
ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

നിലമ്പൂർ: പ്രളയം കിടപ്പാടം കവർന്നെടുത്തിട്ട് അഞ്ചുവർഷം പിന്നിടുമ്പോഴും നിസ്സഹായരായി നിലമ്പൂർ മുണ്ടേരി ഉൾവനത്തിലെ നൂറോളം ആദിവാസി കുടുംബങ്ങൾ. പ്രാക്തന ഗോത്ര വിഭാഗക്കാരായ കാട്ടുനായ്ക്കർ, പണിയർ എന്നിവരാണ് നരകജീവിതം തുടരുന്നത്. കാണുന്നവരോട് മുഴുവൻ ഇവർ ചോദിക്കുന്നു. മുളകൊണ്ട് കെട്ടിയ ചങ്ങാടത്തിൽ സാഹസപ്പെട്ടാണ് കുരുന്നകൾ ഉൾപ്പെടെ പുഴക്കടക്കുന്നത്.
ഇനിയും എത്രകാലം കാത്തിരിക്കണം സാറേ... 2019 ഓഗസ്റ്റിലെ മഹാപ്രളയം വാസ സ്ഥലങ്ങൾ തുടച്ചു നീക്കിയതോടെ കൈക്കുഞ്ഞുങ്ങളുമായി കാടു കയറിയവരാണിവർ. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുകെട്ടിയ ഷെഡുകളിലാണ് ഇവർ കഴിയുന്നത്. ഒരു വർഷത്തിനകം പുനരധിവാസമെന്ന സർക്കാർ പ്രഖ്യാപനം ജലരേഖയായി. മഴപെയ്താലാണ് ഇരട്ടി ദുരിതം. വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ, തണ്ടൻകല്ല് ആദിവാസി സങ്കേതങ്ങളിൽ താമസിച്ചിരുന്ന നൂറിലേറെ കുടുംബങ്ങൾക്കാണ് പ്രളയത്തിൽ എല്ലാം നഷ്ടമായത്.
വാണിയമ്പുഴയിലെ 42 കുടുംബങ്ങൾ വനത്തിനുള്ളിൽ രണ്ടിടത്തായാണു താമസിക്കുന്നത്. 3.27 ഹെക്ടറുള്ള ഈ സ്ഥലം പുനരധിവാസത്തിനു വിട്ടുകിട്ടണമെന്നാണ് ആവശ്യം. വനാവകാശ നിയമപ്രകാരം ഭൂമി നൽകാമെങ്കിലും തീരുമാനമായിട്ടില്ല.
തരിപ്പപ്പെട്ടിയിലെ 19 കുടുംബങ്ങൾക്കു നൽകാൻ 3.71ഹെക്ടർ ഭൂമി സർവേ നടത്തിയിട്ടുണ്ട്. തണ്ടൻകല്ലിലെ 32 കുടുംബങ്ങൾ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിനുള്ളിൽ ഉപയോഗശൂന്യമായ 11ക്വാട്ടേഴ്‌സുകളിലാണ് കഴിയുന്നത്. കാലപ്പഴക്കം ചെന്ന ക്വാർട്ടേഴ്സുകളും ഇവർക്ക് ഭീഷണിയാണ്. വൈദ്യുതിയുമില്ല.
വിത്തു കൃഷിത്തോട്ടത്തിനുള്ളിൽ ലഭ്യമായ സ്ഥലം പുനരധിവാസത്തിന് അനുവദിക്കണമെന്ന ആവശ്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഹൈക്കോടതി നിർദേശപ്രകാരം ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജ് എം.ഷാബിർ മൂന്നു തവണ സന്ദർശിച്ചു റിപ്പോർട്ട് നൽകിയതാണ്.
കുടിവെള്ളവും, ബയോ ടോയ്‌ലെറ്റും ഒരുക്കണമെന്ന് റിപോർട്ട് നൽകിയിരുന്നുവെങ്കിലും നടപ്പായില്ല. വഴിക്കടവ് പുഞ്ചക്കൊല്ലി, അളയ്ക്കൽ ആദിവാസി ഊരുകളിലെ കുടുംബങ്ങൾക്കും അധികൃതരുടെ കനിവ് ലഭിച്ചിട്ടില്ല. കാടിന്റെ മക്കളെന്ന് വിളിക്കുന്ന ഊരുനിവാസികൾ അധികൃതരുടെ കരുണ തേടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ
Cricket
• 2 minutes ago
കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ
Kerala
• 4 minutes ago
തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്
Kerala
• 15 minutes ago
അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
National
• 30 minutes ago
ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
National
• 33 minutes ago
കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം
Kerala
• an hour ago
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• 2 hours ago
എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• 2 hours ago
രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ
Kerala
• 2 hours ago
മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ
Kerala
• 3 hours ago
കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 4 hours ago
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍
Kerala
• 4 hours ago
പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്
Saudi-arabia
• 4 hours ago
മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം
Football
• 4 hours ago
വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• 6 hours ago
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ
uae
• 6 hours ago
ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി
Kerala
• 7 hours ago
'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി
National
• 7 hours ago
ഖാരിഫ് സീസണ്; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്
oman
• 4 hours ago
400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ
Cricket
• 5 hours ago
കളിക്കളത്തിലെ അവന്റെ ഓരോ തീരുമാനങ്ങളും വളരെ മികച്ചതായിരുന്നു: സച്ചിൻ
Cricket
• 5 hours ago