HOME
DETAILS

കൊച്ചിക്ക് ശ്വാസം മുട്ടുന്നു, കനത്ത പുക; ബ്രഹ്മപുരത്തെ തീയണക്കാനുള്ള ശ്രമം അവസാന ഘട്ടത്തിൽ

  
backup
March 06, 2023 | 2:53 AM

keralam-brahmapuram-plant-smoke-news123

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണവിധേയമായി. തീ പൂർണമായി അണക്കാനുള്ള ശ്രമം തുടരുന്നു.
ശ്രമം അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, തീ കെടുത്തിയാലും ഏതാനും ദിവസം കൂടി പുക അന്തരീക്ഷത്തിൽ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

വിഷപ്പുക വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ജില്ലാ കലക്ടർ ഇന്ന് അവധി നൽകി. വടവുകോട് പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ കൊച്ചി കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. അങ്കൻവാടികൾക്കും ഡേ കെയർ സെന്ററുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മാത്രം അവധി നൽകിയതിൽ കലക്ടറുടെ ഫേസ് ബുക്ക് പേജിന് താഴെ വലിയ പ്രതിഷേധമുണ്ട്. മറ്റ് കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ എന്നായിരുന്നു ചോദ്യം.

അതിനിടെ , അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരം നടക്കുന്നുണ്ട്. നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനം വരും. ബ്രഹ്മപുരത്തെ തീ അണയാതെ തുടരുന്നതോടെ കൊച്ചിയിലെ മാലിന്യ സംസ്‌കരണം നിലച്ച മട്ടാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. അടുക്കള മാലിന്യവും റോഡിലേക്ക് എത്തുന്നുണ്ട്.

ഇന്ന് കൊച്ചി നഗരത്തിൽ പുക കുറഞ്ഞെങ്കിലും കാറ്റിന്റെ ദിശ മാറിയതോടെ ആലപ്പുഴ ജില്ലയിലെ അരൂർ, കുമ്പളം അടക്കമുള്ള ഭാഗങ്ങളിലേക്ക് പുക ശക്തിപ്പെടുന്ന അവസ്ഥയാണുള്ളത്. അന്തരീക്ഷ മലിനീകരണം ഉയർത്തുന്ന വെല്ലുവിളികൾ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നീങ്ങുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. തീ പൂർണമായും അണച്ചാലും രണ്ടോ മൂന്നോ ദിവസം കൂടി പുക അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. ബ്രഹ്മപുരത്ത് രണ്ട് ഓക്‌സിജൻ പാർലറുകൾ ഒരുക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് ഉപരോധം പാളി; നാവിക വലയം മറികടന്ന് 34 ഇറാനിയൻ കപ്പലുകൾ കടന്നുപോയെന്ന് റിപ്പോർട്ട്

latest
  •  7 days ago
No Image

പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ സുപ്രീം കോടതിയിൽ; ദൂരദർശൻ പ്രസംഗത്തിൽ ചട്ടലംഘനം ആരോപിച്ചു റിട്ട് ഹർജി

National
  •  7 days ago
No Image

യുഎഇയുടെ എഐ മുന്നേറ്റത്തിന് ഇലോൺ മസ്കിന്റെ പ്രശംസ; സാങ്കേതിക പങ്കാളിത്തം വർദ്ധിപ്പിക്കാൻ തീരുമാനം

uae
  •  7 days ago
No Image

'ഞങ്ങൾക്കില്ലേ 1000 രൂപ?'; വോട്ടിന് പണം തേടി സ്ഥാനാർത്ഥിയുടെ വീട് വളഞ്ഞ് സ്ത്രീകൾ; പണമൊഴുക്കി തമിഴ്നാട്

National
  •  7 days ago
No Image

ടാക്സിയിൽ മറന്നുവെച്ച പാസ്‌പോർട്ടും ഐഫോണും നാല് മണിക്കൂറിനുള്ളിൽ കണ്ടുപിടിച്ച് ദുബൈ പൊലിസ്; അനുഭവം പങ്കുവെച്ച് വിനോദസഞ്ചാരി

uae
  •  7 days ago
No Image

ചരിത്രം പിറക്കുമോ? ഇതിഹാസത്തിന്റെ മകൻ ജൂനിയറിനെ സീനിയർ ടീമിലെത്തിക്കാൻ അൽ നാസർ

Football
  •  7 days ago
No Image

യുഎഇയിലെ സർക്കാർ ആശുപത്രികളിലും ഇനി ഇൻഷുറൻസ് സ്വീകരിക്കും; എമിറേറ്റ്സ് ഹെൽത്ത് സർവീസസിന്റെ നിർണ്ണായക പ്രഖ്യാപനം

uae
  •  7 days ago
No Image

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്

Kerala
  •  7 days ago
No Image

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ഇനി 'അൽഹിന്ദ്' വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം

uae
  •  7 days ago
No Image

വാല്‍പ്പാറ അപകടം: ട്രാവലര്‍ ഡ്രൈവറുടെ ആരോഗ്യ നിലയില്‍ പുരോഗതി

Kerala
  •  7 days ago