കലാപമൊഴിയാതെ ബ്രിട്ടൻ; കടുത്ത വംശീയതയുമായി കലാപകാരികൾ; കുടിയേറ്റക്കാരുടെ വീടുകളും വാഹനങ്ങളും തകർക്കുന്നു
ലണ്ടൻ: ബ്രിട്ടനിൽ കുടിയേറ്റക്കാർക്ക് നേരെയുള്ള കലാപം ഒരാഴ്ച പിന്നിട്ടു. ലിവർപൂളിലെ സൗത്ത് പോർട്ടിൽ മൂന്നു കുട്ടികളുടെ കൊലപാതകത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജനരോഷം കുടിയേറ്റവിരുദ്ധ കലാപമായി മാറുകയായിരുന്നു. കലാപകാരികൾക്ക് നേരെ പൊലിസ് നടപടി ശക്തമാണെങ്കിലും ഒരാഴ്ച ആയിട്ടും കലാപത്തെ നിയന്ത്രിക്കാനാകാത്തത് ആശങ്ക പടർത്തുന്നുണ്ട്. കുടിയേറ്റക്കാരുടെ വീടുകളും വാഹനങ്ങളും സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്നതായാണ് റിപ്പോർട്ട്. അക്രമികളെ ഉടൻ ജയിലിൽ അടയ്ക്കുമെന്നും കലാപം അടിച്ചമർത്തുമെന്നും പ്രധാനമന്ത്രി കിയേർ സ്റ്റാമെർ വ്യക്തമാക്കി.
30 ലധികം സ്ഥലങ്ങളിൽ ആസൂത്രണം പ്രതിഷേധം ആസൂത്രണം ചെയ്തതായുള്ള തീവ്ര വലതുപക്ഷ വിഭാഗത്തിന്റെ സന്ദേശം കഴിഞ്ഞ ദിവസം ചോർന്നിരുന്നു. പ്രതിഷേധക്കാർ ഇമിഗ്രേഷൻ അഭിഭാഷകരെയും അഭയാർത്ഥികൾക്ക് ആതിഥ്യമരുളുന്ന കെട്ടിടങ്ങളെയും ലക്ഷ്യം വയ്ക്കാൻ പദ്ധതിയിടുന്നതായും വിവരം ഉണ്ടായിരുന്നു. ഇതിനു പിന്നാലെ വൻതോതിൽ പൊലിസിനെ വിന്യസിച്ചിരുന്നു. ക്രമക്കേട് നേരിടാൻ 6,000 സ്പെഷ്യലിസ്റ്റ് പൊലിസ് സജ്ജമാണെന്ന് സർക്കാർ അറിയിച്ചു.

സൗത്ത്‌പോർട്ടിൽ മൂന്ന് പെൺകുട്ടികളുടെ മരണത്തിന് ശേഷം കഴിഞ്ഞ ആഴ്ച ആരംഭിച്ച വംശീയ വിദ്വേഷ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇതുവരെ 425-ലധികം പേരെ അറസ്റ്റ് ചെയ്യുകയും കുറഞ്ഞത് 120 പേർക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. രാത്രികാലത്ത് നടന്ന കലാപങ്ങളിൽ പള്ളികളും കുടിയേറ്റ വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു.
ബെൽഫാസ്റ്റിലും പ്ലിമത്തിലും ഇന്നലെയും കുടിയേറ്റക്കാർക്കുനേരെയും അവരുടെ വസ്തുക്കൾക്ക് നേരെയും അക്രമമുണ്ടായി. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മുന്നറിയിപ്പു നൽകി. ബ്രിട്ടനിൽ താമസിക്കുന്നവരും വിവിധ ആവശ്യങ്ങൾക്കായി ബ്രിട്ടനിലേക്ക് യാത്രചെയ്യുന്നവരും ജാഗ്രത തുടരണം.

കലാപകാരികൾക്ക് ഉയർന്ന ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകി. യുകെയിലെ തീവ്രവാദ വിരുദ്ധ പൊലിസ് മേധാവി അസിസ്റ്റൻ്റ് കമ്മീഷണർ മാറ്റ് ജൂക്സ്, ചില കലാപങ്ങളെ "ഭീകരവാദം" എന്ന് വർഗ്ഗീകരിക്കുന്നത് ഒരു സാധ്യതയായി തുടരുന്നുവെന്ന് പ്രസ്താവിച്ചു.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്രമിക്കപ്പെടുന്ന കുടിയേറ്റക്കാരോടും വംശീയ ന്യൂനപക്ഷങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആയിരക്കണക്കിന് വംശീയ വിരുദ്ധ പ്രതിക്ഷേധകർ ഇംഗ്ലണ്ടിലെ തെരുവിലിറങ്ങി. വിദ്വേഷത്തിൻ്റെയും അക്രമത്തിൻ്റെയും സാഹചര്യത്തിൽ സുരക്ഷിതമായും ഐക്യത്തോടെയും തുടരാൻ രാജ്യത്തെ മുസ്‌ലിം സമൂഹത്തോട് മുസ്‌ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്
Kerala
• 6 days agoമാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം
Kerala
• 6 days agoഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു
Kerala
• 6 days agoഅന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്
International
• 6 days agoഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു
National
• 6 days agoമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു
National
• 6 days ago'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്', തെരഞ്ഞെടുപ്പ് മുദ്രാവാക്യം പോരാ; സി.പി.എം വിലയിരുത്തലിൽ ഘടകകക്ഷികൾക്കും വിമർശനം
Kerala
• 6 days agoഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; മൂന്ന് പേർ മരിച്ചു
National
• 6 days agoജയിച്ചുതുടങ്ങി ഏഷ്യന്‍ കരുത്തര്‍
Football
• 6 days agoതൃണമൂല്‍ പിളര്‍പ്പ്: കാലുവാരിയത് 19 പേര്‍; സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടവരില്‍ യൂസുഫ് പത്താനും സയോനിഘോഷും
National
• 6 days agoഅട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി യുവാവ് മരിച്ചു
Kerala
• 6 days agoപകര്‍ച്ചപ്പനിയില്‍ കേരളം; ഇന്നലെ മാത്രം ചികിത്സ തേടിയത് 13,025 പേര്‍
Kerala
• 6 days agoമധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയ കേസിൽ സുപ്രിം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും
National
• 6 days agoഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ
International
• 6 days ago2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു
uae
• 6 days agoപാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി
Kerala
• 6 days agoമെക്സിക്കന്‍ വേവ്
Football
• 6 days ago2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്സിക്കോയ്ക്ക്
Football
• 7 days agoഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ
ഹോർമുസ് കടലിടുക്ക് കൂടാതെ ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കും എന്നത് ഈ റൂട്ടിനെ ശ്രദ്ധേയമാക്കും