HOME
DETAILS

കരിപ്പൂര്‍ വിമാനത്താവളം: ഒരു തരിമണ്ണു പോലും ഏറ്റെടുക്കാതെ 4 കോടി ചെലവ്

  
backup
October 22, 2020 | 4:52 AM

karipur-airport456341312


കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കാന്‍ സ്ഥാപിച്ച ഓഫിസ് നോക്കുകുത്തി. ഒരു ഡസനോളം ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയിട്ട് പത്തുവര്‍ഷം പിന്നിടുന്നു. കോടികള്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവാക്കിയെന്നല്ലാതെ ഒരിഞ്ചു ഭൂമിപോലും ഏറ്റെടുക്കാന്‍ കഴിയാതെ സ്ഥാപനം കാലം പിന്നിടുകയാണ്.
മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറത്തിനു വേണ്ടി പ്രസിഡന്റ് കെ.എം ബഷീര്‍ വിവരവകാശപ്രകാരം നല്‍കിയ ഹരജിയിലെ മറുപടിയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഡെപ്യുട്ടി കലക്ടറും തഹസില്‍ദാറുമടക്കം പന്ത്രണ്ട് ജീവനക്കാര്‍ക്ക് കഴിഞ്ഞ 10 വര്‍ഷമായി ചെലവാക്കിയ ശമ്പളം മാത്രം നാലു കോടിയിലേറെ രൂപ വരും. മറ്റു സൗകര്യങ്ങള്‍ പുറമേയും. ഒരു സെന്റ് ഭൂമി പോലും ഇന്നേവരെ ഏറ്റെടുക്കാന്‍ സാധിച്ചിട്ടില്ല.
2011 ജനുവരിയിലാണ് കരിപ്പൂരില്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചത്.
ഡപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍, രണ്ട് അസിസ്റ്റന്റുമാര്‍, രണ്ട് ക്ലര്‍ക്കുമാര്‍, ഒരു ടൈപിസ്റ്റ്, മൂന്ന് സര്‍വെയര്‍, രണ്ട് ഓഫിസ് അറ്റന്റന്റുമാര്‍ ഇതാണ് ഈ ഓഫിസിലെ ജീവനക്കാരുടെ കണക്ക്.
ഇവരെല്ലാം ഒരു ദശാബ്ദക്കാലം ജോലി ചെയ്തിട്ടും വിമാനത്താവളത്തിനായി ഒരു പിടി മണ്ണുപോലും ഏറെയായില്ല. ഇനി ഇവിടെനിന്നു വിരമിക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നു നല്‍കണം.
ടെര്‍മിനല്‍ വികസനത്തിനായുള്ള 137 ഏക്കര്‍ ഭൂമിയും കാര്‍ പാര്‍ക്കിങ്ങിനായുള്ള 15.5 ഏക്കര്‍ ഭൂമിയുമാണ് ഏറ്റെടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും അക്കാര്യം നീണ്ടുപോവുകയാണ്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്താന്‍ അധികാരപ്പെടുത്തിയ ഏജന്‍സികള്‍ക്ക് പരിസരവാസികളുടെ എതിര്‍പ്പ് കാരണം അതിന് സാധിച്ചില്ലെന്ന മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്.
137 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്താന്‍ അങ്ങാടിക്കടവിലെ ഒരു കോളജിനാണ് അനുവാദം നല്‍കിയിരുന്നത്. 2019 മാര്‍ച്ചില്‍ ഇവരുടെ കാലാവധി കഴിഞ്ഞു. നാട്ടുകരുടെ വിസമ്മതമാണ് ഇവര്‍ മറുപടിയായി നല്‍കിയത്. 15.5 ഏക്കറിന്റെ കാര്യത്തില്‍ കോട്ടയത്തെ ഒരു സ്ഥാപനത്തെയായിരുന്നു പഠനത്തിന് നിശ്ചയിച്ചത്.
ഇക്കൊല്ലം ജൂണില്‍ കാലാവധി കഴിഞ്ഞെങ്കിലും പഠനവുമായി മുന്നോട്ടു പോകാന്‍ വീണ്ടും അവര്‍ അനുവാദത്തിനായി അപേക്ഷിച്ചിരിക്കുകയാണ്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അത്യാവശ്യ വികസനത്തിനായുള്ള ഭൂമി പരിസരവാസികളുമായി ചര്‍ച്ച നടത്തി അവരെ വഞ്ചിക്കാതെ മാന്യമായ വിലനല്‍കി ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം അഭിപ്രായപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരക്കുലോറിക്കടിയിൽ പെട്ട് ജീപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ

National
  •  4 days ago
No Image

ചെരിപ്പ് മാറി ഇട്ടതിന് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം

Kerala
  •  4 days ago
No Image

ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് ആയിരത്തോളം തവണ; 418 ഫലസ്തീനികളെ കൊലപ്പെടുത്തി

International
  •  4 days ago
No Image

ഫിഫ വേൾഡ് ഫുട്ബോൾ അവാർഡ് ചടങ്ങിന് ദുബൈ വേദിയാകും; പ്രഖ്യാപനവുമായി ജിയാനി ഇൻഫാന്റിനോ

uae
  •  4 days ago
No Image

സഊദിയിൽ മൂന്നാം ശീതതരംഗം; താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുമെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  4 days ago
No Image

നാല്‍പ്പതാം വയസ്സിലും ഒന്നാമന്‍; ഗ്ലോബ് സോക്കര്‍ അവാര്‍ഡ്‌സ് പുരസ്‌കാരത്തിനര്‍ഹനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; മികച്ച താരമായി ഡെംബലെ : Full List

latest
  •  4 days ago
No Image

ഉന്നാവ് ബലാത്സംഗക്കേസ്: ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ സ്‌റ്റേ

National
  •  4 days ago
No Image

ജോലി നഷ്ടപ്പെട്ടോ? നോട്ടീസ് പിരീഡും ഗ്രാറ്റുവിറ്റിയും അറിയാം; യുഎഇയിലെ നിയമം പറയുന്നത് ഇങ്ങനെ

uae
  •  4 days ago
No Image

'എന്നും അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക'; അഗളിയില്‍ കൂറുമാറി എല്‍.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായ മഞ്ജു രാജിവച്ചു

Kerala
  •  4 days ago
No Image

ലവ് ജിഹാദ് ആരോപിച്ച് പിറന്നാള്‍ പാര്‍ട്ടിക്കിടെ അതിക്രമം: ബജ്‌റംഗ്ദള്‍ നേതാക്കള്‍ ഉള്‍പെടെ 25 പേര്‍ക്കെതിരെ കേസ്

National
  •  4 days ago