HOME
DETAILS

കുവൈത്തിൽ റെസിഡന്‍സി നിയമ ഭേദഗതി ജനുവരി അഞ്ച് മുതല്‍ പ്രാബല്യത്തില്‍

  
December 30, 2024 | 3:07 PM

Kuwaits Revised Residency Law Takes Effect on January 5

കുവൈത്ത് സിറ്റി: ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡൻസി നിയമത്തിലെ ഭേദഗതി ചെയ്‌ത വ്യവസ്‌ഥകൾ ജനുവരി അഞ്ച് മുതൽ പ്രാബല്യത്തിൽവരും. റിപ്പോർട്ടുകൾ പ്രകാരം നിലവിലുള്ള പിഴ തുകകൾ വർധിപ്പിച്ചിട്ടുണ്ട്. മുൻപ് 600 ദിനാറായിരുന്ന പിഴ തുക ഇപ്പോൾ 2000 വരെ ഉയർത്തിയിട്ടുണ്ട്.

നവജാതശിശുക്കളെ റജിസ്‌റ്റർ ചെയ്യുന്നത്
 നവജാതശിശുക്കളെ റജിസ്‌റ്റർ ചെയ്യുന്നതിൽ ആദ്യ നാല് മാസത്തെ ഗ്രേസ് പിരീഡിന് ശേഷം പരാജയപ്പെട്ടാൽ, പിന്നീടുള്ള ആദ്യ മാസത്തേക്ക് രണ്ട് ദിനാർ വച്ച് പിഴ നൽകേണ്ടതാണ്. പിന്നീട് തുടർന്നുള്ള മാസങ്ങളിൽ 4 ദിനാറാണ് പിഴ തുക. 2,000 ദിനാറാണ് പരമാവധി പിഴ.


തൊഴിൽ വിസ നിയമങ്ങൾ
തൊഴിൽ വിസ ലംഘനങ്ങൾക്ക് ആദ്യമാസം പ്രതിദിനം രണ്ട് ദിനാർ വച്ചും പിന്നീട് നാല് ദിനാറുമാണ് പിഴ നൽകേണ്ടത്. പരമാവധി തുക 1200 ദിനാർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. 

സന്ദർശക വീസ നിയമങ്ങൾ 
കുടുംബ, കമ്പനി തുടങ്ങിയ സന്ദർശക വീസകളുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ പ്രതിദിനം 10 ദിനാർ പിഴ ഈടാക്കും. ഇത് പരമാവധി 2,000 വരെ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗാർഹിക തൊഴിലാളി വിസകൾ
താൽക്കാലിക റെസിഡൻസിക്കോ, ബന്ധപ്പെട്ട അധികൃതർ നൽകുന്ന ഉത്തരവ് പ്രകാരമുള്ള നോട്ടിസ് ലംഘനങ്ങൾക്ക് പ്രതിദിനം രണ്ട് ദിനാർ വരെ പിഴയായി ഈടാക്കും. 600 ദിനാറാണ് ഇവിടെ പരമാവധി പിഴ.  

റെസിഡൻസി റദ്ദാക്കലുകളെക്കുറിച്ച് അറിയാം 
ആർട്ടിക്കിൾ 17, 18, 20 വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ റെസിഡൻസി റദ്ദാക്കിയ ശേഷമുള്ള ആദ്യ മാസത്തേക്ക് പ്രതിദിനം രണ്ട് ദിനാറും, അതിനുശേഷം നാല് ദിനാറുമാണ് പിഴ. 1,200 ദിനാറാണ് പരമാവധി പിഴ. പിഴ തുക ഉയർത്തുന്നത് വഴി റെസിഡൻസി ചട്ടങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, ലംഘനങ്ങൾ പരിഹരിക്കുകയുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Kuwait's updated residency law comes into effect on January 5, with stricter penalties for non-compliance, aiming to regulate residency permits and enhance immigration control.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അയ്യപ്പന്റെ സ്വർണം മുതൽ രക്തസാക്ഷി ഫണ്ട് വരെ'; സി.പി.ഐ.എമ്മിന് ബംഗാളിലെയും ത്രിപുരയിലെയും ഗതി വരും;  പയ്യന്നൂർ ഫണ്ട് വിവാദത്തിൽ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ

Kerala
  •  3 days ago
No Image

'ഡോക്ടർ' പദവി എംബിബിഎസുകാർക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാം: അനുമതി നൽകി ഹൈക്കോടതി

Kerala
  •  3 days ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച; പൊലിസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

Kerala
  •  3 days ago
No Image

വയനാട് ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ; നടപടി ഭൂമി തരംമാറ്റലിലെ വീഴ്ചയെ തുടർന്ന്

Kerala
  •  3 days ago
No Image

ഉക്രെയ്ൻ പ്രതിസന്ധിയിൽ നിർണ്ണായക ചുവടുവയ്പ്പുമായി യുഎഇ; അബുദബിയിലെ ത്രികക്ഷി ചർച്ച സമാപിച്ചു

uae
  •  3 days ago
No Image

തിരുച്ചി-ചെന്നൈ ദേശീയപാതയിൽ പൊലിസിന് നേരെ ബോംബേറ്; ലക്ഷ്യം കുപ്രസിദ്ധ ഗുണ്ടാനേതാവ്; രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

National
  •  3 days ago
No Image

അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ച; അബുദബിയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  3 days ago
No Image

അടിയന്തര ചികിത്സ നൽകിയില്ല: ശ്വാസതടസ്സവുമായി എത്തിയ യുവാവ് മരിച്ചു; സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

Kerala
  •  3 days ago
No Image

'ചെറിയ ആക്രമണം ഉണ്ടായാൽ പോലും യുദ്ധമായി കണക്കാക്കും, സര്‍വസന്നാഹവും ഉപയോഗിച്ച് തിരിച്ചടിക്കും'; യുഎസിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍

International
  •  3 days ago
No Image

ഇന്ത്യയിൽ 72,000 രൂപ ലഭിക്കുന്നതോ അതോ ദുബൈയിൽ 8,000 ദിർഹം ലഭിക്കുന്നതോ മെച്ചം? പ്രവാസലോകത്ത് ചർച്ചയായി യുവാവിന്റെ ചോദ്യം

uae
  •  3 days ago