HOME
DETAILS

വിഭജനത്താൽ പിരിഞ്ഞു 74 വർഷത്തിനു ശേഷം സഹോദരങ്ങൾ കണ്ടുമുട്ടി

  
backup
January 14, 2022 | 4:51 AM

452-563


ഇസ്‌ലാമാബാദ്
ഇന്ത്യാ വിഭജനം ഇന്നും ഏവർക്കും നോവുന്ന ഓർമയാണ്. പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ അതിർത്തി ഗ്രാമങ്ങളിൽ വസിക്കുന്നവർക്ക്. ഒന്നിച്ചുനിന്ന ഒരുനാട് ഇരു രാജ്യങ്ങളായി വെട്ടിമുറിക്കപ്പെട്ടപ്പോൾ അത് കീറിയെറിഞ്ഞത് ഇരുഭാഗത്തെയും പരസ്പരം സ്‌നേഹിച്ചു കഴിഞ്ഞ ഒരു ജനതയെക്കൂടിയായിരുന്നു. പലർക്കും ഉറ്റവർ നഷ്ടമായി, പലരെക്കുറിച്ചും ഇനിയും വിവരമില്ല. അതിനിടെ അത്തരക്കാർക്ക് പ്രതീക്ഷയായി പുതിയൊരു വാർത്ത എത്തിയിരിക്കുകയാണ് ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ കർത്താർപ്പൂർ ഇടനാഴിയിൽനിന്ന്.
74 വർഷത്തിന് ശേഷം സഹോദരന്മാർ അതിർത്തിയിൽ പരസ്പരം കണ്ടുമുട്ടിയപ്പോൾ ആ സമാഗമത്തെ വിളക്കിച്ചേർക്കാൻ വാക്കുകളും വികാരങ്ങളും മതിയാകാത്ത സ്ഥിതിയായിരുന്നു. കർത്താർപ്പൂർ ഇടനാഴി തുറന്നതാണ് കൂടിച്ചേരലിന് നിദാനമായത്.
മിൽ താ ഗയെ (എല്ലാറ്റിനും ശേഷം ഞങ്ങൾ ഒന്നായി) എന്നു ആർത്തുവിളിച്ചായിരുന്നു വെളുത്ത തലപ്പാവ് ധരിച്ച മുഹമ്മദ് ഹബീബ് ആഗയും തവിട്ടുനിറമുള്ള തലപ്പാവണിഞ്ഞ മുഹമ്മദ് സിദ്ദീഖും എതിരേറ്റത്. മുഹമ്മദ് ഹബീബ് ഇന്ത്യയിലെ ശെയില സ്വദേശിയും സിദ്ദീഖ് പാകിസ്താനിലെ ഫൈസാബാദിലെ താമസക്കാരനുമാണ്. സമൂഹമാധ്യമങ്ങളായിരുന്നു ഇവരുടെ കൂടിച്ചേരലിന് വഴിയൊരുക്കിയത്.


മാതാവിനെ നോക്കുന്നതിനായി താൻ വിവാഹംപോലും ഉപേക്ഷിച്ചെന്ന് ഹബീബ് പറഞ്ഞത് ഏറെ വികാരാധീനനായായിരുന്നു.മൂത്ത സഹോദരൻ ഹബീബിനെ സിദ്ദീഖ് ഫൈസാബാദിൽനിന്നെത്തിയായിരുന്നു കണ്ടത്. പാകിസ്താനിൽനിന്നുള്ള ന്യൂസ് ഇന്റർനാഷനലാണ് ഈ വാർത്ത പുറംലോകത്തെത്തിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകന്റെ രോഗം മാറ്റാമെന്നു വിശ്വസിപ്പിച്ചു; യുവതിയെ തട്ടിക്കൊണ്ടുപോയി പത്ത് ദിവസം ബലാത്സംഗം ചെയ്ത താന്ത്രികൻ പിടിയിൽ

crime
  •  3 days ago
No Image

നാടിനെ നടുക്കിയ ക്രൂരത: ലിവ്-ഇൻ പങ്കാളിയെ വെട്ടിനുറുക്കി സ്റ്റൗവിൽ കത്തിച്ചു; വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥന്റെ ക്രൂരകൃത്യം പുറത്ത്

crime
  •  3 days ago
No Image

ബസില്‍ ലൈംഗിക അതിക്രമം ആരോപിച്ച്  വീഡിയോ പ്രചരിച്ചു; യുവാവ് ജീവനൊടുക്കിയ നിലയില്‍

Kerala
  •  3 days ago
No Image

ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി: ഡൽഹി-ബഗ്ദോഗ്ര വിമാനം ലഖ്‌നൗവിൽ അടിയന്തരമായി ഇറക്കി

National
  •  3 days ago
No Image

പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളംതെറ്റി; ട്രെയിനുകൾ വൈകിയോടുന്നു

Kerala
  •  3 days ago
No Image

'ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടു, വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല'; എസ് രാജേന്ദ്രന്‍ ബി.ജെ.പിയില്‍

Kerala
  •  3 days ago
No Image

'നിങ്ങള്‍ ഭരണഘടനയുടെ സംരക്ഷകരാണ്, കേന്ദ്ര ഏജന്‍സികള്‍ പൗരന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയണം, ജനാധിപത്യത്തെ രക്ഷിക്കണം'- ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ച് മമത ബാനര്‍ജി

National
  •  3 days ago
No Image

അയർലൻഡിൽ സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം; ഇന്ത്യൻ വിദ്യാർത്ഥി കുറ്റക്കാരനെന്ന് കോടതി

crime
  •  3 days ago
No Image

സ്‌കൂള്‍ കലോത്സവം 2026: കലാ കിരീടം കണ്ണൂരിന്

Kerala
  •  3 days ago
No Image

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാൽപതാം ദിവസം തന്നെ ശിക്ഷ വിധിച്ച് കോടതി; വിധിച്ചത് വധശിക്ഷ, വിധി രാജ്‌കോട്ട് പ്രത്യേക കോടതിയുടേത്

National
  •  3 days ago

No Image

ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് നാല് ബസുകളിൽ സ്ത്രീകളെ കൊണ്ടുപോയി വ്യാജ വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്രയിൽ പരാതി

crime
  •  3 days ago
No Image

സതീശന്‍ ഇന്നലെ പൂത്ത തകര, എന്‍.എസ്.എസിനേയും എസ്.എന്‍.ഡി.പിയേയും തമ്മില്‍ തെറ്റിച്ചത് മുസ്‌ലിം ലീഗ്- വീണ്ടും വിദ്വേഷ പ്രസ്താവനയുമായി വെള്ളാപ്പള്ളി

Kerala
  •  3 days ago
No Image

'ജാതിയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ അഡ്മിഷൻ ഫോം, അതുകൊണ്ട് തന്നെ രോഹിത് വെമുല ആക്ട് വെറുമൊരു മുദ്രാവാക്യമല്ല, ആവശ്യകതയാണ്' നിയമം കർണാടകയിലും തെലങ്കാനയിലും ഉടൻ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി

National
  •  3 days ago
No Image

മദ്രസയില്‍ നിന്ന് മടങ്ങുന്ന 14 കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിര്‍മാണ തൊഴിലാളിയെ കടിച്ചുകീറി തെരുവുനായ, സംഭവം മലപ്പുറത്ത്

Kerala
  •  3 days ago