HOME
DETAILS

എടിഎം കവര്‍ച്ച കാമുകിയുടെ പണയം വച്ച സ്വര്‍ണമെടുക്കാന്‍; 20കാരന്‍ അറസ്റ്റില്‍

  
October 04, 2024 | 3:23 PM

Man Arrested for Stealing Gold from ATM Kiosk Using Fake Cheque

ചാരുംമൂട്: വള്ളിക്കുന്നം കാഞ്ഞിരത്തുമൂട് എസ്ബിഐ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ നടന്ന മോഷണ ശ്രമത്തില്‍ താമരക്കുളം ചത്തിയറ രാജുഭവനത്തില്‍ അഭിരാം (20) ആണ് ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 

സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ജില്ലയിലെ മറ്റ് പ്രതികളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് സംഭവ സ്ഥലത്തിന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പ്രതിയെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ ശാസ്ത്രീയമായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അഭിരാമിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് അറിയിച്ചു. പ്രതി മോഷണ ശ്രമത്തിനായി ഉപയോഗിച്ച കമ്പിപ്പാരയും, ധരിച്ചിരുന്ന കറുത്ത വസ്ത്രങ്ങളും സഞ്ചരിച്ച സ്‌കൂട്ടറും പൊലിസ് കണ്ടെത്തി. ഇയാള്‍ മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഈ കേസിന് ആവശ്യമായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലിസ് പറഞ്ഞു.

കാമുകിയുടെ പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാനായി പ്രതി കണ്ടെത്തിയ വഴിയാണ് എടിഎം കവര്‍ച്ച. മോഷണശ്രമത്തില്‍ പ്രതി ധരിച്ചിരുന്ന ജാക്കറ്റും ചെരുപ്പും തിരിച്ചറിഞ്ഞത് അന്വേഷണത്തില്‍ നിര്‍ണായകമായി. ഇരുട്ടില്‍ വാഹനത്തിന്റെ നമ്പര്‍ കിട്ടാതിരിക്കുന്നതിനായി ഇട റോഡുകളിലൂടെ സഞ്ചരിച്ച പ്രതിയെ അതിവിദഗ്ദമായാണ് പൊലിസ് പിടികൂടിയത്. കുറത്തികാട് പൊലിസ് ഇന്‍സ്‌പെക്ടര്‍ പി കെ മോഹിത്, വള്ളിക്കുന്നം പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ ദിജേഷ്, എ എസ് ഐ മാരായ ശ്രീകല, രാധാമണി, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുണ്‍ ഭാസ്‌ക്കര്‍, അന്‍ഷാദ്, വൈ അനി, സിവില്‍ പൊലിസ് ഓഫീസറായ ആര്‍ ജിഷ്ണു, എസ് ബിനു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്

സംഭവം നടന്ന സമയം അന്നത്തെ രാത്രികാല പട്രോളിങ് ഓഫീസര്‍മാരായ കായംകുളം പൊലീസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ഷാ, മാന്നാര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ എ അനീഷ് എന്നിവര്‍ സംഭവ സ്ഥലത്ത് എത്തി അന്വേഷണം നടത്തിയിരുന്നു. മാത്രമല്ല തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനായി മതിയായ പൊലിസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. കായംകുളം ജുഡീഷല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

A 20-year-old man was arrested in Kerala for allegedly stealing gold from an ATM kiosk using a fake cheque. The accused forged a cheque to cover the withdrawal, highlighting concerns over banking security and fraudulent activities.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനവാസമേഖലയിൽ കാട്ടുപോത്തിന്റെ വിളയാട്ടം: പഞ്ചായത്ത് ഓഫിസും ഹോട്ടലും തകർത്തു; രണ്ടുപേർക്ക് ഗുരുതര പരുക്ക്

Kerala
  •  7 days ago
No Image

ക്രിക്കറ്റ് ലോകത്തെ നടുക്കി വീണ്ടും നാണിപ്പിക്കുന്ന സംഭവം; പന്ത് ചുരണ്ടൽ വിവാദത്തിൽ പാക് താരം ഫഖർ സമാന് രണ്ട് മത്സരങ്ങളിൽ വിലക്ക്

Cricket
  •  7 days ago
No Image

വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശം അയച്ച കണ്ണൂർ സ്വദേശി പിടിയിൽ

Kerala
  •  7 days ago
No Image

ആൾദൈവത്തിന്റെ പീഡനക്കെണിയിൽ 150-ലേറെ സ്ത്രീകൾ; മയക്കുമരുന്ന് കലർത്തിയ പാനീയവും ഹിപ്നോട്ടിസവും ആയുധമാക്കി അശോക് ഖരാത്ത്

crime
  •  7 days ago
No Image

വോട്ട് കച്ചവട ആരോപണം: കടുത്ത നീക്കവുമായി യുഡിഎഫ്; എ.എ റഹീമിനും സി.പി.എം ജില്ലാ സെക്രട്ടറിക്കുമെതിരെ പരാതി

Kerala
  •  7 days ago
No Image

കുതിച്ച് യുഎഇയിലെ ഇന്ധനവില: ലിറ്ററിന് 80 ഫിൽസ് വർദ്ധന; പ്രവാസികളുടെ കുടുംബ ബജറ്റ് താളംതെറ്റുന്നു

uae
  •  7 days ago
No Image

എടിഎം ഇടപാടുകൾക്ക് ചിലവേറും, പാൻ കാർഡ് നിയമങ്ങൾ കർശനം; നാളെ മുതൽ മാറുന്ന സാമ്പത്തിക നിയമങ്ങൾ

National
  •  7 days ago
No Image

യുഎഇയിൽ ക്രെഡിറ്റ് സ്കോർ നിശ്ചയിക്കുന്നതിൽ വൻ മാറ്റം; ശമ്പളം വൈകിയാലും പിഴയടച്ചില്ലെങ്കിലും ഇനി പണി കിട്ടും!

uae
  •  7 days ago
No Image

സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികളുടെ ദാരുണാന്ത്യം: ഭർത്താവിന്റെ ആത്മഹത്യക്ക് പിന്നാലെ ഭാര്യ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

National
  •  7 days ago
No Image

ഇറാനിൽ ഇസ്റാഈൽ ആക്രമണം: മേജർ ജനറൽ ജംഷിദ് ഇസ്ഹാഖി കുടുംബവും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഐആർജിസി

International
  •  7 days ago