HOME
DETAILS

ജനക്കൂട്ടത്തെ കൈയിലെടുത്ത് കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് പ്രിയങ്ക

  
ഷഫീഖ് മുണ്ടക്കൈ
October 29, 2024 | 3:11 AM

Taking the crowd in hand Priyanka lashed out at the Centre

കൽപ്പറ്റ: വയനാടിന്റെ ചരിത്രവും പാരമ്പര്യവും ഓർമിപ്പിച്ച് രാഷ്ട്രീയം പറഞ്ഞ് പ്രിയങ്കാ ഗാന്ധിയുടെ മണ്ഡല പര്യടനം. കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചും പ്രാദേശിക വിഷയങ്ങൾ ഉയർത്തി ജനക്കൂട്ടത്തെ കൈയിലെടുത്തും സ്വതസിദ്ധമായ ചിരിയോടെ വേദികളിൽ നിറഞ്ഞാണ് ആദ്യദിന പര്യടനം പ്രിയങ്ക പൂർത്തിയാക്കിയത്.

മീനങ്ങാടി, പനമരം, പൊഴുതന എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പൊതുയോഗങ്ങൾ നടന്നത്. രാവിലെ 11.55ന് വയനാട് അതിർത്തിയിലെ താളൂർ നീലഗിരി കോളജ് മൈതാനത്ത് ഹെലികോപ്ടറിലെത്തിയ പ്രിയങ്ക, കോളജിൽ കാത്തുനിന്ന നാട്ടുകാരോടും വിദ്യാർഥികളോടും സംവദിച്ച ശേഷമാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. ഉച്ചയ്ക്ക് 1.20ന് മീനങ്ങാടിയിലായിരുന്നു ആദ്യ പൊതുയോഗം. മണിക്കൂറുകൾ കാത്തുനിന്ന ജനക്കൂട്ടത്തിനിടയിലൂടെ വേദിയിലെത്തി ബി.ജെ.പിയെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. 

പനമരത്തും പൊഴുതനയിലും വിമർശനം ഒന്നുകൂടി കടുപ്പിച്ച് അദാനിയെയും അംബാനിയെയും പേരെടുത്തുപറഞ്ഞ് കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് സ്‌നേഹം തുറന്നുകാട്ടി. അതേസമയം, വയനാട് മെഡിക്കൽ കോളജിനെ ബോർഡിലൊതുക്കിയതിൽ വിമർശിച്ചെങ്കിലും സംസ്ഥാന സർക്കാരിനെ തൊടാതെയായിരുന്നു മൂന്നിടങ്ങളിലെയും പ്രസംഗം. പൊതുയോഗ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കിടെ മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിലെത്തി വിദ്യാർഥികളെ കണ്ടും റോഡരികിൽ കാത്തുനിന്നവരെ അഭിവാദ്യം ചെയ്തുമാണ് പ്രിയങ്ക കടന്നുപോയത്. 

2019 മുതൽ ഇതുവരെ എട്ടോളം തവണയാണ് പ്രിയങ്ക വയനാട്ടിലെത്തിയത്. മുൻ എം.പിയും സഹോദരനുമായ രാഹുൽ ഗാന്ധിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കെത്തിയിരുന്നെങ്കിലും സഹോദരനെ ജനത്തിന് പരിചയപ്പെടുത്തിയും അൽപം രാഷ്ട്രീയം പറഞ്ഞും പ്രസംഗം അവസാനിപ്പിച്ചിരുന്ന പ്രിയങ്ക ഇത്തവണ വരുംനാളുകളിലെ തന്റെ പ്രവർത്തന രീതിയും നിലപാടും ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയാണ് ചുരമിറങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ ടി.വി.കെ എം.എൽ.എമാർ ഒന്നടങ്കം രാജിവെക്കുമെന്ന് സൂചന; തമിഴകത്ത് വീണ്ടും നാടകീയ നീക്കങ്ങൾ

National
  •  7 days ago
No Image

'മുത്തേ മുത്തേ മണി മുത്തേ...കണ്ണേ കരളേ വി.ഡി.എസ്സേ...'വി.ഡി സതീശനായി പാതിരാവിലും തെരുവുകള്‍ സജീവം, വിവിധ ജില്ലകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനങ്ങള്‍

Kerala
  •  7 days ago
No Image

എല്‍.ഡി.എഫില്‍ തുടര്‍ന്നത് വിനയായി; കേരള കോണ്‍.(എം) സ്റ്റിയറിങ് കമ്മിറ്റി നാളെ

Kerala
  •  7 days ago
No Image

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ; കൂടുതല്‍ സമയമെടുത്തത് രണ്ടാം നിയമസഭയില്‍, 21 നാള്‍

Kerala
  •  7 days ago
No Image

തെര. കമ്മിഷണർമാരെ നിയമിച്ച വേഗത്തിൽ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു; സുപ്രിംകോടതി.

National
  •  7 days ago
No Image

സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണ കോടതി ഉത്തരവ് ശരിവെച്ച് മുംബൈ ഹൈക്കോടതി

National
  •  7 days ago
No Image

ഹാന്റ വൈറസ്; രോഗം പടർന്ന എം.വി ഹോണ്ടിയസ് കപ്പൽ തീരത്തേക്ക്, രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നാമത്തെ യാത്രക്കാരനെയും എയര്‍ലിഫ്റ്റ് ചെയ്തു

International
  •  7 days ago
No Image

ജനപ്രിയരായി വീണ്ടും സഭയിലെത്തിയത് 58 പേർ; മുൻ എം.എൽ.എമാരിലും യു.ഡി.എഫ് മേൽക്കൈ

Kerala
  •  7 days ago
No Image

പുതിയ കെ.പി.സി.സി അധ്യക്ഷൻ; ചർച്ച സജീവം, ബെന്നി ബെഹനാനും, ഷാഫി പറമ്പിലും പരിഗണനയിൽ

Kerala
  •  7 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: നാല് മാസത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ച് എസ്.ഐ.ടി

Kerala
  •  7 days ago