HOME
DETAILS

സി.പിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനു നേരെ ആക്രമണം; വട്ടിയൂര്‍കാവില്‍ കൊടിമരങ്ങള്‍ നശിപ്പിച്ച നിലയില്‍

  
backup
August 28, 2022 | 3:27 AM

kerala-anavoor-nagapans-house-attacked-2022

തിരുവനന്തപുരം: സി.പിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനു നേരെ ആക്രമണം. വീടിന്റെ ജനാല ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.

വട്ടിയൂര്‍കാവില്‍ സി.പി.എം കൊടിമരങ്ങള്‍ നശിപ്പിച്ചു. മേലത്തുമലേ ജങ്ഷനില്‍ സ്ഥാപിച്ച കൊടിമരങ്ങളാണ് നശിപ്പിച്ചത്.

അതിനിടെ, സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സ്വകാര്യ ആശുപത്രിയില്‍നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ലാല്‍, സതീര്‍ത്ഥ്യന്‍, ഹരിശങ്കര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലിസ് പറഞ്ഞു.

എ.ബി.വി.പി പ്രവര്‍ത്തകരാണ് ഓഫിസിലേക്ക് കല്ലെറിഞ്ഞതെന്നും വഞ്ചിയൂരില്‍ സംഘര്‍ഷമുണ്ടാക്കിയ സംഘമാണിതെന്നും പൊലിസ് നേരത്തെ സൂചന നല്‍കിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചത്. പ്രതികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇവിടെനിന്ന് രാത്രി ഒന്നേകാലോടെയാണ് പ്രതികള്‍ പുറത്ത് പോയി ആക്രമണം നടത്തിയത്. ശനിയാഴ്ച പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തതിനുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ആശുപത്രിയില്‍ നിന്നു പ്രതികള്‍ പുറത്തു പോകുന്നതിന്റെയും തിരികെയെത്തുന്നതിന്റെയും ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത് നിര്‍ണായകമായി.

സി.പി.എം ജില്ല കമ്മിറ്റി ഓഫിസിനുനേരെ ശനിയാഴ്ച പുലര്‍ച്ച രണ്ടോടെയായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപാടുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ ഇന്ത്യൻസിൽ 'ആഭ്യന്തര യുദ്ധം'; ഫ്രാഞ്ചൈസിയെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്ത് ഹാർദിക്? 'അനാദരവ്' എന്ന് മുൻ ഇംഗ്ലണ്ട് താരങ്ങൾ

Cricket
  •  a day ago
No Image

വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; കാസർകോട് പെരുന്തേനീച്ചയുടെ കുത്തേറ്റ് അധ്യാപകൻ മരിച്ചു

Kerala
  •  a day ago
No Image

പുതിയ സീസണിലെ ഉംറ വിസകൾ ജൂൺ 1 മുതൽ ലഭ്യമാകും; നടപടികൾ തുടങ്ങി മന്ത്രാലയം

Saudi-arabia
  •  a day ago
No Image

അന്താരാഷ്ട്ര മ്യൂസിയം ദിനം; യുഎഇയിലെ 8 മ്യൂസിയങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

uae
  •  a day ago
No Image

ഇന്ത്യൻ പരിശീലകർക്ക് കഴിയില്ലേ? വിദേശ പരിശീലകന് വേണ്ടി എന്നെ പുറത്താക്കി; ഹോക്കി ഇന്ത്യക്കെതിരെ പി.ആർ. ശ്രീജേഷ്

Others
  •  a day ago
No Image

ഡൽഹിയിൽ നിർണായക ചർച്ചകൾ പൂർത്തിയായി; കേരള മുഖ്യമന്ത്രി പ്രഖ്യാപനം നാളെയെന്ന് ജയറാം രമേശ്

Kerala
  •  a day ago
No Image

മസ്‌കത്തില്‍ ഭിക്ഷാടനം മറയാക്കി കവര്‍ച്ച; വിദേശ വനിതകളുടെ സംഘം അറസ്റ്റില്‍

oman
  •  a day ago
No Image

ബംഗാളിൽ കടുത്ത നടപടി: വോട്ടർ പട്ടികയിലില്ലാത്തവർക്ക് റേഷനും സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കും; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നീക്കം

National
  •  a day ago
No Image

നിർണായക നീക്കവുമായി ദുബൈ ടാക്സി; 1.45 ബില്യൺ ദിർഹത്തിന് നാഷണൽ ടാക്സിയെ ഏറ്റെടുക്കും

uae
  •  a day ago
No Image

നീറ്റ് പരീക്ഷാ തട്ടിപ്പ്: രാജസ്ഥാനിൽ യുവമോർച്ച നേതാവും സഹോദരനും സി.ബി.ഐ കസ്റ്റഡിയിൽ

National
  •  a day ago