HOME
DETAILS

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

  
September 19, 2024 | 5:57 PM

Junior doctors have partially ended their strike in west bengal

 

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയിരുന്ന സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍. ശനിയാഴ്ച്ച മുതല്‍ അത്യാഹിത വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം മറ്റ് വിഭാഗങ്ങളില്‍ ജോലി ചെയ്യാന്‍ ഇവര്‍ തയ്യാറാവില്ല. 


നാളെ ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്ന് സി.ബി.ഐ ഓഫീസിലേക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്താനാണ് തീരുമാനം. ഇതോടെ ആരോഗ്യ വകുപ്പ് ആസ്ഥാനത്തെ ധര്‍ണ അവസാനിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിന് മുന്നിലെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ ബംഗാള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് സമരം ഭാഗികമായി അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. 

നീണ്ട ഒരുമാസത്തെ സമരങ്ങള്‍ക്ക് ശേഷമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആര്‍.ജി കര്‍ മെഡിക്കല്‍ കോളജിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ബംഗാളിലുടനീളം ശക്തമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. സമരക്കാരുടെ ആവശ്യപ്രകാരം കൊല്‍ക്കത്ത പൊലിസ് കമ്മീഷണര്‍ വിനീത് ഗോയലിനെയും, ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. 

മാത്രമല്ല ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്ട്രഷനും, ലൈസന്‍സും റദ്ദാക്കിയിരുന്നു. ഡോക്ടറുടെ കൊലപാതകത്തില്‍ ഇയാള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിക്കുകയും, മൃതദേഹം സംസ്‌കരിക്കാന്‍ തിടുക്കം കാട്ടിയെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു. 

Junior doctors have partially ended their strike in west bengal 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന്റെ ശിക്ഷാവിധി നാളെ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

Kerala
  •  3 days ago
No Image

ഒന്നോ രണ്ടോ സീറ്റ് കിട്ടിയാൽ വലിയ കാര്യം; ബി.ജെ.പിക്ക് കേരളത്തിൽ വലിയ സ്വാധീനമുണ്ടാക്കാനാവില്ലെന്ന് തരൂർ

Kerala
  •  3 days ago
No Image

നാമനിർദ്ദേശ പത്രിക സമർപ്പണം മന്ദഗതിയിൽ; സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 32 പത്രികകൾ മാത്രം

Kerala
  •  3 days ago
No Image

കാബൂളിലെ ചോരപ്പുഴയ്ക്ക് പിന്നാലെ സമാധാന നീക്കം; ഈദാഘോഷത്തിനായി വെടിനിർത്തൽ പ്രഖ്യാപിച്ച് പാകിസ്ഥാനും താലിബാനും

International
  •  3 days ago
No Image

ഹ്യൂമൻ റൈറ്റ്‌സ് ഫൗണ്ടേഷന്റെ ഹരജിയിൽ യു.എൻ വിധി; ഉമർ ഖാലിദിന്റെ തടങ്കൽ നിയമവിരുദ്ധം

National
  •  3 days ago
No Image

ഉത്തംനഗറില്‍ മുസ്‌ലിംകള്‍ കുടിയിറക്ക് ഭീഷണിയില്‍; ഇടപെടല്‍ ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് പ്രതിപക്ഷ എം.പിമാരുടെ കത്ത്

National
  •  3 days ago
No Image

ഇറാഖിലെ വിമാനാപകടം; കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ സ്വീകരിച്ച് ഡൊണാൾഡ് ട്രംപ്

International
  •  3 days ago
No Image

ഹോർമുസിൽ കുടുങ്ങിയ 611 ഇന്ത്യൻ നാവികർ സുരക്ഷിതർ; 22 കപ്പലുകളുടെ വിവരം പുറത്തുവിട്ട് ഷിപ്പിങ് മന്ത്രാലയം

National
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷ; 1000 കോടിയുടെ യുദ്ധകാല ഇൻഷുറൻസുമായി കേന്ദ്രം

National
  •  3 days ago
No Image

പരിഗണിച്ചില്ല, സി.കെ ജാനു 22ന് നിലപാട് പറയും; ഗോത്രമഹാസഭ യു.ഡി.എഫിനൊപ്പം തന്നെ

Kerala
  •  3 days ago