
അവിശ്വാസത്തിന് തിരിച്ചടി പാലക്കാട് നഗരസഭയില്‍ കുതിര കച്ചവടം
പാലക്കാട്: കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി പാലക്കാട് നഗരസഭ ഭരിക്കുന്ന ബി.ജെ.പിക്കെതിരെ യു.ഡി.എഫും,ഇടതു കക്ഷികളും ഒന്നുചേര്‍ന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെടുത്താന്‍ ബി.ജെ.പി നടത്തിയത് കുതിരക്കച്ചവടമെന്ന് ആരോപണമുയര്‍ന്നു.കോണ്‍ഗ്രസിലെ ശരവണനെ പാട്ടിലാക്കി അവിശ്വാസം പൊളിച്ചതിനു പിന്നില്‍ ബി.ജെ.പി സംസ്ഥാന നേതാക്കളുടെ കൈകളുണ്ടെന്നതും വെളിപ്പെട്ടിരിക്കുകയാണ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.ശിവരാജനും,ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറും നഗരഭരണത്തില്‍ പങ്കാളിത്തമുള്ള കൗണ്‍സിലര്‍മാരാണ്.
മുന്‍പ് സ്റ്റാന്‍ഡിങ് കമ്മിറ്റി കൗണ്‍സിലര്‍മാര്‍ക്കെതിരേ യു.ഡി.എഫും സി.പി.എമ്മും കൈകോര്ത്തു് ബി ജെ പിയുടെ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനങ്ങള്‍ നഷ്ട്പെട്ടതിനു പിന്നാലെ ചെയര്‍പേഴ്സണ്‍,വൈസ് ചെയര്മാന് എന്നിവര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന നീക്കം മുന്‍കൂട്ടി മനസിലാക്കിയ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം കോണ്‍ഗ്രസില്‍ നിന്നുള്ള കൗണ്‍സിലര്‍മാരെ അടര്‍ത്തിയെടുക്കുമെന്ന തന്ത്രം പയറ്റുമെന്നസൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും കോണ്‍ഗ്രസ് നേതൃത്വം കാര്യക്ഷമമമായി എടുത്തില്ല. അവിശ്വാസം ചര്‍ച്ചക്കെടുക്കുന്ന ഒരു ദിവസം മുന്‍പ് കൗണ്‍സിലര്‍മാരെ ഒന്നിച്ചു പാര്‍പ്പിക്കാനും,സംഭവം നടക്കുന്ന ദിവസം നഗരസഭയിലെത്തിക്കാനും സംവിധാനമുണ്ടാക്കാനും മുന്‍കൈയ്യെടുത്തില്ല എന്നാല്‍ ഈ തക്കം മുതലാക്കി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാള്‍ രണ്ടു ദിവസം പാലക്കാട് ക്യാമ്പ് ചെയ്തു കോണ്‍ഗ്രസ് കൗണ്‍സിലറെ ചാക്കിട്ടു പിടിച്ചു അവിശ്വാസം പരാജയപെടുത്തുകയായിരുന്നു.
ബി ജെ പിയോടൊപ്പം നഗരസഭാ സെക്രട്ടറിയും കളിച്ചതായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഞായറാഴ്ച രാത്രിയാണ് കൗണ്‍സിലര്‍ ശരവണന് രാജി കത്ത് സെക്രട്ടറിക്ക് നല്‍കിയതെന്നും പറയുന്നുണ്ട്. രാജി കത്ത് കിട്ടിയ വിവരം സെക്രട്ടറി രഹസ്യമാക്കി വെച്ചിരുന്നുവെന്നാണ് ആരോപണം.
സംസ്ഥാനത്തു ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. അതുകൊണ്ടുതന്നെ ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിഎന്ത് തറക്കളിയും നടത്തുമെന്ന് നാട്ടിലെങ്ങും പാട്ടായിട്ടും, യു.ഡി.എഫ് നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന പരാതിയുമുണ്ട്.
ആറ് മാസത്തിനുള്ളില്‍ കല്‍പ്പാത്തി രണ്ടാം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.അതു വരെ ഇനി ബി.ജെ.പിക്ക് നഗരസഭാ തടസമില്ലാതെ ഭരിക്കാം. ആ വാര്‍ഡില്‍ വീണ്ടും ശരവണന് തന്നെ നിര്‍ത്തി മത്സരിപ്പിക്കാനുമാണ് നീക്കം. ഇതിനിടയില്‍ കൗണ്‍സില്‍ സ്ഥാനം രാജിവെച്ച ശരവണന് മുങ്ങിയിരിക്കുകയാണ്.
