HOME
DETAILS

കുവൈത്തിൽ റെസിഡന്‍സി നിയമ ഭേദഗതി ജനുവരി അഞ്ച് മുതല്‍ പ്രാബല്യത്തില്‍

  
December 30, 2024 | 3:07 PM

Kuwaits Revised Residency Law Takes Effect on January 5

കുവൈത്ത് സിറ്റി: ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡൻസി നിയമത്തിലെ ഭേദഗതി ചെയ്‌ത വ്യവസ്‌ഥകൾ ജനുവരി അഞ്ച് മുതൽ പ്രാബല്യത്തിൽവരും. റിപ്പോർട്ടുകൾ പ്രകാരം നിലവിലുള്ള പിഴ തുകകൾ വർധിപ്പിച്ചിട്ടുണ്ട്. മുൻപ് 600 ദിനാറായിരുന്ന പിഴ തുക ഇപ്പോൾ 2000 വരെ ഉയർത്തിയിട്ടുണ്ട്.

നവജാതശിശുക്കളെ റജിസ്‌റ്റർ ചെയ്യുന്നത്
 നവജാതശിശുക്കളെ റജിസ്‌റ്റർ ചെയ്യുന്നതിൽ ആദ്യ നാല് മാസത്തെ ഗ്രേസ് പിരീഡിന് ശേഷം പരാജയപ്പെട്ടാൽ, പിന്നീടുള്ള ആദ്യ മാസത്തേക്ക് രണ്ട് ദിനാർ വച്ച് പിഴ നൽകേണ്ടതാണ്. പിന്നീട് തുടർന്നുള്ള മാസങ്ങളിൽ 4 ദിനാറാണ് പിഴ തുക. 2,000 ദിനാറാണ് പരമാവധി പിഴ.


തൊഴിൽ വിസ നിയമങ്ങൾ
തൊഴിൽ വിസ ലംഘനങ്ങൾക്ക് ആദ്യമാസം പ്രതിദിനം രണ്ട് ദിനാർ വച്ചും പിന്നീട് നാല് ദിനാറുമാണ് പിഴ നൽകേണ്ടത്. പരമാവധി തുക 1200 ദിനാർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. 

സന്ദർശക വീസ നിയമങ്ങൾ 
കുടുംബ, കമ്പനി തുടങ്ങിയ സന്ദർശക വീസകളുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ പ്രതിദിനം 10 ദിനാർ പിഴ ഈടാക്കും. ഇത് പരമാവധി 2,000 വരെ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗാർഹിക തൊഴിലാളി വിസകൾ
താൽക്കാലിക റെസിഡൻസിക്കോ, ബന്ധപ്പെട്ട അധികൃതർ നൽകുന്ന ഉത്തരവ് പ്രകാരമുള്ള നോട്ടിസ് ലംഘനങ്ങൾക്ക് പ്രതിദിനം രണ്ട് ദിനാർ വരെ പിഴയായി ഈടാക്കും. 600 ദിനാറാണ് ഇവിടെ പരമാവധി പിഴ.  

റെസിഡൻസി റദ്ദാക്കലുകളെക്കുറിച്ച് അറിയാം 
ആർട്ടിക്കിൾ 17, 18, 20 വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ റെസിഡൻസി റദ്ദാക്കിയ ശേഷമുള്ള ആദ്യ മാസത്തേക്ക് പ്രതിദിനം രണ്ട് ദിനാറും, അതിനുശേഷം നാല് ദിനാറുമാണ് പിഴ. 1,200 ദിനാറാണ് പരമാവധി പിഴ. പിഴ തുക ഉയർത്തുന്നത് വഴി റെസിഡൻസി ചട്ടങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, ലംഘനങ്ങൾ പരിഹരിക്കുകയുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Kuwait's updated residency law comes into effect on January 5, with stricter penalties for non-compliance, aiming to regulate residency permits and enhance immigration control.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴയെ തുടര്‍ന്ന് സിക്കിമില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും;  റോഡുകള്‍ തകര്‍ന്നു, മംഗന്‍ ജില്ലയില്‍ ബെയ്‌ലി പാലം ഒലിച്ചുപോയി 

National
  •  23 days ago
No Image

എസ്.ഐ.ആറില്‍ വെട്ടി,  പാസ്‌പോര്‍ട്ട് നിഷേധിച്ചു; അനുഭവം ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന്റേത്   

National
  •  23 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജൂലൈ 2 വരെ വ്യാപക മഴയ്ക്ക് സാധ്യത

Kerala
  •  23 days ago
No Image

18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍, മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതെന്ന് സംശയം; പിതാവ് വാഹനാപകടത്തില്‍ മരിച്ചത് 2 ദിവസം മുന്‍പ്

Kerala
  •  23 days ago
No Image

പട്രോളിങ്ങിനിടെ കാറിടിച്ച് പരുക്കേറ്റ സിവില്‍ പൊലിസ് ഓഫിസര്‍ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി 

Kerala
  •  23 days ago
No Image

ഗസ്സയില്‍ നരവേട്ട അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ആക്രമണത്തില്‍ സഹോദരനും സഹോദരിയും കൊല്ലപ്പെട്ടു, ആക്രമണം 'സുരക്ഷിത' മേഖലയില്‍

International
  •  23 days ago
No Image

തൃശൂരില്‍ വന്‍ ലഹരി വേട്ട 308 ഗ്രാം എം.ഡി.എം.എ പിടികൂടി; ഏഴുപേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

'15,000' ആളുകളെ കൊല്ലാന്‍ പദ്ധതിയിട്ടു'  മുഹറം ഘോഷയാത്രയ്ക്കിടെ ജനങ്ങള്‍ക്ക് വിഷഗുളികകള്‍ വിതരണം ചെയ്തയാള്‍ പിടിയില്‍ 

National
  •  23 days ago
No Image

ആരതിയെ അതുല്‍ വിവാഹം ചെയ്തത് ബാങ്ക് മാനേജറെന്ന് പറഞ്ഞ്; ഭര്‍ത്താവിന്റെ പീഡനം പലരോടും പറഞ്ഞു, പക്ഷേ വിഷമം ആരും കേട്ടില്ല- അവസാന കുറിപ്പ്

Kerala
  •  23 days ago
No Image

പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചു, വിശദീകരണം തേടി സര്‍ക്കാര്‍

Kerala
  •  23 days ago