HOME
DETAILS

കലാപമൊഴിയാതെ ബ്രിട്ടൻ; കടുത്ത വംശീയതയുമായി കലാപകാരികൾ; കുടിയേറ്റക്കാരുടെ വീടുകളും വാഹനങ്ങളും തകർക്കുന്നു

  
August 08, 2024 | 7:19 AM

uk anti immigrants riot continues in various places

ലണ്ടൻ: ബ്രിട്ടനിൽ കുടിയേറ്റക്കാർക്ക് നേരെയുള്ള കലാപം ഒരാഴ്ച പിന്നിട്ടു. ലിവർപൂളിലെ സൗത്ത് പോർട്ടിൽ മൂന്നു കുട്ടികളുടെ കൊലപാതകത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജനരോഷം കുടിയേറ്റവിരുദ്ധ കലാപമായി മാറുകയായിരുന്നു. കലാപകാരികൾക്ക് നേരെ പൊലിസ് നടപടി ശക്തമാണെങ്കിലും ഒരാഴ്ച ആയിട്ടും കലാപത്തെ നിയന്ത്രിക്കാനാകാത്തത് ആശങ്ക പടർത്തുന്നുണ്ട്. കുടിയേറ്റക്കാരുടെ വീടുകളും വാഹനങ്ങളും സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്നതായാണ് റിപ്പോർട്ട്. അക്രമികളെ ഉടൻ ജയിലിൽ അടയ്ക്കുമെന്നും കലാപം അടിച്ചമർത്തുമെന്നും പ്രധാനമന്ത്രി കിയേർ സ്റ്റാമെർ വ്യക്തമാക്കി.

30 ലധികം സ്ഥലങ്ങളിൽ ആസൂത്രണം പ്രതിഷേധം ആസൂത്രണം ചെയ്തതായുള്ള തീവ്ര വലതുപക്ഷ വിഭാഗത്തിന്റെ സന്ദേശം കഴിഞ്ഞ ദിവസം ചോർന്നിരുന്നു. പ്രതിഷേധക്കാർ ഇമിഗ്രേഷൻ അഭിഭാഷകരെയും അഭയാർത്ഥികൾക്ക് ആതിഥ്യമരുളുന്ന കെട്ടിടങ്ങളെയും ലക്ഷ്യം വയ്ക്കാൻ പദ്ധതിയിടുന്നതായും വിവരം ഉണ്ടായിരുന്നു. ഇതിനു പിന്നാലെ വൻതോതിൽ പൊലിസിനെ വിന്യസിച്ചിരുന്നു. ക്രമക്കേട് നേരിടാൻ 6,000 സ്പെഷ്യലിസ്റ്റ് പൊലിസ് സജ്ജമാണെന്ന് സർക്കാർ അറിയിച്ചു.

The Take: How far will the UK riots go? | News | Al Jazeera

സൗത്ത്‌പോർട്ടിൽ മൂന്ന് പെൺകുട്ടികളുടെ മരണത്തിന് ശേഷം കഴിഞ്ഞ ആഴ്ച ആരംഭിച്ച വംശീയ വിദ്വേഷ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇതുവരെ 425-ലധികം പേരെ അറസ്റ്റ് ചെയ്യുകയും കുറഞ്ഞത് 120 പേർക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. രാത്രികാലത്ത് നടന്ന കലാപങ്ങളിൽ പള്ളികളും കുടിയേറ്റ വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു.

ബെൽഫാസ്റ്റിലും പ്ലിമത്തിലും ഇന്നലെയും കുടിയേറ്റക്കാർക്കുനേരെയും അവരുടെ വസ്തുക്കൾക്ക് നേരെയും അക്രമമുണ്ടായി. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മുന്നറിയിപ്പു നൽകി. ബ്രിട്ടനിൽ താമസിക്കുന്നവരും  വിവിധ ആവശ്യങ്ങൾക്കായി ബ്രിട്ടനിലേക്ക് യാത്രചെയ്യുന്നവരും ജാഗ്രത തുടരണം.

Musk says U.K. civil war 'inevitable.' The British beg to differ.

കലാപകാരികൾക്ക് ഉയർന്ന ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകി. യുകെയിലെ തീവ്രവാദ വിരുദ്ധ പൊലിസ് മേധാവി അസിസ്റ്റൻ്റ് കമ്മീഷണർ മാറ്റ് ജൂക്സ്, ചില കലാപങ്ങളെ "ഭീകരവാദം" എന്ന് വർഗ്ഗീകരിക്കുന്നത് ഒരു സാധ്യതയായി തുടരുന്നുവെന്ന് പ്രസ്താവിച്ചു.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്രമിക്കപ്പെടുന്ന കുടിയേറ്റക്കാരോടും വംശീയ ന്യൂനപക്ഷങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആയിരക്കണക്കിന് വംശീയ വിരുദ്ധ പ്രതിക്ഷേധകർ ഇംഗ്ലണ്ടിലെ തെരുവിലിറങ്ങി. വിദ്വേഷത്തിൻ്റെയും അക്രമത്തിൻ്റെയും സാഹചര്യത്തിൽ സുരക്ഷിതമായും ഐക്യത്തോടെയും തുടരാൻ രാജ്യത്തെ മുസ്‌ലിം സമൂഹത്തോട് മുസ്‌ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ ആഹ്വാനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനമെന്ന് ആരോപണം: പരാതിയുമായി ബിജെപി; അന്വേഷണം ആവശ്യപ്പെട്ട് എൻഐഎക്ക് കത്ത്

Kerala
  •  15 hours ago
No Image

കേരളത്തിൽ വീട്ടിലെ പ്രസവങ്ങൾ കൂടുന്നു: ജനുവരിയിൽ മാത്രം മൂന്ന് മരണം; നിയമനിർമ്മാണത്തിന് ആരോഗ്യവകുപ്പ് വൈകുന്നു

Kerala
  •  16 hours ago
No Image

'പോടാ പുല്ലേ പൊലിസേ.. കാക്കിയിട്ടൊരു ഗുണ്ടകളേ..';   പൊലിസ് സ്‌റ്റേഷനു മുന്നില്‍ മുദ്രാവാക്യം വിളിച്ച് മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖ

Kerala
  •  16 hours ago
No Image

യുദ്ധമോ സമാധാനമോ?; യുഎസിന്റെ ഇറാന്‍ യുദ്ധത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടിയാല്‍ എന്ത് സംഭവിക്കും, നാല് സാധ്യതകള്‍ ഇങ്ങനെ

International
  •  16 hours ago
No Image

റെയില്‍വേ സ്റ്റേഷന്‍ ആശുപത്രിയിലെ ശുചിമുറിയില്‍ വെടിയുണ്ടകള്‍; അന്വേഷണം

Kerala
  •  16 hours ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പാറമേക്കാവ് വെടിക്കെട്ട് നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ

Kerala
  •  17 hours ago
No Image

പെരിന്തൽമണ്ണയിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  17 hours ago
No Image

'ജോണ്‍സ് ആക്റ്റ്' ഇളവ് നീട്ടാന്‍ ട്രംപ്; നീക്കം യു.എസിലെ ഇന്ധന വില നിയന്ത്രിക്കാന്‍

International
  •  17 hours ago
No Image

വ്യാജ മൗൻജാരോ വേട്ട: വൻ സംഘം പിടിയിൽ; 70 ലക്ഷത്തിന്റെ മരുന്നുകൾ പിടിച്ചെടുത്തു

National
  •  17 hours ago
No Image

'വീട്ടിലേക്ക് ചക്ക വീഴുന്നു'; മന്ത്രിമാരുടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി യുവതി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  17 hours ago