HOME
DETAILS

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് തീരദേശ പൊലിസ്; വെടിയുണ്ട തങ്ങളുടേതല്ലെന്ന വാദത്തിലുറച്ച് നേവി

  
backup
September 11 2022 | 04:09 AM

kerala-fisherman-shot-case-naval-training-centre-2022

കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് തീരദേശ സേന. അപകട ദിവസം പരിശീലനം നടത്തിയവരുടേയും തോക്കുകളുടേയും വിവരങ്ങള്‍ തേടി. കണക്കുകള്‍ നിലവില്‍ ലഭ്യമായിട്ടില്ലെന്നും പൊലിസ് പറയുന്നു. അതേസമയം, വെടിയുണ്ട തങ്ങളുടേതല്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നേവി. വിവരങ്ങള്‍ കൈമാറാന്‍ സാങ്കേതി പ്രശ്‌നങ്ങളാണ് നാവിക സേന ചൂണ്ടിക്കാട്ടുന്നത്. പ്രോട്ടോക്കോള്‍ പ്രശ്‌നമുണ്ടെന്നും സേന പറയുന്നു.

കഴിഞ്ഞ ദിവസം കൊച്ചി നാവിക പരിശീലന കേന്ദ്രത്തില്‍ വീണ്ടും പരിശോധന നടത്തിയിരുന്നു. വെടിയുണ്ടയുടെ ഉറവിടം സ്ഥിരീകരിക്കാനാണ് പരിശോധന നടത്തിയത്. ബാലിസ്റ്റിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരും പൊലിസിന്റെ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

കൊച്ചി സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള അല്‍ റഹ്മാന്‍ എന്ന ഇന്‍ബോര്‍ഡ് വള്ളത്തിലെ തൊഴിലാളി ആലപ്പുഴ പള്ളിത്തോട് അന്ധകാരനഴി സ്വദേശി മണിച്ചിറയില്‍ സെബാസ്റ്റ്യനാണു (70) കഴിഞ്ഞ ബുധനാഴ്ച വെടിയേറ്റത്. ഫോര്‍ട്ട്‌കൊച്ചി പടിഞ്ഞാറു മാറി ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെ ഐഎന്‍എസ് ദ്രോണാചാര്യക്കു സമീപമാണു സംഭവം. വെടിയുണ്ട സൈന്യം ഉപയോഗിക്കുന്നതല്ലെന്നും നോണ്‍ മിലിറ്ററി ബുള്ളറ്റാണെന്നുമാണു നേവിയുടെ വിശദീകരണം. ഇതു സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്.

സംഭവത്തിനു ശേഷം രണ്ടു ദിവസങ്ങളിലായി ഐഎന്‍എസ് ദ്രോണാചാര്യയില്‍ പൊലിസ് പരിശോധന നടത്തിയിരുന്നു. സംഭവദിവസം അവിടെ നടത്തിയ വെടിവയ്പ് പരിശീലനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ശേഖരിച്ചത്. അന്ന് അവിടെ ഉപയോഗിച്ചിരുന്ന തോക്കുകള്‍, വെടിയുണ്ടകള്‍ എന്നിവയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ മൊഴികളില്‍ പറയുന്ന സ്ഥലത്തു തന്നെയാണു സംഭവം നടന്നിട്ടുള്ളതെന്നു പൊലിസ് കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  12 hours ago
No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  13 hours ago
No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  13 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  13 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  13 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  14 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  14 hours ago
No Image

‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

Kerala
  •  14 hours ago
No Image

ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി

Kerala
  •  14 hours ago
No Image

വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  14 hours ago