HOME
DETAILS

ഡൽഹിയിൽ വീണ്ടും വനിതാ മുഖ്യമന്ത്രിയോ? സൂചനകൾ ഇങ്ങനെ

  
Web Desk
February 10, 2025 | 4:53 PM

Will Delhi Have a Female Chief Minister Again

ന്യൂഡൽഹി: 27 വർഷത്തിനു ശേഷം രാജ്യതലസ്ഥാനത്ത് അധികാരത്തിലെത്തിയ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ആരെയെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസം കഴിയുമ്പോൾ, ഡൽഹി ഭരിക്കാനായി ബി.ജെ.പി പരിഗണിക്കുന്നത് ഒരു വനിതയെയാണെന്നാണ് പാർട്ടി വൃത്തങ്ങളിൽനിന്ന് പുറത്തുവരുന്ന സൂചന. 70ൽ 48 സീറ്റുകളും നേടിയാണ് ഡൽഹിയിൽ ബി.ജെ.പി ഭരണം പിടിച്ചെടുത്തത്.

നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട 48 എം.എൽ.എമാരാണ് ബി.ജെ.പിക്കുള്ളത്. ഇതിൽ വനിതകളായുള്ളത് നാലുപേർ മാത്രമാണ്. നീലം പഹൽവാൻ (നജഫ്ഘട്ട്), രേഖാ ഗുപ്‌ത (ഷാലിമാർബാഗ്), പൂനം ശർമ (വാസിർപുർ), ശിഖ റോയ് (ഗ്രേറ്റർ കൈലാഷ്) എന്നിവരാണത്. ഡൽഹി സർവകലാശാല യൂണിയന്റെ മുൻ പ്രസിഡൻ്റായിരുന്നു രേഖ ഗുപത. എ.എ.പി സർക്കാരിലെ മന്ത്രിയായിരുന്ന സൗരഭ് ഭരദ്വാജിനെ തോൽപ്പിച്ചാണ് ശിഖ റോയ് നിയമസഭയിലെത്തിയത്. ഈ നാലുപേരിൽ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കുമെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ന്യൂഡൽഹി മണ്ഡലത്തിൽ എ.എ.പി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമയാകും പുതിയ മുഖ്യമന്ത്രിയെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വനിതാ മുഖ്യമന്ത്രിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മുമ്പ് രണ്ട് തവണ വെസ്റ്റ്' ഡൽഹിയിൽനിന്നുള്ള എം.പിയായ പർവേഷ് വർമ, മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനാണ്. മാളവ്യ നഗർ എം.എൽ.എയും സംസ്ഥാന ബി.ജെ.പി അധ്യക്ഷനുമായ സതീഷ് ഉപാധ്യായ്, മുതിർന്ന പാർട്ടി നേതാവ് വിജേന്ദർ ഗുപ്‌ത, ജാനക്‌പുരി എം.എൽ.എ ആശിഷ് സൂദ്, ഉത്തംനഗറിൽനിന്നുള്ള പവൻ ശർമ തുടങ്ങിയവരുടെ പേരും ഉയർന്നിരുന്നു.

അതേസമയം, ജാതി സമവാക്യങ്ങൾ ഒപ്പിക്കാനായി ബി.ജെ.പി പട്ടികജാതി വിഭാഗത്തിൽനിന്നുള്ളവരെ പരിഗണിക്കുന്നതായും വിവരമുണ്ട്. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെ ഉപമുഖ്യമന്ത്രിയാക്കാനാണ് നീക്കം. അതേസമയം, അണിയറ നീക്കങ്ങളിൽ ഇനിയും വ്യക്തത വരാനിരിക്കെ വരും ദിവസങ്ങളിൽ മാത്രമേ യതാർത്ഥചിത്രം തെളിയുകയുള്ളൂ.

Speculation is rife about the possibility of Delhi having a female chief minister again, but no official announcements have been made yet.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘടനാ തലപ്പത്ത് അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; കെപിസിസി, ഡിസിസി നേതാക്കന്‍മാര്‍ മാറും 

Kerala
  •  6 days ago
No Image

എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നാല്‍ മോദിയുടെ കരിയര്‍ അവസാനിക്കും; ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്ന അവസ്ഥ; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി 

National
  •  6 days ago
No Image

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം; വിജയ്‌യെ തടയാൻ എഎംഎംകെ നേതാവ് ദിനകരൻ, ഇപിഎസിനായി ഗവർണർക്ക് കത്ത്

National
  •  6 days ago
No Image

എകെ 47, റൈഫിളുകള്‍, ബോംബുകള്‍; മണിപ്പൂരില്‍ വന്‍ ആയുധശേഖരം പിടികൂടി 

National
  •  6 days ago
No Image

യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

Kuwait
  •  6 days ago
No Image

സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ, വ്യോമാതിർത്തി ആർക്കും വിട്ടുകൊടുക്കില്ല: സഊദി അറേബ്യ

Saudi-arabia
  •  6 days ago
No Image

ഒടുവിൽ സഊദിയും സമ്മതിച്ചു; ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ ഊര്‍ജ, ഭക്ഷ്യ വിപണികളെ ബാധിക്കുന്നു

Saudi-arabia
  •  6 days ago
No Image

ഇറാന്റെ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ സ്കൂളുകൾ വിദൂരപഠന രീതിയിലേക്ക് മാറുമെന്ന് സൂചന; മെയ് പത്തിന് തീരുമാനം

uae
  •  6 days ago
No Image

ഡൽഹിയിൽ മൂന്ന് വയസ്സുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

National
  •  6 days ago
No Image

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തി; കെ.സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജ് തിരുത്തിയ നിലയില്‍ 

Kerala
  •  6 days ago