HOME
DETAILS

കൊവിഡ്-19 പ്രതിരോധത്തിന് ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം, മരിച്ചതിലേറെയും ഈ മരുന്ന് ഉപയോഗിച്ചവര്‍; ട്രംപിന് തിരിച്ചടി

  
backup
April 22, 2020 | 8:13 AM

world-study-finds-no-benefit-higher-death-rate-in-patients-taking-hydroxychloroquine-for-covid-19-2020

ന്യൂയോര്‍ക്ക്: കൊവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം. ഈ മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വെന്റിലേഷന്‍ വേണ്ടെന്നുള്ള വാദം തെറ്റാണെന്നും ഒപ്പം മരുന്ന് ഉപയോഗിക്കുന്നവരിലാണ് മറ്റ് രോഗികളേക്കാളും മരണ നിരക്കെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയെ ഭീഷണിപ്പെടുത്തി വരെ മരുന്ന് ഇറക്കുമതി ചെയ്യിച്ച് ട്രംപിന് തിരിച്ചടിയായിരിക്കുകയാണ് പഠന റിപ്പോര്‍ട്ട്.

യു.എസിലെ മെഡിക്കല്‍ വിദ്ഗധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മെഡിക്കല്‍ കണ്ടുപിടുത്തങ്ങളുടെ പ്രാഥമികഭാഗം പ്രസിദ്ധീകരിക്കുന്ന medxr-iv എന്ന മെഡിക്കല്‍ വിദഗ്ധരുടെ വെബ്സെറ്റിലാണ് പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. അതേ സമയം ഇവരുടെ റിപ്പോര്‍ട്ട് ഒരു മെഡിക്കല്‍ ജേണല്‍ വിശകലനം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല.

368 കൊവിഡ് രോഗികളെ നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്. ഇതുപ്രകാരം ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് കഴിച്ച 97 രോഗികളില്‍ 27.8 ശതമാനമാണ് മരണനിരക്ക്. ഹൈഡ്രോക്സി ക്ലോറോക്വിന്‍ കഴിക്കാത്ത 158 രോഗികളില്‍ 11.4 ശതമാനം മാത്രമാണ് മരണനിരക്ക്.

ഹൈഡ്രോക്സി ക്ലോറോക്വിനോ, അല്ലെങ്കില്‍ ഈ മരുന്നും ആന്റിബയോടിക്കായ Azithromycin ന്റെയും മിശ്രണത്തിനോ കൊവിഡ് രോഗിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നത് തടയാനാവില്ലെന്നും പഠനത്തില്‍ പറയുന്നു. തിരിക്കാന്‍ സഹായിക്കും എന്ന വാദവും ഇവര്‍ പഠനവിധേയമാക്കി.
ഇഉപയോഗിക്കുന്നത് കൊവിഡ് രോഗികളുടെ മെക്കാനിക്കല്‍ വെന്റിലേഷന്‍ സാധ്യത കുറയ്ക്കുമെന്നും വാദമുണ്ടായിരുന്നു.

നിലവില്‍ അമേരിക്കയില്‍ കൊവിഡ് പ്രതിരോധത്തിനായി ഒരു മരുന്നും എഫ്.ഡി.എ ( ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍) അംഗീകരിച്ചിട്ടില്ല. മാത്രമല്ല ഈ മരുന്ന് ഉപയോഗിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

കൊവിഡ് പ്രതിരോധത്തിനായി അമേരിക്കയിലുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്കാണ് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റുമതി ചെയ്തിരിക്കുന്നത്. ഗെയിം ചേഞ്ചര്‍ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മരുന്നിനെ വിശേഷിപ്പിച്ചത്.


അമേരിക്കയിലെ ദേശീയ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുകളും യൂണിവേഴ്സിറ്റി ഓഫ് വെര്‍ജീനിയയുമാണ് പഠനത്തിനാവശ്യമായ ഫണ്ടിംഗ് നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയ പ്രതി ബൈക്ക് അപകടത്തിൽ കുടുങ്ങി; കുട്ടികൾ സുരക്ഷിതർ, പ്രതി പിടിയിൽ

crime
  •  5 days ago
No Image

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 15 ശതമാനം 'കട്ട്' ചെയ്യും; പുതിയ നിയമവുമായി തെലങ്കാന സര്‍ക്കാര്‍ 

National
  •  5 days ago
No Image

റൊണാൾഡോയ്ക്ക് പഴയ വേഗതയില്ല, ഉടൻ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യണമായിരുന്നു; അൽ-നാസറിന്റെ തോൽവിക്ക് പിന്നാലെ വിമർശനവുമായി മുൻ താരം

Football
  •  5 days ago
No Image

മുസ്‌ലിം ബ്രദര്‍ഹുഡ് ശാഖകളെ ഭീകരപട്ടികയില്‍പ്പെടുത്തിയ ട്രംപിന്റെ നടപടി സ്വാഗതംചെയ്ത് യു.എ.ഇ

uae
  •  5 days ago
No Image

മുന്നണിമാറ്റ ചര്‍ച്ചകള്‍ക്ക് വിരാമമിടാന്‍ കേരള കോണ്‍ഗ്രസ് എം; ജോസ് കെ മാണി ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  5 days ago
No Image

ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 917 ബില്യണ്‍ ദിര്‍ഹമിലെത്തി ചരിത്ര നേട്ടം സ്വന്തമാക്കി

uae
  •  5 days ago
No Image

മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരന് ക്രൂരമർദനം; കോഴിക്കോട് ട്രെയിനിങ് സെന്ററിലെ അധ്യാപകനെതിരെ കേസ്

Kerala
  •  5 days ago
No Image

ആശുപത്രിയിൽ വെച്ച് ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി; പ്രസവിച്ചു കിടന്ന യുവതിയെ കാണാനെത്തിയപ്പോൾ ആക്രമണം, ഭർത്താവും സംഘവും ഒളിവിൽ

crime
  •  5 days ago
No Image

ബംഗാളിൽ നിപ ഭീതി: രണ്ട് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചു; 120 പേർ നിരീക്ഷണത്തിൽ, ഉറവിടം തേടി ആരോഗ്യവകുപ്പ്

National
  •  5 days ago
No Image

ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി: സുപ്രിം കോടതി രണ്ടംഗബെഞ്ചില്‍ ഭിന്നവിധി; കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് 

National
  •  5 days ago