HOME
DETAILS

ഹിമാചൽ മേഘവിസ്ഫോടനത്തിൽ 50 പേരെ കാണാതായി; മരണം 11, തിരച്ചിൽ തുടരുന്നു

  
August 05, 2024 | 3:45 AM

50 people missing in himachal pradesh cloudburst

മാണ്ഡി: ഹിമാചൽ പ്രദേശിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 11 പേരുടെ മരണം സ്ഥിരീകരിച്ചു. 50 പേരെ കാണാതായിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കരസേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ. കനത്ത നാശനഷ്ടമുണ്ടായ ഷിംല, മാണ്ഡി, കുളു ജില്ലകളിൽ ദുരന്തനിവാരണ സേനയെയടക്കം വിന്യസിച്ചിട്ടുണ്ട്. ശക്തമായ മഴ സാധ്യതയുടെ പശ്ചാത്തലത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്.

ജൂലൈ 31നാണ് ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനമുണ്ടായത്. ജൂൺ 27നും ഓഗസ്റ്റ് 3നും ഇടയിലായി കുറഞ്ഞത് 663 കോടി രൂപയുടെ നഷ്ടമാണ് മേഖലയിൽ ഉണ്ടായിട്ടുള്ളത്. 41 ട്രാൻസ്ഫോമറുകളും 66 കുടിവെള്ള പദ്ധതികളും അപകടത്തിൽ നശിച്ചു. ഇടവിട്ടുള്ള മഴയാണ് നിലവിൽ ഹിമാചലിൽ പെയ്യുന്നത്. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഹിമാചലിലെ 114 റോഡുകൾ താൽക്കാലികമായി അടച്ചു. കരസേനയിലെ സൈനികർക്കൊപ്പം ദുരന്തനിവാരണ സേനയും പൊലിസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. 

അതേസമയം, കേദാർനാഥിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മേഖലയിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ കരസേന ഊർജ്ജിതമാക്കിയിട്ടുണ്ട്. മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ ആകെ 15 പേരാണ് മരിച്ചത്. രുദ്രപ്രയാഗ് ജില്ലയിലെ റൂട്ടിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. വ്യാഴാഴ്ച വരെ 737 പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയതായും കുറഞ്ഞത് 2,670 പേരെ ദുരിതാശ്വാസ സേന സോൻപ്രയാഗിലേക്ക് കൊണ്ടുപോയതായും ഉത്തരാഖണ്ഡ് പൊലിസ് അറിയിച്ചു.

ജമ്മുകശ്മീരിലെ ഗന്ദർബാലിലും മേഘ വിസ്ഫോടനമുണ്ടായി. ശ്രീനഗർ-ലേഹ് ദേശീയപാത അടച്ചിരിക്കുകയാണ്. 87 റോഡുകളാണ് ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തിന് പിന്നാലെ അടച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യൻ സംഘർഷം: നിർണായക ചർച്ചകൾക്കായി സഊദി, ഈജിപ്ത്, തുർക്കിയെ വിദേശകാര്യ മന്ത്രിമാർ പാകിസ്ഥാനിലേക്ക്

International
  •  a day ago
No Image

ആദ്യ രണ്ട് മത്സരങ്ങളിൽ രണ്ട് വമ്പൻ താരങ്ങളില്ല; മുംബൈക്ക് വീണ്ടും തിരിച്ചടി

Cricket
  •  a day ago
No Image

സലാലാ തുറമുഖത്ത് വീണ്ടും ഡ്രോണ്‍ ആക്രമണം; തൊഴിലാളിക്ക് പരിക്ക്

oman
  •  a day ago
No Image

പീഡന പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരേ കെസെടുത്തു

Kerala
  •  a day ago
No Image

മസ്‌കത്തിലേ വാദിയില്‍ ബസ് കുടുങ്ങി; 30 പേരേ രക്ഷപ്പെടുത്തി

oman
  •  a day ago
No Image

ഇറാൻ ആക്രമണങ്ങളുമായി ബന്ധപ്പെട്ട യുഎഇയുടെ നിലപാട് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു: അൻവർ ഗർഗാഷ്

uae
  •  a day ago
No Image

വിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രതാ നിര്‍ദേശം

Kerala
  •  a day ago
No Image

ഇറാന്റെ ആക്രമണശ്രമം തകർത്ത് യുഎഇ പ്രതിരോധസേന: 20 ബാലിസ്റ്റിക് മിസൈലുകളും 37 ഡ്രോണുകളും വെടിവെച്ചിട്ടു; ആക്രമണങ്ങളിൽ പരുക്കേറ്റവരുടെ എണ്ണം 178 ആയി

uae
  •  a day ago
No Image

സാമ്പത്തിക കേന്ദ്രങ്ങളെ തൊട്ടാൽ പ്രത്യാഘാതം കടുക്കും; ഇസ്റാഈലിന് അവസാന മുന്നറിയിപ്പുമായി ഇറാൻ

International
  •  a day ago
No Image

യുഎഇയിലെ കനത്ത മഴയ്ക്ക് അറുതി; റാസൽഖൈമയിൽ ഇന്നലെ പെയ്തിറങ്ങിയത് റെക്കോർഡ് മഴ

uae
  •  a day ago