HOME
DETAILS

ചേന്ദമംഗലം കൂട്ടക്കൊല: ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശ, പശ്ചാത്താപമില്ലെന്ന് പ്രതി റിതു

  
January 23, 2025 | 4:15 AM

disappointed-that-jitin-bose-was-not-killed-accused-shows-no-remorse-after-murdering

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചാത്താപമില്ലെന്ന് പ്രതി റിതു. ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്നാണ് പ്രതി റിതു ജയന്‍ പൊലീസിനോട് പറഞ്ഞത്.

പ്രതി റിതുവിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവ് ശേഖരണം പൂര്‍ത്തിയായെങ്കിലും പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുക എന്നത് നടപടിക്രമത്തിന്റെ ഭാഗമാണ്. ഇതിനായാണ് കൃത്യം നടന്ന വീട്ടില്‍ എത്തിച്ചത്.

ജനരോഷം കണക്കിലെടുത്ത് വന്‍ പൊലിസ് സുരക്ഷയിലാണ് പ്രതിയെ എത്തിച്ചത്. പ്രതിയെ റിമാന്റ് ചെയ്ത് കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍ ഇയാള്‍ക്കെതിരേ വലിയ പ്രതിഷേധമുയരുകയും പ്രതിയെ ആക്രമിക്കാന്‍ ശ്രമമുണ്ടാക്കുകയും ചെയ്തിരുന്നു. പൊലിസ് വളരെ സാഹസികമായാണ് ജീപ്പില്‍ കയറ്റി പ്രതിയെ രക്ഷപ്പെടുത്തിയത്. ഇതിനുശേഷം ഞായറാഴ്ച പ്രതിയുടെ വീട്ടിന് നേരെയും ആക്രമണമുണ്ടായിരുന്നു. 

ജനുവരി 18-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (65), ഭാര്യ ഉഷ (58) , മകള്‍ വിനീഷ (32) എന്നിവരെയാണ് ഋതു തലയ്ക്ക് ഇരുമ്പ് വടികൊണ്ട് ക്രൂരമായ് അടിച്ചു കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസിനിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും ഗുരുതരാവസ്ഥ തന്നെയാണന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി ജിതിന്‍ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു റിതു ജയന്റെ വാദം.ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി കൊലയ്ക്ക് രണ്ട് ദിവസം മുന്‍പായിരുന്നു നാട്ടില്‍ എത്തിയത്

ഈ മാസം 24 വരെയാണ് ഋതുവിനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. വടക്കേക്കര പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസം പ്രതിയെ തിരിച്ചറിയലും വിശദമായ ചോദ്യം ചെയ്യലും നടന്നു. നാളെ ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതിന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കേസില്‍ ഒന്നരമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫാറൂഖ് അബ്ദുല്ലക്ക് നേരെ വധശ്രമം: അക്രമി പിടിയില്‍; പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്, കുറ്റബോധമില്ലാതെ പ്രതി, 20 വര്‍ഷമായി കാത്തിരുന്നുവെന്ന് മൊഴി 

National
  •  a day ago
No Image

'വണ്ടി ഏര്‍പ്പാടാക്കിക്കോളൂ..'  ഇനി ആ പതിവ് വേണ്ട; ജനങ്ങളോട് വാഹനം ഏര്‍പ്പാടാക്കാന്‍ പറയരുതെന്ന് നിര്‍ദേശം

Kerala
  •  a day ago
No Image

ഒലിവർ ഖാനെ വീഴ്ത്തി; ചരിത്രനേട്ടത്തിൽ കുതിച്ച് റയൽ മാഡ്രിഡിന്റെ വന്മതിൽ 

Football
  •  a day ago
No Image

കുവൈത്തിലെ മംഗഫില്‍ താമസകെട്ടിടത്തിന് നേരെ ഡ്രോണ്‍ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

Kuwait
  •  a day ago
No Image

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ജി സുധാകരന്‍

Kerala
  •  a day ago
No Image

IPL 2026; ഓസീസ് ഇതിഹാസത്തിന് പിന്നാലെ മുൻ ഇന്ത്യൻ താരവും ഗുജറാത്തിലേക്ക്

Cricket
  •  a day ago
No Image

ഇറാഖ് തീരത്ത് യു.എസ് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ആക്രമണം; ഇസ്‌റാഈലില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് വര്‍ഷം; ഇറാഖ് എണ്ണതുറമുഖ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു

International
  •  a day ago
No Image

മലപ്പുറം കൊണ്ടോട്ടിയില്‍ കാറും ബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

പാര്‍ട്ടി ആദര്‍ശവും ആശയവും ഉപേക്ഷിച്ചിട്ടില്ല, മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല: പ്രചാരണങ്ങള്‍ തള്ളി ജി സുധാകരന്‍

Kerala
  •  a day ago
No Image

ടി-20 ലോകകപ്പ് വിജയാഘോഷത്തിനിടെ ദേശിയ പതാകയെ അപമാനിച്ചു; ഹർദിക് പാണ്ഡ്യക്കെതിരെ പരാതി

Cricket
  •  a day ago