HOME
DETAILS

സബീന ദുരന്തഭൂമിയിൽ പറന്നിറങ്ങിയ 'മാലാഖ'

  
നിസാം കെ. അബ്ദുല്ല
August 19, 2024 | 12:59 AM

 Nurse Honored with Kalpana Chawla Award for Courageous Landslide Rescue

കൽപ്പറ്റ: മനുഷ്യരിൽ സങ്കടക്കടൽ തീർത്ത ദുരന്തഭൂമിയിലേക്ക് പറന്നിറങ്ങിയ 'മാലാഖ', സബീനയെന്ന പാലിയേറ്റീവ് കെയർ നഴ്‌സ് ജീവിക്കാനുള്ള കരുത്തുപകർന്നത് നിരവധിപേർക്ക്. മുണ്ടക്കൈ ഭാഗത്ത് കുടുങ്ങിക്കിടന്ന നൂറിലധികം മനുഷ്യർക്ക് അവർ പ്രതീക്ഷയുടെ വെളിച്ചമായി. ഉരുൾപൊട്ടലിനെ തുടർന്നുള്ള രക്ഷാപ്രവർത്തനം ചൂരൽമല പാലത്തിനിപ്പുറം പുരോഗമിക്കവെ 12.30ഓടെ എൻ.ഡി.ആർ.എഫ് സംഘം പുഴയ്ക്ക് കുറുകെ വടം വലിച്ചുകെട്ടി. വടത്തിലൂടെ ആളുകളെ ഇക്കരെയെത്തിക്കുകയായിരുന്നു ലക്ഷ്യം.

Screenshot 2024-08-19 062707.png

ഒരാളെ ഇക്കരെയെത്തിക്കാൻ 20 മിനുട്ടോളം സമയമെടുത്തു. അക്കരെ കുടുങ്ങിയവർ ഭൂരിഭാഗവും അടിയന്തര ശുശ്രൂഷ വേണ്ടവരായിരുന്നു. ഇതോടെ മെഡിക്കൽ സംഘത്തെ അങ്ങോട്ടേക്ക് അയക്കാമെന്നായി അധികൃതർ. തുടർന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെ വിഷയം ധരിപ്പിച്ചു. നീലഗിരിയിൽ ജീവകാരുണ്യമേഖലയിൽ മികവോടെ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെ അംഗങ്ങൾ ദൗത്യം ഏറ്റെടുക്കാൻ തയാറായി രംഗത്തുവന്നു. അവിടെ പാലിയേറ്റീവ് നഴ്‌സായി പ്രവർത്തിക്കുന്ന സബീന, ജനറൽ സെക്രട്ടറി നൗഫൽ പതാരി, സുൽത്താൻ ബത്തേരി പൂക്കോയ തങ്ങൾ ഹോസ്‌പൈസ് കോഡിനേറ്റർ സമദ് കണ്ണിയൻ, നഴ്‌സ് സിബി എന്നിവർ ജീവനിൽ ഭയപ്പെടാതെ വടത്തിലൂടെ അക്കരെയെത്തി. പ്രഥമ ശുശ്രൂഷക്കുള്ള സാമഗ്രികളുമായി എത്തിയ ഇവർ ഭീതിയിലാണ്ടുപോയ മനുഷ്യർക്ക് പ്രതീക്ഷയുടെ വെളിച്ചമായി. വൈകിട്ട് 7.45ഓടെയാണ് ഇവർ ദൗത്യം പൂർത്തീകരിച്ച് മടങ്ങിയത്. സബീന വടത്തിലൂടെ പോകുന്ന ദൃശ്യം നൗഫൽ മൊബൈലിൽ പകർത്തിയിരുന്നു.

