HOME
DETAILS

'കൈത്തറിക്കൊരു കൈത്താങ്ങ് ': ഗ്രാന്റുകള്‍ വാങ്ങുന്നതിന് സംഘങ്ങളില്ല

  
backup
September 27, 2017 | 5:39 AM

kaithari-business-story-vspecial

കണ്ണൂര്‍: കൈത്തറി മേഖലയില്‍ തൊഴിലാളികളുടെയും സംഘങ്ങളുടെയും കൊഴിഞ്ഞുപോക്ക് വ്യാപകമാകുന്നു. ജില്ലയുടെ സ്വന്തം കൈത്തറിയെ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും സഹായങ്ങള്‍ വാങ്ങുന്നതിന് സംഘങ്ങള്‍ പിന്മാറുന്നു.
പുതിയ സംഘങ്ങളും തൊഴിലാളികളും മേഖലയിലേക്ക് വരാത്തതാണ് കാരണം. പരമ്പരാഗത വ്യവസായ വിഭാഗത്തിന്റെ പട്ടികയില്‍ 29000 തറികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 9000 തറികള്‍ മാത്രമാണ് കൈത്തറി മേഖലയില്‍ നിലവിലുള്ളത്. ഇതില്‍ ഏറെയും കണ്ണൂര്‍ ജില്ലയില്‍ മാത്രമുള്ളവയാണ്.
സംസ്ഥാന സര്‍ക്കാര്‍ പുതുതായി നടപ്പാക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കൈത്തറി യൂനിഫോം പദ്ധതിയില്‍ സംസ്ഥാനത്ത് 27,000 നെയ്തുകാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 20,000 പേരും കണ്ണൂരില്‍ നിന്നുള്ള നെയ്ത്തുകാരാണ്. ഇവരില്‍ 2929 നെയ്ത്തുകാര്‍ മാത്രമേ പദ്ധതിയില്‍ പങ്കാളികളായിട്ടുള്ളൂ എന്നാണ് കണക്ക്. കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിന് നിരവധി പദ്ധതികളും ഗ്രാന്റുകളും എര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ സഹായങ്ങള്‍ വാങ്ങുന്നതിന് അപേക്ഷ ലഭിക്കുന്നതില്‍ വലിയ കുറവാണുണ്ടായത്.
വ്യക്തിഗത നെയ്ത്തുകാര്‍ക്കുള്ള വര്‍ക്ക്‌ഷെഡ് നവീകരണ ഗ്രാന്റ്, ഡൈ ഹൗസ് നവീകരണ ഗ്രാന്റ് എന്നിവയാണ് വ്യവസായ വകുപ്പ് നല്‍കിവരുന്ന സഹായങ്ങള്‍. 2018 വരെയുള്ള ഗ്രാന്റുകള്‍ക്ക് ഭരണാനുമതിയും ലഭിച്ചുകഴിഞ്ഞു. കൈത്തറിയുടെ പ്രധാന കേന്ദ്രം കണ്ണൂരാണെന്നിരിക്കെ ജില്ലയില്‍ നിന്നുള്ള സംഘങ്ങളും നെയ്ത്തുകാരും പോലും സഹായത്തിന് എത്താറില്ല. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും കൈത്തറി മേഖലയുടെ ആധുനികവത്കരിക്കുന്നതിനും 10.1 കോടി രൂപയാണ് 2017-18 വര്‍ഷം സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്.
കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിനും പ്രദര്‍ശനം, സെമിനാര്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനും വ്യവസായ വകുപ്പ് 2.2 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. പുതിയ തലമുറയില്‍പെട്ട തറി തൊഴിലാളികള്‍ക്കായി പരിശീലനവും വ്യവസായ വകുപ്പ് തലത്തില്‍ സംഘടിപ്പിക്കും. പ്രതിവര്‍ഷം കൈത്തറി സംഘങ്ങളില്‍ അഞ്ച് ശതമാനത്തിന്റെ കൊഴിഞ്ഞുപോക്കാണ് ഉണ്ടാകുന്നതെന്നാണ് കണക്ക്. സമാനമായി തന്നെ വര്‍ക്ക്‌ഷെഡുകളും വീടുകളില്‍ നിന്ന് നെയ്യുന്ന നെയ്ത്തുകാരും തൊഴില്‍ ഉപേക്ഷിക്കുന്നുണ്ട്. സര്‍ക്കാരും തൊഴില്‍ വകുപ്പും പ്രഖ്യാപിക്കുന്ന സഹായങ്ങളും പാഴായിപോകുന്നുവെന്ന പരാതിയും മേഖലയില്‍ ഉയരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി' എസ്.ഐ.ടി ചോദ്യം ചെയ്യലില്‍ അടൂര്‍ പ്രകാശ്

Kerala
  •  2 hours ago
No Image

കളി കാര്യമായി; തൂങ്ങി മരിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കുന്നതിനിടെ 27 കാരിക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

ലോക ചരിത്രം മാറ്റിമറിച്ച് വൈഭവ്; തകർത്തെറിഞ്ഞത് ഒരുപിടി റെക്കോർഡുകൾ

Cricket
  •  4 hours ago
No Image

വിദ്യാഭ്യാസ വിപ്ലവ സ്വപ്നങ്ങൾ പങ്കുവച്ച് നാഷണൽ എഡ്യൂക്കേഷൻ കോൺക്ലേവ് 

Kerala
  •  4 hours ago
No Image

എപ്സ്റ്റീന്‍ ഫയല്‍സിലെ മറച്ചുവെച്ച വിവരങ്ങള്‍ യു.എസ് കോണ്‍ഗ്രസ് അംഗങ്ങളെ കാണിക്കാന്‍ നീതിന്യായ വകുപ്പ്

International
  •  4 hours ago
No Image

'അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതം'; യുഡിഎഫിനെ സ്വര്‍ണക്കൊള്ളയില്‍ കൂട്ടിക്കെട്ടാന്‍ നോക്കണ്ടെന്ന് കെ.സി വേണുഗോപാല്‍

Kerala
  •  5 hours ago
No Image

43 വർഷത്തെ ചരിത്രം സഞ്ജുവിലൂടെ നിലനിൽക്കുമോ? ലോകം കീഴടക്കാനൊരുങ്ങി ഇന്ത്യ  

Cricket
  •  5 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: അടൂര്‍ പ്രകാശിനെ എസ്.ഐ.ടി ചോദ്യം ചെയ്യുന്നു 

Kerala
  •  5 hours ago
No Image

ശബരിമലയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളിലേക്ക് അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് 

Kerala
  •  6 hours ago
No Image

സഊദിക്ക് പകരം കസാക്കിസ്ഥാന്‍; 2029 ഏഷ്യന്‍ ശീതകാല ഗെയിംസ് വേദിയായി അല്‍മാട്ടി

Saudi-arabia
  •  6 hours ago