HOME
DETAILS

സബീന ദുരന്തഭൂമിയിൽ പറന്നിറങ്ങിയ 'മാലാഖ'

  
Web Desk
August 19 2024 | 00:08 AM

 Nurse Honored with Kalpana Chawla Award for Courageous Landslide Rescue

കൽപ്പറ്റ: മനുഷ്യരിൽ സങ്കടക്കടൽ തീർത്ത ദുരന്തഭൂമിയിലേക്ക് പറന്നിറങ്ങിയ 'മാലാഖ', സബീനയെന്ന പാലിയേറ്റീവ് കെയർ നഴ്‌സ് ജീവിക്കാനുള്ള കരുത്തുപകർന്നത് നിരവധിപേർക്ക്. മുണ്ടക്കൈ ഭാഗത്ത് കുടുങ്ങിക്കിടന്ന നൂറിലധികം മനുഷ്യർക്ക് അവർ പ്രതീക്ഷയുടെ വെളിച്ചമായി. ഉരുൾപൊട്ടലിനെ തുടർന്നുള്ള രക്ഷാപ്രവർത്തനം ചൂരൽമല പാലത്തിനിപ്പുറം പുരോഗമിക്കവെ 12.30ഓടെ എൻ.ഡി.ആർ.എഫ് സംഘം പുഴയ്ക്ക് കുറുകെ വടം വലിച്ചുകെട്ടി. വടത്തിലൂടെ ആളുകളെ ഇക്കരെയെത്തിക്കുകയായിരുന്നു ലക്ഷ്യം.

Screenshot 2024-08-19 062707.png

ഒരാളെ ഇക്കരെയെത്തിക്കാൻ 20 മിനുട്ടോളം സമയമെടുത്തു. അക്കരെ കുടുങ്ങിയവർ ഭൂരിഭാഗവും അടിയന്തര ശുശ്രൂഷ വേണ്ടവരായിരുന്നു. ഇതോടെ മെഡിക്കൽ സംഘത്തെ അങ്ങോട്ടേക്ക് അയക്കാമെന്നായി അധികൃതർ. തുടർന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെ വിഷയം ധരിപ്പിച്ചു. നീലഗിരിയിൽ ജീവകാരുണ്യമേഖലയിൽ മികവോടെ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെ അംഗങ്ങൾ ദൗത്യം ഏറ്റെടുക്കാൻ തയാറായി രംഗത്തുവന്നു. അവിടെ പാലിയേറ്റീവ് നഴ്‌സായി പ്രവർത്തിക്കുന്ന സബീന, ജനറൽ സെക്രട്ടറി നൗഫൽ പതാരി, സുൽത്താൻ ബത്തേരി പൂക്കോയ തങ്ങൾ ഹോസ്‌പൈസ് കോഡിനേറ്റർ സമദ് കണ്ണിയൻ, നഴ്‌സ് സിബി എന്നിവർ ജീവനിൽ ഭയപ്പെടാതെ വടത്തിലൂടെ അക്കരെയെത്തി. പ്രഥമ ശുശ്രൂഷക്കുള്ള സാമഗ്രികളുമായി എത്തിയ ഇവർ ഭീതിയിലാണ്ടുപോയ മനുഷ്യർക്ക് പ്രതീക്ഷയുടെ വെളിച്ചമായി. വൈകിട്ട് 7.45ഓടെയാണ് ഇവർ ദൗത്യം പൂർത്തീകരിച്ച് മടങ്ങിയത്. സബീന വടത്തിലൂടെ പോകുന്ന ദൃശ്യം നൗഫൽ മൊബൈലിൽ പകർത്തിയിരുന്നു.

ഇത് പിന്നീട് ദുരന്തസ്ഥലത്തുള്ള തമിഴ് ചാനൽ പ്രവർത്തകർ വാങ്ങി സംപ്രേഷണം ചെയ്തു. ഈ വിഡിയോ ശ്രദ്ധയിൽപ്പെട്ട തമിഴ്‌നാട് സാമൂഹികനീതി വകുപ്പ് വിഷയം നീലഗിരി ജില്ലാ ഉദ്യോഗസ്ഥരെ അറിയിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു. പിന്നാലെ തമിഴ്‌നാട് സർക്കാർ മികച്ച ആതുരസേവകർക്ക് നൽകുന്ന കൽപന ചൗള പുരസ്‌കാരം സബീനക്ക് പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തിൽ ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സ്റ്റാലിൻ പുരസ്‌കാരം സമ്മാനിച്ചു. നാട് വിറങ്ങലിച്ചുനിന്നപ്പോൾ കരുതലായതിന് നന്ദിയും പറഞ്ഞു.

 30ന് രാവിലെ 6.30ഓടെയാണ് സബീന വയനാട്ടിലെ ദുരന്തം അറിയുന്നത്. പന്തല്ലൂർ യൂനിറ്റിലെ ബിന്ദു, സിന്ധ്യ എന്നീ നഴ്‌സുമാരുമായി നൗഫൽ പതാരി ചൂരൽമലയിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഗൂഡല്ലൂർ യൂനിറ്റിനെക്കൂടി അറിയിക്കുന്നത്. പിന്നാലെ ഗൂഡല്ലൂർ യൂനിറ്റിലെ അംഗങ്ങളും പുറപ്പെട്ടു. ഗൂഡല്ലൂർ ചവിടിപ്പേട്ട സ്വദേശിനിയാണ് സബീന. പള്ളിക്കൽ ആലി-സബീന ദമ്പതികളുടെ മകളാണ്. മകൾ: ഷിഫ്‌ന.

Sabeena, a palliative care nurse, saved lives during the Wayanad landslide, crossing a river to aid victims. Her bravery earned her the Kalpana Chawla Award, presented by Tamil Nadu CM Stalin.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്

Kerala
  •  3 days ago
No Image

നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു

National
  •  3 days ago
No Image

പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Kerala
  •  3 days ago
No Image

തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങള്‍; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച

National
  •  3 days ago
No Image

ഇനി ബാക്ക്‌ ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം

National
  •  3 days ago
No Image

അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന

Kerala
  •  3 days ago
No Image

ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്‌സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

Cricket
  •  3 days ago
No Image

ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?

Tech
  •  3 days ago
No Image

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി  

National
  •  3 days ago
No Image

ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്

Cricket
  •  3 days ago