HOME
DETAILS

യു.എ.ഇയില്‍ രണ്ട് ദിവസത്തിനിടെ റദ്ദാക്കിയത് 10 വിമാനങ്ങള്‍ 

  
July 22, 2024 | 12:37 PM

10 flights canceled in UAE in two days

 

ആഗോള സാങ്കേതിക തകരാര്‍ കാരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യു.എ.ഇ,യില്‍ മൊത്തം റദ്ദാക്കിയത് 10 വിമാനങ്ങളാണ്. വിമാനത്താവളങ്ങള്‍, എയര്‍ലൈനുകള്‍, റീട്ടെയിലര്‍മാര്‍ തുടങ്ങി ലോകമെമ്പാടുമുള്ള നിരവധി വ്യവസായങ്ങളെയാണ് ഈ സാങ്കേതിക തകരാര്‍ സാരമായി ബാധിച്ചത്.

ഈ സാങ്കേതിക തകരാര്‍ ഏറ്റവും കുറച്ച് ബാധിച്ച മേഖലകളിലൊന്നാണ് ദുബൈയിലെ എയര്‍ലൈനുകളും വിമാനത്താവളങ്ങളുമെന്ന് ഏവിയേഷന്‍ അനലിറ്റിക്‌സ് ആയിട്ടുള്ള സിറിയം ഡാറ്റാസ് വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം ജൂലൈ 19 ന് 975 വിമാനങ്ങളില്‍ 4 എണ്ണവും, ജൂലൈ 20 ന് 986 വിമാനങ്ങളില്‍ 6 വിമാനങ്ങങ്ങളും റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ലോകമെമ്പാടുമുള്ള വിവിധ മേഖലകളെ ബാധിച്ച ആഗോള സാങ്കേതിക തകരാർ യുഎഇയുടെ വിമാനത്താവളങ്ങളുടെയും എയർലൈനുകളുടെയും പ്രവർത്തനങ്ങളിൽ ചെറിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) വെള്ളിയാഴ്ച സ്ഥിരീകരിച്ചു. പരിമിതമായ എണ്ണം ഫ്ലൈറ്റുകളുടെ ചെക്ക്-ഇൻ പ്രക്രിയകളിൽ ചെറിയ കാലതാമസം ഉണ്ടായി. ദുബൈ എയർപോർട്ടിലെ 1, 2 ടെർമിനലുകളിലെ ചില എയർലൈനുകളുടെ ചെക്ക്-ഇൻ പ്രക്രിയയെ ബാധിച്ച സിസ്റ്റം തകരാറിനെത്തുടർന്ന് ഫ്ലൈറ്റ് പ്രവർത്തനങ്ങൾ തടസപ്പെട്ടെന്നും, പിന്നീട് പുനരാരംഭിച്ചതുമായി ദുബായ് എയർപോർട്ട്സ് അറിയിച്ചു .

ആഗോളതലത്തിൽ, ജൂലൈ 20 ന് ഏകദേശം 1,04,000 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, അതിൽ 1,848 എണ്ണം യുഎഇ സമയം വെള്ളിയാഴ്ച ഉച്ചയോടെ റദ്ദാക്കി. സാങ്കേതിക തകരാർ ലോക സമ്പദ്‌വ്യവസ്ഥയെ ബാധിച്ച ജൂലൈ 19 ന് 5,333 വിമാനങ്ങളാണ് റദ്ദാക്കിയത്. യുഎസ്, ഓസ്‌ട്രേലിയ, ഇന്ത്യ, സ്‌പെയിൻ, കാനഡ, ഇറ്റലി, യുകെ, ജർമ്മനി എന്നീ രാജ്യങ്ങളിലാണ് രണ്ട് ദിവസത്തിനിടെ ഏറ്റവും കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയത്.

ക്രൗഡ്‌സ്ട്രൈക്ക് തകരാർ യു.എസിലെ ഡെൽറ്റ, യുണൈറ്റഡ്, അമേരിക്കൻ, സ്പിരിറ്റ്, അലാസ്ക, ഫ്രോണ്ടിയർ, ഹവായിയൻ, സൗത്ത്‌വെസ്റ്റ്, ജെറ്റ്ബ്ലൂ, അല്ലെജിയൻ്റ് തുടങ്ങിയ പാശ്ചാത്യ വിമാനക്കമ്പനികളെയും, അതുപോലെ തന്നെ ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ എയർലൈനുകളെയും സാരമായി ബാധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടിവെട്ടി മഴപെയ്യും; ആറാം തീയതിവരെ ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ് 

Kerala
  •  a day ago
No Image

കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; വനത്തിനുള്ളിൽ കുടുങ്ങിയതെന്ന് സംശയം

National
  •  a day ago
No Image

കോൺഗ്രസിനെ തകർക്കാൻ എൽഡിഎഫ് ജയിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആ​ഗ്രഹം; മോദി-പിണറായി കൂട്ടുകെട്ടിനെതിരെ രാഹുൽ ഗാന്ധി

Kerala
  •  a day ago
No Image

തൃശൂരിൽ വോട്ടർമാരെ വിലയ്ക്കെടുക്കാൻ ബിജെപി; സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് കിറ്റ് വിതരണമെന്ന് ആരോപണം

Kerala
  •  a day ago
No Image

പേര് മാറ്റാൻ അനുമതിയില്ല: വോട്ടിങ് യന്ത്രത്തിൽ 'പി.വി. അഞ്ജലി' തന്നെ; അഞ്ജലി നായരുടെ അപേക്ഷ തള്ളി വരണാധികാരി

Kerala
  •  a day ago
No Image

ബഹ്‌റൈനിലെ സിത്രയില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് നാല് പേര്‍ക്ക് പരിക്ക്; വീടുകള്‍ക്ക് നാശനഷ്ടം

bahrain
  •  a day ago
No Image

കേരളത്തിൽ 'ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും'; വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി ശോഭ കരന്ത്‌ലജെ

Kerala
  •  a day ago
No Image

'കാഫിർ സ്ക്രീൻഷോട്ട്': സത്യം അടുത്ത യുഡിഎഫ് സർക്കാർ പുറത്തുകൊണ്ടുവരും; അന്വേഷണം അവസാനിപ്പിച്ച പൊലിസ് നടപടിക്കെതിരെ ഷാഫി പറമ്പിൽ

Kerala
  •  a day ago
No Image

ഇറാൻ ആണവകേന്ദ്രത്തിന് നേരെ യുഎസ്-ഇസ്റാഈൽ സംയുക്ത ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

International
  •  a day ago
No Image

ശബരിമല യുവതീപ്രവേശന കേസ്: ഏപ്രിൽ ഏഴ് മുതൽ ഒൻപതംഗ ബെഞ്ച് വാദം കേൾക്കും; ജസ്റ്റിസ് ബി.വി നാഗരത്ന ബെഞ്ചിലെ ഏക വനിതാ ജഡ്ജി

National
  •  a day ago