HOME
DETAILS

കരിപ്പൂര്‍ വിമാനത്താവളം: ഒരു തരിമണ്ണു പോലും ഏറ്റെടുക്കാതെ 4 കോടി ചെലവ്

  
backup
October 22, 2020 | 4:52 AM

karipur-airport456341312


കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കാന്‍ സ്ഥാപിച്ച ഓഫിസ് നോക്കുകുത്തി. ഒരു ഡസനോളം ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയിട്ട് പത്തുവര്‍ഷം പിന്നിടുന്നു. കോടികള്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവാക്കിയെന്നല്ലാതെ ഒരിഞ്ചു ഭൂമിപോലും ഏറ്റെടുക്കാന്‍ കഴിയാതെ സ്ഥാപനം കാലം പിന്നിടുകയാണ്.
മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറത്തിനു വേണ്ടി പ്രസിഡന്റ് കെ.എം ബഷീര്‍ വിവരവകാശപ്രകാരം നല്‍കിയ ഹരജിയിലെ മറുപടിയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഡെപ്യുട്ടി കലക്ടറും തഹസില്‍ദാറുമടക്കം പന്ത്രണ്ട് ജീവനക്കാര്‍ക്ക് കഴിഞ്ഞ 10 വര്‍ഷമായി ചെലവാക്കിയ ശമ്പളം മാത്രം നാലു കോടിയിലേറെ രൂപ വരും. മറ്റു സൗകര്യങ്ങള്‍ പുറമേയും. ഒരു സെന്റ് ഭൂമി പോലും ഇന്നേവരെ ഏറ്റെടുക്കാന്‍ സാധിച്ചിട്ടില്ല.
2011 ജനുവരിയിലാണ് കരിപ്പൂരില്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചത്.
ഡപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍, രണ്ട് അസിസ്റ്റന്റുമാര്‍, രണ്ട് ക്ലര്‍ക്കുമാര്‍, ഒരു ടൈപിസ്റ്റ്, മൂന്ന് സര്‍വെയര്‍, രണ്ട് ഓഫിസ് അറ്റന്റന്റുമാര്‍ ഇതാണ് ഈ ഓഫിസിലെ ജീവനക്കാരുടെ കണക്ക്.
ഇവരെല്ലാം ഒരു ദശാബ്ദക്കാലം ജോലി ചെയ്തിട്ടും വിമാനത്താവളത്തിനായി ഒരു പിടി മണ്ണുപോലും ഏറെയായില്ല. ഇനി ഇവിടെനിന്നു വിരമിക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നു നല്‍കണം.
ടെര്‍മിനല്‍ വികസനത്തിനായുള്ള 137 ഏക്കര്‍ ഭൂമിയും കാര്‍ പാര്‍ക്കിങ്ങിനായുള്ള 15.5 ഏക്കര്‍ ഭൂമിയുമാണ് ഏറ്റെടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും അക്കാര്യം നീണ്ടുപോവുകയാണ്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്താന്‍ അധികാരപ്പെടുത്തിയ ഏജന്‍സികള്‍ക്ക് പരിസരവാസികളുടെ എതിര്‍പ്പ് കാരണം അതിന് സാധിച്ചില്ലെന്ന മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്.
137 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്താന്‍ അങ്ങാടിക്കടവിലെ ഒരു കോളജിനാണ് അനുവാദം നല്‍കിയിരുന്നത്. 2019 മാര്‍ച്ചില്‍ ഇവരുടെ കാലാവധി കഴിഞ്ഞു. നാട്ടുകരുടെ വിസമ്മതമാണ് ഇവര്‍ മറുപടിയായി നല്‍കിയത്. 15.5 ഏക്കറിന്റെ കാര്യത്തില്‍ കോട്ടയത്തെ ഒരു സ്ഥാപനത്തെയായിരുന്നു പഠനത്തിന് നിശ്ചയിച്ചത്.
ഇക്കൊല്ലം ജൂണില്‍ കാലാവധി കഴിഞ്ഞെങ്കിലും പഠനവുമായി മുന്നോട്ടു പോകാന്‍ വീണ്ടും അവര്‍ അനുവാദത്തിനായി അപേക്ഷിച്ചിരിക്കുകയാണ്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അത്യാവശ്യ വികസനത്തിനായുള്ള ഭൂമി പരിസരവാസികളുമായി ചര്‍ച്ച നടത്തി അവരെ വഞ്ചിക്കാതെ മാന്യമായ വിലനല്‍കി ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം അഭിപ്രായപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  a day ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  a day ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  a day ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  a day ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  a day ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  a day ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago