
തിരുപ്രഭ ക്വിസ് - 22 - അസ്സ്വാദിഖു വൽ മസ്ദൂഖ് (സ)

സർവ സൃഷ്ടിജാലങ്ങളാലും സുസമ്മതനായ പ്രവാചക നാമങ്ങളാണിവ. പ്രസിദ്ധ സ്വഹാബി അബ്ദുല്ലാഹി ബിന്‍ മസ്ഊദ്(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും ഇമാം മുസ്‌ലിം(റ)യും ഉദ്ധരിക്കുന്ന ഹദീസ് തുടങ്ങുന്നതിങ്ങനെയാണ്. 'പ്രവാചകൻ(സ) ഞങ്ങളോട് പറഞ്ഞു. അവിടുന്ന് അസ്സ്വാദിഖുൽ മസ്ദൂഖാണ്. നിശ്ചയം, ഉമ്മയുടെ ഗർഭാശയത്തിൽ നിങ്ങൾ ഓരോരുത്തരുടെയും രൂപകൽപന നടക്കുന്നത് 40 ദിവസങ്ങൾ ഭ്രൂണമായിട്ടും അത്ര തന്നെ ദിവസങ്ങൾ മാംസ പിണ്ഡമായിട്ടുമാണ്. പിന്നീട്, അവിടേക്ക് അല്ലാഹു ഒരു മലക്കിനെ അയക്കുകയും ആ മലക്ക് അതിലേക്ക് റൂഹ് ഊതുക (നിക്ഷേപിക്കുക)യും ചെയ്യും.
' ഈ ഹദീസിന്റെ തുടക്കത്തിൽ ഇബ്നു മസ്ഊദ്(റ) പ്രവാചകനെ പരിചയപ്പെടുത്തുന്നത് 'അസ്സ്വാദിഖുൽ മസ്ദൂഖ്' എന്നാണ്. യഥാർഥത്തിൽ അവിടുത്തെ കുറിച്ച് ഈ നാമം കൊണ്ട് പരിചയപ്പെടുത്തുന്നത് ഈ ഹദീസിൽ മാത്രമല്ല. പ്രവാചകൻ (സ) ഈ നാമത്തിന് അർഹനാണെന്നത് അവിതർക്കിതമാണ്. എങ്കിലും, ഇവിടെ ഇത് സൂചിപ്പിക്കാനുള്ള കാരണം ഹദീസിലെ പ്രതിപാദ്യ വിഷയം ഉമ്മയുടെ ഗർഭാശയത്തിൽ നടക്കുന്ന ഒരു ശിശുവിന്റെ പരിണാമ ഘട്ടങ്ങളായത് കൊണ്ടാണ്.
അത് അർശിന്റെ അധിപനായ അല്ലാഹു അറിയിച്ചു കൊടുത്താലല്ലാതെ ആർക്കും അറിയാൻ സാധ്യമല്ലാത്ത ഒരു കാര്യമാണ്. പ്രവാചകൻ ഇത്സംബന്ധമായി പഠിച്ചയാളോ ഒരു ഭിഷഗ്വരനോ ആ വിജ്ഞാന ശാഖയുമായി ബന്ധമുള്ള ആളോ അല്ല. സ്വഹാബിമാരിൽ ആരെങ്കിലും പ്രവാചക വചനം ഉദ്ധരിക്കുമ്പോൾ പ്രവാചകനെ കുറിച്ച് എന്റെ ഖലീൽ, അല്ലെങ്കിൽ എന്റെ ഹബീബ് എന്നോട് പറഞ്ഞു എന്നിത്യാദി പ്രയോഗങ്ങള്‍ ഉപയോഗിച്ചാൽ അവിടുത്തോട് വളരെ ശ്രദ്ധിക്കപ്പെടേണ്ട വിഷയം അതിൽ പ്രതിപാദിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം.
സംസാരത്തിൽ സത്യം മാത്രം പറയുന്നവർ എന്നാണ് 'അസ്സ്വാദിഖ്' എന്നതുകൊണ്ട് അർഥമാക്കുന്നത്. അവിടുന്ന് ജീവിതത്തിൽ ഒരിക്കൽ പോലും യാഥാർഥ്യത്തോട് നിരക്കാത്തതൊന്നും പറഞ്ഞിട്ടില്ല. കാരണം, അവിടുന്ന് കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമെല്ലാം തീർത്തും യാഥാർഥ്യങ്ങൾ മാത്രമായിരുന്നല്ലോ. പാപ സുരക്ഷിതത്വവും ജീവിത ശുദ്ധിയും കൈമുതലായുള്ളതുകൊണ്ട് ദേഹേച്ഛയുടെയോ പിശാചിന്റെയോ പ്രലോഭനത്തിൽ വീണു പോകുമെന്നുള്ള ഭയവുമില്ല.
അവിടുന്ന് കണ്ടത് ഹൃദയം വ്യാജമാക്കിയിട്ടില്ല” (അന്നജ്മ്: 11). 'അവിടുത്തെ ദൃഷ്ടി വ്യതിചലിക്കുകയോ പരിധി വിട്ടു പോവുകയോ ചെയ്തിട്ടില്ല' (അന്നജ്മ്: 17). 'ദിവ്യ സന്ദേശമായി കിട്ടുന്ന വഹ്‌യ് അല്ലാതെ അവിടുന്ന് തന്നിഷ്ട പ്രകാരം യാതൊന്നും ഉരിയാടുകയില്ല' (അന്നജ്മ്: 3-4). പ്രവാചകന്റെ ഹൃദയം, നയനങ്ങൾ, നാവ് എന്നിവയുടെ പരിശുദ്ധിയും പാപ സുരക്ഷിതത്വവും അല്ലാഹു വ്യക്തമാക്കുകയാണ് മേൽ സൂക്തങ്ങളിലൂടെ.
ഐഹികവും പാരത്രികവും ദൃശ്യവും അദൃശ്യവുമായ കാര്യങ്ങളെയും ഭാവി-ഭൂത കാലങ്ങളിലെ സംഭവ വികാസങ്ങളെയും പറ്റി അവിടുന്ന് പറഞ്ഞ എല്ലാ വർത്തമാനങ്ങളും പരിപൂർണ്ണമായും വാസ്തവവും അവാസ്തവത്തിന്റെ ഒരു ലാഞ്ചന പോലും സ്പർശിക്കാത്തതുമായിരുന്നു.
ഏതു സാഹചര്യത്തിലും അവിടുന്ന് സത്യമേ പറഞ്ഞിട്ടുള്ളൂ അബ്ദുല്ലാഹി ബിൻ അംറ് (റ) പ്രവാചകനോട് ചോദിച്ചു 'അങ്ങയിൽ നിന്ന് കേൾക്കുന്നതെല്ലാം ഞാൻ എഴുതി വെക്കട്ടെയോ?'. 'ചെയ്തോളൂ' എന്ന് അവിടുത്തെ മറുപടി വന്നു. സ്വഹാബി തുടർന്ന് ചോദിച്ചു: 'അങ്ങയുടെ ദേഷ്യത്തിന്റേയും സന്തോഷത്തിന്റേയും സാഹചര്യത്തിൽ ഉള്ളതെല്ലാം?'. 'അതെ, ഏതൊരു സാഹചര്യത്തിലും ഞാൻ സത്യമല്ലാതെ പറയുകയില്ല'. അവിടുന്ന് പ്രതിവചിച്ചു.
ഇത്രയും സംശുദ്ധവും സുരക്ഷിതവുമായതാണ് അവിടുത്തെ വചനങ്ങൾ എന്നതു കൊണ്ടാണ് ലോകത്തിന് അവിടുത്തെ സത്യസന്ധത അംഗീകരിക്കാനും ആദർശം സ്വീകരിക്കാനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാതിരുന്നത്. ലോകത്തിന്റെ ഈ അംഗീകാരമാണ് 'അൽമസ്ദൂഖ്' എന്ന നാമത്തിന്റെ പൊരുൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 5 days ago
ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്
International
• 5 days ago
‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ
International
• 5 days ago
'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 5 days ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 5 days ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 5 days ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 5 days ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 5 days ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 5 days ago
ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
National
• 5 days ago
ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ
International
• 5 days ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 5 days ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 5 days ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 5 days ago
ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം
Cricket
• 5 days ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 5 days ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 5 days ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 5 days ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 5 days ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 5 days ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 5 days ago