HOME
DETAILS

നഗരസഭയിലെ മാലിന്യസംസ്‌കരണ പദ്ധതി: കുടുംബശ്രീ ക്ലീനിങ് യൂനിറ്റുകാര്‍ ദുരിതത്തില്‍

  
backup
September 06, 2017 | 7:11 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95


ഒലവക്കോട്: നഗരസഭയില്‍ അടുത്ത ഒന്നുമുതല്‍ ഉറവിട ജൈവമാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കാനൊരുങ്ങുമ്പോള്‍ ദുരിതത്തിലാവുന്നത് നൂറോളം കുടുംബശ്രീ ജീവനക്കാരാണ്. വീടുകളില്‍ നിന്ന് മാലിന്യമെടുക്കുന്നത് ഒക്‌ടോബര്‍ ഒന്നു മുതല്‍ നിര്‍ത്താനൊരുങ്ങുമ്പോള്‍ 90ഓളം വരുന്നവരുടെ ജീവിതമാര്‍ഗം ഉത്തരമില്ലാത്ത ചോദ്യമാവുകയാണ്.
വര്‍ഷങ്ങളായി നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ വീടുകളില്‍ നിന്ന് മാലിന്യം ശേഖരിച്ചിരുന്ന കുടുംബശ്രീ സിറ്റി ക്ലീനിങ് യൂനിറ്റുകളിലെ ജീവനക്കാരാണ് പുതിയ സംവിധാനം നടപ്പാക്കുന്നതോടെ ജീവിതം വഴിമുട്ടുന്ന സ്ഥിതിയിലേക്കെത്തുന്നത്.
നിലവില്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യമെടുക്കാന്‍ നഗരസഭ അറിയിച്ചിട്ടുണ്ടെങ്കിലും 100 രൂപ നല്‍കി പ്ലാസ്റ്റിക് മാലിന്യമെടുക്കാന്‍ വരേണ്ടെന്ന നിലപാടിലാണ് മിക്ക ഹൗസിങ് കോളനിയിലെയും വീട്ടുകാര്‍. മാലിന്യം വഴിയില്‍ തള്ളിയാലും വീടുകളില്‍ നിന്നും കാശുതന്ന് മാലിന്യശേഖരണത്തിനു വരേണ്ടെന്ന ആക്രോഷവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മാലിന്യമെടുക്കുന്നത് വരുമാനമാര്‍ഗമായിട്ടല്ലെങ്കിലും നിലവിലെ സാമ്പത്തിക ബാധ്യത തീര്‍ക്കാനായിട്ടാണ് പലരും ഈ ജോലിയില്‍ വരുന്നതെന്നത് പരിതാപകരമാണ്.
വീട്ടുകാര്‍ നല്‍കുന്ന വേര്‍തിരിക്കാത്ത മാലിന്യം ഓരോന്നും വേര്‍തിരിച്ച് വൃത്തിയാക്കി ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിക്കുമ്പോള്‍ ഇവിടെയും ഇവര്‍ക്ക് അവഗണനകളാണ്. നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ നീക്കം കാര്യക്ഷമമായാല്‍ തന്നെ ഒരു പരിധി വരെ ഇവരുടെ പ്രശ്‌നത്തിന് പരിഹാരമാവുമെന്നാണറിയുന്നത്. എന്നാല്‍ നാളുകളായി കൂട്ടുപാതയിലെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യനീക്കം നിലച്ച മട്ടാണ്.
ഇടക്കാലത്ത് മാലിന്യനീക്കം നിലച്ചപ്പോള്‍ സിറ്റി ക്ലീനിങ് യൂനിറ്റുകള്‍ക്ക് മാലിന്യം എടുക്കുന്നതിനും പരിധിയുണ്ടായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ കുടുംബശ്രീ സിറ്റി ക്ലീനിങ് യൂനിറ്റിലെ തൊഴിലാളികളുമായി ചര്‍ച്ച നടത്തി ഇവര്‍ക്ക് വരുമാന മാര്‍ഗത്തിനായി മറ്റു ജോലികള്‍ നല്‍കുമെന്ന് നഗരസഭാധികൃതര്‍ പറഞ്ഞിരുന്നതെല്ലാം കടലാസിലാണ്.
ഇത്തവണ ഇവരുമായി നടത്തിയ യോഗത്തിലും തീരുമാനമാവാതെ വീണ്ടും യോഗം ചേര്‍ന്ന് ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അറിയിച്ചിരുന്നെങ്കിലും കാലങ്ങളായി മാലിന്യശേഖരണം വരുമാനമാര്‍ഗമായ നൂറോളം സിറ്റി ക്ലീനിങ് ജോലിക്കാര്‍ കാത്തിരുപ്പു തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്കുതര്‍ക്കത്തിനിടെ പെണ്‍സുഹൃത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

National
  •  5 days ago
No Image

ഓര്‍ഡിനറി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, പണം നല്‍കണമെന്നുള്ളവര്‍ ഓര്‍ഡിനറിയില്‍ കയറേണ്ട; മന്ത്രി സി.പി. ജോണ്‍

Kerala
  •  5 days ago
No Image

നെടുമങ്ങാട്ട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Kerala
  •  5 days ago
No Image

നീറ്റ് യുജി 2026 പുനഃപരീക്ഷ; താല്‍ക്കാലിക വിലക്കിനെതിരേ ടെലഗ്രാം ഡല്‍ഹി ഹൈക്കോടതിയില്‍

National
  •  5 days ago
No Image

'ഐ ലവ് യു മമ്മി-പാപ്പ' നീറ്റിൽ വീണ്ടും ആത്മഹത്യ, മരിച്ചത് 12ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടിയ വിദ്യാർഥിനി 

National
  •  5 days ago
No Image

നിയമസഭയിലെ 'മാഷും കുട്ട്യോളും'- രമേശ് പിഷാരടിയും ബിനിമോനും വീണ്ടും 'റോണി സാറി'ന്റെ ക്ലാസ്സിൽ...

Kerala
  •  5 days ago
No Image

പി.എം ശ്രീ പദ്ധതി: നിലപാട് നിശ്ചയിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

Kerala
  •  5 days ago
No Image

'50 കോടി രൂപ, സ്വകാര്യ ജെറ്റുകള്‍' എം.പിമാര്‍ക്ക് കളംമാറാന്‍ വന്‍വാഗ്ദാനങ്ങളെന്ന് സഞ്ജയ് റാവത്ത്; മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും കൂറുമാറ്റ വിവാദം

National
  •  5 days ago
No Image

ആഭിചാരക്രിയയുടെ മറവില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മുന്‍ ബി.ജെ.പി നേതാവ് പിടിയില്‍

Kerala
  •  5 days ago
No Image

കായിക സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് അവതാളത്തിൽ; മേളകളുടെ നടത്തിപ്പിനെയും ബാധിക്കും

Kerala
  •  5 days ago