HOME
DETAILS

പ്രകൃതിദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തൊട്ടാകെ പരിസ്ഥിതി ഓഡിറ്റിങ് വേണമെന്ന് ഹൈകോടതി

  
August 10, 2024 | 3:33 AM

High Court says that environmental auditing is necessary

കൊച്ചി: പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി സംസ്ഥാനത്തൊട്ടാകെ പരിസ്ഥിതി ഓഡിറ്റിങ് നടത്തേണ്ടതുണ്ടെന്ന് ഹൈകോടതി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വമേധയാ എടുത്ത ഹരജിയിലാണ് ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് വിഎം ശ്യാംകുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഈ നിര്‍ദേശം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ അഡ്വ.ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് സമയം തേടി.

ഈ ഹരജിയില്‍ കോടതിയില്‍ സഹായിക്കാന്‍ സീനിയര്‍ അഭിഭാഷകനായ രഞ്ജിത്ത് തമ്പാനെ അമിക്കസ് ക്യൂറിയായി നിയോഗിക്കുകയും ചെയ്തു. എല്ലാ വെളളിയാഴ്ചയും വിഷയം പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം, ജിയോളജിക്കല്‍ സര്‍വേഓഫ് ഇന്ത്യ, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, സ്റ്റേറ്റ് എന്‍വയണ്‍മെന്റ് ഇംപാക്ട് അതോറിറ്റി തുടങ്ങിയവരെ കേസില്‍  കക്ഷിയാക്കിയിട്ടുണ്ട്.

 ഇവര്‍ക്കെല്ലാം നോട്ടിസ് അയക്കാനും കോടതി നിര്‍ദേശിച്ചു. വികസന പദ്ധതികള്‍ നടപ്പാക്കും മുമ്പ് ഏതുതരത്തിലാണ് പ്രകൃതിയെ ബാധിക്കുക എന്നതടക്കമുള്ള കാര്യങ്ങള്‍ സമഗ്രമായി പഠിക്കേണ്ടതുണ്ട്. നിലവില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഇക്കാര്യങ്ങളില്‍ ഏകോപനമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

 രണ്ടു ജില്ലകള്‍ ഒഴികെ മറ്റുള്ള ജില്ലകളെല്ലാം മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നുണ്ടെന്ന് അഡ്വ. ജനറല്‍ വിശദീകരിച്ചു. പൊതുവായി പറയുന്നതിനപ്പുറം ഇക്കാര്യത്തില്‍ ഏകോപനമില്ലെന്നാണ് കോടതി അഭിപ്രായം. മാത്രമല്ല, ഇക്കാര്യത്തില്‍ വിശദ പഠനവും ജിയോ മാപ്പിങ്ങും വേണമെന്ന് കോടതിയും വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാവുന്നതും അനുവദിക്കാനാവാത്തതുമായ മേഖല ഏതെന്ന് വ്യക്തമായി തിരിക്കാന്‍ കഴിയണം. ഇക്കാര്യങ്ങളില്‍ സമഗ്ര റിപോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിയോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമടക്കം അഞ്ച് ഇടങ്ങളിൽ വോട്ടെടുപ്പ് ഏപ്രിലിൽ; അന്തിമ വോട്ടർപട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  3 hours ago
No Image

വിഴിഞ്ഞത്ത് വീണ്ടും അച്ചിണി സ്രാവ്; 350 കിലോയുള്ള ഭീമൻ ലേലത്തിൽ പോയത് 83,000 രൂപയ്ക്ക്

Kerala
  •  3 hours ago
No Image

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു

Kerala
  •  4 hours ago
No Image

മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ നടന്ന ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്രസഹായം; 63 ലക്ഷം രൂപ നൽകിയെന്ന് റിപ്പോർട്ട്

National
  •  4 hours ago
No Image

പത്തനംതിട്ടയിൽ പിതാവിൻ്റെ ക്രൂരത; അഞ്ചുവയസുകാരിയായ മകളെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; രക്ഷകരായി നാട്ടുകാർ

Kerala
  •  4 hours ago
No Image

പാർക്കിന്റെ റമദാൻ സമ്മാനം; ദുബൈയിൽ പള്ളികൾക്ക് സമീപമുള്ള പാർക്കിം​ഗ് സ്ഥലങ്ങളിൽ പുണ്യമാസം മുഴുവൻ സൗജന്യ പാർക്കിം​ഗ്

uae
  •  4 hours ago
No Image

പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി കട്ടിലിനടിയിൽ മരിച്ച നിലയിൽ; അധികൃതർക്കെതിരെ ഗുരുതര ആരോപണം

Kerala
  •  4 hours ago
No Image

രാജിയിൽ ഉറച്ച് ഭൂപൻ ബോറ: വൈകാതെ ബിജെപിയിൽ ചേരും; തീരുമാനം ഹിമന്ത ശർമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

National
  •  5 hours ago
No Image

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി

Kerala
  •  5 hours ago
No Image

മദീനയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

Saudi-arabia
  •  5 hours ago