HOME
DETAILS

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

  
ജാഫർ നിലമ്പൂർ 
December 11 2024 | 05:12 AM

A life of hell for around 100 tribal families who lost their homes in the flood

നിലമ്പൂർ: പ്രളയം കിടപ്പാടം കവർന്നെടുത്തിട്ട് അഞ്ചുവർഷം പിന്നിടുമ്പോഴും നിസ്സഹായരായി നിലമ്പൂർ മുണ്ടേരി ഉൾവനത്തിലെ നൂറോളം ആദിവാസി കുടുംബങ്ങൾ. പ്രാക്തന ഗോത്ര വിഭാഗക്കാരായ കാട്ടുനായ്ക്കർ, പണിയർ എന്നിവരാണ് നരകജീവിതം തുടരുന്നത്. കാണുന്നവരോട് മുഴുവൻ ഇവർ ചോദിക്കുന്നു. മുളകൊണ്ട് കെട്ടിയ ചങ്ങാടത്തിൽ സാഹസപ്പെട്ടാണ് കുരുന്നകൾ ഉൾപ്പെടെ പുഴക്കടക്കുന്നത്.

ഇനിയും എത്രകാലം കാത്തിരിക്കണം സാറേ... 2019 ഓഗസ്റ്റിലെ മഹാപ്രളയം വാസ സ്ഥലങ്ങൾ തുടച്ചു നീക്കിയതോടെ കൈക്കുഞ്ഞുങ്ങളുമായി കാടു കയറിയവരാണിവർ. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുകെട്ടിയ ഷെഡുകളിലാണ് ഇവർ കഴിയുന്നത്. ഒരു വർഷത്തിനകം പുനരധിവാസമെന്ന സർക്കാർ പ്രഖ്യാപനം ജലരേഖയായി. മഴപെയ്താലാണ് ഇരട്ടി ദുരിതം. വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ, തണ്ടൻകല്ല് ആദിവാസി സങ്കേതങ്ങളിൽ താമസിച്ചിരുന്ന നൂറിലേറെ കുടുംബങ്ങൾക്കാണ് പ്രളയത്തിൽ എല്ലാം നഷ്ടമായത്. 

വാണിയമ്പുഴയിലെ 42 കുടുംബങ്ങൾ വനത്തിനുള്ളിൽ രണ്ടിടത്തായാണു താമസിക്കുന്നത്. 3.27 ഹെക്ടറുള്ള ഈ സ്ഥലം പുനരധിവാസത്തിനു വിട്ടുകിട്ടണമെന്നാണ് ആവശ്യം. വനാവകാശ നിയമപ്രകാരം ഭൂമി നൽകാമെങ്കിലും തീരുമാനമായിട്ടില്ല. 
തരിപ്പപ്പെട്ടിയിലെ 19 കുടുംബങ്ങൾക്കു നൽകാൻ 3.71ഹെക്ടർ ഭൂമി സർവേ നടത്തിയിട്ടുണ്ട്. തണ്ടൻകല്ലിലെ 32 കുടുംബങ്ങൾ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിനുള്ളിൽ ഉപയോഗശൂന്യമായ 11ക്വാട്ടേഴ്‌സുകളിലാണ് കഴിയുന്നത്. കാലപ്പഴക്കം ചെന്ന ക്വാർട്ടേഴ്സുകളും ഇവർക്ക് ഭീഷണിയാണ്. വൈദ്യുതിയുമില്ല. 

വിത്തു കൃഷിത്തോട്ടത്തിനുള്ളിൽ ലഭ്യമായ സ്ഥലം പുനരധിവാസത്തിന് അനുവദിക്കണമെന്ന ആവശ്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഹൈക്കോടതി നിർദേശപ്രകാരം ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജ് എം.ഷാബിർ മൂന്നു തവണ സന്ദർശിച്ചു റിപ്പോർട്ട് നൽകിയതാണ്.

കുടിവെള്ളവും, ബയോ ടോയ്‌ലെറ്റും ഒരുക്കണമെന്ന് റിപോർട്ട് നൽകിയിരുന്നുവെങ്കിലും നടപ്പായില്ല. വഴിക്കടവ് പുഞ്ചക്കൊല്ലി, അളയ്ക്കൽ ആദിവാസി ഊരുകളിലെ കുടുംബങ്ങൾക്കും അധികൃതരുടെ കനിവ് ലഭിച്ചിട്ടില്ല. കാടിന്റെ മക്കളെന്ന് വിളിക്കുന്ന ഊരുനിവാസികൾ അധികൃതരുടെ കരുണ തേടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനിയും എത്ര കാലം ഇവർ പുറത്തിരിക്കേണ്ടിവരും

Cricket
  •  3 days ago
No Image

ഇറാൻ; സുപ്രീംകോടതിയിലുണ്ടായ വെടിവെപ്പിൽ രണ്ട് ജഡ്ജിമാർ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

ഫ്രഷറാണോ? നിങ്ങൾക്കിത് സുവർണാവസരം; 32,000ത്തോളം പുതുമുഖങ്ങളെ നിയമിക്കാനൊരുങ്ങി രാജ്യത്തെ രണ്ട് പ്രമുഖ ഐ.ടി കമ്പനികൾ

JobNews
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-18-01-2025

PSC/UPSC
  •  3 days ago
No Image

കണ്ണൂരില്‍ വൈദ്യുതി തൂണ്‍ ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

വ്യക്‌തിഗത വിസയിലുള്ള തൊഴിൽ കരാറുകൾ എങ്ങനെയെല്ലാം അസാധുവാകും; കൂടുതലറിയാം

uae
  •  3 days ago
No Image

ഒന്ന് കുറഞ്ഞിട്ടും ഒത്തു പിടിച്ച് ബ്ലാസ്‌റ്റേഴ്‌സ്; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില പിടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

Football
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്‌ഥാനങ്ങളിലും ഗൾഫ് കറൻസികൾ

latest
  •  3 days ago
No Image

എയ്‌റോ ഇന്ത്യ ഷോ; യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷന്‍റെ 13 കിമീ ചുറ്റളവിൽ നോണ്‍ വെജ് വിൽപ്പന പാടില്ല, തീരുമാനം പക്ഷികളെ തടയാനെന്ന് ബിബിഎംപി

Kerala
  •  3 days ago
No Image

നെയ്യാറ്റിൻകരയിൽ പൂട്ടിക്കിടന്നിരുന്ന വീട് കുത്തി തുറന്ന് മോഷണം

Kerala
  •  3 days ago