
വാര്‍ത്തകളുടെ ലോകത്ത് മൂന്നര പതിറ്റാണ്ട് പിന്നിട്ട് രാജേന്ദ്രന് കല്ലേപ്പുള്ളി
പാലക്കാട്: കൊച്ചു വര്‍ത്തമാനങ്ങളുടെ വലിയ തമ്പുരാനായി യാത്ര തുടരുകയാണ് രാജേന്ദ്രന് കല്ലേപ്പുള്ളി. 35 വര്‍ഷത്തെ വാര്‍ത്താ ലോകത്തിന്റെ സഹയാത്രികനായി സൗമ്യമായ ചിരിയോടെ ഇന്നും പാലക്കാട് പ്രസ് ക്ലബ്ബില്‍ സജീവമാണ് ഇദ്ദേഹം.
1981 ലാണ് രാജേന്ദ്രന് കല്ലേപ്പുള്ളി പത്രപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവരുന്നത്. ചാനലുകളും, നവ മാധ്യമങ്ങളുമെന്നുമില്ലാത്ത കാലം വന്‍കിട പത്രങ്ങള്‍ക്ക് പോലും ജില്ലയില്‍ ഒന്നോ രണ്ടോ ലേഖകര്‍ മാത്രമുള്ള കാലം. അല്‍പ്പം അകലേക്ക് ഒന്നു വിളിക്കണമെങ്കില്‍ ട്രങ്ക് ബുക്കുചെയ്ത് മണിക്കൂറുകള്‍ കാത്തിരിന്നു വാര്‍ത്തകള്‍ ശേഖരിച്ച കാലം. ഇതുമൂലം മിക്ക വാര്‍ത്തകളും ഉറവിടത്തില്‍ തന്നെ മരിക്കുകയോ കിട്ടിയ വാര്‍ത്തകള്‍ ദിവസങ്ങളോ, ആഴ്ചകളോ, ചിലപ്പോള്‍ മാസങ്ങളോ കഴിഞ്ഞ് പുറത്തുവരുകയും ചെയ്യുന്ന അവസ്ഥയിലാണ് രാജേന്ദ്രന് കല്ലേപ്പുള്ളി എന്ന മാധ്യമപ്രവര്ത്തകന് പ്രവര്‍ത്തനം തുടങ്ങിയത്.
ഈ കാലത്ത് വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നത് സായാഹ്നപത്രങ്ങളായിരുന്നു. വാര്‍ത്തകള്‍ കണ്ടെത്തി എഴുതി വലുതാക്കി അതു കല്ലച്ചുനിരത്തി ട്രെഡില്‍ മിഷ്യനില്‍ അച്ചടിമഴി പുരണ്ടു പുറത്തുകൊണ്ടുവന്നു വില്ക്കുമ്പോള് ചൂടപ്പം പോലെ പാലക്കാട്ടുകാര്‍ സ്വീകരിച്ചു. പക്ഷേ അക്കാലത്ത് പത്രപ്രവര്‍ത്തന രംഗത്തുവരാന്‍ ആളുകള്‍ക്ക് വലിയ താല്‍പ്പരയമൊന്നുമില്ലായിരുന്നു.
എം.വി. ചേറൂസിന്റെ പത്രാധിപത്യത്തില്‍ പാലക്കാട്ടെ ഏറ്റവും പേരെടുത്ത സായാഹ്ന പത്രമായിരുന്ന സ്വദേശിയിലാണ് രാജേന്ദ്രന്റെ മാധ്യമപ്രവര്‍ത്തനത്തിന്റെ അരങ്ങേറ്റം. രാവിലെ ഓഫിസിലെത്തി റിപ്പോര്‍ട്ട് ചെയ്താല്‍ പിന്നെ കുടയും, സഞ്ചിയുമെടുത്ത് പൊലിസ് സ്റ്റേഷന്, ആശുപത്രി, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിങ്ങനെ എല്ലായിടത്തും നടന്നു ചെന്നു കയറി വാര്‍ത്തകള്‍ ശേഖരിച്ച് തിരിച്ച് ഓഫിസിലെത്തി എഴുതിപിടിപ്പിച്ച് പ്രൂഫ് റീഡിങ് നടത്തണം. കഴിഞ്ഞില്ല അടുത്ത ദിവസത്തേക്കുള്ള വാര്‍ത്തകള്‍ പകുതി തയ്യാറാക്കി വെച്ചു വേണം വീട്ടിലേക്ക് മടങ്ങാന്‍. ടി.ബി. മേനോന്, ഇ.എ. വഹാബ്, പി.കെ.സി അബ്ദുള്ളക്കുട്ടി, പുത്തൂര്‍ മുഹമ്മദ്, ജോയ് ശാസ്താം പടിക്കല്‍, എന്‍.ജെ നൂര്‍മുഹമ്മദ്, പി.ടി രത്നസിങ്, എന്‍.പി രാജേന്ദ്രന് തുടങ്ങിയ പ്രമുഖ പത്രപ്രവര്‍ത്തകര്‍ക്കൊപ്പം വാര്‍ത്തകളുടെ ലോകത്ത് രാജേന്ദ്രന് കല്ലേപ്പുള്ളിയും നിറഞ്ഞുനിന്നു. പിന്നീട് രാഷ്ട്രപതിയായ കെ.ആര്. നാരായണന് ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുന്ന കാര്യം മുതല്‍ ജില്ലാ ആശുപത്രിയിലെ ജപ്പാന് സംഘം സന്ദര്‍ശനം നടത്തി ധനസഹായം പ്രഖ്യാപിച്ചതുവരെ പലവാര്‍ത്തകളും രാജേന്ദ്രന് കല്ലേപ്പുള്ളിയാണ് ആദ്യമായി ജനങ്ങളിലേക്ക് എത്തിച്ചത്. തുടര്‍ന്ന് വന്‍കിട പത്രങ്ങള്‍ ഇതിന്റെയൊക്കെ പിതൃത്വം ഏറ്റെടുത്തപ്പോഴും പരിഭവമില്ലാതെ രാജേന്ദ്രന് കല്ലേപ്പുള്ളി മറ്റു വാര്‍ത്തകള്‍ തേടി പോയി.
