HOME
DETAILS

'കൈത്തറിക്കൊരു കൈത്താങ്ങ് ': ഗ്രാന്റുകള്‍ വാങ്ങുന്നതിന് സംഘങ്ങളില്ല

  
backup
September 27, 2017 | 5:39 AM

kaithari-business-story-vspecial

കണ്ണൂര്‍: കൈത്തറി മേഖലയില്‍ തൊഴിലാളികളുടെയും സംഘങ്ങളുടെയും കൊഴിഞ്ഞുപോക്ക് വ്യാപകമാകുന്നു. ജില്ലയുടെ സ്വന്തം കൈത്തറിയെ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും സഹായങ്ങള്‍ വാങ്ങുന്നതിന് സംഘങ്ങള്‍ പിന്മാറുന്നു.
പുതിയ സംഘങ്ങളും തൊഴിലാളികളും മേഖലയിലേക്ക് വരാത്തതാണ് കാരണം. പരമ്പരാഗത വ്യവസായ വിഭാഗത്തിന്റെ പട്ടികയില്‍ 29000 തറികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 9000 തറികള്‍ മാത്രമാണ് കൈത്തറി മേഖലയില്‍ നിലവിലുള്ളത്. ഇതില്‍ ഏറെയും കണ്ണൂര്‍ ജില്ലയില്‍ മാത്രമുള്ളവയാണ്.
സംസ്ഥാന സര്‍ക്കാര്‍ പുതുതായി നടപ്പാക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കൈത്തറി യൂനിഫോം പദ്ധതിയില്‍ സംസ്ഥാനത്ത് 27,000 നെയ്തുകാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 20,000 പേരും കണ്ണൂരില്‍ നിന്നുള്ള നെയ്ത്തുകാരാണ്. ഇവരില്‍ 2929 നെയ്ത്തുകാര്‍ മാത്രമേ പദ്ധതിയില്‍ പങ്കാളികളായിട്ടുള്ളൂ എന്നാണ് കണക്ക്. കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിന് നിരവധി പദ്ധതികളും ഗ്രാന്റുകളും എര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ സഹായങ്ങള്‍ വാങ്ങുന്നതിന് അപേക്ഷ ലഭിക്കുന്നതില്‍ വലിയ കുറവാണുണ്ടായത്.
വ്യക്തിഗത നെയ്ത്തുകാര്‍ക്കുള്ള വര്‍ക്ക്‌ഷെഡ് നവീകരണ ഗ്രാന്റ്, ഡൈ ഹൗസ് നവീകരണ ഗ്രാന്റ് എന്നിവയാണ് വ്യവസായ വകുപ്പ് നല്‍കിവരുന്ന സഹായങ്ങള്‍. 2018 വരെയുള്ള ഗ്രാന്റുകള്‍ക്ക് ഭരണാനുമതിയും ലഭിച്ചുകഴിഞ്ഞു. കൈത്തറിയുടെ പ്രധാന കേന്ദ്രം കണ്ണൂരാണെന്നിരിക്കെ ജില്ലയില്‍ നിന്നുള്ള സംഘങ്ങളും നെയ്ത്തുകാരും പോലും സഹായത്തിന് എത്താറില്ല. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും കൈത്തറി മേഖലയുടെ ആധുനികവത്കരിക്കുന്നതിനും 10.1 കോടി രൂപയാണ് 2017-18 വര്‍ഷം സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്.
കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിനും പ്രദര്‍ശനം, സെമിനാര്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനും വ്യവസായ വകുപ്പ് 2.2 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. പുതിയ തലമുറയില്‍പെട്ട തറി തൊഴിലാളികള്‍ക്കായി പരിശീലനവും വ്യവസായ വകുപ്പ് തലത്തില്‍ സംഘടിപ്പിക്കും. പ്രതിവര്‍ഷം കൈത്തറി സംഘങ്ങളില്‍ അഞ്ച് ശതമാനത്തിന്റെ കൊഴിഞ്ഞുപോക്കാണ് ഉണ്ടാകുന്നതെന്നാണ് കണക്ക്. സമാനമായി തന്നെ വര്‍ക്ക്‌ഷെഡുകളും വീടുകളില്‍ നിന്ന് നെയ്യുന്ന നെയ്ത്തുകാരും തൊഴില്‍ ഉപേക്ഷിക്കുന്നുണ്ട്. സര്‍ക്കാരും തൊഴില്‍ വകുപ്പും പ്രഖ്യാപിക്കുന്ന സഹായങ്ങളും പാഴായിപോകുന്നുവെന്ന പരാതിയും മേഖലയില്‍ ഉയരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.കെയില്‍ രേഖകളില്ലാതെ ജോലി; അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും

International
  •  12 hours ago
No Image

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ 17കാരിക്കെതിരെ ലൈംഗികാതിക്രമം; ഒച്ചവെച്ചപ്പോള്‍ പുറത്തേക്ക് തള്ളയിട്ടു, ഡ്രൈവര്‍ അറസ്റ്റില്‍

National
  •  12 hours ago
No Image

രാഹൂല്‍ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യം

Kerala
  •  12 hours ago
No Image

 'അവാര്‍ഡിനെ കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നിരിക്കേ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' പ്രഥമ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തില്‍ തരൂരിന്റെ മറുപടി

National
  •  14 hours ago
No Image

കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

Kuwait
  •  14 hours ago
No Image

എല്ലാ ടോള്‍ പ്ലാസകളും ഒഴിവാക്കുമെന്ന് നിതിന്‍ ഗഡ്കരി; സ്വന്തമായി വ്യാജ സര്‍ക്കാര്‍ ഓഫീസും വ്യാജ ടോള്‍ പ്ലാസയും നിര്‍മിക്കുന്ന നാട്ടില്‍ ഇത് സാധ്യമോ എന്ന് സോഷ്യല്‍ മീഡിയ

Kerala
  •  14 hours ago
No Image

എമര്‍ജന്‍സി ലാന്‍ഡിങിനിടെ തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം; കാറിനെ ഇടിച്ചിട്ടു 

International
  •  15 hours ago
No Image

ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്തെന്ന് ; നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു

Kerala
  •  16 hours ago
No Image

കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളെ ഇടിച്ചു; ഏഴുപേര്‍ക്ക് പരുക്ക്, കുട്ടിയുടെ നില ഗുരുതരം

Kerala
  •  16 hours ago
No Image

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സാർത്ഥക്’ കുവൈത്തിലെത്തി; ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിൽ നാഴികക്കല്ല്

Kuwait
  •  16 hours ago