HOME
DETAILS

സന്ദീപ് വാര്യർക്കെതിരായ നടപടി: ബി.ജെ.പിയിൽ പോര്

  
ഗിരീഷ് കെ. നായർ
November 06, 2024 | 3:17 AM

Action against Sandeep Warrier War in BJP

തിരുവനന്തപുരം: സന്ദീപ് വാര്യർക്കെതിരേ നടപടിയെടുക്കുന്ന കാര്യത്തിൽ ബി.ജെ.പിയിൽ പോര്. സന്ദീപിന് അനുകൂലമായി വാദിക്കുന്ന പക്ഷം നടപടിയെ എതിർക്കുമ്പോൾ മറുപക്ഷം നടപടി ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.
സി.പി.എമ്മിനെതിരേയും കോൺഗ്രസിനെതിരേയും കടുത്ത വിമർശനം അഴിച്ചുവിടാറുള്ള സന്ദീപ്, ബി.ജെ.പി ഔദ്യോഗിക നേതൃത്വത്തിന്റെ കണ്ണിലെ കരടായിട്ട് കാലമേറെയായി.

സംസ്ഥാന ബി.ജെ.പിയുടെ ഔദ്യോഗിക വക്താവ് സ്ഥാനത്തുനിന്ന് സന്ദീപിനെ നീക്കിക്കൊണ്ട് പ്രസിഡന്റ് കെ. സുരേന്ദ്രനും മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും നയിക്കുന്ന നേതൃത്വം നടപടി സ്വീകരിച്ചത് രണ്ടുവർഷം മുമ്പാണ്. പമ്പ് അനുവദിക്കുന്നതിൽ സന്ദീപിനെതിരേ ലക്ഷങ്ങളുടെ കൈക്കൂലി ആരോപിച്ചായിരുന്നു നടപടി. ഹലാൽ വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്ന് പാർട്ടി സന്ദീപിനെ വിലക്കുകയും ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളിൽ ഔദ്യോഗിക പക്ഷത്തെ വിമർശിക്കുന്ന ബി.ജെ.പി ഗ്രൂപ്പുകളുടെ ചുക്കാൻപിടിക്കുന്നത് സന്ദീപാണെന്നാണ് നേതൃത്വത്തിന്റെ വിമർശനം.ശോഭ സുരേന്ദ്രനും ഔദ്യോഗിക നേതൃത്വത്തിന്റെ എതിർചേരിയിലാണ്. സുരേഷ് ഗോപിയെപ്പോലുള്ള നേതാക്കൾ ശോഭയെയും സന്ദീപിനെയും പിന്തുണയ്ക്കുന്നത് സംസ്ഥാന നേതൃത്വത്തിന് ക്ഷീണമാണ്. ആർ.എസ്.എസ് സന്ദീപിന്റെ പക്ഷം കേൾക്കുന്നതിനോടും ഔദ്യോഗിക വിഭാഗത്തിന് അമർഷമുണ്ട്.

പാലക്കാട്ടെ നേതൃത്വം തന്നോട് തുടർന്നുവരുന്ന നീരസത്തിൽ മനംനൊന്താണ് സന്ദീപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കേണ്ടെന്ന നിലപാടെടുത്തത്. സന്ദീപിനെതിരേ നടപടിയെടുത്താൽ അദ്ദേഹത്തോട് ആഭിമുഖ്യമുള്ള പാർട്ടി പ്രവർത്തകരുടെ അമർഷത്തിന് കാരണമാകുമെന്ന് നേതൃത്വം ഭയപ്പെടുന്നുണ്ട്. 

സന്ദീപിനെ കാര്യമാക്കുന്നില്ലെന്നാണ് സുരേന്ദ്രന്റെ പ്രതികരണമെങ്കിലും സി.പി.എമ്മിലെ എ.കെ ബാലനും  കോൺഗ്രസിലെ രമേശ് ചെന്നിത്തലയുമൊക്കെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. സന്ദീപിനെതിരേ ഇപ്പോൾ നടപടിയെടുത്താൽ പാലക്കാട്ടെ വോട്ടിനെ അത് ബാധിക്കുമെന്ന് നേതൃത്വം ഭയപ്പെടുന്നു. നേതൃത്വത്തിനെതിരേ വിമർശനം തുടർന്നാൽ നടപടികളിലേക്ക് കടക്കുന്നത് സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് നടപടിയെടുക്കാനാണ് നിലവിലെ തീരുമാനം.

