HOME
DETAILS

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ആധിപത്യം തുടരാൻ യു.ഡി.എഫ്

  
October 17, 2024 | 4:12 AM

Palakkad by-election UDF to continue dominance

പാലക്കാട്: മണ്ഡല രൂപീകരണത്തിന്  ശേഷം 1957ൽ നടന്ന പ്രഥമ തെരഞ്ഞെടുപ്പ് മുതൽ 31 വർഷവും കൂടെനിർത്തിയ പാലക്കാട് മണ്ഡലത്തിലെ ആധിപത്യം തുടരാൻ കച്ചമുറുക്കി യു.ഡി.എഫ്. 22 വർഷം ഇടതിനൊപ്പവും 14 കൊല്ലം പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലെ സി.എം സുന്ദരത്തിനൊപ്പവും നിലയുറപ്പിച്ചിരുന്നു പാലക്കാട് മണ്ഡലം. 

1957 മുതൽ 1965 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ആർ. രാഘവമേനോൻ എട്ട് കൊല്ലം തുടർച്ചയായി കൈവശംവച്ച മണ്ഡലം 1965ൽ സി.പി.എമ്മിലെ എം.വി വാസു വിജയിച്ചാണ് ആദ്യമായി ഇടത് അനുകൂലമാക്കിയത്. പിന്നീട് ആർ. കൃഷ്ണനിലൂടെ 1977വരെ നിലനിർത്തിയ മണ്ഡലം പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സ്വതന്ത്രനായി സി.എം സുന്ദരം സി.പി.എമ്മിൽനിന്ന് മണ്ഡലം പിടിച്ചെടുത്തതോടെ നീണ്ട 14 വർഷം കോൺഗ്രസിനോ സി.പി.എമ്മിനോ പാലക്കാട് പിടിക്കാൻ പറ്റിയിരുന്നില്ല. 

1990ൽ സി.എം സുന്ദരം കോൺഗ്രസിൽ ചേരുകയും 1991ൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച് സി.പി.എമ്മിലെ എം.എസ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തുകയും ചെയ്ത് മണ്ഡലം കോൺഗ്രസിന് അനുകൂലമാക്കുകയായിരുന്നു. പിന്നീട് സി.പി.എമ്മും കോൺഗ്രസും മാറിമാറി വിജയിച്ച മണ്ഡലം 2011ൽ  സിറ്റിങ് എം.എൽ.എ ആയിരുന്ന കെ. ദിവാകരനെ പരാജയപ്പെടുത്തി ഷാഫി പറമ്പിൽ വിജയിച്ചതിന് ശേഷം തുടർച്ചയായ 13 കൊല്ലം യു.ഡി.എഫിന്റെ ആധിപത്യത്തിലായി. 

2021ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സാഥാനാർഥി ഇ. ശ്രീധരനെയടക്കം പരാജയപ്പെടുത്തി നിലനിർത്തിയ പാലക്കാട്ടെ ആധിപത്യം തുടരാൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെയാണ് കോൺഗ്രസ് ഗോദയിലിറക്കിയിരിക്കുന്നത്. ഷാഫിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകാനെത്തി പരിചയമുള്ളതിനാൽ പാലക്കാട് മുനിസിപ്പാലിറ്റി, പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളടങ്ങുന്ന  മണ്ഡലമാകെ ആഴത്തിലുള്ള ബന്ധം രാഹുലിനുണ്ട്. 

കെ.എസ്.യു സെക്രട്ടറിയായിരിക്കെ രാഹുലിന് സംഘടനാപരമായ ചുമതലയുണ്ടായിരുന്ന സ്ഥലമാണ് പാലക്കാട്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഷാഫി പറമ്പിൽ മത്സരിക്കുമ്പോൾ സംഘടനാപരമായ ഉത്തരവാദിത്തം ഉണ്ടായിരുന്നതിനാൽ പാലക്കാട്ടെ പാർട്ടിയുടെയും മുന്നണിയുടെയും പ്രവർത്തകരെ പരിചയപ്പെടാനും ഇടപഴകാനും  സാധിച്ചത് രാഹുലിന് ഗുണംചെയ്യും. രാഷ്ട്രീയ കാലാവസ്ഥയും യു‍.ഡി.എഫിന് അനുകൂലമായതിനാൽ പാലക്കാട്ടെ യു.ഡി.എഫ് ആധിപത്യം നിലനിർത്താൻ രാഹുലിനാകുമെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  7 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  7 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  7 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  7 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  7 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  7 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  7 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  7 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  7 days ago