HOME
DETAILS

മഴക്കാലത്തും ജനത്തിന് ദുരിതം; കുടിവെള്ളം കിട്ടാതെ കോട്ട്-ആലിന്‍ചുവട് മേഖലകള്‍

  
backup
June 18, 2017 | 11:06 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a6%e0%b5%81


തിരൂര്‍: കോട്ട്-ആലിന്‍ചുവട് മേഖലയില്‍ പുഴ മലിനീകരിക്കപ്പെട്ടത് പ്രദേശത്തെ നൂറോളം കുടുബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നു. പുഴയില്‍ ഓയിലിന്റെയും ഗ്രീസിന്റെയും സാന്നിധ്യം ക്രമാതീതമായി ഉയര്‍ന്നതാണ് പ്രദേശവാസികള്‍ക്ക് മഴക്കാലത്തും ശുദ്ധജലം ലഭിക്കുന്നതിന് തടസ്സമായിരിക്കുന്നത്. ഓയിലും ഗ്രീസും തിരൂര്‍- പൊന്നാനി പുഴ വെള്ളത്തില്‍ കലര്‍ന്ന്  ബയോകെമിക്കല്‍ ഓക്‌സിജന്‍ (ബി.ഒ.ഡി), ക്ലിനിക്കല്‍ ഓക്‌സിജന്‍ (സി.ഒ.ഡി) എന്നിവയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചതാണ് പരിസര പ്രദേശത്തെ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകള്‍ രാസവസ്തുക്കളാല്‍ മലിനീകരിക്കപ്പെടാന്‍ കാരണം. തലക്കടത്തൂരിലെ സ്വകാര്യ വാഹന സര്‍വിസ് സെന്റര്‍, തിരൂര്‍ മത്സ്യമാര്‍ക്കറ്റ്, സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ക്ലിനിക്കല്‍ ഓക്‌സിജന്‍ പുഴയിലെത്തിയത്.  ഓഡിറ്റോറിയങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബയോ കെമിക്കല്‍ ഓക്‌സിജനും പുഴയെ മലിനീകരിച്ചെന്നാണ് കണ്ടെത്തല്‍. പുഴ മലീനീകരിക്കപ്പെട്ടതോടെ തിരൂര്‍, തലക്കടത്തൂര്‍, ആശാരിക്കടവ്, ചെമ്പ്ര, കാനാത്ത് തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകള്‍ തീരത്തും ഉപയോഗശൂന്യമായിരിക്കുകയാണ്.
കൂട്ടായി റഗുലേറ്റര്‍ കം ബ്രിഡ്ജ് തുറന്നതോടെ പുഴയില്‍ ഉപ്പുവെള്ളം കയറിയതും പ്രദേശവാസികള്‍ക്ക് തിരിച്ചടിയായി. ഇതിനാല്‍ മഴക്കാലത്തു പോലും വെള്ളം പണം കൊടുത്തു വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍.
കഴിഞ്ഞ ആറുമാസത്തിലധികമായി പ്രശ്‌നം തുടങ്ങിയിട്ട്. എന്നാല്‍ പുഴ മലീനീകരണത്തിനിടയാക്കുന്ന വാഹന സര്‍വിസ് സെന്ററും മത്സ്യമാര്‍ക്കറ്റിലെ മലിന ജലശുദ്ധീകരണ പ്ലാന്റും ( ഇ.ടി.പി)യും പ്രവര്‍ത്തന യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്തും നഗരസഭയും അലംഭാവം കാട്ടുന്നതായാണ് പരാതി. കുടിവെള്ള സ്രോതസുകള്‍ മലിനീകരിക്കപ്പെട്ട പ്രദേശങ്ങളിലെ വീടുകളിലേക്ക് വാഹനങ്ങളില്‍ ശുദ്ധജലമെത്തിക്കണമെന്ന ജനങ്ങളുടെ ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലാ പഞ്ചായത്തുകളെ ആര് നയിക്കും; ചർച്ചകൾ സജീവം; കോഴിക്കോട്ട് കോൺഗ്രസും മുസ്‌ലിം  ലീഗും പദവി പങ്കിടും

Kerala
  •  4 days ago
No Image

ഖത്തര്‍ ദേശീയ ദിനം: സ്വകാര്യ മേഖലയില്‍ നാളെ ശമ്പളത്തോടെയുള്ള അവധി

qatar
  •  4 days ago
No Image

ദേശപ്പോര്; മേയർ സ്ഥാനത്തേക്ക് പുതുമുഖങ്ങളെത്തുമോ? മുന്നണി ചർച്ചകൾ സജീവം 

Kerala
  •  4 days ago
No Image

ഉച്ചഭക്ഷണ സൈറ്റ് പണിമുടക്കി; സ്‌കൂളുകളിൽ പ്രതിസന്ധി; ആശങ്കയിൽ അധ്യാപകർ 

Kerala
  •  4 days ago
No Image

ഷാര്‍ജയിലെ ഫായ സൈറ്റ് യുനെസ്‌കോ പൈതൃക പട്ടികയില്‍; ലക്ഷക്കണക്കിന് വര്‍ഷങ്ങളായി വരണ്ട പരിതഃസ്ഥിതികളില്‍ തുടര്‍ച്ചയായ മനുഷ്യ സാന്നിധ്യം

uae
  •  4 days ago
No Image

സഞ്ജൗലി പള്ളി തകർക്കാൻ നീക്കവുമായി ഹിന്ദുത്വ സംഘടനകൾ; ഡിസംബർ 29നകം പൊളിച്ചില്ലെങ്കിൽ തകർക്കുമെന്ന് ഭീഷണി

National
  •  4 days ago
No Image

ബോണ്ടി ബീച്ച് വെടിവയ്പ്: സാജിദ് അക്രം ഹൈദരാബാദിൽ നിന്ന് കുടിയേറിയയാൾ

National
  •  4 days ago
No Image

വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ സംഭവം; നിതീഷ് കുമാറിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം; ന്യായീകരിച്ച് ജെ.ഡി.യുവും ബി.ജെ.പിയും

National
  •  4 days ago
No Image

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം; എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. 

Kerala
  •  4 days ago
No Image

കണിയാമ്പറ്റയിൽ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു; പത്ത് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

Kerala
  •  4 days ago