HOME
DETAILS

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ആധിപത്യം തുടരാൻ യു.ഡി.എഫ്

  
October 17, 2024 | 4:12 AM

Palakkad by-election UDF to continue dominance

പാലക്കാട്: മണ്ഡല രൂപീകരണത്തിന്  ശേഷം 1957ൽ നടന്ന പ്രഥമ തെരഞ്ഞെടുപ്പ് മുതൽ 31 വർഷവും കൂടെനിർത്തിയ പാലക്കാട് മണ്ഡലത്തിലെ ആധിപത്യം തുടരാൻ കച്ചമുറുക്കി യു.ഡി.എഫ്. 22 വർഷം ഇടതിനൊപ്പവും 14 കൊല്ലം പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലെ സി.എം സുന്ദരത്തിനൊപ്പവും നിലയുറപ്പിച്ചിരുന്നു പാലക്കാട് മണ്ഡലം. 

1957 മുതൽ 1965 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ആർ. രാഘവമേനോൻ എട്ട് കൊല്ലം തുടർച്ചയായി കൈവശംവച്ച മണ്ഡലം 1965ൽ സി.പി.എമ്മിലെ എം.വി വാസു വിജയിച്ചാണ് ആദ്യമായി ഇടത് അനുകൂലമാക്കിയത്. പിന്നീട് ആർ. കൃഷ്ണനിലൂടെ 1977വരെ നിലനിർത്തിയ മണ്ഡലം പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സ്വതന്ത്രനായി സി.എം സുന്ദരം സി.പി.എമ്മിൽനിന്ന് മണ്ഡലം പിടിച്ചെടുത്തതോടെ നീണ്ട 14 വർഷം കോൺഗ്രസിനോ സി.പി.എമ്മിനോ പാലക്കാട് പിടിക്കാൻ പറ്റിയിരുന്നില്ല. 

1990ൽ സി.എം സുന്ദരം കോൺഗ്രസിൽ ചേരുകയും 1991ൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച് സി.പി.എമ്മിലെ എം.എസ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തുകയും ചെയ്ത് മണ്ഡലം കോൺഗ്രസിന് അനുകൂലമാക്കുകയായിരുന്നു. പിന്നീട് സി.പി.എമ്മും കോൺഗ്രസും മാറിമാറി വിജയിച്ച മണ്ഡലം 2011ൽ  സിറ്റിങ് എം.എൽ.എ ആയിരുന്ന കെ. ദിവാകരനെ പരാജയപ്പെടുത്തി ഷാഫി പറമ്പിൽ വിജയിച്ചതിന് ശേഷം തുടർച്ചയായ 13 കൊല്ലം യു.ഡി.എഫിന്റെ ആധിപത്യത്തിലായി. 

2021ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സാഥാനാർഥി ഇ. ശ്രീധരനെയടക്കം പരാജയപ്പെടുത്തി നിലനിർത്തിയ പാലക്കാട്ടെ ആധിപത്യം തുടരാൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെയാണ് കോൺഗ്രസ് ഗോദയിലിറക്കിയിരിക്കുന്നത്. ഷാഫിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകാനെത്തി പരിചയമുള്ളതിനാൽ പാലക്കാട് മുനിസിപ്പാലിറ്റി, പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളടങ്ങുന്ന  മണ്ഡലമാകെ ആഴത്തിലുള്ള ബന്ധം രാഹുലിനുണ്ട്. 

കെ.എസ്.യു സെക്രട്ടറിയായിരിക്കെ രാഹുലിന് സംഘടനാപരമായ ചുമതലയുണ്ടായിരുന്ന സ്ഥലമാണ് പാലക്കാട്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഷാഫി പറമ്പിൽ മത്സരിക്കുമ്പോൾ സംഘടനാപരമായ ഉത്തരവാദിത്തം ഉണ്ടായിരുന്നതിനാൽ പാലക്കാട്ടെ പാർട്ടിയുടെയും മുന്നണിയുടെയും പ്രവർത്തകരെ പരിചയപ്പെടാനും ഇടപഴകാനും  സാധിച്ചത് രാഹുലിന് ഗുണംചെയ്യും. രാഷ്ട്രീയ കാലാവസ്ഥയും യു‍.ഡി.എഫിന് അനുകൂലമായതിനാൽ പാലക്കാട്ടെ യു.ഡി.എഫ് ആധിപത്യം നിലനിർത്താൻ രാഹുലിനാകുമെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ 10,12 ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റി

International
  •  4 days ago
No Image

അബുദബിയിലെ ഇത്തിഹാദ് ടവേഴ്‌സിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; സ്ത്രീക്കും കുട്ടിക്കും പരുക്ക്, മേഖലയിൽ അതീവ ജാഗ്രത

uae
  •  4 days ago
No Image

സൈനിക മേധാവിയും പ്രതിരോധമന്ത്രിയും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

International
  •  4 days ago
No Image

​ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ഇറാനെ കൂടുതൽ ഒറ്റപ്പെടുത്താനേ സഹായിക്കൂ: പ്രതികരണവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  4 days ago
No Image

ഖാംനഈയുടെ മരണം: വിവിധ ഇടങ്ങളില്‍ യു.എസ് എംബസിക്ക് നേരെ പ്രതിഷേധം; പാകിസ്താനില്‍ സംഘര്‍ഷം വെടിവെപ്പ്, ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  4 days ago
No Image

ഗൾഫ് പൗരന്മാർക്ക് താങ്ങായി സഊദി; വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്ക് താമസവും സൗകര്യവും ഒരുക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  4 days ago
No Image

ഇറാനികള്‍ ഭയപ്പെട്ടത് സംഭവിച്ചു; ഖാംനഈയുടെ പിന്‍ഗാമിയെത്തേടി ഉന്നതസമിതി; പരിഗണനയില്‍ നാലുപേര്‍

International
  •  4 days ago
No Image

വയനാട് ടൗണ്‍ഷിപ്പ് നാടിന്റെ ഒരുമയുടെ പ്രതീകം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

'ഇന്ന് ലോകത്തിലെ അനാഥര്‍ വിലപിക്കും, സാത്താന്‍മാര്‍ ആഘോഷിക്കും' ഖാംനഈയുടെ മരണവാര്‍ത്ത ലോകത്തെ അറിയിക്കുന്നതിനിടെ വിങ്ങിപ്പൊട്ടി ഇറാന്‍ ടെലിവിഷന്‍ അവതാരകര്‍

International
  •  4 days ago
No Image

ദുബൈയിൽ ജനവാസ മേഖലകളിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; രണ്ട് പേർക്ക് പരുക്ക്, അതീവ ജാഗ്രതാനിർദ്ദേശവുമായി യുഎഇ

uae
  •  4 days ago