HOME
DETAILS

'സ്വന്തം വിവരക്കേടിന്റെ തടവുകാരാണ് കേന്ദ്രം'- ധനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ചിദംബരം

  
backup
May 14, 2020 | 2:10 AM

national-government-prisoner-of-own-ignorance-p-chidambaram-on-economic-package2020

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരമന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ച ആത്മനിര്‍ഭര്‍ പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനമാണ് ധനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയത്.
പ്രഖ്യാപനത്തിലെ എം.എസ്.എം.ഇ പാക്കേജൊഴികെ ബാക്കിയെല്ലാത്തിലും നിരാശനാണെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രഖ്യാപിച്ച ബാക്കി തുക എവിടെ എന്നും അദ്ദേഹം ചോദിച്ചു.

'20 ലക്ഷം കോടിയുടെ പാക്കേജില്‍ 3.6 ലക്ഷം കോടി മാത്രമാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളു. ബാക്കി 16.4 ലക്ഷം കോടി രൂപ എവിടെ?', ചിദംബരം ചോദിച്ചു.

സര്‍ക്കാര്‍ കൂടുതല്‍ ചെലവഴിക്കണം. കൂടുതല്‍ കടം വാങ്ങണം. സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാനുള്ള പരിധി വര്‍ധിപ്പിക്കണം. പക്ഷേ, ഇതൊന്നും ചെയ്യാന്‍ കേന്ദ്രം തയ്യാറാവുന്നില്ല. അവരുടെ തന്നെ അറിവുകേടിന്റെയും ഭയത്തിന്റെയും തടവുകാരായിരിക്കുകയാണ് സര്‍ക്കാരെന്നും ചിദംബരം വിമര്‍ശിച്ചു.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത ഘട്ടത്തില്‍ ഒരിക്കല്‍ പോലും അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാത്തതും ചിദംബരം ചോദ്യം ചെയ്തു. ലോക്ഡൗണ്‍ കാലത്തുമുഴുവന്‍ വലിയ ചര്‍ച്ചാ വിഷയമായ ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി നിശബ്ദത പാലിച്ചത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

'ദരിദ്രര്‍ക്കോ പട്ടിണി സഹിച്ച് കിലോമീറ്ററുകള്‍ കാല്‍നടയായി താണ്ടുന്ന അതിഥി തൊഴിലാളികള്‍ക്കോ വേണ്ടി ധനമന്ത്രി ഒരക്ഷരം പോലും പറഞ്ഞില്ല. എല്ലാ ദിവസവും അധ്വാനിക്കുന്നവരുടെ ചുമലില്‍ ഏല്‍പിച്ച പ്രഹരമാണിത്', ചിദംബരം കുറ്റപ്പെടുത്തി.

ആര്‍ക്കൊക്കെ എന്തൊക്കെയാണ് ലഭിക്കുന്നതെന്നണ് താന്‍ നോക്കുന്നതെന്ന് കഴിഞ്ഞ ദിവസം രാവിലെ ചിദംബരം പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോറ്റിയെ കേറ്റിയേ പാരഡിഗാനത്തില്‍ 'യൂടേണ്‍'  അടിച്ച് സര്‍ക്കാര്‍; പാട്ട് നിക്കില്ല, കേസുകള്‍ പിന്‍വലിച്ചേക്കും

Kerala
  •  a day ago
No Image

വിദ്യാര്‍ഥി നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം; മാധ്യമസ്ഥാപനങ്ങള്‍ക്ക് തീയിട്ടു

International
  •  a day ago
No Image

എറണാകുളത്ത് ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവം: എസ്.എച്ച്.ഒ പ്രതാപചന്ദ്രന്‍ സ്ഥിരം പ്രശ്‌നക്കാരന്‍, കസ്റ്റഡി മര്‍ദനവും പതിവ് 

Kerala
  •  a day ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക് 

Kerala
  •  a day ago
No Image

എസ്.ഐ.ആര്‍: പാലക്കാട് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അജ്ഞാത വോട്ടുകള്‍!

Kerala
  •  2 days ago
No Image

ബോണ്ടി ബീച്ച് ആക്രമണം: വിദ്വേഷം തടയാൻ നടപടിയുമായി ആസ്ട്രേലിയ; വിസ നടപടികളിലും നിയന്ത്രണം

International
  •  2 days ago
No Image

എസ്.ഐ.ആർ: സമയപരിധി കഴിഞ്ഞു; 17 ലക്ഷത്തോളം വോട്ടർമാർ എവിടെ 

Kerala
  •  2 days ago
No Image

സൈബറിടത്ത് കൊലവിളി തുടർന്ന് ഇടത് ഗ്രൂപ്പുകൾ; മിണ്ടാട്ടമില്ലാതെ പൊലിസ് 

Kerala
  •  2 days ago
No Image

പാലക്കാടൻ കപ്പ് ആർക്ക്; ബി.ജെ.പിയിൽ  തർക്കം തുടരുന്നു; യു.ഡി.എഫ്- എൽ.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തെലങ്കാനയിൽ മുന്നേറി കോൺ​ഗ്രസ്; പഞ്ചാബിൽ എഎപിക്ക് നേട്ടം

National
  •  2 days ago