HOME
DETAILS

'കൈത്തറിക്കൊരു കൈത്താങ്ങ് ': ഗ്രാന്റുകള്‍ വാങ്ങുന്നതിന് സംഘങ്ങളില്ല

  
backup
September 27, 2017 | 5:39 AM

kaithari-business-story-vspecial

കണ്ണൂര്‍: കൈത്തറി മേഖലയില്‍ തൊഴിലാളികളുടെയും സംഘങ്ങളുടെയും കൊഴിഞ്ഞുപോക്ക് വ്യാപകമാകുന്നു. ജില്ലയുടെ സ്വന്തം കൈത്തറിയെ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും സഹായങ്ങള്‍ വാങ്ങുന്നതിന് സംഘങ്ങള്‍ പിന്മാറുന്നു.
പുതിയ സംഘങ്ങളും തൊഴിലാളികളും മേഖലയിലേക്ക് വരാത്തതാണ് കാരണം. പരമ്പരാഗത വ്യവസായ വിഭാഗത്തിന്റെ പട്ടികയില്‍ 29000 തറികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 9000 തറികള്‍ മാത്രമാണ് കൈത്തറി മേഖലയില്‍ നിലവിലുള്ളത്. ഇതില്‍ ഏറെയും കണ്ണൂര്‍ ജില്ലയില്‍ മാത്രമുള്ളവയാണ്.
സംസ്ഥാന സര്‍ക്കാര്‍ പുതുതായി നടപ്പാക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കൈത്തറി യൂനിഫോം പദ്ധതിയില്‍ സംസ്ഥാനത്ത് 27,000 നെയ്തുകാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 20,000 പേരും കണ്ണൂരില്‍ നിന്നുള്ള നെയ്ത്തുകാരാണ്. ഇവരില്‍ 2929 നെയ്ത്തുകാര്‍ മാത്രമേ പദ്ധതിയില്‍ പങ്കാളികളായിട്ടുള്ളൂ എന്നാണ് കണക്ക്. കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിന് നിരവധി പദ്ധതികളും ഗ്രാന്റുകളും എര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ സഹായങ്ങള്‍ വാങ്ങുന്നതിന് അപേക്ഷ ലഭിക്കുന്നതില്‍ വലിയ കുറവാണുണ്ടായത്.
വ്യക്തിഗത നെയ്ത്തുകാര്‍ക്കുള്ള വര്‍ക്ക്‌ഷെഡ് നവീകരണ ഗ്രാന്റ്, ഡൈ ഹൗസ് നവീകരണ ഗ്രാന്റ് എന്നിവയാണ് വ്യവസായ വകുപ്പ് നല്‍കിവരുന്ന സഹായങ്ങള്‍. 2018 വരെയുള്ള ഗ്രാന്റുകള്‍ക്ക് ഭരണാനുമതിയും ലഭിച്ചുകഴിഞ്ഞു. കൈത്തറിയുടെ പ്രധാന കേന്ദ്രം കണ്ണൂരാണെന്നിരിക്കെ ജില്ലയില്‍ നിന്നുള്ള സംഘങ്ങളും നെയ്ത്തുകാരും പോലും സഹായത്തിന് എത്താറില്ല. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും കൈത്തറി മേഖലയുടെ ആധുനികവത്കരിക്കുന്നതിനും 10.1 കോടി രൂപയാണ് 2017-18 വര്‍ഷം സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്.
കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിനും പ്രദര്‍ശനം, സെമിനാര്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനും വ്യവസായ വകുപ്പ് 2.2 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. പുതിയ തലമുറയില്‍പെട്ട തറി തൊഴിലാളികള്‍ക്കായി പരിശീലനവും വ്യവസായ വകുപ്പ് തലത്തില്‍ സംഘടിപ്പിക്കും. പ്രതിവര്‍ഷം കൈത്തറി സംഘങ്ങളില്‍ അഞ്ച് ശതമാനത്തിന്റെ കൊഴിഞ്ഞുപോക്കാണ് ഉണ്ടാകുന്നതെന്നാണ് കണക്ക്. സമാനമായി തന്നെ വര്‍ക്ക്‌ഷെഡുകളും വീടുകളില്‍ നിന്ന് നെയ്യുന്ന നെയ്ത്തുകാരും തൊഴില്‍ ഉപേക്ഷിക്കുന്നുണ്ട്. സര്‍ക്കാരും തൊഴില്‍ വകുപ്പും പ്രഖ്യാപിക്കുന്ന സഹായങ്ങളും പാഴായിപോകുന്നുവെന്ന പരാതിയും മേഖലയില്‍ ഉയരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകി; വനിതാ പഞ്ചായത്തംഗത്തിന് നേരെ അക്രമം

Kerala
  •  13 days ago
No Image

കൊല്ലത്ത് ഉത്സവത്തിനിടെ ഗാനമേളയ്ക്ക് നൃത്തം ചെയ്ത വയോധികനെ കസേര കൊണ്ട് അടിച്ചുവീഴ്ത്തി

Kerala
  •  13 days ago
No Image

ആഗോള എ.ഐ ഹബ്ബുകളുടെ പട്ടികയില്‍ മുന്‍നിരയില്‍ ഇടംനേടി യു.എ.ഇ; എല്ലാ മേഖലകളിലും എ.ഐ

uae
  •  13 days ago
No Image

കുടുംബവഴക്കിനെച്ചൊല്ലി വീടുവിട്ടിറങ്ങിയ സ്ത്രീ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു

National
  •  13 days ago
No Image

യു.എ.ഇയില്‍ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയ്ക്ക് സാധ്യത; താപനില ഉയരും | UAE Weather Updates

uae
  •  13 days ago
No Image

പടക്കംപൊട്ടി വിദ്യാര്‍ഥിയുടെ മരണം: പടക്കം പൊട്ടിച്ചത് സ്റ്റീല്‍ പാത്രത്തിനടിയില്‍ വെച്ച്, യൂട്യൂബ് നോക്കി ചെയ്തതെന്ന് സൂചന; മരണ കാരണം പാത്രത്തിന്റെ ചീളുകള്‍ ശരീരത്തില്‍ തുളച്ചുകയറിതെന്ന്

Kerala
  •  13 days ago
No Image

കോഴിക്കോട് പള്ളിമുറ്റത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  13 days ago
No Image

വിഴിഞ്ഞത്തെ കൊലപാതകം: സഹോദരങ്ങളുടെ തര്‍ക്കം മാറ്റാന്‍ ഇടപെട്ട സുഹൃത്തിനെ മര്‍ദിച്ച് കൊന്നു

Kerala
  •  13 days ago
No Image

വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയ ബില്ലുകളും ഇന്ന് സഭയിൽ; പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം

National
  •  13 days ago
No Image

നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം: നിർണ്ണായക തെളിവെടുപ്പ്; ആരോഗ്യ സർവകലാശാല പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളജിൽ

Kerala
  •  13 days ago