HOME
DETAILS

ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലം

  
backup
June 02, 2021 | 8:44 PM

98414510-2


കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിലെ പദ്ധതികളുടെ ഗുണഭോക്തൃത അനുപാതം 80:20 റദ്ദ് ചെയ്ത ഹൈക്കോടതി വിധിയെ തുടര്‍ന്ന് വകുപ്പിന്റെ പ്രവര്‍ത്തനം നിശ്ചലമായി. ന്യൂനപക്ഷ വകുപ്പിലെ പദ്ധതിനിര്‍വഹണവുമായി ബന്ധപ്പെട്ട് മെയ് 28നു ഹൈക്കോടതി നിശ്ചയിച്ച ഗുണഭോക്തൃത വിഹിതം ജനസംഖ്യാനുപാതികമായി പുനര്‍നിശ്ചയിച്ചതാണ് വകുപ്പിനു കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയായത്. ഇതുമായി ബന്ധപ്പെട്ട ശക്തമായ എതിര്‍പ്പ് ഉയരുമ്പോഴും വകുപ്പിനു കീഴിലെ മുഴുവന്‍ പ്രവര്‍ത്തനവും നിശ്ചലമായ വിവരം അധികൃതര്‍ കാര്യമായി ശ്രദ്ധിച്ചിട്ടില്ല. വിധിയിലൂടെ പ്രധാനമായും മൂന്ന് ഉത്തരവുകളാണ് കോടതി റദ്ദ് ചെയ്തിരിക്കുന്നത്. 2008ലെ ഉത്തരവാണ് ഇതില്‍ പ്രധാനം. ഇതോടെ സംസ്ഥാനത്തെ 16 മത്സരപരീക്ഷാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം റദ്ദ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഒപ്പം വകുപ്പിനു കീഴില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളും റദ്ദ് ചെയ്യപ്പെട്ടു. കോടതി വിധിയിലൂടെ വകുപ്പിനു കീഴിലെ സ്‌കോളര്‍ഷിപ്പുകള്‍ മാത്രമേ റദ്ദ് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നാണ് പൊതുധാരണ. എന്നാല്‍ വിധിയിലൂടെ വകുപ്പിന്റെ മുഴുവന്‍ പ്രവര്‍ത്തനവും നിശ്ചമായിരിക്കുകയാണ്.


1,50,000 കോടി രൂപയോളം വരുന്ന സംസ്ഥാന വാര്‍ഷിക ബജറ്റില്‍ 2016ല്‍ വെറും 107 കോടിയാണ് ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയതെങ്കില്‍ 2021 ആയപ്പോഴേക്കും അതു കേവലം 42 കോടി രൂപയിലെത്തി. കൂടാതെ കൊവിഡ് പശ്ചാത്തലത്തിലുള്ള ബജറ്റ് വിഹിതംതന്നെ വെട്ടിക്കുറക്കുകയും ചെയ്തു.
തുച്ഛമായതും സ്‌കോളര്‍ഷിപ്പിനായി മാറ്റിവച്ച രണ്ടുകോടി രൂപയില്‍ താഴെ മാത്രമുള്ള സംഖ്യയില്‍ അതിന്റെ അനുപാതവുമായി ബന്ധപ്പെട്ട് ഇത്രയേറെ വാദകോലാഹലങ്ങള്‍ നടക്കുന്നത് ഏറെ സംശയാസ്പദമാണെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുന്‍ ഡയരക്ടര്‍ ഡോ. പി. നസീര്‍ അഭിപ്രായപ്പെട്ടു.
നൂറ്റാണ്ടുകളായി സംസ്ഥാനത്ത് സൗഹൃദപൂര്‍വം ജീവിച്ചുപോരുന്ന ക്രൈസ്തവ-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തിന്റെ പേരില്‍ ശത്രുത ഉണ്ടാകാതിരിക്കാന്‍ ജാഗ്രത കാണിക്കാന്‍ പൊതുസമൂഹത്തിനും സര്‍ക്കാരിനും ബാധ്യതയുണ്ട്. നിസാരമായ വിഷയം ഇത്രയും ആപത്കരമായ വിധത്തില്‍ പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ചര്‍ച്ചയാക്കുന്നതിനു പിന്നില്‍ ചില കുത്സിത ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്‌ത നൂറാം വാർഷികം: സന്ദേശജാഥയ്ക്ക് ഇന്ന് മണ്ണാർക്കാട്ട്  സ്വീകരണം

Kerala
  •  2 days ago
No Image

എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റ് മെയ് 31 വരെ നീട്ടി

Kerala
  •  2 days ago
No Image

അല്‍ ജസീറ ഓഫിസ് അടച്ചുപൂട്ടാന്‍ നിയമം പാസാക്കി ഇസ്‌റാഈല്‍

International
  •  2 days ago
No Image

അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസ് പിൻവലിക്കാനുള്ള ആവശ്യം കോടതി തള്ളി; യു.പി സർക്കാരിന് കനത്ത തിരിച്ചടി

National
  •  2 days ago
No Image

ഇന്ത്യാ- ബംഗ്ലാദേശ് ബന്ധം കൂടുതൽ വഷളാകുന്നു; ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ബംഗ്ലാദേശ്

National
  •  2 days ago
No Image

മലബാറിന്റെ ഹൃദയഭൂമിയും കടന്ന് യാത്ര കരിമ്പനകളുടെ നാട്ടിലേക്ക്

Kerala
  •  2 days ago
No Image

ഇവിടെ എല്ലാമുണ്ട്; നൂറാം വാർഷിക പ്രചാരണവുമായി 'ഇസ'യുടെ മൊബൈൽ വാഹനം

latest
  •  2 days ago
No Image

തൃശൂരിലും തിരൂരിലും; അലകടലായി സമസ്ത ശതാബ്ദി സന്ദേശയാത്ര

samastha-centenary
  •  2 days ago
No Image

ഫോര്‍ട്ടുകൊച്ചി സ്വദേശിനി ദുബൈയില്‍ അന്തരിച്ചു

uae
  •  2 days ago
No Image

മലപ്പുറത്ത് വിവിധ സ്ഥലങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ 

Kerala
  •  2 days ago