HOME
DETAILS

'വാങ്ക്' നാടകത്തിനെതിരേ കഥാകൃത്ത് ഉണ്ണി.ആര്‍

  
backup
November 24, 2018 | 4:34 PM

unni-r-against-controversy-drama

 

#ശഫീഖ് പന്നൂര്‍

കോഴിക്കോട്: വടകരയില്‍ നടന്ന കോഴിക്കോട് ജില്ലാ റവന്യു സ്‌കൂള്‍ കലോത്സവത്തില്‍ മേന്മുണ്ട ഹയര്‍ സെക്കണ്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തിനെതിരേ കഥാകൃത്ത് ഉണ്ണി ആര്‍ രംഗത്ത്. തന്റെ അനുമതിയില്ലാതെയാണ് 'വാങ്ക്' എന്ന എന്റ കഥ സംവിധായകന്‍ നാടകത്തിനായി എടുത്തത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഈ കഥയുടെ പേരില്‍ ഈ നാടകം അവതരിപ്പിക്കരുതെന്ന് ഞാന്‍ ഡി.പി.ഐ ക്കു പരാതി നല്‍കിയിട്ടുണ്ടെന്നു ഉണ്ണി ആര്‍ പറഞ്ഞു.

ഞാന്‍ ഇസ്്‌ലാമിനെ പ്രാകൃത മതമായി കാണുന്നില്ല. ഇസ്്‌ലാമില്‍ ഒരുപാട് വിപ്ലവകരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ലോകമെമ്പാടും ഒരു ഇസ് ലാമിക വിരുദ്ധ രാഷട്രീയമുണ്ട്. ആ രാഷട്രീയത്തിന് അനുകൂലമായി എന്റെ കഥയെ ദുര്‍വ്യാഖ്യാനിക്കരുതെന്നും ഉണ്ണി ആര്‍ പറഞ്ഞു. കഥ പറയുന്ന രാഷട്രീയമല്ല നാടകം പറയുന്നതെന്നും എന്റെ കഥയെ ആര്‍ക്കും എടുത്തു എന്തും ചെയ്യാം എന്നത് സമ്മതിച്ചു കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്്‌ലാം മതത്തിന് എതിരേ നിലനില്‍ക്കുന്ന ഈ രാഷട്രീയ സാഹചര്യത്തില്‍ എന്റെ പേരിലും എന്റെ കഥയുടെ പേരിലും ഇസ്്‌ലാമിനെ ഒരു പ്രാകൃത മതമായി ചിത്രീകരിക്കാനുള്ള അജണ്ട അംഗീകരിക്കാനാവില്ലെന്നുമാണ് ഉണ്ണി ആര്‍ പറയുന്നത്.

നേരത്തെ സമകാലിക മലയാളത്തിലാണ് ഉണ്ണി ആറിന്റെ ഈ കഥ പ്രസിദ്ധീകരിച്ചത്. ഇസ്‌ലാമിക ആചാരങ്ങളേയും സംസ്‌കാരത്തേയും അവഹേളിക്കുന്ന പരാമര്‍ശമാണ് നാടകത്തിലൂടനീളമുള്ളത്. സംഭാഷണങ്ങള്‍ പലതും ഇസ്്‌ലാമിക വിശ്വാസത്തെ വികൃതമായി ചിത്രീകരിക്കുന്നതാണ്. കേരളത്തിലെ മുസ്‌ലിം സത്രീകള്‍ വിദ്യാഭ്യാസപരമായി വലിയ മുന്നേറ്റം നടത്തുമ്പോഴും അതൊന്നും കാണാതെ പഴയ ഇസ്ലാമിക വിരുദ്ധ പൊതുബോധത്തിന്റെ കയ്യടി നേടാനുള്ള ശ്രമമാണ് ഈ നാടകം. മതത്തെ വിമര്‍ശിക്കുകയല്ല പകരം അവഹേളിക്കുകയാണ് ചെയ്യുന്നത്. എസ്.എഫ്.ഐ മാത്രമാണ് ഇതിനെ അനുകൂലിച്ചു രംഗത്തു വന്നിട്ടുള്ളത്.

മകളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി പള്ളിയില്‍ സ്ത്രീകള്‍ ഒന്നിച്ചു ബാങ്ക് കൊടുക്കുന്ന രംഗത്തോടുകൂടിയാണ് നാടകം അവസാനിക്കുന്നത്. പല കേന്ദ്രങ്ങളില്‍ നിന്നും ഇതിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫ് ഉള്‍പടെയുള്ള നിരവധി സംഘടനകള്‍ മേന്മുണ്ട് സ്‌കൂളിലേക്ക്് മാര്‍ച്ചും നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി?';ചെന്നിത്തലയെ വീട്ടിലെത്തി സന്ദര്‍ശിച്ച് സതീശന്‍

Kerala
  •  14 days ago
No Image

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം

Kerala
  •  14 days ago
No Image

നീറ്റ് പരീക്ഷ ഇനി ഓണ്‍ലൈനായി; 2027 മുതല്‍ പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  14 days ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  14 days ago
No Image

നീറ്റ്-യുജി പേപ്പര്‍ ചോര്‍ച്ച: 600 മാര്‍ക്ക് ഉറപ്പ് വാഗ്ദാനം ചെയ്ത വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

National
  •  14 days ago
No Image

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ; ഊർജ്ജ-സാങ്കേതിക മേഖലകളിൽ നിർണ്ണായക ചർച്ചകൾക്ക് തുടക്കം

uae
  •  14 days ago
No Image

നരിക്കുനിയിൽ യുവാവ് തീകൊളുത്തി മരിച്ചു; ഒപ്പമുണ്ടായിരുന്ന മകൾക്ക് ഗുരുതര പരുക്ക്

Kerala
  •  14 days ago
No Image

സതീശന്‍ പിണറായി വിജയന്റെ വസതിയില്‍; കൈപിടിച്ച് സ്വീകരിച്ച് പിണറായി

Kerala
  •  14 days ago
No Image

മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വാഹനവ്യൂഹം വേണ്ട, പൈലറ്റും എസ്‌കോട്ടും മാത്രം മതി, ജനങ്ങളെ വഴിയില്‍ തടയരുത്; പൊലിസിന് നിര്‍ദ്ദേശം നല്‍കി വി.ഡി സതീശന്‍

Kerala
  •  14 days ago
No Image

ജി കാര്‍ത്തികേയന്റെ വീട്ടിലെത്തി സതീശന്‍; കണ്ണുനിറഞ്ഞ് നിയുക്തമുഖ്യമന്ത്രി, ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് സുലേഖ, വികാരനിര്‍ഭര നിമിഷങ്ങള്‍ 

Kerala
  •  14 days ago