HOME
DETAILS

മഴക്കാലത്തും ജനത്തിന് ദുരിതം; കുടിവെള്ളം കിട്ടാതെ കോട്ട്-ആലിന്‍ചുവട് മേഖലകള്‍

  
backup
June 18, 2017 | 11:06 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a6%e0%b5%81


തിരൂര്‍: കോട്ട്-ആലിന്‍ചുവട് മേഖലയില്‍ പുഴ മലിനീകരിക്കപ്പെട്ടത് പ്രദേശത്തെ നൂറോളം കുടുബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നു. പുഴയില്‍ ഓയിലിന്റെയും ഗ്രീസിന്റെയും സാന്നിധ്യം ക്രമാതീതമായി ഉയര്‍ന്നതാണ് പ്രദേശവാസികള്‍ക്ക് മഴക്കാലത്തും ശുദ്ധജലം ലഭിക്കുന്നതിന് തടസ്സമായിരിക്കുന്നത്. ഓയിലും ഗ്രീസും തിരൂര്‍- പൊന്നാനി പുഴ വെള്ളത്തില്‍ കലര്‍ന്ന്  ബയോകെമിക്കല്‍ ഓക്‌സിജന്‍ (ബി.ഒ.ഡി), ക്ലിനിക്കല്‍ ഓക്‌സിജന്‍ (സി.ഒ.ഡി) എന്നിവയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചതാണ് പരിസര പ്രദേശത്തെ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകള്‍ രാസവസ്തുക്കളാല്‍ മലിനീകരിക്കപ്പെടാന്‍ കാരണം. തലക്കടത്തൂരിലെ സ്വകാര്യ വാഹന സര്‍വിസ് സെന്റര്‍, തിരൂര്‍ മത്സ്യമാര്‍ക്കറ്റ്, സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ക്ലിനിക്കല്‍ ഓക്‌സിജന്‍ പുഴയിലെത്തിയത്.  ഓഡിറ്റോറിയങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബയോ കെമിക്കല്‍ ഓക്‌സിജനും പുഴയെ മലിനീകരിച്ചെന്നാണ് കണ്ടെത്തല്‍. പുഴ മലീനീകരിക്കപ്പെട്ടതോടെ തിരൂര്‍, തലക്കടത്തൂര്‍, ആശാരിക്കടവ്, ചെമ്പ്ര, കാനാത്ത് തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകള്‍ തീരത്തും ഉപയോഗശൂന്യമായിരിക്കുകയാണ്.
കൂട്ടായി റഗുലേറ്റര്‍ കം ബ്രിഡ്ജ് തുറന്നതോടെ പുഴയില്‍ ഉപ്പുവെള്ളം കയറിയതും പ്രദേശവാസികള്‍ക്ക് തിരിച്ചടിയായി. ഇതിനാല്‍ മഴക്കാലത്തു പോലും വെള്ളം പണം കൊടുത്തു വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍.
കഴിഞ്ഞ ആറുമാസത്തിലധികമായി പ്രശ്‌നം തുടങ്ങിയിട്ട്. എന്നാല്‍ പുഴ മലീനീകരണത്തിനിടയാക്കുന്ന വാഹന സര്‍വിസ് സെന്ററും മത്സ്യമാര്‍ക്കറ്റിലെ മലിന ജലശുദ്ധീകരണ പ്ലാന്റും ( ഇ.ടി.പി)യും പ്രവര്‍ത്തന യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്തും നഗരസഭയും അലംഭാവം കാട്ടുന്നതായാണ് പരാതി. കുടിവെള്ള സ്രോതസുകള്‍ മലിനീകരിക്കപ്പെട്ട പ്രദേശങ്ങളിലെ വീടുകളിലേക്ക് വാഹനങ്ങളില്‍ ശുദ്ധജലമെത്തിക്കണമെന്ന ജനങ്ങളുടെ ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം യു.എ.ഇയിലെ തൊഴില്‍ റിക്രൂട്ട്‌മെന്റുകളെ ബാധിച്ചു; നിയമനങ്ങളില്‍ ഗണ്യമായ ഇടിവ് 

uae
  •  9 days ago
No Image

ദുബൈ ഖുര്‍ആന്‍ അവാര്‍ഡ്; 33 ലക്ഷം ദിര്‍ഹം സമ്മാനം; 29ാം എഡിഷന്‍ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

uae
  •  9 days ago
No Image

ദുബൈ എയര്‍ ടാക്‌സി അടുത്ത വര്‍ഷം മുതല്‍; ലോകത്തിലെ ആദ്യ വാണിജ്യ വെര്‍ട്ടിപോര്‍ട്ടിന് അംഗീകാരം 

uae
  •  9 days ago
No Image

കരാര്‍ കാറ്റില്‍ പറത്തി ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് യു.എസ്; 'തകര്‍പ്പന്‍ മറുപടി' യെന്ന് ഇറാന്‍ സൈന്യം, മേഖലയില്‍ വീണ്ടും ആശങ്ക ഉയരുന്നു

International
  •  9 days ago
No Image

'മറഡോണയെ മറികടന്ന് മെസി, ലോക റെക്കോർഡ്'; സമ്മര്‍ദത്തിലും ​ഗോളടിച്ചും, അടിപ്പിച്ചും ത്രില്ലടിപ്പിച്ച് മെസി

Football
  •  9 days ago
No Image

ഗര്‍ഭിണിയെ മാറ്റാന്‍ പറഞ്ഞതിന് ക്രൂരത; വനിത ഡോക്ടറെയടക്കം തല്ലിച്ചതച്ച് ശിവസേന നേതാവ്; 23 സെക്കന്‍ഡില്‍ 13 പ്രാവശ്യം അടിച്ചു -സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  9 days ago
No Image

അയ്യ് ,അയ്യ് അയ്യരേ ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്; ഇംഗ്ലണ്ടിന് മുന്നിൽ തകർന്ന് തരിപ്പണമായി ഇന്ത്യ

Cricket
  •  9 days ago
No Image

വാർഷിക പദ്ധതി പരിഷ്‌കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം

Kerala
  •  9 days ago
No Image

അര്‍ഹിച്ച പ്രമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായില്ലെന്ന് വി.എ അരുണ്‍കുമാര്‍; ഐഎച്ച്ആര്‍ഡി പടിയിറക്കത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  9 days ago
No Image

എല്‍.പി.എസ്.ടി: 15 മാസമായിട്ടും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനമില്ല, പ്രതിഷേധം

Kerala
  •  9 days ago