HOME
DETAILS

അല്‍മവാസി അഭയാര്‍ഥി ക്യാംപ് കൂട്ടക്കൊലക്ക് ഇസ്‌റാഈല്‍ ഉപയോഗിച്ചത് യു.എസ് നല്‍കിയ അതിതീവ്ര ബോംബുകള്‍

  
Farzana
September 10 2024 | 06:09 AM

 Israeli Airstrike on Khan Yunis Refugee Camp Kills 40 Injures 60 in Gaza

ഫലസ്തീന്‍ ഒരു ഇസ്‌റാഈലിന്റെ ഒരു കൂട്ടക്കൊലക്കു കൂടി സാക്ഷ്യം വഹിച്ചിരിക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഫലസ്തീന്റെ തെക്ക് ഭാഗത്തുള്ള ജനവാസ മേഖലയായ ഖാന്‍ യൂനിസിലെ അല്‍മവാസി അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ 40 പേരാണ് കൊല്ലപ്പെട്ടത്.  60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സ സിവില്‍ ഡിഫന്‍സ് ഏജന്‍സി ചൊവ്വാഴ്ച അറിയിക്കുന്നു. യുണ്ടായ ആക്രമണത്തില്‍ അല്‍മവാസി മേഖലയിലെ 20 ടെന്റുകളാണ് തകര്‍ന്നത്. 

യു.എസ് നല്‍കിയ അതിതീവ്ര ബോംബുകളായ MK84 ആണ് അല്‍ മവാസിയില്‍ ഇസ്‌റാഈല്‍ ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 900 പൗണ്ട് സ്‌ഫോടക വസ്തുക്കളുള്ള 2,000 ബോംബുകള്‍ IOF ഇവിടെ ഉപയോഗിച്ചു. 70ലധികം രക്തസാക്ഷികള്‍ക്ക് കാരണമായ 2024 ജൂലൈയിലെ മാവാസി കൂട്ടക്കൊലയിലും ഉപയോഗിച്ച അതേ ബോംബുകളാണിത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് മനുഷ്യരെ കൊന്നൊടുക്കാന്‍ ആയുധങ്ങളും നല്‍കുന്നത്. 

യുദ്ധത്തിന്റെ തുടക്കത്തില്‍ ഇസ്‌റാഈല്‍ സൈന്യം സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചതാണ് ഖാന്‍ യൂനിസിലെ അല്‍മവാസി പ്രദേശം. ഇവിടെയാണിപ്പോള്‍ കനത്ത ആക്രമണം നടന്നിരിക്കുന്നത്. പതിനായിരക്കണക്കിന് ഫലസ്തീനികള്‍ അവിടെ അഭയം തേടിയിരുന്നതായി ഗസ്സ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ പറയുന്നു. ക്യാംപിമ്പില്‍ ഉള്ളവര്‍ക്ക് ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. 

കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണമാണ് മരിച്ചവരുടെ കണക്കായി പുറത്തു വന്നിരിക്കുന്നത്. വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുത്തുന്നതാണ് ഈ ബോംബ്. അതുകൊണ്ട് തന്നെ ഇനിയുമെത്രപേര്‍ മണ്ണിനടിയിലുണ്ടാവുമെന്ന് അറിയില്ല. ഉപകരണങ്ങളുടെ കുറവ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുകയാണ്. വെറും കൈകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ മനുഷ്യരെ പുറത്തെടുക്കുന്നത്. 

20 മുതല്‍ 40 വരെ കൂടാരങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് മഹമൂദ് ബാസല്‍ പ്രസ്താവനയില്‍ പറഞ്ഞു. ബോംബാക്രമണത്തില്‍ ചില കുടുംബങ്ങള്‍ പൂര്‍ണമായും മണലിനടിയില്‍ അപ്രത്യക്ഷമായതായും റിപ്പോര്‍ട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്

Kerala
  •  7 minutes ago
No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  22 minutes ago
No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  25 minutes ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  an hour ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  an hour ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  2 hours ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  2 hours ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  3 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  4 hours ago