
'തെരഞ്ഞെടുപ്പ് ജയിക്കാന്‍ സി.പി.എം നേതൃത്വം ഏതറ്റംവരെയും പോകും; നേതാക്കളുടെ തെറ്റിനെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യണം' കാഫിര്‍ റിപ്പോര്‍ട്ടില്‍ ഷാഫി

വടകര: ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് വടകര മണ്ഡലത്തിലുണ്ടായ കാഫിര്‍ വിവാദവുമായി ബന്ധപ്പെട്ട് പൊലിസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. കാഫിര്‍ സ്ക്രീന്‍ ഷോട്ടിന് പിന്നിലെ സത്യം പുറത്തു വന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യം തെളിയുന്നതില്‍ സന്തോഷമെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ക്രീന്‍ ഷോട്ടിന് പിന്നില്‍ അടിമുടി സി.പി.എം പ്രവര്‍ത്തകരാണ്. സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച മുഴുവന്‍ ആളുകളും തെറ്റ് തിരുത്താന്‍ തയാറാകണം. സ്ക്രീന്‍ ഷോട്ട് തെറ്റാണെന്ന് തിരിച്ചറിഞ്ഞ വടകരയിലെ ജനങ്ങള്‍ക്ക് നന്ദിയെന്നും ഷാഫി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഏതറ്റംവരെയും പോകുന്നതാണ് സി.പിഎമ്മിന്റെ രീതിയെന്ന് പറഞ്ഞ ഷാഫി പ്രമുഖ നേതാക്കള്‍ വരെ സ്ക്രീന്‍ഷോട്ട് തനിക്കെതിരെ പ്രചാരണായുധമാക്കിയെന്നും കുറ്റപ്പെടുത്തി. എന്തുകൊണ്ട് സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സ്ലോ മോഷനിലാണ് പൊലിസ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച 'കാഫിര്‍' പ്രയോഗം ഉള്‍പ്പെടുന്ന സ്ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടതു സൈബര്‍ ഗ്രൂപ്പുകളിലെന്ന് പൊലിസ് ഹൈക്കോടതിയില്‍വടകര പൊലിസ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരായ പോസ്റ്റിന്റെ ഉറവിടം റെഡ് ബെറ്റാലിയന്, റെഡ് എന്‍കൗണ്ടേഴ്സ് എന്നീ വാട്സ് ആപ്പ് ഗ്രൂപ്പുകളാണെന്നും പൊലിസ് ഹൈക്കോടതിയില്‍ അറിയിച്ചു.
വോട്ടെടുപ്പിന്റെ തലേദിവസമായ ഏപ്രില്‍ 25ന് വൈകീട്ട് മൂന്നിനാണ് 'അമ്പാടിമുക്ക് സഖാക്കള്‍' എന്ന ഫേസ്ബുക്ക് പേജില്‍ സ്ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിന് മനീഷിനെ ചോദ്യം ചെയ്തപ്പോള്‍ 'റെഡ് ബറ്റാലിയന്' എന്ന ഗ്രൂപ്പില്‍നിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഏപ്രില്‍ 25ന് 2.34നാണ് 'റെഡ് ബറ്റാലിയന്' ഗ്രൂപ്പില്‍ അമല്റാം എന്ന സി.പി.എം പ്രവര്ത്തകന് ഇതു പോസ്റ്റ് ചെയ്തത്. 2.13ന് 'റെഡ് എന്‍കൗണ്ടര്‍' എന്ന മറ്റൊരു സി.പി.എം അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പില്‍ സി.പി.എം പ്രവര്‍ത്തകനായ റിബേഷ് പോസ്റ്റ് ചെയ്ത സന്ദേശം അമല്റാം ഷെയര്‍ ചെയ്യുകയായിരുന്നു.
രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്ക്രീന്‍ഷോട്ട് പ്രചരിച്ചു. എന്നാല്‍ എവിടെ നിന്നാണ് പോസ്റ്റ് ലഭിച്ചത് എന്നതിനെപ്പറ്റി പറയാന്‍ ആദ്യം പോസ്റ്റ് ചെയ്ത റിബീഷ് തയാറായില്ല എന്നാണു പൊലിസ് റിപ്പോര്‍ട്ടിലുള്ളത്. റിബീഷിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിബീഷിനെയും ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. പോരാളി ഷാജിയെന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വിവാദ പോസ്റ്റ് ഇട്ടത് വഹാബ് എന്നയാളാണ്. ഏതോ വാട്സ് ആപ്പ് ഗ്രൂപ്പില്‍നിന്നാണ് ഇതു കിട്ടിയതെന്നാണ് വഹാബിന്റെ മൊഴി.
എം.എസ്.എഫ് കോഴിക്കോട് ജില്ലാ ഭാരവാഹി തിരുവള്ളൂരിലെ പി.കെ മുഹമ്മദ് ഖാസിമിന്റെ പേരിലായിരുന്നു സ്ക്രീന്‍ ഷോട്ട് പ്രചരിച്ചത്. ഖാസിമിനെതിരേ വടകര പൊലിസ് സ്റ്റേഷനില്‍ സി.പി.എം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഖാസിം നിരപരാധിയാണെന്ന് പൊലിസ് നേരത്തെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കേസില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് ഖാസിം നല്കിയ ഹരജിയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പൊലിസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
During the Lok Sabha elections, the Kafir controversy in Vadakara has led to significant developments. Shafi Parambil has responded to the police report submitted to the High Court
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു
National
• 42 minutes ago
തമിഴ്നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍
National
• an hour ago
പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ
National
• 2 hours ago
ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു
Kerala
• 2 hours ago
ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ
International
• 2 hours ago
സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം
Cricket
• 3 hours ago
7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം
uae
• 3 hours ago
ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി
Kerala
• 3 hours ago
അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ
National
• 3 hours ago
ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്
Cricket
• 3 hours ago
യുഎഇയിൽ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾക്ക് പുനരധിവാസവും പുതിയ ജീവിതവും ഒരുക്കി 'അമൻ സെന്റർ'
uae
• 4 hours ago
മലപ്പുറം ജില്ലയിലെ നാളത്തെ (22.10.2025) അവധി; മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ല
Kerala
• 5 hours ago
തോരാതെ പേമാരി; ഇടുക്കിയില്‍ നാളെ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി
Kerala
• 5 hours ago
യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും
uae
• 5 hours ago
അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 7 hours ago
അവനെ എന്തുകൊണ്ട് ഓസ്ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം
Cricket
• 7 hours ago
"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ
qatar
• 7 hours ago
'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ
uae
• 7 hours ago
ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്
Cricket
• 5 hours ago
തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി
uae
• 6 hours ago
റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്
Football
• 6 hours ago