HOME
DETAILS

മഴക്കാലത്തും ജനത്തിന് ദുരിതം; കുടിവെള്ളം കിട്ടാതെ കോട്ട്-ആലിന്‍ചുവട് മേഖലകള്‍

  
backup
June 18, 2017 | 11:06 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a6%e0%b5%81


തിരൂര്‍: കോട്ട്-ആലിന്‍ചുവട് മേഖലയില്‍ പുഴ മലിനീകരിക്കപ്പെട്ടത് പ്രദേശത്തെ നൂറോളം കുടുബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നു. പുഴയില്‍ ഓയിലിന്റെയും ഗ്രീസിന്റെയും സാന്നിധ്യം ക്രമാതീതമായി ഉയര്‍ന്നതാണ് പ്രദേശവാസികള്‍ക്ക് മഴക്കാലത്തും ശുദ്ധജലം ലഭിക്കുന്നതിന് തടസ്സമായിരിക്കുന്നത്. ഓയിലും ഗ്രീസും തിരൂര്‍- പൊന്നാനി പുഴ വെള്ളത്തില്‍ കലര്‍ന്ന്  ബയോകെമിക്കല്‍ ഓക്‌സിജന്‍ (ബി.ഒ.ഡി), ക്ലിനിക്കല്‍ ഓക്‌സിജന്‍ (സി.ഒ.ഡി) എന്നിവയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചതാണ് പരിസര പ്രദേശത്തെ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകള്‍ രാസവസ്തുക്കളാല്‍ മലിനീകരിക്കപ്പെടാന്‍ കാരണം. തലക്കടത്തൂരിലെ സ്വകാര്യ വാഹന സര്‍വിസ് സെന്റര്‍, തിരൂര്‍ മത്സ്യമാര്‍ക്കറ്റ്, സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ക്ലിനിക്കല്‍ ഓക്‌സിജന്‍ പുഴയിലെത്തിയത്.  ഓഡിറ്റോറിയങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബയോ കെമിക്കല്‍ ഓക്‌സിജനും പുഴയെ മലിനീകരിച്ചെന്നാണ് കണ്ടെത്തല്‍. പുഴ മലീനീകരിക്കപ്പെട്ടതോടെ തിരൂര്‍, തലക്കടത്തൂര്‍, ആശാരിക്കടവ്, ചെമ്പ്ര, കാനാത്ത് തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകള്‍ തീരത്തും ഉപയോഗശൂന്യമായിരിക്കുകയാണ്.
കൂട്ടായി റഗുലേറ്റര്‍ കം ബ്രിഡ്ജ് തുറന്നതോടെ പുഴയില്‍ ഉപ്പുവെള്ളം കയറിയതും പ്രദേശവാസികള്‍ക്ക് തിരിച്ചടിയായി. ഇതിനാല്‍ മഴക്കാലത്തു പോലും വെള്ളം പണം കൊടുത്തു വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍.
കഴിഞ്ഞ ആറുമാസത്തിലധികമായി പ്രശ്‌നം തുടങ്ങിയിട്ട്. എന്നാല്‍ പുഴ മലീനീകരണത്തിനിടയാക്കുന്ന വാഹന സര്‍വിസ് സെന്ററും മത്സ്യമാര്‍ക്കറ്റിലെ മലിന ജലശുദ്ധീകരണ പ്ലാന്റും ( ഇ.ടി.പി)യും പ്രവര്‍ത്തന യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്തും നഗരസഭയും അലംഭാവം കാട്ടുന്നതായാണ് പരാതി. കുടിവെള്ള സ്രോതസുകള്‍ മലിനീകരിക്കപ്പെട്ട പ്രദേശങ്ങളിലെ വീടുകളിലേക്ക് വാഹനങ്ങളില്‍ ശുദ്ധജലമെത്തിക്കണമെന്ന ജനങ്ങളുടെ ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏപ്രിൽ 15 മുതൽ ഭാഗിക ലോക്ഡൗൺ? പ്രചരിക്കുന്നത് വ്യാജ വാർത്ത; സത്യാവസ്ഥ ഇങ്ങനെ!

National
  •  4 days ago
No Image

ദുബൈയിൽ ഈ വി​ഭാ​ഗം ആളുകൾക്ക് വൻ ഇളവുകൾ; കുടുംബങ്ങൾക്കായി ആർടിഎയുടെ വമ്പൻ പാക്കേജ്

uae
  •  4 days ago
No Image

മകന്റെ രോഗം മാറാന്‍ 13കാരിയെ ബലി നല്‍കി; ക്രൂരകൃത്യം നടത്തിയത് പെണ്‍കുട്ടിയുടെ അമ്മയും മന്ത്രവാദിനിയും ചേര്‍ന്ന്

Kerala
  •  4 days ago
No Image

കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്, ക്ഷേമപെന്‍ഷന്‍ 3000; പ്രകടനപത്രിക പുറത്തിറക്കി എല്‍.ഡി.എഫ്

Kerala
  •  4 days ago
No Image

ദുബൈയിൽ നിന്ന് തിരിച്ചുപോകുന്നവരേക്കാൾ കൂടുതൽ പേർ ഇവിടേക്ക് വരുന്നു; യാത്രാ കണക്കുകളിൽ വൻ കുതിച്ചുചാട്ടമെന്ന് ജിഡിആർഎഫ്എ മേധാവി

uae
  •  4 days ago
No Image

ചെറിയ കുറ്റങ്ങളെ ക്രിമിനൽക്കുറ്റങ്ങളുടെ കൂട്ടത്തിൽ നിന്ന് മാറ്റി സിവിൽ കുറ്റമാക്കുന്ന ജൻവിശ്വാസ് ബിൽ ലോക്‌സഭ പാസാക്കി

Kerala
  •  4 days ago
No Image

അബുദാബിയിൽ ഇറാന്റെ ആക്രമണശ്രമം; മിസൈൽ തകർത്ത് പ്രതിരോധസേന

uae
  •  4 days ago
No Image

ബേപ്പൂരിൽ പോര് കടുക്കുന്നു; തന്നെയും, മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും അധിക്ഷേപിച്ചു; പി.വി. അൻവറിനെതിരെ മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും

Kerala
  •  4 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  4 days ago
No Image

പയ്യന്നൂരിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് വ്യാജ ആധാർ നിർമ്മാണം; ഗുരുതര ആരോപണവുമായി കെ.സി. വേണുഗോപാൽ

Kerala
  •  4 days ago