HOME
DETAILS

ജയില്‍ മോചിതരുടെ വീടുകളില്‍ സന്ദര്‍ശനത്തിരക്ക്

  
Web Desk
April 14 2019 | 07:04 AM

%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf

ഈരാറ്റുപേട്ട: ഹൈക്കോടതി പാനായിക്കുളം കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ച നടക്കല്‍ പാറയില്‍ റാസിഖിന്റേയും കടുവാമുഴി അമ്പഴത്തിനാല്‍ ഷമ്മാസിന്റേയും ഭവനങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ ജനത്തിരക്കാണ്.  ഇവരുടെ മോചനത്തിനു വേണ്ടിയുള്ള പ്രര്‍ത്ഥനയിലായിരുന്നു ഒരു നാടുമുഴുവന്‍ .രാത്രി 8.30നാണ് വിയ്യൂര്‍ ജയിലില്‍ നിന്നും ഇവര്‍ മോചിതരായത്. ബന്ധുക്കളോടൊപ്പം രാത്രി 12.30ന് നാട്ടിലെത്തിയ ഇവരെ കാത്തുനിന്നിരുന്ന ബന്ധുക്കളും ചെറുപ്പക്കാരും വിതുമ്പലോടെയാണ് ഈരാറ്റുപേട്ടയില്‍ വരവേറ്റത്. കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ഇവര്‍ക്ക് അഞ്ചു തവണയാണ് പരോള്‍ ലഭിച്ചത്. അതും എസ്‌കോര്‍ട്ട് പരോളിലൂടെ ഒരു മണിക്കൂര്‍ സമയം മാത്രം അനുവദിക്കും. മാതാപിതാക്കളെയും ഭാര്യ മക്കളെയും ഒരു നോക്കു കാണാം പിന്നെ തിരിച്ച് ജയിലിലേക്ക്. ഇതിലും വലിയ കുറ്റങ്ങള്‍ ഉള്ള കേസില്‍ ശിക്ഷിക്കപ്പെട്ടവരോടു പോലും ഇത്തരത്തില്‍ പരോളില്‍ പക്ഷാഭേദം കാണിച്ചിട്ടില്ലെന്ന് റാസിഖും ഷമ്മാസും പറയുന്നു.
ജയിലില്‍ ഇവര്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിച്ചിരുന്നു. റാസിഖ് ലൈബ്രേറിയനും ഷമ്മാസ് ഇഗ്‌നോയുടെ കോ ഓര്‍ഡിനേറ്ററുനായി പ്രവര്‍ത്തിച്ചു. ജയിലില്‍ തടവുകാരുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉള്ളചുമതലയായിരുന്നു ഷമ്മാസിന്. ഷമ്മാസ് എം.എ. സോഷ്യോളജി, ഹിസ്റ്ററി എന്നിവയില്‍ ജയിലില്‍ വച്ചു തന്നെ ബിരുദം നേടി. റാസിഖ് വിവിധ ഡോക്യുമെന്ററികള്‍, പുനര്‍ജനി എന്ന പ്രസിദ്ധീകരണം എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
പരേതനായ അബ്ദുല്‍ റഹീമിന്റെ പുത്രനാണ് റാസിഖ്. റഹീം ഈരാറ്റുപേട്ട പഞ്ചായത്ത് അംഗവും മുസ്‌ലിം ലീഗ് നേതാവുമായിരുന്നു. റാസിഖിന്റെ ഭാര്യാ പിതാവ് അബ്ദുല്‍കരീം റിട്ടയര്‍ഡ് അധ്യാപകനാണ്.
ഷമ്മാസ് കടുവാമുഴി അമ്പഴത്തിനാല്‍ ജമാലിന്റെ നാലു മക്കളില്‍ രണ്ടാമനാണ്. കോഴിക്കോട് ഒരു പാരലല്‍ കോളജില്‍ അധ്യാപകനായിരുന്നു. ഇതിനിടെയാണ് പാനായിക്കുളം കേസില്‍ പ്രതിയാകുന്നത്. ഭാര്യ റസിയ സ്‌കൂള്‍ ടീച്ചറാണ്. പിതാവ് ജമാല്‍ മലഞ്ചരക്ക് വ്യാപാരിയാണ്. 2015 നവംബര്‍ 25 നാണ് ഇവരെ എന്‍.ഐ.എ കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചത്. അന്നുമുതല്‍ മൂന്നര വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നു. ഇതിനിടെ മനുഷ്യാവകാശ സംഘടനകളും പൊതു ജനങ്ങളും നിരവധി യോഗങ്ങളും നിവേദനങ്ങളും സമര്‍പ്പിച്ചു. നിലവില്‍ രണ്ട് യുവാക്കള്‍ ജന്‍മ നാട്ടിലെത്തിയതിന്റെ ആവേശത്തിലാണ് പ്രദേശത്തുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago