HOME
DETAILS

മരം മുറി: സംയുക്തചർച്ചയുടെ മിനുട്സ് പുറത്ത്

  
backup
November 12, 2021 | 4:35 AM

%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%9a%e0%b5%bc%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81


അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഉൾപ്പെടെയുള്ളവരും അറിഞ്ഞെന്ന് മിനുട്സ് രേഖ
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപമുള്ള ഭൂമിയിൽ നിന്ന് മരംമുറിക്കാനുള്ള ഉത്തരവ് ഇറങ്ങുന്നതിലേക്ക് നയിച്ച സംയുക്തയോഗത്തിന്റെ മിനുട്സ് പുറത്ത്. സെപ്റ്റംബർ 17ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും റവന്യൂ, ജലവിഭവ വകുപ്പുകളിലെ 25 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്ത സംയുക്തയോഗത്തിന്റെ മിനുട്സാണ് പുറത്തുവന്നത്. മരംമുറിക്കുന്നതിന് മുന്നോടിയായി ഇതുസംബന്ധിച്ച് കേരളവും തമിഴ്നാടും വിശദമായ ചർച്ചകൾ നടത്തിയിരുന്നതായാണ് മിനുട്സിലെ വിവരങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.മരംമുറി വലിയ വിവാദങ്ങൾക്ക് വഴിവച്ചതോടെ ഇതുസംബന്ധിച്ച് തമിഴ്നാടിന് നൽകിയ അനുമതി ബുധനാഴ്ച സംസ്ഥാന മന്ത്രിസഭ റദ്ദാക്കുകയും ഉത്തരവ് ഇറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ബെന്നിച്ചൻ തോമസിന് മാത്രമല്ല വിവാദത്തിൽ പങ്കുള്ളതെന്നും അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഉൾപ്പെടെയുള്ളവരും മരംമുറി ഉത്തരവ് സംബന്ധിച്ച് എല്ലാം അറിഞ്ഞിരുന്നുവെന്നും മിനുട്സിലെ വിവരങ്ങളിൽ നിന്ന് വ്യക്തമാണ്. തമിഴ്നാടിന്റെ അംഗീകാരത്തിനായി ടി.കെ ജോസ് മിനുട്സ് അയച്ചുകൊടുത്തിരുന്നു. ഇതിൽ മരംമുറിക്ക് അനുമതി നൽകുന്നതും മുല്ലപ്പെരിയാറിലേക്കുള്ള റോഡിന് അനുമതി നൽകുന്ന കാര്യവും പരിഗണനയിലെന്ന് പറയുന്നുണ്ട്. നവംബർ രണ്ടിനാണ് മിനുട്സ് തമിഴ്നാടിന് അയച്ചുകൊടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെയും ഉത്തരാഖണ്ഡിലെയും ഏക സിവിൽ കോഡ് ഭരണഘടനാ വിരുദ്ധം: മുസ്ലിം വ്യക്തിനിയമ ബോർഡ്

National
  •  18 days ago
No Image

'ആദ്യം വീടുകൾ ഇടിച്ചുനിരത്തി, ഇപ്പോൾ വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കി'; അസമിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ ഭയപ്പെട്ടത് സംഭവിക്കുന്നു

National
  •  18 days ago
No Image

നാലാം നാള്‍ പോളിങ് ബൂത്തിലേക്ക്: പരസ്യപ്രചാരണം ചൊവ്വാഴ്ച വരെ

Kerala
  •  18 days ago
No Image

ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ ഡല്‍ഹിയില്‍ പള്ളിക്കു മുകളില്‍ കാവിക്കൊടി നാട്ടി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍

National
  •  18 days ago
No Image

സംവിധായകന്‍ രഞ്ജിത്തിനെ ഇന്ന് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും

Kerala
  •  18 days ago
No Image

ദേശീയപാത ടോൾ പ്ലാസകളിൽ വെള്ളിയാഴ്ച മുതൽ പണം സ്വീകരിക്കില്ല; ഇനി മുതൽ ഫാസ്ടാഗ് അല്ലെങ്കിൽ യു.പി.ഐ വഴി മാത്രം, ഐ.ഡി കാർഡ് കാണിച്ച് കടന്നുപോകുന്നതിനും വിലക്ക്

National
  •  18 days ago
No Image

എഫ്.സി.ആര്‍.എ ബില്‍: സഭാ സ്വത്തുക്കള്‍ക്കും മതസ്വാതന്ത്ര്യത്തിനും ഭീഷണിയെന്ന് കാത്തലിക് യൂണിയന്‍

National
  •  18 days ago
No Image

കേരളത്തിൽ ബി.ജെ.പി-ആർ.എസ്.എസ്-എൽ.ഡി.എഫ് കൂട്ടുമുന്നണി: രാഹുൽ ഗാന്ധി

Kerala
  •  18 days ago
No Image

വയനാട് ഉരുൾദുരന്തം; സർക്കാർ ചെലവഴിച്ചത് 167.12 കോടി

Kerala
  •  18 days ago
No Image

അരീക്കോട്ടെ അരുംകൊല; 13 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ

Kerala
  •  18 days ago