
വിശ്വാസത്തകര്‍ച്ചയില്‍ സര്‍വകലാശാലകള്‍
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പി.എസ്.സിയും വിശ്വാസ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സര്‍വകലാശാലകളെ കുറിച്ച് അപമാനകരമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോയിരുന്ന അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് അഭിമാനപൂര്‍വം സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നു നമ്മുടെ സര്‍വകലാശാലകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍.
ലോകത്തിന്റെ ഏതു കോണിലുമുണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും ലോകം മുഴുവന്‍ വ്യാപിക്കാന്‍തക്കവണ്ണം സാങ്കേതികവിദ്യ വികസിച്ച ഇക്കാലത്ത് അടുത്തടുത്തായി വന്ന കേരള, എം.ജി സര്‍വകലാശാലകളിലെ മാര്‍ക്ക്ദാന തട്ടിപ്പുകള്‍ പുറംലോകമറിയാതിരിക്കാന്‍ വഴിയില്ല. ആ നിലക്ക് കഷ്ടപ്പെട്ട് പഠിച്ച് ബിരുദവും ബി.ടെകും കരസ്ഥമാക്കി വിദേശരാജ്യങ്ങളിലേക്ക് തൊഴിലിനു പോകുന്ന ചെറുപ്പക്കാരുടെ ഭാവിയാണ് ഇനി കണ്ടറിയേണ്ടത്. നേരത്തെ കണ്ണുമടച്ച് കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിവച്ചിരുന്ന വിദേശ രാജ്യങ്ങളിലെ തൊഴില്‍ദാതാക്കള്‍ ഇനി അങ്ങനെ ചെയ്യുമോ എന്നും നിശ്ചയമില്ല.
സര്‍വകലാശാലകളില്‍ കയറിക്കൂടിയ മാഫിയകളുടെ പ്രവര്‍ത്തനഫലമായി മൂല്യച്യുതി നേരിട്ടുകൊണ്ടിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ബി.ടെക് പരീക്ഷയില്‍ ഒരു മാര്‍ക്കിനു തോറ്റ വിദ്യാര്‍ഥിക്ക് അദാലത്തിലൂടെ അഞ്ചുമാര്‍ക്ക് കൂട്ടിക്കൊടുത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. അദാലത്ത് എന്ന സമ്പ്രദായം യൂനിവേഴ്‌സിറ്റി പരീക്ഷകളില്‍ ഇല്ലെന്ന് അന്ന് തെളിയുകയും ചെയ്തു. സിന്‍ഡിക്കേറ്റാണ് മാര്‍ക്ക്ദാനം നല്‍കിയതെന്ന വിശദീകരണം തള്ളിപ്പോവുകയും അദാലത്തില്‍ തന്നെയാണ് മാര്‍ക്ക്ദാനം നടന്നതെന്ന് തെളിയുകയും ചെയ്ത അവസ്ഥയില്‍ പ്രസ്തുത മാര്‍ക്ക്ദാനം എം.ജി യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് റദ്ദാക്കുകയായിരുന്നു. മാര്‍ക്ക്ദാനത്തെ കുറിച്ച് സര്‍വകലാശാല അധികൃതര്‍ നിരത്തിയ വാദങ്ങളൊക്കെയും നിരര്‍ഥകമായിരുന്നു.
തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ കേരള യൂനിവേഴിസിറ്റി നടത്തിയ മാര്‍ക്ക്ദാന തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്. അതിനു മുന്‍പ് പി.എസ്.സിയും പ്രതിസ്ഥാനത്തു വന്നിട്ടുണ്ട്. യൂനിവേഴ്‌സിറ്റി കോളജിലുണ്ടായ കത്തിക്കുത്ത് കേസില്‍ പ്രതികളായ ശിവരഞ്ജിത്തും നസീമും പി.എസ്.സി പരീക്ഷയിലെ റാങ്ക് ലിസ്റ്റില്‍ മുന്‍നിരയില്‍ എത്തിയത് കോപ്പി അടിച്ചായിരുന്നു. ഇവരുടെ റാങ്ക്‌ലിസ്റ്റുകള്‍ റദ്ദാക്കി ബാക്കിയുള്ളവര്‍ക്ക് അഡൈ്വസ് മെമ്മോ നല്‍കിയെങ്കിലും പി.എസ്.സിയെ കുറിച്ചുള്ള അവിശ്വാസം സമൂഹത്തിലാകെ പടര്‍ന്നുകഴിഞ്ഞെന്നാണു യാഥാര്‍ഥ്യം.
ഇപ്പോഴിതാ കേരള യൂനിവേഴ്‌സിറ്റിയും മാര്‍ക്ക്ദാനം നല്‍കിക്കൊണ്ട് കളങ്കപ്പെട്ടിരിക്കുന്നു. ഇതുസംബന്ധിച്ച് ഒന്നര മാസം മുന്‍പു തന്നെ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയതാണെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ യാതൊരു നടപടിയുമെടുക്കാതെ പരാതി വൈസ് ചാന്‍സലറുടെ മേശപ്പുറത്ത് ഒന്നര മാസം കിടന്നുവെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡെപ്യൂട്ടി റജിസ്ട്രാര്‍ മാത്രമാണ് ഇതിന് ഉത്തരവാദിയെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. പ്രക്ഷോഭം രൂക്ഷമായപ്പോള്‍ വൈസ് ചാന്‍സലര്‍ മാര്‍ക്ക്ദാന തട്ടിപ്പിലൂടെ വിജയിച്ച വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയിരിക്കുകയാണിപ്പോള്‍.
