HOME
DETAILS

അവയവദാന സമ്മതത്തില്‍ മടിച്ച് കേരളം; ദേശീയ തലത്തില്‍ കേരളം 13ാം സ്ഥാനത്തായി

  
സുധീര്‍ കെ ചന്ദനത്തോപ്പ്
December 06, 2024 | 6:01 AM

Kerala refuses to consent to organ donation Kerala ranked 13th at the national level

തിരുവനന്തപുരം: ഉയര്‍ന്ന സാക്ഷരതയും അവയവദാനത്തെക്കുറിച്ച് ഉയര്‍ന്ന പൊതുബോധമുണ്ടായിട്ടും അവയവദാന സമ്മതപത്രം നല്‍കുന്നതില്‍ കേരളം പിന്നിലേക്ക്. ദേശീയ തലത്തില്‍ കേരളം 13ാം സ്ഥാനത്തായി. നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ(നോട്ടോ) ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി സംസ്ഥാനത്ത് നിന്ന് ഏകദേശം 3,000 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കി അവയവദാന പ്രതിജ്ഞയില്‍ പങ്കാളികളായിട്ടുള്ളു. എന്നാല്‍ കേരളത്തേക്കാള്‍ മുന്നിലുള്ളതില്‍ ഏറെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ്. 40,000 സമ്മതപത്രവുമായി രാജസ്ഥാന്‍ ആണ് പട്ടികയില്‍ മുന്നിലുള്ളത്. മഹാരാഷ്ട്ര-31,000, കര്‍ണാടക- 25,000 എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

അവയവദാനത്തിനുള്ള സമ്മതപത്രം നല്‍കാന്‍ ആളുകള്‍ക്ക് എളുപ്പമാക്കാന്‍ നോട്ടോ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചിരുന്നു. എന്നാല്‍ തണുത്ത പ്രതികരണമാണ് ഇതിനോട് കേരളത്തില്‍ നിന്നുമുണ്ടായിട്ടുള്ളത്. സംസ്ഥാനത്തിനകത്ത്, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം സമ്മതപത്രങ്ങള്‍ ലഭിച്ചത്. ഇതില്‍ 30-45 വയസ് പ്രായമുള്ളവര്‍ പങ്കെടുത്തിരുന്നു.

അതേസമയം, സംസ്ഥാനത്ത് അവയവം ദാനം ചെയ്തവരുടെ എണ്ണവും കുറഞ്ഞു. ഒമ്പത് പേരാണ് ഇക്കൊല്ലം ഇതുവരെ അവയവദാനം നടത്തിയത്. 2012 മുതലുള്ള കണക്ക് പ്രകാരം ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സംഖ്യയാണ് ഇത്. ഒമ്പത് പേരില്‍ നിന്നായി 15 വൃക്കകള്‍, എട്ട് കരള്‍, മൂന്ന് ഹൃദയം, രണ്ട് കൈ എന്നിവ ഇക്കൊല്ലം മറ്റുള്ളവരിലേക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞു. 2012 മുതല്‍ ഇതുവരെ 376 പേര്‍ കേരളത്തില്‍ അവയവദാനം നടത്തി. 651 വൃക്കകളും 307 കരളും 80 ഹൃദയവും അവയവദാനത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റേഷന്‍ ഓര്‍ഗനൈസേഷന്‍ മൃതദേഹാവയവ ദാനത്തോടുള്ള പൊതുജനങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടേയും താല്‍പ്പര്യക്കുറവ് പരിഹരിക്കുന്നതിനായി ഒരു പ്രത്യേക കാംപയിന്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. സമ്മതപത്രം നല്‍കുന്നതിലുള്ള സങ്കീര്‍ണത ഒഴിവാക്കി ആധാര്‍ അടിസ്ഥാനമായുള്ള രജിസ്ട്രേഷന്‍ ആണ് ഇപ്പോള്‍ നടത്തുന്നത്.

