HOME
DETAILS

ജനക്കൂട്ടത്തെ കൈയിലെടുത്ത് കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് പ്രിയങ്ക

  
ഷഫീഖ് മുണ്ടക്കൈ
October 29, 2024 | 3:11 AM

Taking the crowd in hand Priyanka lashed out at the Centre

കൽപ്പറ്റ: വയനാടിന്റെ ചരിത്രവും പാരമ്പര്യവും ഓർമിപ്പിച്ച് രാഷ്ട്രീയം പറഞ്ഞ് പ്രിയങ്കാ ഗാന്ധിയുടെ മണ്ഡല പര്യടനം. കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചും പ്രാദേശിക വിഷയങ്ങൾ ഉയർത്തി ജനക്കൂട്ടത്തെ കൈയിലെടുത്തും സ്വതസിദ്ധമായ ചിരിയോടെ വേദികളിൽ നിറഞ്ഞാണ് ആദ്യദിന പര്യടനം പ്രിയങ്ക പൂർത്തിയാക്കിയത്.

മീനങ്ങാടി, പനമരം, പൊഴുതന എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പൊതുയോഗങ്ങൾ നടന്നത്. രാവിലെ 11.55ന് വയനാട് അതിർത്തിയിലെ താളൂർ നീലഗിരി കോളജ് മൈതാനത്ത് ഹെലികോപ്ടറിലെത്തിയ പ്രിയങ്ക, കോളജിൽ കാത്തുനിന്ന നാട്ടുകാരോടും വിദ്യാർഥികളോടും സംവദിച്ച ശേഷമാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. ഉച്ചയ്ക്ക് 1.20ന് മീനങ്ങാടിയിലായിരുന്നു ആദ്യ പൊതുയോഗം. മണിക്കൂറുകൾ കാത്തുനിന്ന ജനക്കൂട്ടത്തിനിടയിലൂടെ വേദിയിലെത്തി ബി.ജെ.പിയെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. 

പനമരത്തും പൊഴുതനയിലും വിമർശനം ഒന്നുകൂടി കടുപ്പിച്ച് അദാനിയെയും അംബാനിയെയും പേരെടുത്തുപറഞ്ഞ് കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് സ്‌നേഹം തുറന്നുകാട്ടി. അതേസമയം, വയനാട് മെഡിക്കൽ കോളജിനെ ബോർഡിലൊതുക്കിയതിൽ വിമർശിച്ചെങ്കിലും സംസ്ഥാന സർക്കാരിനെ തൊടാതെയായിരുന്നു മൂന്നിടങ്ങളിലെയും പ്രസംഗം. പൊതുയോഗ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കിടെ മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിലെത്തി വിദ്യാർഥികളെ കണ്ടും റോഡരികിൽ കാത്തുനിന്നവരെ അഭിവാദ്യം ചെയ്തുമാണ് പ്രിയങ്ക കടന്നുപോയത്. 

2019 മുതൽ ഇതുവരെ എട്ടോളം തവണയാണ് പ്രിയങ്ക വയനാട്ടിലെത്തിയത്. മുൻ എം.പിയും സഹോദരനുമായ രാഹുൽ ഗാന്ധിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കെത്തിയിരുന്നെങ്കിലും സഹോദരനെ ജനത്തിന് പരിചയപ്പെടുത്തിയും അൽപം രാഷ്ട്രീയം പറഞ്ഞും പ്രസംഗം അവസാനിപ്പിച്ചിരുന്ന പ്രിയങ്ക ഇത്തവണ വരുംനാളുകളിലെ തന്റെ പ്രവർത്തന രീതിയും നിലപാടും ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയാണ് ചുരമിറങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വി.ഡി. സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഭരണകാലത്തിന് എല്ലാ ആശംസകളും'; പുതിയ കേരള സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala
  •  3 days ago
No Image

മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയില്‍, ചെന്നിത്തല പഴയ ഓഫിസില്‍: മന്ത്രിമാരുടെ ഓഫിസുകള്‍ നിശ്ചയിച്ചു

Kerala
  •  3 days ago
No Image

സി.പി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തിലും സത്യപ്രതിജ്ഞ

Kerala
  •  3 days ago
No Image

സതീശന്മാര്‍  ഇവിടെ കമോണ്‍... സത്യപ്രതിജ്ഞാ ദിനത്തില്‍ 'സതീശന്‍' എന്ന് പേരുള്ളവര്‍ക്ക് സൗജന്യ പടക്കം

Kerala
  •  3 days ago
No Image

വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Kerala
  •  3 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍; സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തിയായി

Kerala
  •  3 days ago
No Image

ജീവിതത്തില്‍ 'കൈ'ത്താങ്ങായ വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത് കാണണം; ചികിത്സാപിഴവ് മൂലം കൈ നഷ്ടപ്പെട്ട വിനോദിനി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍

Kerala
  •  3 days ago
No Image

"ടി.വി.കെ സർക്കാർ 6 മാസം തികയ്ക്കില്ല, സ്റ്റാലിൻ ഉടൻ തിരിച്ചെത്തും"; വെല്ലുവിളിയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ

Kerala
  •  3 days ago
No Image

ബിഹാറിലെ സാസാരാം സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീ പിടിത്തം; ജനറല്‍ കോച്ച് പൂര്‍ണമായും കത്തി

National
  •  3 days ago
No Image

'വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു': വി.ഡി.എസ് അധികാരത്തില്‍

Kerala
  •  3 days ago