
അപകടങ്ങള്‍ തുടര്‍ക്കഥയായി കിഴക്കന്‍ മേഖല മുഖ്യകാരണമായി സുരക്ഷാ ക്രമീകരങ്ങളിലെ പാളിച്ച അഹീഷ് വി. ആനന്ദ്
കൊട്ടാരക്കര: സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച മൂലം കിഴക്കന്‍ മേഖലയില്‍ റോഡപകടങ്ങള്‍ പെരുകുന്നു. നാല് മാസത്തിനുള്ളില്‍ റൂറല്‍ ജില്ലയില്‍ മരിച്ചത് 40 ഓളം പേര്. റോഡ് നിര്‍മ്മിച്ചതിലെ അപാകതയും സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ചയും മൂലമാണ് വാഹനാപകടങ്ങള്‍ പെരുകുന്നത്. ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞ 4 മാസത്തിനുള്ളില്‍ റൂറല്‍ ജില്ലയില്‍ ഉണ്ടായ വിവിധ അപകടങ്ങളില്‍ 40 ഓളം പേര് മരിച്ചിട്ടുണ്ട്. 227 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഈ കാലയളവില്‍ 265 വാഹനാപകടങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇരട്ടിയലധികമാണ് മരണങ്ങളും അപകടങ്ങളും സംഭവിച്ചിട്ടുള്ളത്.
ഏറ്റവുമധികം അപകടങ്ങള്‍ സംഭവിക്കുന്നത് റൂറല്‍ ജില്ലയിലൂടെ കടന്നുപോകുന്ന എം.സി റോഡിലും ദേശീയ പാതയിലുമാണ്. അടുത്തകാലത്തായി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദിവസങ്ങള്‍ വിരളമാണ്. ദേശീയപാതയില്‍ കുന്നിക്കോട് പച്ചിലവളവില്‍ ആബുലന്‍സും ബസും കൂട്ടിയിടിച്ച് 5 പേര് മരിച്ചത് അടുത്തിടെയാണ്. ഇതിന് അടുത്ത ദിവസം തന്നെ കുന്നിക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം എം.സി റോഡ് കരിക്കത്ത് കെ.എസ്.ആര്.ടി.എസ് ബസും കാറും കൂട്ടിയിടിച്ച് 10-ഓളം പേര്‍ക്ക് പരുക്കേറ്റിയിരുന്നു. എം.സി റോഡില്‍ തന്നെ വാളകത്തും പുലമണിലും കാല്‍നട യാത്രക്കാര്‍ വാഹനമിടിച്ച് മരിച്ചതും അടുത്ത ദിവസങ്ങളിലാണ് ചെറുതും വലുതുമായ അപകടങ്ങള്‍ ഈ റോഡില്‍ നിത്യസംഭവമാണ്.
കൊല്ലം തിരുമംഗലം ദേശീയപാതയില്‍ നെടുവത്തൂര്‍ മുതല്‍ പുനലൂര്‍ വരെ റോഡില്‍ നിരവധി വളവുകളാണ് ഉള്ളത്. എതിരെ വരുന്ന വാഹനങ്ങളെ കാണാന്‍ പോലും കഴിയാത്ത കൊടുംവളവുകള്‍ ഈ റോഡിലുണ്ട്. തമിഴ്നാട്ടിലേക്കുള്ള പ്രധാന പാതയായതിനാല്‍ ഈ റോഡില്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ സഞ്ചരിച്ചുവരുന്നു. ഈ റോഡില്‍ പലതവണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും കൊടും വളവുകള്‍ ഒഴുവാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. കുന്നിക്കോട്-പച്ചില വളവ് സ്ഥിരം അപകടമേഖലയാണ്. അന്താരാഷ്ട്ര നിലവാരങ്ങളില്‍ പുനര്‍ നിര്‍മിച്ചെന്ന് അവകാശപ്പെടുന്ന എം.സി റോഡിന്റെ സ്ഥിതിയും സമാനമാണ്. ഈ റോഡില്‍ ആയൂര്‍ മുതല്‍ കുളക്കടവരെയുള്ള ഭാഗത്ത് സ്ഥിരമായി അപകടം നടക്കാറുണ്ട്. ഈ റോഡ് നവീകരിച്ച ശേഷം വാഹനാപകടങ്ങളുടെയും മരണങ്ങളുടെയും കണക്ക് തന്നെയില്ല. റോഡ് നിര്‍മ്മിതിയിലെ അശാസ്ത്രീയതയാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് റോഡ് സുരക്ഷാ കമ്മീഷന് വിലയിരുത്തുന്നു. എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന പുലമണില്‍ പോലും വാഹനാപകടങ്ങള്‍ പതിവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 4 ഓളം അപകടങ്ങളും 1 മരണവും ഇവിടെ നടന്നു. എം.സി റോഡിലേയും ദേശീയപാതയിലേയും അപകട സൂചകങ്ങളും, സിഗ്നലുകളുമെല്ലാം കാലഹരണപ്പെട്ടു കഴിഞ്ഞു.
