HOME
DETAILS

'സ്വന്തം വിവരക്കേടിന്റെ തടവുകാരാണ് കേന്ദ്രം'- ധനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ചിദംബരം

  
backup
May 14, 2020 | 2:10 AM

national-government-prisoner-of-own-ignorance-p-chidambaram-on-economic-package2020

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരമന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ച ആത്മനിര്‍ഭര്‍ പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനമാണ് ധനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയത്.
പ്രഖ്യാപനത്തിലെ എം.എസ്.എം.ഇ പാക്കേജൊഴികെ ബാക്കിയെല്ലാത്തിലും നിരാശനാണെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രഖ്യാപിച്ച ബാക്കി തുക എവിടെ എന്നും അദ്ദേഹം ചോദിച്ചു.

'20 ലക്ഷം കോടിയുടെ പാക്കേജില്‍ 3.6 ലക്ഷം കോടി മാത്രമാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളു. ബാക്കി 16.4 ലക്ഷം കോടി രൂപ എവിടെ?', ചിദംബരം ചോദിച്ചു.

സര്‍ക്കാര്‍ കൂടുതല്‍ ചെലവഴിക്കണം. കൂടുതല്‍ കടം വാങ്ങണം. സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാനുള്ള പരിധി വര്‍ധിപ്പിക്കണം. പക്ഷേ, ഇതൊന്നും ചെയ്യാന്‍ കേന്ദ്രം തയ്യാറാവുന്നില്ല. അവരുടെ തന്നെ അറിവുകേടിന്റെയും ഭയത്തിന്റെയും തടവുകാരായിരിക്കുകയാണ് സര്‍ക്കാരെന്നും ചിദംബരം വിമര്‍ശിച്ചു.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത ഘട്ടത്തില്‍ ഒരിക്കല്‍ പോലും അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാത്തതും ചിദംബരം ചോദ്യം ചെയ്തു. ലോക്ഡൗണ്‍ കാലത്തുമുഴുവന്‍ വലിയ ചര്‍ച്ചാ വിഷയമായ ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി നിശബ്ദത പാലിച്ചത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

'ദരിദ്രര്‍ക്കോ പട്ടിണി സഹിച്ച് കിലോമീറ്ററുകള്‍ കാല്‍നടയായി താണ്ടുന്ന അതിഥി തൊഴിലാളികള്‍ക്കോ വേണ്ടി ധനമന്ത്രി ഒരക്ഷരം പോലും പറഞ്ഞില്ല. എല്ലാ ദിവസവും അധ്വാനിക്കുന്നവരുടെ ചുമലില്‍ ഏല്‍പിച്ച പ്രഹരമാണിത്', ചിദംബരം കുറ്റപ്പെടുത്തി.

ആര്‍ക്കൊക്കെ എന്തൊക്കെയാണ് ലഭിക്കുന്നതെന്നണ് താന്‍ നോക്കുന്നതെന്ന് കഴിഞ്ഞ ദിവസം രാവിലെ ചിദംബരം പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 14 ആയി

Kerala
  •  8 hours ago
No Image

യേശുവിന്റെ പ്രതിമ തകർത്ത സംഭവം: വീഴ്ച സമ്മതിച്ച് ഐ.ഡി.എഫ്, ഒരു സൈനികന്‍ തകര്‍ത്തു, മറ്റൊരാള്‍ വിഡിയോ എടുത്തു, ആറുപേര്‍ നോക്കിനിന്നു

International
  •  8 hours ago
No Image

വിരമിക്കൽ യാത്രയിൽ വിമാനം കുഞ്ഞുദ്വീപിലെ വീടിന് മുകളിലെത്തിച്ച് ഐസ്‌ലൻഡ് പൈലറ്റ് ┃in-depth

International
  •  8 hours ago
No Image

കൂർഗിൽ യുഎസ് യുവതിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു; വൈഫൈ വിച്ഛേദിച്ച് ഹോംസ്റ്റേ ഉടമ, പ്രതികൾ അറസ്റ്റിൽ

National
  •  9 hours ago
No Image

തൃശൂരില്‍ രണ്ടരവയസ്സുകാരന് പാമ്പ് കടിയേറ്റു; കടിയേറ്റത് ബാത്‌റൂമില്‍ വെച്ച് 

Kerala
  •  9 hours ago
No Image

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനമെന്ന് ആരോപണം: പരാതിയുമായി ബിജെപി; അന്വേഷണം ആവശ്യപ്പെട്ട് എൻഐഎക്ക് കത്ത്

Kerala
  •  9 hours ago
No Image

കേരളത്തിൽ വീട്ടിലെ പ്രസവങ്ങൾ കൂടുന്നു: ജനുവരിയിൽ മാത്രം മൂന്ന് മരണം; നിയമനിർമ്മാണത്തിന് ആരോഗ്യവകുപ്പ് വൈകുന്നു

Kerala
  •  9 hours ago
No Image

'പോടാ പുല്ലേ പൊലിസേ.. കാക്കിയിട്ടൊരു ഗുണ്ടകളേ..';   പൊലിസ് സ്‌റ്റേഷനു മുന്നില്‍ മുദ്രാവാക്യം വിളിച്ച് മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖ

Kerala
  •  10 hours ago
No Image

യുദ്ധമോ സമാധാനമോ?; യുഎസിന്റെ ഇറാന്‍ യുദ്ധത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടിയാല്‍ എന്ത് സംഭവിക്കും, നാല് സാധ്യതകള്‍ ഇങ്ങനെ

International
  •  10 hours ago
No Image

റെയില്‍വേ സ്റ്റേഷന്‍ ആശുപത്രിയിലെ ശുചിമുറിയില്‍ വെടിയുണ്ടകള്‍; അന്വേഷണം

Kerala
  •  10 hours ago