HOME
DETAILS

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

  
Web Desk
October 08, 2024 | 6:23 AM

Gaza Faces Massive Concrete Debris After One Year of Israeli Attacks 42 Million Tons of Rubble Reported

ഖാന്‍യൂനിസ്: ഗസ്സ ആക്രമണത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മരണത്തിന്റെയും മുറിവുകളുടേയും കണക്കുകള്‍ മാത്രമല്ല ഗസ്സ ലോകത്തിനു മുന്നില്‍ നിരത്തുന്നത്. ഇസ്‌റാഈല്‍ തകര്‍ത്തെറിഞ്ഞ കെട്ടിടങ്ങളുടെ ഭീമന്‍ കൂമ്പാരങ്ങള്‍ കൂടിയാണ്. ഒരായുസ്സിന്റെ മുഴുവന്‍ കിനാക്കളും ചേര്‍ത്തു വെച്ച് ഉപരോധങ്ങളെയെല്ലാം അതിജീവിച്ച് അവര്‍ പണിതുയര്‍ത്തി വീടുകള്‍ സ്‌കൂളുകള്‍ ആശുപത്രികള്‍...ഗസ്സയിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ 42 ദശലക്ഷം ടണ്‍ വരുമെന്നാണ് യു.എന്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന കണക്ക്. ഈ കോണ്‍ക്രീറ്റ് മാലിന്യമാണ് ഗസ്സയെ പുനര്‍നിര്‍മിക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി.

ഗസ്സയില്‍ 2008 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള മാലിന്യങ്ങളേക്കാള്‍ 14 മടങ്ങ് കൂടുതലാണിത്. 2016 മുതല്‍ 2017 വരെ ഇറാഖിലെ മൗസിലില്‍ നടന്ന ആക്രമണത്തിലുണ്ടായ അവശിഷ്ടങ്ങളേക്കാള്‍ അഞ്ച് മടങ്ങാണിതെന്നും യു.എന്‍ പറയുന്നു.

gaza debris2.jpg

ഈജിപ്തിലെ ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തില്‍ ഈ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ കൂട്ടിവച്ചാല്‍ ഉണ്ടാകും. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കാന്‍ വര്‍ഷങ്ങളെടുക്കും. ഇവ എങ്ങനെ നീക്കണമെന്നതിനെ കുറിച്ച് ഗസ്സ അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്ന് യു.എന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യു.എന്‍ നേതൃത്വത്തിലുള്ള ഡെറിബ് മാനേജ്‌മെന്റ് വര്‍ക്കിങ് ഗ്രൂപ്പ് പൈലറ്റ് പ്രൊജക്ട് നല്‍കിയിട്ടുണ്ട്. ഖാന്‍യൂനിസിലും മധ്യഗസ്സയിലെ ദാറുല്‍ ബലാഹിലും ഈ മാസം റോഡരികിലെ മാലിന്യങ്ങള്‍ നീക്കും. യു.എന്‍ ഡെവലപ്‌മെന്റ് പദ്ധതി (യു.എന്‍.ഡി.പി) യുടെ ഭാഗമായാണ് അവശിഷ്ടം നീക്കുക.

ജനജീവിതത്തിന്റെ ഒരടയാളം പോലും ബാക്കിവയ്ക്കാതെയാണ് ഗസ്സയില്‍ ഇസ്‌റാഈലിന്റെ ആക്രമണം നടന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത് കൂടിയാണ് ലോകം ഇന്നോളം കണ്ട വംശഹത്യ ഇസ്‌റാഈല്‍ നടപ്പാക്കിയത്. വൈദ്യുതി, കുടിവെള്ളം തുടങ്ങിയവ വിച്ഛേദിച്ച ശേഷമാണ് ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയത്. വാര്‍ത്താവിനിമയ സംവിധാനങ്ങളും പാടേ തകര്‍ത്തു. ആശുപത്രികള്‍, സ്‌കൂളുകള്‍, മത സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയാണ് ഇസ്‌റാഈല്‍ സൈന്യം ലക്ഷ്യംവയ്ക്കുന്നത്. 

gaza debris1.jpg

163,000 കെട്ടിടങ്ങളാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ തകര്‍ത്തത്. 611 പള്ളികളും മൂന്ന് ചര്‍ച്ചുകളും പൂര്‍ണമായും തകര്‍ത്തു. 214 പള്ളികള്‍ ഭാഗികമായി തകര്‍ത്തു. 206 പൈതൃക സ്ഥലങ്ങള്‍ നശിപ്പിച്ചു. സ്റ്റേഡിയം ജിം തുടങ്ങി 36 കായിക കേന്ദ്രങ്ങള്‍ ഇല്ലാതാക്കി. 

ഗസ്സയിലെ 36 ആശുപത്രികളില്‍ 17 എണ്ണം മാത്രമേ ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നുള്ളൂ. ഇവിടെ ഇന്ധനം, മെഡിക്കല്‍ സപ്ലൈ, ശുദ്ധജലം എന്നിവ കിട്ടാനില്ല.

ഗസ്സയില്‍ 123 സ്‌കൂളുകളും സര്‍വകലാശാലകളും ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തു. 18 വയസുവരെയുള്ള 11,500 വിദ്യാര്‍ഥികളും 750  അധ്യാപകരും കൊല്ലപ്പെട്ടുവെന്ന് ഗവണ്‍മെന്റ് മീഡിയ ഓഫിസ് പറയുന്നു. ഈ വര്‍ഷം സ്‌കൂളില്‍ 6.25 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് അധ്യയനം നഷ്ടപ്പെട്ടു. 45,000 പ്രൈമറി സ്‌കൂളുകള്‍ക്ക് ഈ വര്‍ഷം തുറക്കാനായില്ല.

85 ശതമാനം കെട്ടിടങ്ങളും ആക്രമണം ഒരു വര്‍ഷമെത്തുമ്പോള്‍ നശിപ്പിക്കപ്പെട്ടു. ഗസ്സയിലെ ജനം അന്തിയുറങ്ങുന്നത് താല്‍ക്കാലിക ടെന്റുകളിലാണ്. ഒക്‌സ്ഫാമിന്റെ കഴിഞ്ഞ ദിവസത്തെ കണക്ക് അനുസരിച്ച് 20,000 പേരെങ്കിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ മരിച്ചിട്ടുണ്ടാകും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  7 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  7 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  7 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  7 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  7 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  7 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  7 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  7 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  7 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  7 days ago