HOME
DETAILS

കുവൈത്തിൽ റെസിഡന്‍സി നിയമ ഭേദഗതി ജനുവരി അഞ്ച് മുതല്‍ പ്രാബല്യത്തില്‍

  
December 30, 2024 | 3:07 PM

Kuwaits Revised Residency Law Takes Effect on January 5

കുവൈത്ത് സിറ്റി: ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡൻസി നിയമത്തിലെ ഭേദഗതി ചെയ്‌ത വ്യവസ്‌ഥകൾ ജനുവരി അഞ്ച് മുതൽ പ്രാബല്യത്തിൽവരും. റിപ്പോർട്ടുകൾ പ്രകാരം നിലവിലുള്ള പിഴ തുകകൾ വർധിപ്പിച്ചിട്ടുണ്ട്. മുൻപ് 600 ദിനാറായിരുന്ന പിഴ തുക ഇപ്പോൾ 2000 വരെ ഉയർത്തിയിട്ടുണ്ട്.

നവജാതശിശുക്കളെ റജിസ്‌റ്റർ ചെയ്യുന്നത്
 നവജാതശിശുക്കളെ റജിസ്‌റ്റർ ചെയ്യുന്നതിൽ ആദ്യ നാല് മാസത്തെ ഗ്രേസ് പിരീഡിന് ശേഷം പരാജയപ്പെട്ടാൽ, പിന്നീടുള്ള ആദ്യ മാസത്തേക്ക് രണ്ട് ദിനാർ വച്ച് പിഴ നൽകേണ്ടതാണ്. പിന്നീട് തുടർന്നുള്ള മാസങ്ങളിൽ 4 ദിനാറാണ് പിഴ തുക. 2,000 ദിനാറാണ് പരമാവധി പിഴ.


തൊഴിൽ വിസ നിയമങ്ങൾ
തൊഴിൽ വിസ ലംഘനങ്ങൾക്ക് ആദ്യമാസം പ്രതിദിനം രണ്ട് ദിനാർ വച്ചും പിന്നീട് നാല് ദിനാറുമാണ് പിഴ നൽകേണ്ടത്. പരമാവധി തുക 1200 ദിനാർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. 

സന്ദർശക വീസ നിയമങ്ങൾ 
കുടുംബ, കമ്പനി തുടങ്ങിയ സന്ദർശക വീസകളുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ പ്രതിദിനം 10 ദിനാർ പിഴ ഈടാക്കും. ഇത് പരമാവധി 2,000 വരെ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗാർഹിക തൊഴിലാളി വിസകൾ
താൽക്കാലിക റെസിഡൻസിക്കോ, ബന്ധപ്പെട്ട അധികൃതർ നൽകുന്ന ഉത്തരവ് പ്രകാരമുള്ള നോട്ടിസ് ലംഘനങ്ങൾക്ക് പ്രതിദിനം രണ്ട് ദിനാർ വരെ പിഴയായി ഈടാക്കും. 600 ദിനാറാണ് ഇവിടെ പരമാവധി പിഴ.  

റെസിഡൻസി റദ്ദാക്കലുകളെക്കുറിച്ച് അറിയാം 
ആർട്ടിക്കിൾ 17, 18, 20 വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ റെസിഡൻസി റദ്ദാക്കിയ ശേഷമുള്ള ആദ്യ മാസത്തേക്ക് പ്രതിദിനം രണ്ട് ദിനാറും, അതിനുശേഷം നാല് ദിനാറുമാണ് പിഴ. 1,200 ദിനാറാണ് പരമാവധി പിഴ. പിഴ തുക ഉയർത്തുന്നത് വഴി റെസിഡൻസി ചട്ടങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, ലംഘനങ്ങൾ പരിഹരിക്കുകയുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Kuwait's updated residency law comes into effect on January 5, with stricter penalties for non-compliance, aiming to regulate residency permits and enhance immigration control.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോൾ ചെയ്തത് വോട്ടർപട്ടികയിലുള്ളതിനേക്കാൾ മൂന്ന് ലക്ഷത്തിലറെ വോട്ടുകൾ; ഇതെവിടെ നിന്ന് വന്നു?' ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി ദീപാങ്കർ ഭട്ടാചാര്യ

National
  •  4 days ago
No Image

Unanswered Questions in Bihar: As NDA Celebrates, EVM Tampering Allegations Cast a Long Shadow

National
  •  4 days ago
No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  4 days ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  4 days ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  4 days ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  4 days ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  4 days ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  4 days ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  4 days ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  4 days ago