HOME
DETAILS

'വാങ്ക്' നാടകത്തിനെതിരേ കഥാകൃത്ത് ഉണ്ണി.ആര്‍

  
backup
November 24, 2018 | 4:34 PM

unni-r-against-controversy-drama

 

#ശഫീഖ് പന്നൂര്‍

കോഴിക്കോട്: വടകരയില്‍ നടന്ന കോഴിക്കോട് ജില്ലാ റവന്യു സ്‌കൂള്‍ കലോത്സവത്തില്‍ മേന്മുണ്ട ഹയര്‍ സെക്കണ്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തിനെതിരേ കഥാകൃത്ത് ഉണ്ണി ആര്‍ രംഗത്ത്. തന്റെ അനുമതിയില്ലാതെയാണ് 'വാങ്ക്' എന്ന എന്റ കഥ സംവിധായകന്‍ നാടകത്തിനായി എടുത്തത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഈ കഥയുടെ പേരില്‍ ഈ നാടകം അവതരിപ്പിക്കരുതെന്ന് ഞാന്‍ ഡി.പി.ഐ ക്കു പരാതി നല്‍കിയിട്ടുണ്ടെന്നു ഉണ്ണി ആര്‍ പറഞ്ഞു.

ഞാന്‍ ഇസ്്‌ലാമിനെ പ്രാകൃത മതമായി കാണുന്നില്ല. ഇസ്്‌ലാമില്‍ ഒരുപാട് വിപ്ലവകരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ലോകമെമ്പാടും ഒരു ഇസ് ലാമിക വിരുദ്ധ രാഷട്രീയമുണ്ട്. ആ രാഷട്രീയത്തിന് അനുകൂലമായി എന്റെ കഥയെ ദുര്‍വ്യാഖ്യാനിക്കരുതെന്നും ഉണ്ണി ആര്‍ പറഞ്ഞു. കഥ പറയുന്ന രാഷട്രീയമല്ല നാടകം പറയുന്നതെന്നും എന്റെ കഥയെ ആര്‍ക്കും എടുത്തു എന്തും ചെയ്യാം എന്നത് സമ്മതിച്ചു കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്്‌ലാം മതത്തിന് എതിരേ നിലനില്‍ക്കുന്ന ഈ രാഷട്രീയ സാഹചര്യത്തില്‍ എന്റെ പേരിലും എന്റെ കഥയുടെ പേരിലും ഇസ്്‌ലാമിനെ ഒരു പ്രാകൃത മതമായി ചിത്രീകരിക്കാനുള്ള അജണ്ട അംഗീകരിക്കാനാവില്ലെന്നുമാണ് ഉണ്ണി ആര്‍ പറയുന്നത്.

നേരത്തെ സമകാലിക മലയാളത്തിലാണ് ഉണ്ണി ആറിന്റെ ഈ കഥ പ്രസിദ്ധീകരിച്ചത്. ഇസ്‌ലാമിക ആചാരങ്ങളേയും സംസ്‌കാരത്തേയും അവഹേളിക്കുന്ന പരാമര്‍ശമാണ് നാടകത്തിലൂടനീളമുള്ളത്. സംഭാഷണങ്ങള്‍ പലതും ഇസ്്‌ലാമിക വിശ്വാസത്തെ വികൃതമായി ചിത്രീകരിക്കുന്നതാണ്. കേരളത്തിലെ മുസ്‌ലിം സത്രീകള്‍ വിദ്യാഭ്യാസപരമായി വലിയ മുന്നേറ്റം നടത്തുമ്പോഴും അതൊന്നും കാണാതെ പഴയ ഇസ്ലാമിക വിരുദ്ധ പൊതുബോധത്തിന്റെ കയ്യടി നേടാനുള്ള ശ്രമമാണ് ഈ നാടകം. മതത്തെ വിമര്‍ശിക്കുകയല്ല പകരം അവഹേളിക്കുകയാണ് ചെയ്യുന്നത്. എസ്.എഫ്.ഐ മാത്രമാണ് ഇതിനെ അനുകൂലിച്ചു രംഗത്തു വന്നിട്ടുള്ളത്.

മകളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി പള്ളിയില്‍ സ്ത്രീകള്‍ ഒന്നിച്ചു ബാങ്ക് കൊടുക്കുന്ന രംഗത്തോടുകൂടിയാണ് നാടകം അവസാനിക്കുന്നത്. പല കേന്ദ്രങ്ങളില്‍ നിന്നും ഇതിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫ് ഉള്‍പടെയുള്ള നിരവധി സംഘടനകള്‍ മേന്മുണ്ട് സ്‌കൂളിലേക്ക്് മാര്‍ച്ചും നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ ഇന്ത്യന്‍  സ്‌കൂള്‍ അധ്യാപകര്‍ക്ക് അംഗീകാരം 

oman
  •  7 minutes ago
No Image

സ്കൂളിൽ കുട്ടികളെ മതംമാറ്റാൻ ശ്രമിച്ചെന്നു ബി.ജെ.പി നേതാവിന്റെ വ്യാജ പരാതിയിൽ പ്രധാനാധ്യാപകനെ പുറത്താക്കി, സ്കൂൾ ഒന്നടങ്കം എതിർത്തതോടെ തിരിച്ചെടുത്തു 

National
  •  8 minutes ago
No Image

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; സുപ്രിം കോടതിയെ സമീപിച്ച് പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടി

National
  •  28 minutes ago
No Image

ടി-20 ലോകകപ്പിൽ ആ ടീമിനെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടും: പ്രവചനവുമായി ഗവാസ്കർ

Cricket
  •  39 minutes ago
No Image

സ്വന്തം പറമ്പിലെ ചന്ദനം ഇനി ഉടമസ്ഥന് വിൽക്കാം: വന നിയമ ഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം

Kerala
  •  39 minutes ago
No Image

ചേരിയിലെ ചുവരുകളിൽ സൃഷ്ടിച്ച അക്ഷരവിപ്ലവം; ഇന്ത്യക്കാരി റൂബിൾ നാഗിക്ക് 1 മില്യൺ ഡോളറിന്റെ ഗ്ലോബൽ ടീച്ചർ പ്രൈസ്

uae
  •  an hour ago
No Image

അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം; സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ സമരത്തിലേക്ക്

Kerala
  •  an hour ago
No Image

ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; 17 ഡിഎൻഎ സാമ്പിളുകൾ, മാസങ്ങൾ നീണ്ട അന്വേഷണം; മുംബൈ പീഡനക്കേസിൽ വഴിത്തിരിവ്

National
  •  an hour ago
No Image

1800-ഓളം വിദേശ ട്രാവൽ ഏജൻസികൾക്ക് പൂട്ടിട്ട് സഊദി സർക്കാർ; തീർത്ഥാടകരുടെ 'പ്ലാൻ' മാറിയാൽ പണി കിട്ടുന്നത് ഏജൻസികൾക്ക്

uae
  •  an hour ago
No Image

പുറത്തൂർ സ്വദേശി റാസൽഖൈമയിൽ അന്തരിച്ചു

uae
  •  an hour ago