HOME
DETAILS

ഡൽഹിയിൽ വീണ്ടും വനിതാ മുഖ്യമന്ത്രിയോ? സൂചനകൾ ഇങ്ങനെ

  
Web Desk
February 10, 2025 | 4:53 PM

Will Delhi Have a Female Chief Minister Again

ന്യൂഡൽഹി: 27 വർഷത്തിനു ശേഷം രാജ്യതലസ്ഥാനത്ത് അധികാരത്തിലെത്തിയ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ആരെയെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസം കഴിയുമ്പോൾ, ഡൽഹി ഭരിക്കാനായി ബി.ജെ.പി പരിഗണിക്കുന്നത് ഒരു വനിതയെയാണെന്നാണ് പാർട്ടി വൃത്തങ്ങളിൽനിന്ന് പുറത്തുവരുന്ന സൂചന. 70ൽ 48 സീറ്റുകളും നേടിയാണ് ഡൽഹിയിൽ ബി.ജെ.പി ഭരണം പിടിച്ചെടുത്തത്.

നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട 48 എം.എൽ.എമാരാണ് ബി.ജെ.പിക്കുള്ളത്. ഇതിൽ വനിതകളായുള്ളത് നാലുപേർ മാത്രമാണ്. നീലം പഹൽവാൻ (നജഫ്ഘട്ട്), രേഖാ ഗുപ്‌ത (ഷാലിമാർബാഗ്), പൂനം ശർമ (വാസിർപുർ), ശിഖ റോയ് (ഗ്രേറ്റർ കൈലാഷ്) എന്നിവരാണത്. ഡൽഹി സർവകലാശാല യൂണിയന്റെ മുൻ പ്രസിഡൻ്റായിരുന്നു രേഖ ഗുപത. എ.എ.പി സർക്കാരിലെ മന്ത്രിയായിരുന്ന സൗരഭ് ഭരദ്വാജിനെ തോൽപ്പിച്ചാണ് ശിഖ റോയ് നിയമസഭയിലെത്തിയത്. ഈ നാലുപേരിൽ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കുമെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ന്യൂഡൽഹി മണ്ഡലത്തിൽ എ.എ.പി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമയാകും പുതിയ മുഖ്യമന്ത്രിയെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വനിതാ മുഖ്യമന്ത്രിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മുമ്പ് രണ്ട് തവണ വെസ്റ്റ്' ഡൽഹിയിൽനിന്നുള്ള എം.പിയായ പർവേഷ് വർമ, മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനാണ്. മാളവ്യ നഗർ എം.എൽ.എയും സംസ്ഥാന ബി.ജെ.പി അധ്യക്ഷനുമായ സതീഷ് ഉപാധ്യായ്, മുതിർന്ന പാർട്ടി നേതാവ് വിജേന്ദർ ഗുപ്‌ത, ജാനക്‌പുരി എം.എൽ.എ ആശിഷ് സൂദ്, ഉത്തംനഗറിൽനിന്നുള്ള പവൻ ശർമ തുടങ്ങിയവരുടെ പേരും ഉയർന്നിരുന്നു.

അതേസമയം, ജാതി സമവാക്യങ്ങൾ ഒപ്പിക്കാനായി ബി.ജെ.പി പട്ടികജാതി വിഭാഗത്തിൽനിന്നുള്ളവരെ പരിഗണിക്കുന്നതായും വിവരമുണ്ട്. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെ ഉപമുഖ്യമന്ത്രിയാക്കാനാണ് നീക്കം. അതേസമയം, അണിയറ നീക്കങ്ങളിൽ ഇനിയും വ്യക്തത വരാനിരിക്കെ വരും ദിവസങ്ങളിൽ മാത്രമേ യതാർത്ഥചിത്രം തെളിയുകയുള്ളൂ.

Speculation is rife about the possibility of Delhi having a female chief minister again, but no official announcements have been made yet.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഐ സ്ഥാനാർഥികളെ ഇന്ന് തീരുമാനിക്കും, നിർണായക യോഗങ്ങൾ ഇന്ന്; തൃശൂരിൽ സിനിമാതാരം ജയരാജ് വാര്യർക്ക് സാധ്യത 

Kerala
  •  3 days ago
No Image

മലപ്പുറം - ഊട്ടി യാത്ര ഇനി പുത്തൻ ബസ്സിൽ; കെഎസ്ആർടിസി പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവിസിന് തുടക്കമായി

Kerala
  •  3 days ago
No Image

എറണാകുളത്ത് വെച്ച് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; അന്വേഷണം തുടങ്ങി

Kerala
  •  3 days ago
No Image

അയല, മത്തി, ചൂര... ജയിലുകളിൽ ഇനി മത്സ്യവിഭവം വിളമ്പും; ഹാർബറിൽ നിന്ന് മത്സ്യഫെഡ് നേരിട്ട് മത്സ്യമെത്തിക്കും

Kerala
  •  3 days ago
No Image

'300 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന റഡാര്‍ സിസ്റ്റം ഇറാന്‍ തകര്‍ത്തു' ഒടുവില്‍ സമ്മതിച്ച് യു.എസ്; പ്രതിരോധ സംവിധാനം ദുര്‍ബലപ്പെടാന്‍ സാധ്യതയെന്ന് ഔദ്യോഗിക വക്താവ് 

International
  •  3 days ago
No Image

സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി സര്‍ക്കുലര്‍

Kerala
  •  3 days ago
No Image

ഇറാൻ യുദ്ധം: ക്രൂഡ് ഓയിൽ വില രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ; 93 ഡോളർ കടന്നു

qatar
  •  3 days ago
No Image

വിദേശിയെന്ന് മുദ്രകുത്തി ജയിലിലടച്ചു; ഒടുവിൽ സി.എ.എ വഴി 60 കാരിക്ക് ഇന്ത്യൻ പൗരത്വം

National
  •  3 days ago
No Image

ഇറാന് റഷ്യയുടെ രഹസ്യ ഇന്റലിജൻസ് സഹായം; ഗൾഫിലെ യുഎസ് സൈനിക കേന്ദ്രങ്ങളുടെ കൃത്യമായ വിവരം കൈമാറി; റിപ്പോർട്ടുമായി വാഷിങ്ടൺ പോസ്റ്റ്

International
  •  3 days ago
No Image

തെലങ്കാനയില്‍ എ.കെ 47-ഉം ഗ്രനേഡ് ലോഞ്ചറുകളുമായി 130 മാവോയിസ്റ്റുകൾ കീഴടങ്ങി; പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് രേവന്ത് റെഡ്ഡി

National
  •  3 days ago