HOME
DETAILS

ഇറാനെതിരായ അമേരിക്കാന്‍ നിലപാട് സ്വാഗതാര്‍ഹമെന്ന്

  
backup
October 30, 2017 | 9:52 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

 

മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള ഖത്തറിന്റെ നീക്കങ്ങള്‍ക്കെതിരേ പ്രതിരോധം ശക്തമാക്കുമെന്ന് സഊദി സഖ്യത്തിലുള്ള നാലു ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഇന്‍ഫര്‍മേഷന്‍ മന്ത്രിമാര്‍ വ്യക്തമാക്കി.
ബഹ്‌റൈനില്‍ ചേര്‍ന്ന സഊദി, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ യോഗത്തിലാണ് ഇറാന്‍ നിലപാടുകള്‍ക്ക് തുല്ല്യമായ ഖത്തറിന്റെ ആഭ്യന്തര ഇടപെടലുകളും ഭാവി പദ്ധതികളും ചര്‍ച്ചയായത്.


ഖത്തറിന്റെ ഇറാന്‍ അനുകൂല നീക്കം അറബ് മേഖലക്ക് തന്നെ ഭീഷണിയാണ്. അസഹിഷ്ണുതയും ഭീകരതയും നിറഞ്ഞതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. ബഹ്‌റൈനടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും രാജ്യത്ത് ഭരണകൂട വിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്ത രാഷ്ട്രമാണ് ഇറാന്‍. തീര്‍ച്ചയായും ഇറാന്റെ നീക്കങ്ങള്‍ ഗള്‍ഫ് രാഷ്ട്രങ്ങളോടൊപ്പം പുറത്തുള്ളവരും ആശങ്കയോടെയാണ് നോക്കി കാണുന്നത്. അവര്‍ക്കെതിരെയുണ്ടായ പുതിയ അമേരിക്കന്‍ നിലപാട് ഇതിന് തെളിവാണെന്നും ഇക്കാര്യത്തില്‍ ശക്തമായ നിലപാടെടുത്ത അമേരിക്കയെ അഭിനന്ദിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു.

ലോകത്തെ ഏറ്റവും വലിയ തീവ്രവാദ രാഷ്ട്രമാണ് ഇറാന്‍. ഇറാന്റെ ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന നീക്കമാണ് ഖത്തറിന്റേത്. ഇതോടെ അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും തീവ്രവാദത്തിലധിഷ്ഠിതമായ നിലപാടിനെ പിന്തുണക്കുകയും ചെയ്യുന്ന ഇറാന്‍ രീതിയിലേക്കാണ് ഖത്തറും ചുവടുവെക്കുന്നത്.

ഈ സാഹചര്യത്തില്‍ ഖത്തര്‍ പ്രോത്സാഹിപ്പിക്കുന്ന വിദ്വേഷത്തിെന്റ സ്വരങ്ങള്‍ പ്രതിരോധിക്കുകയും മാധ്യമങ്ങള്‍ വഴിയുള്ള ദുഷ്പ്രചാരണങ്ങളെ പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. കൂടാതെ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിെന്റയും സഹിഷ്ണുതയുടെയും നയം അവലംബിക്കുന്ന രീതികളെ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം പോലീസ് വാഹനത്തിനെതിരെ നടന്ന ബോംബാക്രമത്തെയും യോഗം അപലപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈസൻസില്ലാതെ പ്രവർത്തിക്കുന്നു: രണ്ട് വ്യാജ നിക്ഷേപ സ്ഥാപനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ

uae
  •  6 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസും ക്രൈംബ്രാഞ്ചിന്; എസ്.പി ജി പൂങ്കുഴലിക്ക് അന്വേഷണ ചുമതല

Kerala
  •  6 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധിക്ക് മുൻപ് ജഡ്ജി ഹണി എം. വർഗീസിന്‍റെ കർശന താക്കീത്; 'സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കരുത്'

Kerala
  •  6 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.ഐയിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

National
  •  6 days ago
No Image

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിം കോടതി

Kerala
  •  6 days ago
No Image

അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം; ഡ്രൈവർമാർ ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കണമെന്ന് നിർദേശം

uae
  •  6 days ago
No Image

14 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്കി ആസ്ട്രിയ

International
  •  6 days ago
No Image

അല്‍-അന്‍സാബ് അല്‍-ജിഫ്‌നൈല്‍ റോഡ് ഇരട്ടിപ്പിക്കല്‍ പദ്ധതി 70% പൂര്‍ത്തിയാക്കി

oman
  •  6 days ago
No Image

ന്യൂ ഇയര്‍ 2026; സ്വകാര്യ മേഖലക്കുള്ള അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  6 days ago
No Image

അമ്മ മാത്രമാണുള്ളതെന്ന് പള്‍സര്‍ സുനി, പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍; ശിക്ഷാവിധിയില്‍ വാദം തുടരുന്നു

Kerala
  •  6 days ago