HOME
DETAILS

ജനക്കൂട്ടത്തെ കൈയിലെടുത്ത് കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് പ്രിയങ്ക

  
ഷഫീഖ് മുണ്ടക്കൈ
October 29, 2024 | 3:11 AM

Taking the crowd in hand Priyanka lashed out at the Centre

കൽപ്പറ്റ: വയനാടിന്റെ ചരിത്രവും പാരമ്പര്യവും ഓർമിപ്പിച്ച് രാഷ്ട്രീയം പറഞ്ഞ് പ്രിയങ്കാ ഗാന്ധിയുടെ മണ്ഡല പര്യടനം. കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചും പ്രാദേശിക വിഷയങ്ങൾ ഉയർത്തി ജനക്കൂട്ടത്തെ കൈയിലെടുത്തും സ്വതസിദ്ധമായ ചിരിയോടെ വേദികളിൽ നിറഞ്ഞാണ് ആദ്യദിന പര്യടനം പ്രിയങ്ക പൂർത്തിയാക്കിയത്.

മീനങ്ങാടി, പനമരം, പൊഴുതന എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പൊതുയോഗങ്ങൾ നടന്നത്. രാവിലെ 11.55ന് വയനാട് അതിർത്തിയിലെ താളൂർ നീലഗിരി കോളജ് മൈതാനത്ത് ഹെലികോപ്ടറിലെത്തിയ പ്രിയങ്ക, കോളജിൽ കാത്തുനിന്ന നാട്ടുകാരോടും വിദ്യാർഥികളോടും സംവദിച്ച ശേഷമാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. ഉച്ചയ്ക്ക് 1.20ന് മീനങ്ങാടിയിലായിരുന്നു ആദ്യ പൊതുയോഗം. മണിക്കൂറുകൾ കാത്തുനിന്ന ജനക്കൂട്ടത്തിനിടയിലൂടെ വേദിയിലെത്തി ബി.ജെ.പിയെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. 

പനമരത്തും പൊഴുതനയിലും വിമർശനം ഒന്നുകൂടി കടുപ്പിച്ച് അദാനിയെയും അംബാനിയെയും പേരെടുത്തുപറഞ്ഞ് കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് സ്‌നേഹം തുറന്നുകാട്ടി. അതേസമയം, വയനാട് മെഡിക്കൽ കോളജിനെ ബോർഡിലൊതുക്കിയതിൽ വിമർശിച്ചെങ്കിലും സംസ്ഥാന സർക്കാരിനെ തൊടാതെയായിരുന്നു മൂന്നിടങ്ങളിലെയും പ്രസംഗം. പൊതുയോഗ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കിടെ മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിലെത്തി വിദ്യാർഥികളെ കണ്ടും റോഡരികിൽ കാത്തുനിന്നവരെ അഭിവാദ്യം ചെയ്തുമാണ് പ്രിയങ്ക കടന്നുപോയത്. 

2019 മുതൽ ഇതുവരെ എട്ടോളം തവണയാണ് പ്രിയങ്ക വയനാട്ടിലെത്തിയത്. മുൻ എം.പിയും സഹോദരനുമായ രാഹുൽ ഗാന്ധിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കെത്തിയിരുന്നെങ്കിലും സഹോദരനെ ജനത്തിന് പരിചയപ്പെടുത്തിയും അൽപം രാഷ്ട്രീയം പറഞ്ഞും പ്രസംഗം അവസാനിപ്പിച്ചിരുന്ന പ്രിയങ്ക ഇത്തവണ വരുംനാളുകളിലെ തന്റെ പ്രവർത്തന രീതിയും നിലപാടും ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയാണ് ചുരമിറങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോൾ ചെയ്തത് വോട്ടർപട്ടികയിലുള്ളതിനേക്കാൾ മൂന്ന് ലക്ഷത്തിലറെ വോട്ടുകൾ; ഇതെവിടെ നിന്ന് വന്നു?' ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി ദീപാങ്കർ ഭട്ടാചാര്യ

National
  •  an hour ago
No Image

Unanswered Questions in Bihar: As NDA Celebrates, EVM Tampering Allegations Cast a Long Shadow

National
  •  an hour ago
No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  3 hours ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  4 hours ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  4 hours ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  4 hours ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  4 hours ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  4 hours ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  4 hours ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  4 hours ago