2002 വരെ സ്വദേശിയില്‍ പ്രവര്‍ത്തിച്ചു. സ്വദേശി വിവിധ കാരണങ്ങളാല്‍ നിലച്ചതോടെ ഇടപ്പഴഞ്ഞി വേലപ്പന്റെപത്രാധിപത്യത്തിലുള്ള ചിത്രദേശത്തിലേക്ക് പത്രപ്രവര്‍ത്തനം മാറി. 2004 മുതല്‍ യു.ടി.വിയിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിച്ചു തുടങ്ങി. രണ്ടുതവണ പാലക്കാട് പ്രസ് ക്ലബ്ബിന്റെ ജോ. സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ നിര്‍വ്വാഹക സമിതി അംഗമാണ്.
കഴിഞ്ഞ കുറേ കാലങ്ങളായി പ്രസ് ക്ലബ്ബിന്റെ തെരഞ്ഞെടുപ്പുകളില്‍ സ്ഥിരമായി വരണാധികാരിയാകുന്നതും രാജേന്ദ്രനാണ്. കഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര നിരൂപകന് എന്നീ നിലകളിലും കല്ലേപ്പുള്ളി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിജയന് മാത്തൂരും, രാജേന്ദ്രന് കല്ലേപ്പുള്ളിയും ചേര്‍ന്ന് ബ്ലാക്ക് സിഗ്നല്‍ എന്ന ഡോക്യുമെന്ററിയും നിര്‍മിച്ചിട്ടുണ്ട്.
മാധ്യപ്രവര്‍ത്തന രംഗത്ത് 35 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് തിരുത്താനാവത്ത ഒരു റിക്കോര്‍ഡിനുകൂടി ഉടമയാണ് രാജേന്ദ്രന്. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ പാലക്കാട് ജില്ലയില്‍ തന്നെ ജോലിചെയ്ത റെക്കോഡും ഇദ്ദേഹത്തിന്റെ പേരിലാണ്. പ്രവര്‍ത്തന മികവ് മാനിച്ച് നെന്മാറ ചാത്തമംഗലം വിഘ്നേശ്വര ക്ഷേത്രസമിതിയു രാജേന്ദ്രന് കല്ലേപ്പുള്ളിക്ക് പ്രത്യേക പുരസ്ക്കാരവും നല്‍കിയിരുന്നു. നവ മാധ്യമങ്ങളുടെ ലോകത്തും ഇന്നും യുവത്വത്തിന്റെ ചുറുചുറുക്കോടെ വാര്‍ത്തകളുടെ ലോകത്ത് ഇന്നും സജീവമാണ് ഈ മാധ്യമ പ്രവര്ത്തകന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 34 minutes ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 7 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 8 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 8 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 8 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 9 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 9 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 10 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 10 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 10 hours ago
ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ
Kerala
• 11 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 12 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 12 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 12 hours ago
ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ
Football
• 13 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 13 hours ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 13 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 13 hours ago
കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി
Kerala
• 14 hours ago
18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്
International
• 15 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 12 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 12 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 13 hours ago