കോടികള്‍ നല്കി കൗണ്‍സിലറെ തട്ടിയെടുത്തു: ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്
കൗണ്‍സിലറുടേയും കുടുംബത്തിന്റേയും തിരോധാനം അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലിസ് സൂപ്രണ്ടിന് പരാതി നല്കി
പാലക്കാട്: നഗരസഭയില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം അട്ടിമറിക്കാന്‍ ഭരണകക്ഷിയായ ബി.ജെ.പി കോടികള്‍ നല്കി കൗണ്‍സിലറെ തട്ടിയെടുത്തുവെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന് ആരോപിച്ചു. ഒന്നരക്കോടി രൂപയും ഭാര്യക്ക് ജോലിയും വീടും നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് കല്പാത്തിയില് നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലറായ വി. ശരവണനെ വശത്താക്കിയതെന്നും അദ്ദേഹത്തിനെ ബി.ജെ.പിക്കാര്‍ തട്ടിക്കൊടുപോയതായി സംശയിക്കുന്നെണ്ടെന്നും അദ്ദേഹം പറഞ്ഞു. അര്‍ധരാത്രിവരെ വീട്ടിലുണ്ടായിരുന്ന കൗണ്‍സിലര്‍, പകല്‍ നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയെന്നത് അവിശ്വസനീയമാണെന്നും പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി സെക്രട്ടറിയുടെ ക്വാര്‍ട്ടേഴ്സില്‍ ബി.ജെ.പിക്കാരുടെ അകമ്പടിയോടെയാണ് പോയതെന്നറിയുന്നു. തലേദിവസമാണ് രാജിക്കത്ത് ലഭിച്ചതെങ്കില്‍ ഇക്കാര്യം എന്തുകൊണ്ട് പുറത്തുവിട്ടില്ല. സി.പി.എം. അനുഭാവി കൂടിയായ നഗരസഭാ സെക്രട്ടറിക്ക് ഈ കുതിരകച്ചവടത്തില്‍ പങ്കുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൗണ്‍സിലറുടേയും കുടുംബത്തിന്റേയും തിരോധാനം അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ ഓരോ യു.ഡി.എഫ് അംഗങ്ങളേയും നഗരസഭാ ചെയര്‍പേര്‍സണ്‍ അടക്കമഉള്ളവര്‍ വിളിച്ച് കൈക്കൂലി വാഗ്ദാനം നല്‍കിയതായും വഴങ്ങാത്ത വരെ ഭീക്ഷണിപ്പെടുത്തിയതായും യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. അവിശ്വാസ പ്രമേയം പരാജയത്തെപ്പറ്റിയും ശരവണന്റെ കൂറുമാറ്റവുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് പാര്‍ട്ടി വിശദമായ അന്വേഷണം നടത്തും. ഇടനിലക്കാര്‍ മുകാന്തരമാണ് കുതിരക്കച്ചവടം നടന്നതെന്നും അതില്‍ പാര്‍ട്ടിക്കാരായ ആര്‍ക്കെങ്കിലും പങ്കുള്ളതായറിഞ്ഞാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്നും പറഞ്ഞു.
കല്പാത്തിയില് ഇനി ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ വര്‍ഗീയ ശക്തികളെ തോല്‍പ്പിക്കാന്‍ ഏത് മതേതര കക്ഷികളുമായും കൂട്ടുകൂടുമെന്നും കൂട്ടിച്ചേര്‍ത്തു. സാങ്കേതികമായി അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും 26 അംഗങ്ങള്‍ ബി.ജെ.പി ഭരണത്തിനെതിരെ വോട്ട് ചെയ്തിരിക്കുകയാണ്. ധാര്‍മ്മികത എന്നൊന്നുണ്ടെങ്കില്‍ 24 അംഗങ്ങളുള്ള ബി.ജെ.പി. നഗരസഭ ഭരണനേതൃത്വം രാജിവെക്കണം. കുതിരക്കച്ചവടത്തിലൂടെ, ഭരണം നിലനിര്‍ത്താന്‍ ഏത് തരംതാണ പ്രവൃത്തിയും ചെയ്യുമെന്ന് ബി.ജെ.പി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. അഴിമതിയില്‍ മുങ്ങികുളിച്ച നഗരസഭാ ഭരണത്തിനെതിരായി ശക്തമായ പോരാട്ടം ഇനിയും തുടരുമെന്നും വി.കെ ശ്രീകണ്ഠന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• 13 days ago
മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 13 days ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന് മകളെ കൊന്നു
Kerala
• 13 days ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 13 days ago
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്ക്കായി തിരച്ചിൽ
Kerala
• 13 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
Kerala
• 13 days ago
അബൂദബിയിലെ എയര്‍ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍
uae
• 13 days ago
മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്റാഈലിന് പിന്തുണ നല്കുന്ന 48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍
Business
• 13 days ago
മതംമാറിയതിന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു
Kerala
• 13 days ago
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്
Kerala
• 13 days ago
എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച് ഡി.ഇ.ഒ റിപ്പോർട്ട്
Kerala
• 13 days ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്
International
• 13 days ago
വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി
Kerala
• 13 days ago
ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 13 days ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 13 days ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 13 days ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• 13 days ago
ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം
International
• 13 days ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 13 days ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 13 days ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 13 days ago