HOME
DETAILS

'കൈത്തറിക്കൊരു കൈത്താങ്ങ് ': ഗ്രാന്റുകള്‍ വാങ്ങുന്നതിന് സംഘങ്ങളില്ല

  
Web Desk
September 27 2017 | 05:09 AM

kaithari-business-story-vspecial

കണ്ണൂര്‍: കൈത്തറി മേഖലയില്‍ തൊഴിലാളികളുടെയും സംഘങ്ങളുടെയും കൊഴിഞ്ഞുപോക്ക് വ്യാപകമാകുന്നു. ജില്ലയുടെ സ്വന്തം കൈത്തറിയെ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും സഹായങ്ങള്‍ വാങ്ങുന്നതിന് സംഘങ്ങള്‍ പിന്മാറുന്നു.
പുതിയ സംഘങ്ങളും തൊഴിലാളികളും മേഖലയിലേക്ക് വരാത്തതാണ് കാരണം. പരമ്പരാഗത വ്യവസായ വിഭാഗത്തിന്റെ പട്ടികയില്‍ 29000 തറികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 9000 തറികള്‍ മാത്രമാണ് കൈത്തറി മേഖലയില്‍ നിലവിലുള്ളത്. ഇതില്‍ ഏറെയും കണ്ണൂര്‍ ജില്ലയില്‍ മാത്രമുള്ളവയാണ്.
സംസ്ഥാന സര്‍ക്കാര്‍ പുതുതായി നടപ്പാക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കൈത്തറി യൂനിഫോം പദ്ധതിയില്‍ സംസ്ഥാനത്ത് 27,000 നെയ്തുകാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 20,000 പേരും കണ്ണൂരില്‍ നിന്നുള്ള നെയ്ത്തുകാരാണ്. ഇവരില്‍ 2929 നെയ്ത്തുകാര്‍ മാത്രമേ പദ്ധതിയില്‍ പങ്കാളികളായിട്ടുള്ളൂ എന്നാണ് കണക്ക്. കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിന് നിരവധി പദ്ധതികളും ഗ്രാന്റുകളും എര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ സഹായങ്ങള്‍ വാങ്ങുന്നതിന് അപേക്ഷ ലഭിക്കുന്നതില്‍ വലിയ കുറവാണുണ്ടായത്.
വ്യക്തിഗത നെയ്ത്തുകാര്‍ക്കുള്ള വര്‍ക്ക്‌ഷെഡ് നവീകരണ ഗ്രാന്റ്, ഡൈ ഹൗസ് നവീകരണ ഗ്രാന്റ് എന്നിവയാണ് വ്യവസായ വകുപ്പ് നല്‍കിവരുന്ന സഹായങ്ങള്‍. 2018 വരെയുള്ള ഗ്രാന്റുകള്‍ക്ക് ഭരണാനുമതിയും ലഭിച്ചുകഴിഞ്ഞു. കൈത്തറിയുടെ പ്രധാന കേന്ദ്രം കണ്ണൂരാണെന്നിരിക്കെ ജില്ലയില്‍ നിന്നുള്ള സംഘങ്ങളും നെയ്ത്തുകാരും പോലും സഹായത്തിന് എത്താറില്ല. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും കൈത്തറി മേഖലയുടെ ആധുനികവത്കരിക്കുന്നതിനും 10.1 കോടി രൂപയാണ് 2017-18 വര്‍ഷം സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്.
കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിനും പ്രദര്‍ശനം, സെമിനാര്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനും വ്യവസായ വകുപ്പ് 2.2 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. പുതിയ തലമുറയില്‍പെട്ട തറി തൊഴിലാളികള്‍ക്കായി പരിശീലനവും വ്യവസായ വകുപ്പ് തലത്തില്‍ സംഘടിപ്പിക്കും. പ്രതിവര്‍ഷം കൈത്തറി സംഘങ്ങളില്‍ അഞ്ച് ശതമാനത്തിന്റെ കൊഴിഞ്ഞുപോക്കാണ് ഉണ്ടാകുന്നതെന്നാണ് കണക്ക്. സമാനമായി തന്നെ വര്‍ക്ക്‌ഷെഡുകളും വീടുകളില്‍ നിന്ന് നെയ്യുന്ന നെയ്ത്തുകാരും തൊഴില്‍ ഉപേക്ഷിക്കുന്നുണ്ട്. സര്‍ക്കാരും തൊഴില്‍ വകുപ്പും പ്രഖ്യാപിക്കുന്ന സഹായങ്ങളും പാഴായിപോകുന്നുവെന്ന പരാതിയും മേഖലയില്‍ ഉയരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം

National
  •  9 days ago
No Image

വാർത്ത ഏജൻസി റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു

National
  •  9 days ago
No Image

സ്‌കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്

Kerala
  •  9 days ago
No Image

രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന് അരനൂറ്റാണ്ട്

Kerala
  •  9 days ago
No Image

UAE weather updates: അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു; പെട്ടെന്ന് കാലാവസ്ഥാ മാറ്റം:

uae
  •  9 days ago
No Image

സഹകരണ സംഘങ്ങളെ 'ലാഭത്തിലാക്കാൻ കുറുക്കുവഴി'; കുടിശികയ്ക്ക് റിസർവ് ഫണ്ട് കുറച്ച് സർക്കാർ

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  9 days ago
No Image

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Kerala
  •  9 days ago
No Image

രജിസ്റ്റാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

Kerala
  •  9 days ago
No Image

'അമേരിക്ക പാര്‍ട്ടി': പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്; യുഎസ് ജനതയ്ക്ക് സ്വതാന്ത്ര്യം തിരികെ നല്‍കുമെന്നും പ്രഖ്യാപനം

International
  •  9 days ago