അവയവദാനം ആര്‍ക്കൊക്കെ

ആര്‍ക്കും അവയവദാനത്തില്‍ പങ്കാളികളാകാന്‍ കഴിയും. ദാതാവ് ശാരീരികവും മാനസികവുമായി മികച്ച ആരോഗ്യമുള്ള വ്യക്തിയായിരിക്കണം. 18 വയസ്സിന് മുകളിലായിരിക്കണം പ്രായം. 18 വയസ്സിന് താഴെയുള്ളവര്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള നിയമപ്രകാരമുള്ള സമ്മതം അനിവാര്യമാണ്. പ്രായം, ലിംഗം എന്നീ മാനദണ്ഡങ്ങളേക്കാള്‍ ഉപരി ദാനം ചെയ്യാന്‍ തയ്യാറാകുന്ന വ്യക്തിയുടെ ആരോഗ്യമാണ് പ്രധാനം. വൃക്ക, കരള്‍ പോലുള്ള അവയവങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ക്കും ദാനം ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ദാനം ചെയ്യുന്നതുകൊണ്ട്, നല്‍കുന്ന വ്യക്തിക്ക് ആരോഗ്യപരമായി മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ലെന്നത് കൂടി പ്രധാനമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാരണാസിയിൽ ബിജെപിക്കെതിരെ കോൺഗ്രസിൻ്റെ ‘സംവിധാൻ സംവാദ് മഹാപഞ്ചായത്ത്’; ഫെബ്രുവരി 8-ന് നിർണ്ണായക വെളിപ്പെടുത്തലുകൾ

National
  •  7 days ago
No Image

പ്രഷർ വാഷർ ഉപയോഗിച്ച് വീടിന്റെ തറ വൃത്തിയാക്കുന്നതിനിടെ അപകടം; വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

Kerala
  •  7 days ago
No Image

ശബരി റെയിൽ പദ്ധതി: പകുതി ചെലവ് സംസ്ഥാനം വഹിക്കും; നിർണ്ണായക തീരുമാനവുമായി മന്ത്രിസഭ

Kerala
  •  7 days ago
No Image

ദുബൈയിലെ സ്കൂളുകളിൽ ഇനി എഐ വിപ്ലവം: 80,000 വിദ്യാർത്ഥികൾക്ക് എഐ സാക്ഷരതാ പരിപാടി; ലോക ഗവൺമെന്റ് ഉച്ചകോടിയിൽ നിർണ്ണായക പ്രഖ്യാപനം

uae
  •  7 days ago
No Image

ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് ഇന്ത്യ; ഇഷാൻ കിഷൻ തകർപ്പൻ ഫോമിൽ, സഞ്ജുവിന് അവസരമില്ല

Cricket
  •  7 days ago
No Image

കണ്ണൂരിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

Kerala
  •  7 days ago
No Image

മദ്യപിച്ചുള്ള ഡ്രൈവിംഗ്: ലൈസൻസ് സസ്പെൻഷൻ കാലാവധി രണ്ട് വർഷം വരെയാകാം; ലൈസൻസ് തെറിച്ചത് 3,305 പേർക്ക്

Kerala
  •  7 days ago
No Image

ഇന്റർനാഷണൽ സിറ്റിയിൽ പാർക്കിംഗ് ദുരിതത്തിന് അന്ത്യം; പെയ്ഡ് പാർക്കിംഗ് വന്നതോടെ നിരത്തുകൾ ഒഴിഞ്ഞു, താമസക്കാർക്ക് ആശ്വാസം

uae
  •  7 days ago
No Image

പരാതികൾ അവഗണിച്ചു, ക്ഷമ നശിച്ചു; ഉത്തർപ്രദേശിൽ മദ്യശാലകൾ അടിച്ചുതകർത്ത് നൂറോളം സ്ത്രീകൾ

National
  •  7 days ago
No Image

22 വർഷത്തെ ഇടവേള, 20 മിനിറ്റ് നീണ്ട വാദം, അഭിഭാഷകയുടെ കുപ്പായമണിഞ്ഞ് മമത; സുപ്രിം കോടതിയിൽ തീപ്പൊരി വാദം

National
  •  7 days ago