HOME
DETAILS

ഡൽഹി കലാപത്തിന് രണ്ടുവർഷം ഭൂരിഭാഗം കേസുകളിലും അന്വേഷണം പൂർത്തിയായില്ല

  
backup
February 24, 2022 | 5:22 AM

95632-653-0


കെ.എ സലിം
ന്യൂഡൽഹി
വടക്കുകിഴക്കൻ ഡൽഹിയിലെ മുസ് ലിം വിരുദ്ധ കലാപത്തിന് രണ്ടുവർഷം പൂർത്തിയായിട്ടും അന്വേഷണം തീരാതെ ഭൂരിഭാഗം കേസുകളും. സംഭവവുമായി ബന്ധപ്പെട്ട് 758 കേസുകളാണ് രജിസ്റ്റർ ചെയ്തത്.


ജനുവരി 27 വരെയുള്ള കണക്ക് പ്രകാരം ഇതിൽ 384 കേസുകളിൽ ഇതുവരെ പൊലിസ് അന്വേഷണം പൂർത്തിയായിട്ടില്ല. 367 കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് കേസുകൾ റദ്ദാക്കാനുള്ള അപേക്ഷ പൊലിസ് ഫയൽ ചെയ്തു. നാലു കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. കുറ്റപത്രം സമർപ്പിച്ച 367 കേസുകളിൽ 235 എണ്ണത്തിൽ അന്വേഷണം ഇപ്പോഴും തുടരുന്നതായും അധിക കുറ്റപത്രം സമർപ്പിക്കാനുണ്ടെന്നും പൊലിസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഫലത്തിൽ അന്വേഷണം പൂർത്തിയായത് 25 ശതമാനം കേസുകളിൽ മാത്രമാണ്. കുറ്റപത്രം സമർപ്പിച്ച ആകെ കേസുകളിൽ 92 കേസുകൾ മാത്രമാണ് വിചാരണയുടെ ഘട്ടത്തിലെത്തിയിരിക്കുന്നത്.


209 കേസുകൾ വിചാരണയ്ക്കു മുമ്പുള്ള വാദത്തിന്റെ ഘട്ടത്തിലാണ്. 2021 ഒക്ടോബറിനും 2022 ജനുവരിക്കും ഇടയിൽ പൊലിസ് ആറു കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. 695 കേസുകൾ വടക്കുകിഴക്കൻ ഡൽഹി പൊലിസും 62 കേസുകൾ ക്രൈംബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്. മൂന്ന് കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കലാപത്തിലുണ്ടായ കൊലയുമായി ബന്ധപ്പെട്ട കേസുകളാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്.


ഇതിൽ ഭൂരിഭാഗത്തിലും അന്വേഷണം പൂർത്തിയായിട്ടുണ്ട്. 37 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. കലാപത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.എ.എ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥികൾക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവർക്കെതിരായ അന്വേഷണം മാത്രമാണ് വേഗത്തിൽ പുരോഗമിക്കുന്നത്. ഇതിൽ കുറ്റപത്രം സമർപ്പിച്ച കേസിലും അന്വേഷണം തുടരുകയാണ്.
2020 ഫെബ്രുവരി 23ന് തുടങ്ങിയ കലാപത്തിൽ 54 പേരാണ് കൊല്ലപ്പെട്ടത്. 581 പേർക്ക് പരുക്കേറ്റു. ഫെബ്രുവരി 28വരെ കലാപം നീണ്ടു. 2,456 പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ സി.എ.എ വിരുദ്ധ സമരം ശക്തമായിരുന്ന കാലത്ത് അതു തകർക്കാൻ ആസൂത്രണം ചെയ്തതായിരുന്നു കലാപം. കേന്ദ്ര സർക്കാർ നേരിട്ട് ആസൂത്രണം ചെയ്തതാണ് കലാപമെന്ന് വിവിധ വസ്തുതാന്വേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം കണ്ണമംഗലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Kerala
  •  11 days ago
No Image

തൊഴിലുറപ്പ് പദ്ധതി പുതിയ ബിൽ ലോക്സഭയിൽ; മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തതിൽ പ്രതിഷേധം

National
  •  12 days ago
No Image

വന്ദേഭാരതിന് നേരെ കല്ലേറ്: നാല് കുട്ടികൾ അറസ്റ്റിൽ; പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

National
  •  12 days ago
No Image

നവംബർ ഇങ്ങെടുത്തു; ഇന്ത്യൻ ലോകകപ്പ് ഹീറോ വീണ്ടും തിളങ്ങുന്നു

Cricket
  •  12 days ago
No Image

തെരഞ്ഞെടുപ്പില്‍ തോല്‍വി; ആത്മഹത്യയ്ക്ക് ശ്രമിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി മരിച്ചു

Kerala
  •  12 days ago
No Image

കളത്തിലിറങ്ങിയാൽ ചരിത്രം; ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  12 days ago
No Image

ഒറ്റനിലപാട്, ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കും: മുന്നണി മാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി

Kerala
  •  12 days ago
No Image

'മലര്‍ന്നു കിടന്നു തുപ്പരുത് '; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏരിയ സെക്രട്ടറി കാലുവാരിയെന്ന കെ.സി രാജഗോപാലിന്റെ പ്രസ്താവനക്കെതിരെ മുന്‍ ജില്ലാ കമ്മിറ്റി അംഗം

Kerala
  •  12 days ago
No Image

യാത്ര കൂടുതൽ എളുപ്പവും സുരക്ഷിതവുമാകും: ഖത്തറിൽ റോബോടാക്സിക്ക് തുടക്കം

qatar
  •  12 days ago
No Image

സുപ്രഭാതം - ക്രിസാലിസ് NEET - JEE - KEAM സ്കോളർഷിപ്പ് എലിജിബിലിറ്റി ടെസ്റ്റ്‌ ഈ മാസം 30 ന്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

Domestic-Education
  •  12 days ago