HOME
DETAILS

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ആധിപത്യം തുടരാൻ യു.ഡി.എഫ്

  
October 17, 2024 | 4:12 AM

Palakkad by-election UDF to continue dominance

പാലക്കാട്: മണ്ഡല രൂപീകരണത്തിന്  ശേഷം 1957ൽ നടന്ന പ്രഥമ തെരഞ്ഞെടുപ്പ് മുതൽ 31 വർഷവും കൂടെനിർത്തിയ പാലക്കാട് മണ്ഡലത്തിലെ ആധിപത്യം തുടരാൻ കച്ചമുറുക്കി യു.ഡി.എഫ്. 22 വർഷം ഇടതിനൊപ്പവും 14 കൊല്ലം പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലെ സി.എം സുന്ദരത്തിനൊപ്പവും നിലയുറപ്പിച്ചിരുന്നു പാലക്കാട് മണ്ഡലം. 

1957 മുതൽ 1965 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ആർ. രാഘവമേനോൻ എട്ട് കൊല്ലം തുടർച്ചയായി കൈവശംവച്ച മണ്ഡലം 1965ൽ സി.പി.എമ്മിലെ എം.വി വാസു വിജയിച്ചാണ് ആദ്യമായി ഇടത് അനുകൂലമാക്കിയത്. പിന്നീട് ആർ. കൃഷ്ണനിലൂടെ 1977വരെ നിലനിർത്തിയ മണ്ഡലം പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സ്വതന്ത്രനായി സി.എം സുന്ദരം സി.പി.എമ്മിൽനിന്ന് മണ്ഡലം പിടിച്ചെടുത്തതോടെ നീണ്ട 14 വർഷം കോൺഗ്രസിനോ സി.പി.എമ്മിനോ പാലക്കാട് പിടിക്കാൻ പറ്റിയിരുന്നില്ല. 

1990ൽ സി.എം സുന്ദരം കോൺഗ്രസിൽ ചേരുകയും 1991ൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച് സി.പി.എമ്മിലെ എം.എസ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തുകയും ചെയ്ത് മണ്ഡലം കോൺഗ്രസിന് അനുകൂലമാക്കുകയായിരുന്നു. പിന്നീട് സി.പി.എമ്മും കോൺഗ്രസും മാറിമാറി വിജയിച്ച മണ്ഡലം 2011ൽ  സിറ്റിങ് എം.എൽ.എ ആയിരുന്ന കെ. ദിവാകരനെ പരാജയപ്പെടുത്തി ഷാഫി പറമ്പിൽ വിജയിച്ചതിന് ശേഷം തുടർച്ചയായ 13 കൊല്ലം യു.ഡി.എഫിന്റെ ആധിപത്യത്തിലായി. 

2021ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സാഥാനാർഥി ഇ. ശ്രീധരനെയടക്കം പരാജയപ്പെടുത്തി നിലനിർത്തിയ പാലക്കാട്ടെ ആധിപത്യം തുടരാൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെയാണ് കോൺഗ്രസ് ഗോദയിലിറക്കിയിരിക്കുന്നത്. ഷാഫിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകാനെത്തി പരിചയമുള്ളതിനാൽ പാലക്കാട് മുനിസിപ്പാലിറ്റി, പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളടങ്ങുന്ന  മണ്ഡലമാകെ ആഴത്തിലുള്ള ബന്ധം രാഹുലിനുണ്ട്. 

കെ.എസ്.യു സെക്രട്ടറിയായിരിക്കെ രാഹുലിന് സംഘടനാപരമായ ചുമതലയുണ്ടായിരുന്ന സ്ഥലമാണ് പാലക്കാട്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഷാഫി പറമ്പിൽ മത്സരിക്കുമ്പോൾ സംഘടനാപരമായ ഉത്തരവാദിത്തം ഉണ്ടായിരുന്നതിനാൽ പാലക്കാട്ടെ പാർട്ടിയുടെയും മുന്നണിയുടെയും പ്രവർത്തകരെ പരിചയപ്പെടാനും ഇടപഴകാനും  സാധിച്ചത് രാഹുലിന് ഗുണംചെയ്യും. രാഷ്ട്രീയ കാലാവസ്ഥയും യു‍.ഡി.എഫിന് അനുകൂലമായതിനാൽ പാലക്കാട്ടെ യു.ഡി.എഫ് ആധിപത്യം നിലനിർത്താൻ രാഹുലിനാകുമെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  5 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  5 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  5 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  5 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  5 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  5 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  5 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  5 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  5 days ago