HOME
DETAILS

മഴക്കാലത്തും ജനത്തിന് ദുരിതം; കുടിവെള്ളം കിട്ടാതെ കോട്ട്-ആലിന്‍ചുവട് മേഖലകള്‍

  
backup
June 18, 2017 | 11:06 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a6%e0%b5%81


തിരൂര്‍: കോട്ട്-ആലിന്‍ചുവട് മേഖലയില്‍ പുഴ മലിനീകരിക്കപ്പെട്ടത് പ്രദേശത്തെ നൂറോളം കുടുബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നു. പുഴയില്‍ ഓയിലിന്റെയും ഗ്രീസിന്റെയും സാന്നിധ്യം ക്രമാതീതമായി ഉയര്‍ന്നതാണ് പ്രദേശവാസികള്‍ക്ക് മഴക്കാലത്തും ശുദ്ധജലം ലഭിക്കുന്നതിന് തടസ്സമായിരിക്കുന്നത്. ഓയിലും ഗ്രീസും തിരൂര്‍- പൊന്നാനി പുഴ വെള്ളത്തില്‍ കലര്‍ന്ന്  ബയോകെമിക്കല്‍ ഓക്‌സിജന്‍ (ബി.ഒ.ഡി), ക്ലിനിക്കല്‍ ഓക്‌സിജന്‍ (സി.ഒ.ഡി) എന്നിവയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചതാണ് പരിസര പ്രദേശത്തെ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകള്‍ രാസവസ്തുക്കളാല്‍ മലിനീകരിക്കപ്പെടാന്‍ കാരണം. തലക്കടത്തൂരിലെ സ്വകാര്യ വാഹന സര്‍വിസ് സെന്റര്‍, തിരൂര്‍ മത്സ്യമാര്‍ക്കറ്റ്, സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ക്ലിനിക്കല്‍ ഓക്‌സിജന്‍ പുഴയിലെത്തിയത്.  ഓഡിറ്റോറിയങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബയോ കെമിക്കല്‍ ഓക്‌സിജനും പുഴയെ മലിനീകരിച്ചെന്നാണ് കണ്ടെത്തല്‍. പുഴ മലീനീകരിക്കപ്പെട്ടതോടെ തിരൂര്‍, തലക്കടത്തൂര്‍, ആശാരിക്കടവ്, ചെമ്പ്ര, കാനാത്ത് തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകള്‍ തീരത്തും ഉപയോഗശൂന്യമായിരിക്കുകയാണ്.
കൂട്ടായി റഗുലേറ്റര്‍ കം ബ്രിഡ്ജ് തുറന്നതോടെ പുഴയില്‍ ഉപ്പുവെള്ളം കയറിയതും പ്രദേശവാസികള്‍ക്ക് തിരിച്ചടിയായി. ഇതിനാല്‍ മഴക്കാലത്തു പോലും വെള്ളം പണം കൊടുത്തു വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍.
കഴിഞ്ഞ ആറുമാസത്തിലധികമായി പ്രശ്‌നം തുടങ്ങിയിട്ട്. എന്നാല്‍ പുഴ മലീനീകരണത്തിനിടയാക്കുന്ന വാഹന സര്‍വിസ് സെന്ററും മത്സ്യമാര്‍ക്കറ്റിലെ മലിന ജലശുദ്ധീകരണ പ്ലാന്റും ( ഇ.ടി.പി)യും പ്രവര്‍ത്തന യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്തും നഗരസഭയും അലംഭാവം കാട്ടുന്നതായാണ് പരാതി. കുടിവെള്ള സ്രോതസുകള്‍ മലിനീകരിക്കപ്പെട്ട പ്രദേശങ്ങളിലെ വീടുകളിലേക്ക് വാഹനങ്ങളില്‍ ശുദ്ധജലമെത്തിക്കണമെന്ന ജനങ്ങളുടെ ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയുക്ത എം.എല്‍.എമാരില്‍ 32 പേരുടെ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസില്‍ താഴെ

Kerala
  •  17 days ago
No Image

പ്രതിപക്ഷനേതാവായി പിണറായി വന്നേക്കും; സി.പി.ഐക്ക് ഉപനേതൃപദവി ഇല്ല

Kerala
  •  17 days ago
No Image

പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; പുസ്തകം എഴുതാനെന്ന് വിശദീകരണം, കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണ

Kerala
  •  17 days ago
No Image

തെറ്റുപറ്റി... മാപ്പാക്കണം; പിടിക്കപ്പെടുമെന്ന ഭീതിയിൽ കവർന്ന 10 പവനിൽ എട്ട് പവൻ തിരികെ നൽകി മാപ്പപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  17 days ago
No Image

പരീക്ഷാഫലം കാത്തുനിൽക്കാതെ അവർ യാത്രയായി; മങ്കടയെ കണ്ണീരിലാഴ്ത്തി ഇടിമിന്നൽ ദുരന്തം

Kerala
  •  17 days ago
No Image

മഹാരാഷ്ട്രയിൽ ക്ഷേത്രമതിൽ തകർന്ന് വൻ അപകടം: കുട്ടികളടക്കം ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

National
  •  17 days ago
No Image

പൊലിസിലെ സ്ഥലംമാറ്റം: കോടതി കയറാൻ കച്ചമുറുക്കി ഇടത് അനുകൂലികൾ; ചട്ടവിരുദ്ധ നടപടിയുണ്ടായാൽ ട്രൈബ്യൂണലിനെ സമീപിക്കും

Kerala
  •  17 days ago
No Image

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; നേതാക്കളുമായുള്ള ചർച്ച പൂർത്തിയായി

Kerala
  •  17 days ago
No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  17 days ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  17 days ago