കേരള സര്‍വകലാശലയില്‍ തോറ്റ നൂറുകണക്കിനു വിദ്യാര്‍ഥികളെ കംപ്യൂട്ടര്‍ ശൃംഖലയില്‍ കൃത്രിമം കാണിച്ച് വിജയിപ്പിക്കണമെങ്കില്‍, പിന്നില്‍ പരീക്ഷാ കേന്ദ്രത്തിലെ മാഫിയകളുടെ പ്രവര്‍ത്തനം തന്നെയായിരിക്കും കാരണം. സത്യം അറിയണമെങ്കില്‍ ഇവരെ പുറത്തുകൊണ്ടുവരേണ്ടിയിരിക്കുന്നു. 2016 മുതല്‍ 2019 ജനുവരി വരെ നടന്ന 16 പരീക്ഷകളില്‍ മോഡറേഷന്‍ മാര്‍ക്ക് കൃത്രിമമായി നല്‍കണമെങ്കില്‍ യൂനിവേഴ്‌സിറ്റി പരീക്ഷാ കേന്ദ്രത്തില്‍ തീര്‍ച്ചയായും ഒരു മാഫിയ പ്രവര്‍ത്തിച്ചിട്ടുണ്ടാവണം. സ്ഥലം മാറിപ്പോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐ.ഡിയും പാസ്‌വേര്‍ഡും മോഷ്ടിച്ചായിരുന്നു കൃത്രിമം നടത്തിയത്. അതിനു രജിസ്ട്രാറെ മാത്രം സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് കുറ്റവാളികള്‍ പുറത്തുവരണമെന്നില്ല. തോറ്റ രണ്ടു വിദ്യാര്‍ഥികള്‍ ജയിച്ചതായി സര്‍വകലാശാല അറിയിച്ചത് പ്രസ്തുത വിദ്യാര്‍ഥികള്‍ അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണു പരീക്ഷാ തട്ടിപ്പ് പുറംലോകമറിഞ്ഞത്. 16 പരീക്ഷകളില്‍ 76 മാര്‍ക്ക് മോഡറേഷന്‍ നല്‍കേണ്ടതിനു പകരം 132 മാര്‍ക്ക് നല്‍കി മാര്‍ക്ക് മാഫിയ ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിക്കുകയായിരുന്നു.
മാര്‍ക്ക്ദാന തട്ടിപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. ഇതുകൊണ്ട് സത്യം പുറത്തുവരണമെന്നില്ല. പുറത്തുനിന്നുള്ള ഒരു ഏജന്‍സി തന്നെ ഈ അഴിമതി അന്വേഷിക്കണം. പരീക്ഷാ തട്ടിപ്പുകളാലും മാര്‍ക്ക്ദാന തട്ടിപ്പുകളാലും പി.എസ്.സി പരീക്ഷയിലെ കോപ്പിയടികളാലും മൂല്യത്തകര്‍ച്ചയില്‍ അമര്‍ന്നുകഴിഞ്ഞ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പി.എസ്.സിക്കും പഴയ തലയെടുപ്പ് ഇനിയുള്ള കാലങ്ങള്‍കൊണ്ട് തിരിച്ചെടുക്കാന്‍ കഴിയുമോ എന്നതില്‍ സംശയമുണ്ട്. തൊഴില്‍തേടി അന്യദേശങ്ങളിലേക്ക് പോകുന്ന അഭ്യസ്തവിദ്യരായ യുവാക്കളെയായിരിക്കും യൂനിവേഴ്‌സിറ്റികളുടെ മൂല്യത്തകര്‍ച്ച ഗുരുതരമായി ബാധിക്കുക. വിശ്വാസം ഒരിക്കല്‍ തകര്‍ന്നാല്‍ പിന്നീടത് വീണ്ടെടുക്കുക പ്രയാസം തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബെക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം
Kerala
• a month ago
Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്
Cricket
• a month ago
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്
Kerala
• a month ago
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും
Kerala
• a month ago
തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ
National
• a month ago
ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും
bahrain
• a month ago
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ
Kerala
• a month ago
ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates
qatar
• a month ago
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്
National
• a month ago
നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്
International
• a month ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• a month ago
വാഹനമിടിച്ച് വയോധികന് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്
Kerala
• a month ago
'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി
National
• a month ago
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍
Kerala
• a month ago
'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• a month ago
ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു
Cricket
• a month ago
വീണ്ടും മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള് ആരോഗ്യ വകുപ്പ് പൂട്ടി
Kerala
• a month ago
സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും
Saudi-arabia
• a month ago
"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
uae
• a month ago
വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക
Cricket
• a month ago
യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ചിലവ് വരുന്നത് ലക്ഷങ്ങൾ
uae
• a month ago