HOME
DETAILS

കാനഡയിൽ വിമാനാപകടം; സമൂഹ മാധ്യമങ്ങളില്‍ വൈറലായി മലർന്ന് കിടക്കുന്ന വിമാനത്തിൽ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ

  
February 18, 2025 | 7:59 AM

Miraculous Escape Passengers Evacuated from Crashed Plane in Canada

മലർന്ന് വീണ വിമാനത്തിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കാനഡയിലെ ടൊറന്‍റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. തങ്ങളുടെ വിമാനം അപകടത്തില്‍പ്പെട്ടെന്ന് ഡെൽറ്റ എയർലൈൻസ് നേരത്തെ തങ്ങളുടെ ഔദ്യോഗിക എക്സ് പേജിൽ സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന ജോൺ നെൽസൺ എന്ന യാത്രക്കാരന്‍ പകര്‍ത്തിയ വിമാനത്തിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

താന്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടുവെന്ന കുറിപ്പോടെ മലർന്ന് കിടക്കുന്ന വിമാനത്തിന്‍റെ ദൃശ്യങ്ങൾ ഇയാൾ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, വിമാനത്തിൽ നിന്ന് യാത്രക്കാരെ മാറ്റുന്നതും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതും, വിമാനത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിലൂടെ യാത്രക്കാർ നടന്നു നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. എമർജൻസി റെസ്‌പോണ്ടർമാർ വിമാനത്തിലെ തീ അണയ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാറുകൾ ഉണ്ടായിന്നതായി തനിക്ക് അറിയില്ലെന്നാണ് ജോൺ നെൽസൺ മാധ്യമങ്ങളോട് പറഞ്ഞത്. മിനിയാപൊളിസ്/സെന്‍റ് പോളിൽ നിന്ന് ടൊറന്റോയിലേക്കുള്ള വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. ലാൻഡിംഗ് സമയത്ത് വിമാനം വളരെ ശക്തമായി നിലത്തേക്ക് ഇടിച്ചിറങ്ങുകയായിരുന്നുവെന്നും വിമാനത്തിന്‍റെ വലത് വശത്തായി വലിയൊരു തീ ഗോളമാണ് താൻ കണ്ടതെന്നും നെൽസൺ പറഞ്ഞു. ഭയന്നുപോയതിനാൽ തങ്ങൾ വിമാനത്തിൽ നിന്നു വളരെ വേഗത്തിൽ പുറത്തിറങ്ങിയെന്നും ഈ സമയം വിമാന ഇന്ധനത്തിന്‍റെ മണം അനുഭവപ്പെടുന്നുണ്ടായിരുന്നുവെന്നും നെൽസൺ കൂട്ടിച്ചേർത്തു.

80 പേരുമായി പറന്ന വിമാനം ഡെൽറ്റ എയർലൈൻസ് വിമാനം ഇന്നലെയാണ് ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ തകർന്നുവീണത്, അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു. അപകടത്തിൽ ഗുരുതരാവസ്ഥയിലായ രണ്ട് പേരെ ഹെലികോപ്റ്റർ വഴി അടുത്തുള്ള ഒരു ട്രോമ സെന്ററിലേക്കും ഒരു കുട്ടിയെ ആംബുലൻസിൽ ടൊറന്റോ നഗരത്തിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. പന്ത്രണ്ട് പേരുടേത് നിസ്സാര പരുക്കുകളാണ്. വിമാനത്തിലുണ്ടായിരുന്ന 80 പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി യുഎസ് ഫെഡറൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അമേരിക്കൻ എയർലൈൻസ് വിമാനം യുഎസ് ആർമി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് 60 യാത്രക്കാരും നാല് ജീവനക്കാരും കൊല്ലപ്പെട്ട് അധികം വൈകാതെയാണ് ഈ സംഭവം. അതേസമയം, ഡിസംബറിൽ സംഭവിച്ച ജെജു എയർ, അസർബൈജാൻ എയർലൈൻസ് അപകടങ്ങളും ഏറെ ഭയപ്പെടുത്തുന്നതായിരുന്നു.

Dramatic footage emerges of passengers being rescued from a plane that crashed in Canada, showcasing a miraculous escape from the wreckage that has gone viral on social media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴ: പട്ടാമ്പിയിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയുടെ പ്രധാന വേദിയിലെ പന്തൽ തകർന്നുവീണു

Kerala
  •  10 days ago
No Image

കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങൾ തമ്മിലുള്ള പോര് നടത്തുന്നത് കുറ്റകരം; മദ്രാസ് ഹൈക്കോടതി

National
  •  10 days ago
No Image

ഏകദിനത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച അഞ്ച് താരങ്ങൾ അവരാണ്: രവി ശാസ്ത്രി

Cricket
  •  10 days ago
No Image

ശാന്തമായ അന്തരീക്ഷവും മികച്ച സൗകര്യങ്ങളും; ദുബൈ ടൗൺ സ്ക്വയർ കുടുംബങ്ങളുടെ ഇഷ്ട കേന്ദ്രമായി മാറുന്നതിന് കാരണം ഇത്

uae
  •  10 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  10 days ago
No Image

പി.എം ശ്രീ; പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം;  ഒരു മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം, വൈകീട്ട് മാധ്യമങ്ങളെ കാണും

Kerala
  •  10 days ago
No Image

ധോണിയും കോഹ്‌ലിയും വീണു, മുന്നിൽ സച്ചിൻ മാത്രം; 35ാം വയസിൽ ഞെട്ടിച്ച് രോഹിത്

Cricket
  •  10 days ago
No Image

ഉംറ തീർത്ഥാടനം: യുഎഇയിൽ നിന്ന് പോകുന്നവർക്ക് റിട്ടേൺ ടിക്കറ്റ് നിർബന്ധം; നിയമം കർശനമാക്കി അധികൃതർ

uae
  •  10 days ago
No Image

ആന്ധ്രാ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം: നിക്ഷേപകരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു; വിശാഖപട്ടണം ലുലു മാൾ 2028 ഡിസംബറിൽ

uae
  •  10 days ago
No Image

ഓസ്‌ട്രേലിയൻ പരമ്പരയിൽ അവസരമില്ല; മറ്റൊരു ടീമിനായി കളിക്കാനൊരുങ്ങി ഇന്ത്യൻ സൂപ്പർതാരം

Cricket
  •  10 days ago