HOME
DETAILS

ഡൽഹി കലാപത്തിന് രണ്ടുവർഷം ഭൂരിഭാഗം കേസുകളിലും അന്വേഷണം പൂർത്തിയായില്ല

  
backup
February 24, 2022 | 5:22 AM

95632-653-0


കെ.എ സലിം
ന്യൂഡൽഹി
വടക്കുകിഴക്കൻ ഡൽഹിയിലെ മുസ് ലിം വിരുദ്ധ കലാപത്തിന് രണ്ടുവർഷം പൂർത്തിയായിട്ടും അന്വേഷണം തീരാതെ ഭൂരിഭാഗം കേസുകളും. സംഭവവുമായി ബന്ധപ്പെട്ട് 758 കേസുകളാണ് രജിസ്റ്റർ ചെയ്തത്.


ജനുവരി 27 വരെയുള്ള കണക്ക് പ്രകാരം ഇതിൽ 384 കേസുകളിൽ ഇതുവരെ പൊലിസ് അന്വേഷണം പൂർത്തിയായിട്ടില്ല. 367 കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് കേസുകൾ റദ്ദാക്കാനുള്ള അപേക്ഷ പൊലിസ് ഫയൽ ചെയ്തു. നാലു കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. കുറ്റപത്രം സമർപ്പിച്ച 367 കേസുകളിൽ 235 എണ്ണത്തിൽ അന്വേഷണം ഇപ്പോഴും തുടരുന്നതായും അധിക കുറ്റപത്രം സമർപ്പിക്കാനുണ്ടെന്നും പൊലിസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഫലത്തിൽ അന്വേഷണം പൂർത്തിയായത് 25 ശതമാനം കേസുകളിൽ മാത്രമാണ്. കുറ്റപത്രം സമർപ്പിച്ച ആകെ കേസുകളിൽ 92 കേസുകൾ മാത്രമാണ് വിചാരണയുടെ ഘട്ടത്തിലെത്തിയിരിക്കുന്നത്.


209 കേസുകൾ വിചാരണയ്ക്കു മുമ്പുള്ള വാദത്തിന്റെ ഘട്ടത്തിലാണ്. 2021 ഒക്ടോബറിനും 2022 ജനുവരിക്കും ഇടയിൽ പൊലിസ് ആറു കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. 695 കേസുകൾ വടക്കുകിഴക്കൻ ഡൽഹി പൊലിസും 62 കേസുകൾ ക്രൈംബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്. മൂന്ന് കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കലാപത്തിലുണ്ടായ കൊലയുമായി ബന്ധപ്പെട്ട കേസുകളാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്.


ഇതിൽ ഭൂരിഭാഗത്തിലും അന്വേഷണം പൂർത്തിയായിട്ടുണ്ട്. 37 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. കലാപത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.എ.എ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥികൾക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവർക്കെതിരായ അന്വേഷണം മാത്രമാണ് വേഗത്തിൽ പുരോഗമിക്കുന്നത്. ഇതിൽ കുറ്റപത്രം സമർപ്പിച്ച കേസിലും അന്വേഷണം തുടരുകയാണ്.
2020 ഫെബ്രുവരി 23ന് തുടങ്ങിയ കലാപത്തിൽ 54 പേരാണ് കൊല്ലപ്പെട്ടത്. 581 പേർക്ക് പരുക്കേറ്റു. ഫെബ്രുവരി 28വരെ കലാപം നീണ്ടു. 2,456 പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ സി.എ.എ വിരുദ്ധ സമരം ശക്തമായിരുന്ന കാലത്ത് അതു തകർക്കാൻ ആസൂത്രണം ചെയ്തതായിരുന്നു കലാപം. കേന്ദ്ര സർക്കാർ നേരിട്ട് ആസൂത്രണം ചെയ്തതാണ് കലാപമെന്ന് വിവിധ വസ്തുതാന്വേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago