നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ
തിരുവനന്തപുരം: നെടുമങ്ങാട് ജനറല്‍ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോപണവിധേയയായ ഡോക്ടര്‍ ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്തു. ഡോക്ടര്‍ക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നതോടെയാണ് അന്വേഷണ വിധേയമായി നടപടിയെടുത്തത്.
ശാസ്ത്രക്രിയക്ക് മുന്‍പ് ഡോക്ടര്‍ രണ്ടുതവണയായി പതിനായിരം രൂപ വാങ്ങിയെന്ന് കുഞ്ഞിന്റെ അച്ഛന്‍ ആരോപിച്ചിരുന്നു. ഡോക്ടറുടെ മുറിയില്‍ എത്തിയാണ് പണംനല്‍കിയതെന്നാണ് ആരോപണം.
പ്രതിഷേധത്തിലായിരുന്ന കുടുംബം കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു. നടപടിക്ക് പിന്നാലെ ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
ഗര്‍ഭിണിയുടെ ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം പോലും നല്‍കാതെ ഡോക്ടര്‍ സ്ഥലം വിട്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു.
കുഞ്ഞ് മരിച്ചതിന് പിന്നാലെ പ്രതിഷേധം ഭയന്ന് കാറില്‍ സ്ഥലം വിട്ട ലേഡി ഡോക്ടറെ നാട്ടുകാര്‍ പിന്തുടര്‍ന്ന് റോഡില്‍ തടഞ്ഞുവെച്ച് പൊലീസ് സഹായത്തോടെ തിരികെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ വിതുര മണലി ആദിവാസി ഊരിലെ ബിന്നില്‍ മനോഹരന്റെ ഭാര്യ രഞ്ജന കൃഷ്ണ (37) ജന്മം നല്‍കിയ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച അഡ്മിറ്റായ ആദിവാസി യുവതിയെ യഥാസമയം ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാനോ,പ്രസവത്തിന് മുന്നോടിയായുള്ള ഡ്രിപ്പുകള്‍ നല്‍കാനോ ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദര്‍ തയ്യാറായില്ലെന്നാണ് പരാതി.കൈക്കൂലി നല്‍കാത്തത് കൊണ്ടാണ് പ്രസവപരിചരണം വൈകിപ്പിച്ചതെന്നാണ് ആരോപണം.നവജാത ശിശു മരിച്ചതോടെയാണ് ഡോക്ടര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.ആശുപത്രിയില്‍ നിന്നു പൊലീസിന്റെ സഹായത്തോടെ പുറത്തിറങ്ങിയ ഡോക്ടറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് പതിനൊന്നാംകല്ല് ജംഗ്ഷനില്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ കയറ്റി ആശുപത്രിയില്‍ തിരികെ എത്തിച്ചു.
The Kerala Health Department has suspended Dr. Bindu Sundar following the death of a newborn during a caesarean section at Nedumangad General Hospital. The action comes after allegations surfaced that the doctor accepted ₹20,000 in two instalments prior to the surgery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."