International
  •  4 days ago
No Image

ഫേസ്ബുക്കും ഇന്‍സ്റ്റയും സ്‌നാപ്ചാറ്റും ഇനി കിട്ടില്ല! 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കടുത്ത നിരോധനവുമായി ബ്രിട്ടന്‍; ചരിത്രപരമായ നീക്കം

Kerala
  •  4 days ago
No Image

ഹോർമുസ്, ലെബനാൻ, ആണവപദ്ധതി ...; ഇറാൻ-യു.എസ് സമാധാന കരാറിലെ പ്രധാന വ്യവസ്ഥകൾ

International
  •  4 days ago
No Image

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്വാഗതാർഹം; സ്ത്രീകൾക്ക് പുതിയ സ്വപ്നങ്ങളുടെ തുടക്കമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala
  •  4 days ago
No Image

ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യയിലും യാഥാർത്ഥ്യമാകും: റഡാർ, അഡാസ് സാങ്കേതികവിദ്യകളുടെ ലൈസൻസ് ചട്ടങ്ങളിൽ വൻ ഇളവുകളുമായി കേന്ദ്ര സർക്കാർ

National
  •  4 days ago
No Image

'ഫ്രീ, ഫ്രീ ഫലസ്തീന്‍'; സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ സുന്ദര്‍ പിച്ചൈയ്ക്കെതിരെ പ്രതിഷേധം;  ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് നൂറിലേറെ വിദ്യാര്‍ത്ഥികള്‍

International
  •  4 days ago
No Image

കൊല്ലത്ത് പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ തിക്കും തിരക്കും; മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം മറിഞ്ഞു വീണു

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം: കോഴിക്കോട്ട് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

Kerala
  •  4 days ago
No Image

കണ്ണുകളിൽ സൂചികയറ്റിയും ആസിഡ് ഒഴിച്ചും പൊലിസ് ക്രൂരത: ഭഗൽപൂരിലെ ഇരുളടഞ്ഞ ഓർമകൾക്ക് നാലര പതിറ്റാണ്ട്

National
  •  4 days ago