HOME
DETAILS

യു.എ.ഇയില്‍ രണ്ട് ദിവസത്തിനിടെ റദ്ദാക്കിയത് 10 വിമാനങ്ങള്‍ 

  
July 22, 2024 | 12:37 PM

10 flights canceled in UAE in two days

 

ആഗോള സാങ്കേതിക തകരാര്‍ കാരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യു.എ.ഇ,യില്‍ മൊത്തം റദ്ദാക്കിയത് 10 വിമാനങ്ങളാണ്. വിമാനത്താവളങ്ങള്‍, എയര്‍ലൈനുകള്‍, റീട്ടെയിലര്‍മാര്‍ തുടങ്ങി ലോകമെമ്പാടുമുള്ള നിരവധി വ്യവസായങ്ങളെയാണ് ഈ സാങ്കേതിക തകരാര്‍ സാരമായി ബാധിച്ചത്.

ഈ സാങ്കേതിക തകരാര്‍ ഏറ്റവും കുറച്ച് ബാധിച്ച മേഖലകളിലൊന്നാണ് ദുബൈയിലെ എയര്‍ലൈനുകളും വിമാനത്താവളങ്ങളുമെന്ന് ഏവിയേഷന്‍ അനലിറ്റിക്‌സ് ആയിട്ടുള്ള സിറിയം ഡാറ്റാസ് വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം ജൂലൈ 19 ന് 975 വിമാനങ്ങളില്‍ 4 എണ്ണവും, ജൂലൈ 20 ന് 986 വിമാനങ്ങളില്‍ 6 വിമാനങ്ങങ്ങളും റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ലോകമെമ്പാടുമുള്ള വിവിധ മേഖലകളെ ബാധിച്ച ആഗോള സാങ്കേതിക തകരാർ യുഎഇയുടെ വിമാനത്താവളങ്ങളുടെയും എയർലൈനുകളുടെയും പ്രവർത്തനങ്ങളിൽ ചെറിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) വെള്ളിയാഴ്ച സ്ഥിരീകരിച്ചു. പരിമിതമായ എണ്ണം ഫ്ലൈറ്റുകളുടെ ചെക്ക്-ഇൻ പ്രക്രിയകളിൽ ചെറിയ കാലതാമസം ഉണ്ടായി. ദുബൈ എയർപോർട്ടിലെ 1, 2 ടെർമിനലുകളിലെ ചില എയർലൈനുകളുടെ ചെക്ക്-ഇൻ പ്രക്രിയയെ ബാധിച്ച സിസ്റ്റം തകരാറിനെത്തുടർന്ന് ഫ്ലൈറ്റ് പ്രവർത്തനങ്ങൾ തടസപ്പെട്ടെന്നും, പിന്നീട് പുനരാരംഭിച്ചതുമായി ദുബായ് എയർപോർട്ട്സ് അറിയിച്ചു .

ആഗോളതലത്തിൽ, ജൂലൈ 20 ന് ഏകദേശം 1,04,000 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, അതിൽ 1,848 എണ്ണം യുഎഇ സമയം വെള്ളിയാഴ്ച ഉച്ചയോടെ റദ്ദാക്കി. സാങ്കേതിക തകരാർ ലോക സമ്പദ്‌വ്യവസ്ഥയെ ബാധിച്ച ജൂലൈ 19 ന് 5,333 വിമാനങ്ങളാണ് റദ്ദാക്കിയത്. യുഎസ്, ഓസ്‌ട്രേലിയ, ഇന്ത്യ, സ്‌പെയിൻ, കാനഡ, ഇറ്റലി, യുകെ, ജർമ്മനി എന്നീ രാജ്യങ്ങളിലാണ് രണ്ട് ദിവസത്തിനിടെ ഏറ്റവും കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയത്.

ക്രൗഡ്‌സ്ട്രൈക്ക് തകരാർ യു.എസിലെ ഡെൽറ്റ, യുണൈറ്റഡ്, അമേരിക്കൻ, സ്പിരിറ്റ്, അലാസ്ക, ഫ്രോണ്ടിയർ, ഹവായിയൻ, സൗത്ത്‌വെസ്റ്റ്, ജെറ്റ്ബ്ലൂ, അല്ലെജിയൻ്റ് തുടങ്ങിയ പാശ്ചാത്യ വിമാനക്കമ്പനികളെയും, അതുപോലെ തന്നെ ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ എയർലൈനുകളെയും സാരമായി ബാധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago