HOME
DETAILS

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

  
September 19, 2024 | 5:57 PM

Junior doctors have partially ended their strike in west bengal

 

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയിരുന്ന സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍. ശനിയാഴ്ച്ച മുതല്‍ അത്യാഹിത വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം മറ്റ് വിഭാഗങ്ങളില്‍ ജോലി ചെയ്യാന്‍ ഇവര്‍ തയ്യാറാവില്ല. 


നാളെ ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്ന് സി.ബി.ഐ ഓഫീസിലേക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്താനാണ് തീരുമാനം. ഇതോടെ ആരോഗ്യ വകുപ്പ് ആസ്ഥാനത്തെ ധര്‍ണ അവസാനിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിന് മുന്നിലെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ ബംഗാള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് സമരം ഭാഗികമായി അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. 

നീണ്ട ഒരുമാസത്തെ സമരങ്ങള്‍ക്ക് ശേഷമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആര്‍.ജി കര്‍ മെഡിക്കല്‍ കോളജിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ബംഗാളിലുടനീളം ശക്തമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. സമരക്കാരുടെ ആവശ്യപ്രകാരം കൊല്‍ക്കത്ത പൊലിസ് കമ്മീഷണര്‍ വിനീത് ഗോയലിനെയും, ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. 

മാത്രമല്ല ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്ട്രഷനും, ലൈസന്‍സും റദ്ദാക്കിയിരുന്നു. ഡോക്ടറുടെ കൊലപാതകത്തില്‍ ഇയാള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിക്കുകയും, മൃതദേഹം സംസ്‌കരിക്കാന്‍ തിടുക്കം കാട്ടിയെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു. 

Junior doctors have partially ended their strike in west bengal 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി യു. രത്തന്‍ ഖേല്‍ക്കറെ നിയമിച്ചു; പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പ്രഖ്യാപിച്ചു

Kerala
  •  7 days ago
No Image

തൃശൂരിൽ ആനയിടഞ്ഞു; കാറും ഓട്ടോയും ബൈക്കുകളും തകർത്തു

Kerala
  •  7 days ago
No Image

ന്യൂനപക്ഷങ്ങൾ അകന്നത് തിരിച്ചടിയായെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി വിലയിരുത്തൽ 

National
  •  7 days ago
No Image

'കെ.കെ രാഗേഷ് നേതാക്കളുടെ പെട്ടി താങ്ങിവന്ന അമൂല്‍ ബേബി'; സി.പി.എം ഏരിയാ കമ്മിറ്റി യോ​ഗങ്ങളിൽ വിമർശനം

Kerala
  •  7 days ago
No Image

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപടിക്രമങ്ങള്‍ ലംഘിച്ച് 28.44 ലക്ഷം രൂപ ചെലവഴിച്ചു; ഹൈക്കോടതിയില്‍ ഓഡിറ്റ് വകുപ്പ്

Kerala
  •  7 days ago
No Image

മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ്; സബ്‌സ്‌ക്രിപ്ഷനായി ഈടാക്കുന്നത് 89 രൂപ

Kerala
  •  7 days ago
No Image

പാകിസ്ഥാനിൽ കോക്രോച്ച് പാർട്ടിക്ക് അപരന്‍മാര്‍

International
  •  7 days ago
No Image

കുത്തിവയ്പ്പിനിടെ സൂചി ഒടിഞ്ഞു കയറി; ഒരു വര്‍ഷത്തെ കടുത്ത വേദനയ്‌ക്കൊടുവില്‍ വീട്ടമ്മയ്ക്ക് ഭാഗിക ശസ്ത്രക്രിയ, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  7 days ago
No Image

മകന്റെ പ്രശസ്തിയില്‍ ആശങ്കയുമായി അഭിജീത് ദിപ്‌കെയുടെ മാതാപിതാക്കള്‍

National
  •  7 days ago
No Image

നവകേരള സദസ് മര്‍ദനക്കേസ്: റിപ്പോര്‍ട്ട് തിരുത്താന്‍ എഡിജിപി എം.ആര്‍ അജിത് കുമാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് എസ്.ഐ.ടി

Kerala
  •  7 days ago

No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  8 days ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  8 days ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  8 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  8 days ago