HOME
DETAILS

നഗരസഭയിലെ മാലിന്യസംസ്‌കരണ പദ്ധതി: കുടുംബശ്രീ ക്ലീനിങ് യൂനിറ്റുകാര്‍ ദുരിതത്തില്‍

  
backup
September 06, 2017 | 7:11 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95


ഒലവക്കോട്: നഗരസഭയില്‍ അടുത്ത ഒന്നുമുതല്‍ ഉറവിട ജൈവമാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കാനൊരുങ്ങുമ്പോള്‍ ദുരിതത്തിലാവുന്നത് നൂറോളം കുടുംബശ്രീ ജീവനക്കാരാണ്. വീടുകളില്‍ നിന്ന് മാലിന്യമെടുക്കുന്നത് ഒക്‌ടോബര്‍ ഒന്നു മുതല്‍ നിര്‍ത്താനൊരുങ്ങുമ്പോള്‍ 90ഓളം വരുന്നവരുടെ ജീവിതമാര്‍ഗം ഉത്തരമില്ലാത്ത ചോദ്യമാവുകയാണ്.
വര്‍ഷങ്ങളായി നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ വീടുകളില്‍ നിന്ന് മാലിന്യം ശേഖരിച്ചിരുന്ന കുടുംബശ്രീ സിറ്റി ക്ലീനിങ് യൂനിറ്റുകളിലെ ജീവനക്കാരാണ് പുതിയ സംവിധാനം നടപ്പാക്കുന്നതോടെ ജീവിതം വഴിമുട്ടുന്ന സ്ഥിതിയിലേക്കെത്തുന്നത്.
നിലവില്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യമെടുക്കാന്‍ നഗരസഭ അറിയിച്ചിട്ടുണ്ടെങ്കിലും 100 രൂപ നല്‍കി പ്ലാസ്റ്റിക് മാലിന്യമെടുക്കാന്‍ വരേണ്ടെന്ന നിലപാടിലാണ് മിക്ക ഹൗസിങ് കോളനിയിലെയും വീട്ടുകാര്‍. മാലിന്യം വഴിയില്‍ തള്ളിയാലും വീടുകളില്‍ നിന്നും കാശുതന്ന് മാലിന്യശേഖരണത്തിനു വരേണ്ടെന്ന ആക്രോഷവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മാലിന്യമെടുക്കുന്നത് വരുമാനമാര്‍ഗമായിട്ടല്ലെങ്കിലും നിലവിലെ സാമ്പത്തിക ബാധ്യത തീര്‍ക്കാനായിട്ടാണ് പലരും ഈ ജോലിയില്‍ വരുന്നതെന്നത് പരിതാപകരമാണ്.
വീട്ടുകാര്‍ നല്‍കുന്ന വേര്‍തിരിക്കാത്ത മാലിന്യം ഓരോന്നും വേര്‍തിരിച്ച് വൃത്തിയാക്കി ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിക്കുമ്പോള്‍ ഇവിടെയും ഇവര്‍ക്ക് അവഗണനകളാണ്. നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ നീക്കം കാര്യക്ഷമമായാല്‍ തന്നെ ഒരു പരിധി വരെ ഇവരുടെ പ്രശ്‌നത്തിന് പരിഹാരമാവുമെന്നാണറിയുന്നത്. എന്നാല്‍ നാളുകളായി കൂട്ടുപാതയിലെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യനീക്കം നിലച്ച മട്ടാണ്.
ഇടക്കാലത്ത് മാലിന്യനീക്കം നിലച്ചപ്പോള്‍ സിറ്റി ക്ലീനിങ് യൂനിറ്റുകള്‍ക്ക് മാലിന്യം എടുക്കുന്നതിനും പരിധിയുണ്ടായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ കുടുംബശ്രീ സിറ്റി ക്ലീനിങ് യൂനിറ്റിലെ തൊഴിലാളികളുമായി ചര്‍ച്ച നടത്തി ഇവര്‍ക്ക് വരുമാന മാര്‍ഗത്തിനായി മറ്റു ജോലികള്‍ നല്‍കുമെന്ന് നഗരസഭാധികൃതര്‍ പറഞ്ഞിരുന്നതെല്ലാം കടലാസിലാണ്.
ഇത്തവണ ഇവരുമായി നടത്തിയ യോഗത്തിലും തീരുമാനമാവാതെ വീണ്ടും യോഗം ചേര്‍ന്ന് ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അറിയിച്ചിരുന്നെങ്കിലും കാലങ്ങളായി മാലിന്യശേഖരണം വരുമാനമാര്‍ഗമായ നൂറോളം സിറ്റി ക്ലീനിങ് ജോലിക്കാര്‍ കാത്തിരുപ്പു തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈനകരി അനിത കൊലക്കേസ്: രണ്ടാം പ്രതി രജനിക്കും വധശിക്ഷ

Kerala
  •  21 days ago
No Image

സ്കൂട്ടറിൽ 16 കിലോ കഞ്ചാവ് കടത്താൻ ശ്രമം; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

Kerala
  •  21 days ago
No Image

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും; തിരുവനന്തപുരത്തെത്തി വക്കാലത്ത് ഒപ്പിട്ടെന്ന് അഭിഭാഷകന്‍

Kerala
  •  21 days ago
No Image

അധ്യായം അവസാനിച്ചിട്ടില്ല, മെസി അവിടേക്ക് തന്നെ തിരിച്ചുവരും: അഗ്യൂറോ

Football
  •  21 days ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ വാഹനം വിട്ടുനല്‍കി

Kerala
  •  21 days ago
No Image

18ാം വയസിൽ ചരിത്രത്തിന്റെ നെറുകയിൽ; ഞെട്ടിച്ച് ചെന്നൈയുടെ യുവരക്തം 

Cricket
  •  21 days ago
No Image

പ്രതികളെ രക്ഷിക്കാന്‍ ആര്‍ക്കൊക്കെയോ 'പൊതുതാല്‍പര്യം'; ജഡ്ജിക്ക് താക്കീത് ലഭിച്ച കേസ്; മനാഫ് വധക്കേസില്‍ 'നീതി'യെത്തുന്നു... പതിറ്റാണ്ടുകള്‍ പിന്നിട്ട്...

Kerala
  •  21 days ago
No Image

ഒതായി മനാഫ് വധക്കേസ്: പ്രതി മാലങ്ങാടന്‍ ഷെഫീഖിന് ജീവപര്യന്തം തടവ്

Kerala
  •  21 days ago
No Image

ഒരുമിച്ചുള്ള പ്രഭാതഭക്ഷണം, പിന്നാലെ ഒരുമിച്ചുള്ള വാര്‍ത്താസമ്മേളനം; അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ഡികെയും സിദ്ധരാമയ്യയും 

National
  •  21 days ago
No Image

ചരിത്രത്തിൽ നാലാമനാവാൻ ഹിറ്റ്മാൻ; ഐതിഹാസിക നേട്ടം കയ്യകലെ

Cricket
  •  21 days ago