സ്ഥിരം അപകടമേഖലയായ കുളക്കട ആലപ്പാട്ട് നാട്ടുകാരാണ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. ചില സ്ഥലങ്ങളില്‍ റോഡ് തറനിരപ്പില്‍ നിന്നും 1 മീറ്ററിലധികം ഉയരത്തിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. നിര്‍മ്മാണ സമയത്തും റീ-ടാറിംഗ് സമയത്തും ഇങ്ങനെ സംഭവിക്കാറുണ്ട്. ഇതുമൂലം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കേണ്ടിവരുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാകുന്നു. രാത്രി കാലങ്ങളില്‍ തെരുവിളക്കുകള്‍ പ്രകാശിക്കാത്തതും അപകടങ്ങള്‍ ഉണ്ടാക്കുന്നു. വൈദ്യുതി ചാര്‍ജ്ജ് ഭീമമായതിനാല്‍ മിക്ക പഞ്ചായത്തുകളും ഇക്കാര്യത്തില്‍ വിമുകതകാട്ടി വരികയാണ്. അമിത വേഗതയില്‍ അശ്രദ്ധമായ ഡ്രൈവിംഗും മദ്യപിച്ച് വാഹനം ഓടിക്കലുമെല്ലാം റോഡപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇക്കാര്യത്തില്‍ റൂറല്‍ പൊലിസ് സംവിധാനത്തിന്റെ ജാഗ്രത അനിവാര്യമാണ്. റോഡ് ഗതാഗതവും പൊലിസും, ജനപ്രതിനിധികളും കൈകോര്‍ത്താല്‍ മാത്രമേ കിഴക്കന്‍ മേഖലയിലെ റോഡുകളിലെ കുരുതികളങ്ങള്‍ ഒഴിവാക്കാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂളിൽ അതിക്രമിച്ച് കയറി ഹെഡ്മാസ്റ്ററെ മർദ്ദിച്ചു, 20 വയസുകാരൻ പിടിയിൽ
Kerala
• a month ago
കറന്റ് അഫയേഴ്സ്-19-03-2025
PSC/UPSC
• a month ago
ഷിബിലയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഭർത്താവ് യാസിർ റിമാൻഡിൽ
Kerala
• a month ago
തീരം മുഴുവന്‍ നുരയും പതയും പോരാത്തതിന് കൂറ്റന്‍ മത്സ്യങ്ങളും; ആസ്ത്രേലിയയിലെ ബീച്ചിലെ അസാധാരണ പ്രതിഭാസത്തിനു പിന്നിലെ കാരണമിത്....
latest
• a month ago
പ്രവാസിയായ ഗാര്‍ഹിക തൊഴിലാളിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്
Kuwait
• a month ago
കര്‍ഷക നേതാക്കളടക്കം 200 ലധികം പേര് കസ്റ്റഡിയില്‍; പ്രക്ഷോഭ സ്ഥലം ഒഴിപ്പിക്കുന്നു, ഇന്റര്‍നെറ്റ് തടഞ്ഞു, അതിര്‍ത്തിയില്‍ അധിക പൊലിസ്
National
• a month ago
5000 രൂപ നിക്ഷേപിച്ച് ഒരു കോടി; അനന്തരാവകാശികളില്ലാത്തവരുടെ സ്വത്ത് വാഗ്ദാനം ചെയ്ത് 500 കോടി രൂപയുടെ വമ്പൻ തട്ടിപ്പ്
Kerala
• a month ago
ഗുരുവായൂര്‍ ദേവസ്വം അഴിമതി; മുതിർന്ന സിപിഐ നേതാവ് ചെങ്ങറ സുരേന്ദ്രനെ പാർട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
Kerala
• a month ago
കർണാടകയിലെ സ്കൂളിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ച് 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; 120 പേർക്ക് അസ്വസ്ഥത
National
• a month ago
വ്യവസായ മേഖലയിലെ കിതപ്പിനു വിട; സഊദി പ്രാദേശിക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുടെ എണ്ണം അറുനൂറായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍; അടിമുടി മാറാന്‍ റിയാദും
Saudi-arabia
• a month ago
ഷെയ്ഖ് തഹ്നൂനുമായുള്ള കൂടിക്കാഴ്ച്ചക്കിടെ യുഎഇയെ പുകഴ്ത്തി ട്രംപ്; ടെക് ഭീമന്മാരുമായും കൂടിക്കാഴ്ച, അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ പദ്ധതികള്‍
uae
• a month ago
കോഴിക്കോട് ടിപ്പർ ലോറി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
Kerala
• a month ago
അരുവിക്കര ജലശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കും; 2 ദിവസം ജലവിതരണം മുടങ്ങും
Kerala
• a month ago
2 വര്‍ഷത്തെ വര്‍ക്ക് വിസയില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ദുബൈ; പ്രധാന മാറ്റങ്ങള്‍ ഇവ...
uae
• a month ago
രോഹിത്തല്ല, ചെന്നൈക്കെതിരെ പട നയിക്കാൻ മുംബൈക്ക് പുതിയ നായകൻ
Cricket
• a month ago
സംഘർഷമൊഴിയാതെ മണിപ്പൂർ; നിരവധി പേർക്ക് പരുക്ക്
National
• a month ago
രണ്ടു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്തു; കൊല്ലത്തെ ഞെട്ടിച്ച് വീണ്ടും മരണം
Kerala
• a month ago
സുനിത വില്യംസിനെയും സംഘത്തെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
National
• a month ago
ദയവായി ഇനി പറ്റിക്കരുത്, ഇനിയും ഞങ്ങളെ പറ്റിക്കാനാണോ ചര്‍ച്ച? ഇങ്ങനെ പറ്റിച്ചാല്‍ നിങ്ങള്‍ നശിച്ചുപോകും ആശ വര്‍ക്കര്‍മാരുടെ സമരം കടുക്കുന്നു; ആരോഗ്യമന്ത്രിയുമായി ചര്‍ച്ച പരാജയം
Kerala
• a month ago
വേനൽമഴ കനക്കുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• a month ago
ഭാര്യയും കാമുകനും ചേർന്ന് മർച്ചൻറ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി; മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ഡ്രമ്മിൽ ഒളിപ്പിച്ചു
National
• a month ago