ഇത് പിന്നീട് ദുരന്തസ്ഥലത്തുള്ള തമിഴ് ചാനൽ പ്രവർത്തകർ വാങ്ങി സംപ്രേഷണം ചെയ്തു. ഈ വിഡിയോ ശ്രദ്ധയിൽപ്പെട്ട തമിഴ്‌നാട് സാമൂഹികനീതി വകുപ്പ് വിഷയം നീലഗിരി ജില്ലാ ഉദ്യോഗസ്ഥരെ അറിയിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു. പിന്നാലെ തമിഴ്‌നാട് സർക്കാർ മികച്ച ആതുരസേവകർക്ക് നൽകുന്ന കൽപന ചൗള പുരസ്‌കാരം സബീനക്ക് പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തിൽ ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സ്റ്റാലിൻ പുരസ്‌കാരം സമ്മാനിച്ചു. നാട് വിറങ്ങലിച്ചുനിന്നപ്പോൾ കരുതലായതിന് നന്ദിയും പറഞ്ഞു.

 30ന് രാവിലെ 6.30ഓടെയാണ് സബീന വയനാട്ടിലെ ദുരന്തം അറിയുന്നത്. പന്തല്ലൂർ യൂനിറ്റിലെ ബിന്ദു, സിന്ധ്യ എന്നീ നഴ്‌സുമാരുമായി നൗഫൽ പതാരി ചൂരൽമലയിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഗൂഡല്ലൂർ യൂനിറ്റിനെക്കൂടി അറിയിക്കുന്നത്. പിന്നാലെ ഗൂഡല്ലൂർ യൂനിറ്റിലെ അംഗങ്ങളും പുറപ്പെട്ടു. ഗൂഡല്ലൂർ ചവിടിപ്പേട്ട സ്വദേശിനിയാണ് സബീന. പള്ളിക്കൽ ആലി-സബീന ദമ്പതികളുടെ മകളാണ്. മകൾ: ഷിഫ്‌ന.

Sabeena, a palliative care nurse, saved lives during the Wayanad landslide, crossing a river to aid victims. Her bravery earned her the Kalpana Chawla Award, presented by Tamil Nadu CM Stalin.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി 2026 പുനഃപരീക്ഷ; താല്‍ക്കാലിക വിലക്കിനെതിരേ ടെലഗ്രാം ഡല്‍ഹി ഹൈക്കോടതിയില്‍

National
  •  5 days ago
No Image

'ഐ ലവ് യു മമ്മി-പാപ്പ' നീറ്റിൽ വീണ്ടും ആത്മഹത്യ, മരിച്ചത് 12ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടിയ വിദ്യാർഥിനി 

National
  •  5 days ago
No Image

നിയമസഭയിലെ 'മാഷും കുട്ട്യോളും'- രമേശ് പിഷാരടിയും ബിനിമോനും വീണ്ടും 'റോണി സാറി'ന്റെ ക്ലാസ്സിൽ...

Kerala
  •  5 days ago
No Image

പി.എം ശ്രീ പദ്ധതി: നിലപാട് നിശ്ചയിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

Kerala
  •  5 days ago
No Image

'50 കോടി രൂപ, സ്വകാര്യ ജെറ്റുകള്‍' എം.പിമാര്‍ക്ക് കളംമാറാന്‍ വന്‍വാഗ്ദാനങ്ങളെന്ന് സഞ്ജയ് റാവത്ത്; മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും കൂറുമാറ്റ വിവാദം

National
  •  5 days ago
No Image

ആഭിചാരക്രിയയുടെ മറവില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മുന്‍ ബി.ജെ.പി നേതാവ് പിടിയില്‍

Kerala
  •  5 days ago
No Image

കായിക സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് അവതാളത്തിൽ; മേളകളുടെ നടത്തിപ്പിനെയും ബാധിക്കും

Kerala
  •  5 days ago
No Image

'ഹിന്ദുക്കളെ ഒതുക്കുന്നു, ഭരണത്തില്‍ വര്‍ഗീയമായി പ്രവര്‍ത്തിക്കുന്നു, മുസ്‌ലിം ലീഗ് മതേതര കുപ്പായമിട്ട ലക്ഷണമൊത്ത വര്‍ഗീയ സംഘടന' വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  5 days ago
No Image

ജോറാവാതെ ജോർദാൻ: ലോകകപ്പിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി ഒാസ്ട്രിയ

Football
  •  5 days ago
No Image

പതിനാറുകാരന്റെ മൊബൈൽ ആപ്പ് തരംഗമാവുന്നു

Kerala
  •  5 days ago