HOME
DETAILS

'വാങ്ക്' നാടകത്തിനെതിരേ കഥാകൃത്ത് ഉണ്ണി.ആര്‍

  
backup
November 24, 2018 | 4:34 PM

unni-r-against-controversy-drama

 

#ശഫീഖ് പന്നൂര്‍

കോഴിക്കോട്: വടകരയില്‍ നടന്ന കോഴിക്കോട് ജില്ലാ റവന്യു സ്‌കൂള്‍ കലോത്സവത്തില്‍ മേന്മുണ്ട ഹയര്‍ സെക്കണ്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തിനെതിരേ കഥാകൃത്ത് ഉണ്ണി ആര്‍ രംഗത്ത്. തന്റെ അനുമതിയില്ലാതെയാണ് 'വാങ്ക്' എന്ന എന്റ കഥ സംവിധായകന്‍ നാടകത്തിനായി എടുത്തത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഈ കഥയുടെ പേരില്‍ ഈ നാടകം അവതരിപ്പിക്കരുതെന്ന് ഞാന്‍ ഡി.പി.ഐ ക്കു പരാതി നല്‍കിയിട്ടുണ്ടെന്നു ഉണ്ണി ആര്‍ പറഞ്ഞു.

ഞാന്‍ ഇസ്്‌ലാമിനെ പ്രാകൃത മതമായി കാണുന്നില്ല. ഇസ്്‌ലാമില്‍ ഒരുപാട് വിപ്ലവകരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ലോകമെമ്പാടും ഒരു ഇസ് ലാമിക വിരുദ്ധ രാഷട്രീയമുണ്ട്. ആ രാഷട്രീയത്തിന് അനുകൂലമായി എന്റെ കഥയെ ദുര്‍വ്യാഖ്യാനിക്കരുതെന്നും ഉണ്ണി ആര്‍ പറഞ്ഞു. കഥ പറയുന്ന രാഷട്രീയമല്ല നാടകം പറയുന്നതെന്നും എന്റെ കഥയെ ആര്‍ക്കും എടുത്തു എന്തും ചെയ്യാം എന്നത് സമ്മതിച്ചു കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്്‌ലാം മതത്തിന് എതിരേ നിലനില്‍ക്കുന്ന ഈ രാഷട്രീയ സാഹചര്യത്തില്‍ എന്റെ പേരിലും എന്റെ കഥയുടെ പേരിലും ഇസ്്‌ലാമിനെ ഒരു പ്രാകൃത മതമായി ചിത്രീകരിക്കാനുള്ള അജണ്ട അംഗീകരിക്കാനാവില്ലെന്നുമാണ് ഉണ്ണി ആര്‍ പറയുന്നത്.

നേരത്തെ സമകാലിക മലയാളത്തിലാണ് ഉണ്ണി ആറിന്റെ ഈ കഥ പ്രസിദ്ധീകരിച്ചത്. ഇസ്‌ലാമിക ആചാരങ്ങളേയും സംസ്‌കാരത്തേയും അവഹേളിക്കുന്ന പരാമര്‍ശമാണ് നാടകത്തിലൂടനീളമുള്ളത്. സംഭാഷണങ്ങള്‍ പലതും ഇസ്്‌ലാമിക വിശ്വാസത്തെ വികൃതമായി ചിത്രീകരിക്കുന്നതാണ്. കേരളത്തിലെ മുസ്‌ലിം സത്രീകള്‍ വിദ്യാഭ്യാസപരമായി വലിയ മുന്നേറ്റം നടത്തുമ്പോഴും അതൊന്നും കാണാതെ പഴയ ഇസ്ലാമിക വിരുദ്ധ പൊതുബോധത്തിന്റെ കയ്യടി നേടാനുള്ള ശ്രമമാണ് ഈ നാടകം. മതത്തെ വിമര്‍ശിക്കുകയല്ല പകരം അവഹേളിക്കുകയാണ് ചെയ്യുന്നത്. എസ്.എഫ്.ഐ മാത്രമാണ് ഇതിനെ അനുകൂലിച്ചു രംഗത്തു വന്നിട്ടുള്ളത്.

മകളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി പള്ളിയില്‍ സ്ത്രീകള്‍ ഒന്നിച്ചു ബാങ്ക് കൊടുക്കുന്ന രംഗത്തോടുകൂടിയാണ് നാടകം അവസാനിക്കുന്നത്. പല കേന്ദ്രങ്ങളില്‍ നിന്നും ഇതിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫ് ഉള്‍പടെയുള്ള നിരവധി സംഘടനകള്‍ മേന്മുണ്ട് സ്‌കൂളിലേക്ക്് മാര്‍ച്ചും നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  11 days ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  11 days ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  11 days ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  11 days ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  11 days ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  11 days ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  11 days ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  11 days ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  11 days ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  11 days ago