 

സന്ദീപ് വാര്യർ നമ്പർ വൺ സഖാവാകും: എ.കെ ബാലൻ

പാലക്കാട്: സന്ദീപ് വാര്യർ നമ്പർ വൺ സഖാവാകുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയം​ഗം എ.കെ ബാലൻ. സന്ദീപ് വാര്യ‍ർ ക്രിസ്റ്റൽ ക്ലിയർ ആകും. മുമ്പ് പറഞ്ഞതൊന്നും പ്രശ്നമല്ല. കോൺഗ്രസിലും ബി.ജെ.പിയിലും കുറച്ചുകൂടി പൊട്ടലുണ്ടാകും. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ല.കൊടകര കേസുമായി ബന്ധപ്പെട്ട് ഇ.ഡി തുടരന്വേഷണം നടത്തിയിട്ടില്ല.  കൊടകര കേസിൽ ഏത് അന്വേഷണം വേണമെന്ന് സർക്കാർ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ വാഹനത്തിന്റെ ടയർ പൊട്ടിമറിഞ്ഞ് അപകടം; പാലക്കാട് സ്വദേശിയടക്കം രണ്ട് പ്രവാസികൾക്ക് മരണപ്പെട്ടു

Saudi-arabia
  •  11 days ago
No Image

കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ വൻ കവർച്ച; സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; മതിൽ ചാടി രക്ഷപ്പെട്ട് കള്ളൻ

crime
  •  11 days ago
No Image

എച്ച്1ബി ആശങ്കയില്‍ ഇന്ത്യന്‍ ടെക്കികള്‍; അമേരിക്കന്‍ സ്വപ്‌നങ്ങൾ തകര്‍ത്ത് എഐ കാലത്തെ പിരിച്ചുവിടലുകള്‍

latest
  •  11 days ago
No Image

രണ്ട് പതിറ്റാണ്ടിന്റെ കണ്ണീരിന് കൊൽക്കത്തയിൽ അന്ത്യം! ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ കരയിച്ച് ഈസ്റ്റ് ബംഗാളിന് കന്നി ഐഎസ്എൽ ഷീൽഡ്

Football
  •  11 days ago
No Image

കോഹ്‌ലി-എബിഡി സഖ്യം വീണു; ഐപിഎല്ലിൽ '​ഗുജറാത്ത്' സിംഹങ്ങളുടെ ചരിത്ര വേട്ട; റെക്കോർഡുകൾ തകർത്ത് ഗില്ലും സായിയും!

Cricket
  •  11 days ago
No Image

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

uae
  •  11 days ago
No Image

വിജയ്‌യുടെ ടിവികെ മന്ത്രിസഭയിൽ ചേരാൻ മുസ്‌ലിം ലീഗ്; എ.എം. ഷാജഹാൻ മന്ത്രിയാകും

National
  •  11 days ago
No Image

ഗുജറാത്തിൽ ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; 'സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറി'; പൊലിസിനെതിരെ മരണമൊഴി; വൻ പ്രതിഷേധം

crime
  •  11 days ago
No Image

യുഎഇയിൽ സ്കൂൾ ഫീസ് ഇനി മാസത്തവണകളായി അടയ്ക്കാം; രക്ഷിതാക്കൾക്ക് ആശ്വാസവുമായി ടാബിയും സെൻഡയും

uae
  •  11 days ago
No Image

23 പോയിന്റുണ്ടായിട്ടും ബെംഗളൂരു പുറത്ത്! ഒരേ സമയം 4 മത്സരങ്ങൾ; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ 'ത്രില്ലർ' രാത്രിയുടെ സാധ്യതകൾ ഇങ്ങനെ!

Football
  •  11 days ago