HOME
DETAILS

ഇന്ന് ലോക വനിതാ ദിനം; ജീവിക്കാൻ മറന്നതല്ല ഹലീമയുടെ ജീവിതമാണിത്, മൂന്നരപ്പതിറ്റാണ്ട് കിടപ്പിലായ സഹോദരന് കൂട്ട്

  
എൻ.സി ഷെരീഫ്
March 08 2025 | 08:03 AM

Haleemas Life is Not Forgotten But a Story of Dedication  35 Years of Caring for Her Bedridden Brother


അരീക്കോട് ഹലീമ, പേരിനർഥം പോലെ സൗമ്യതയുടെ, മനുഷ്യത്വത്തിന്റെ മാലാഖ. ആഘോഷങ്ങളും ആനന്ദങ്ങളും തൻ്റെ കൂടെപ്പിറപ്പിനു വേണ്ടി മാറ്റിവച്ച മഹിത ജീവിതത്തിനുടമ. മൂന്നര പതിറ്റാണ്ടോളമായി ഹലീമ വീടിനു വെളിയിലെ വിശാലലോകം കണ്ടിട്ട്. വിവാഹവും വീട്ടുതാമസവും തുടങ്ങി കുടുംബത്തിലെ ഒരാഘോഷങ്ങളിലും അവർ കൂടാറില്ല. എല്ലാ മോഹങ്ങളും ഉള്ളിലൊതുക്കി സഹോദരന്റെ വേദനയ്ക്ക് സാന്ത്വനമാ യി അവർ കൂട്ടുകിടക്കുകയാണ്.

ശരീരം തളർന്ന സഹോദരന് പരിമിതികളില്ലാത്ത സ്നേഹം പകർന്നേകുന്ന അരീക്കോട് വെസ്റ്റ് പത്തനാപുരം കാവാട്ട് വീട്ടിൽ ഹലീമയുടെ ജീവിതമാണിത്. 1991 ജനുവരി 27 മുതൽ തുടങ്ങിയതാണ് അവരുടെ പരി ചരണകാലം. 21-ാം വയസിൽ കുടുംബം പോറ്റാൻ കൂലിപ്പണിക്ക് പോയതായിരുന്നു സഹോദരൻ അബ്ദുൽ അസീസ്.

കറുകപ്പട്ട തലച്ചുമടായി വെറ്റിലപ്പാറ, കുരംങ്കല്ല് വനപ്പാതയിലെ ചെങ്കുത്തായ മലയിറങ്ങുമ്പോൾ കാൽതെന്നി അസീസ് വീണു. വീഴ്ചയിൽ മുതുക് മുതൽ കാൽപാദം വരെ തളർന്ന അസീസ് അന്നു മുതൽ 34 വർഷമായി ഒരേ കിടപ്പിലാണ്. മൂന്ന് സെന്റ് ഭൂമിയിലെ കൊച്ചുവീട്ടിൽ അസിസിന്റെ കട്ടിലിനോട് ചേർന്ന് മറ്റൊരു കട്ടിലുണ്ട്. അതിൽ ഹലീമ വേണം. മുറി മാറി ക്കിടക്കാൻ പോലും പറ്റില്ല. സഹോദരൻ കിടക്കുന്ന കട്ടിലിൽ തന്നെയാണ് ശുചിമുറിയും. കിടക്ക മാറ്റി താൽക്കാലിക ശുചിമുറി ഒരുക്കും. മലമൂത്ര വിസർജനത്തിന് ഹലീമയുടെ സഹായം വേണം. ഹലീമയുടെ വിവാഹം നടത്തിയിരുന്നെങ്കിലും എട്ടു മാസത്തിനകം ബന്ധം പിരിഞ്ഞു. പിന്നീട് ഒത്തിരി വിവാഹാലോചനകൾ വന്നു. പിതാവ് കോയ ഉമ്മറും മാതാവ് ഫാത്തിമയും വിവാഹത്തിന് നിർബന്ധിച്ചെങ്കിലും സഹോദരന് കൂട്ടിരിക്കാൻ അവർ വേണ്ടെന്നു വച്ചു.

 അസീസിൻ്റെ ദുരന്തത്തിന് അഞ്ചുവർഷം തികയുമ്പോഴാണ് മൂത്ത സഹോദരൻ മരം കയറ്റിയ ലോറിയിൽനിന്ന് വീണത്. മാസങ്ങളോളം കോമയിൽ കഴിഞ്ഞപ്പോൾ ഹലീമക്ക് ഇരട്ടച്ചുമതലയായി. വൃക്കരോഗിയായ പിതാവിനെയും പക്ഷാഘാതം തളർത്തിയ സഹോദരി റുഖിയയെയും മാതാവിനെയും പരിചരിക്കുന്നതിനിടയിൽ ഹലീമ സ്വന്തം ജീവിതം സ്വപ്നമായി പോലും കണ്ടില്ല. മാതാവും പിതാവും സഹോദരിയും വിടപറഞ്ഞെങ്കിലും കുടുംബത്തിന്റെ നെടുംതൂണായി ഹലീമ സഹോദരനെ പരിചരിക്കുകയാണ്. അസീസിനിപ്പോൾ പ്രായം 56. ഹലീമക്ക് അറുപതും. ശാരീരിക അവശതകൾ വകവയ്ക്കാതെയാണ് ഇപ്പോൾ സഹോദരനെ ഹലീമ പരിചരിക്കുന്നത്. കാൽമുട്ടുകൾക്ക് ശസ്ത്രക്രിയക്ക് ഡോക്ടർ നിർദേശിച്ചെങ്കിലും സഹോദരനെ വിട്ട് ആശുപത്രിയിൽ പോകാൻ പറ്റാത്തതിനാൽ ചികിത്സയ്ക്കും പോയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് നിർത്തി വെച്ച് ഖത്തർ എയർവെയ്‌സ്

qatar
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ മുന്നറിയിപ്പ്: വിമാനത്താവളങ്ങൾ 72 മണിക്കൂറിലധികം അടച്ചിട്ടേക്കും, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിലേക്കുള്ള നിരവധി സർവിസുകൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ ബ്രീഫിംഗിൽ താരങ്ങളായ സൈന്യത്തിന്റെ വനിതാ മുഖങ്ങൾ

National
  •  2 days ago
No Image

ഇന്നും കൂടി, ഇനിയും കുതിക്കാന്‍ സാധ്യത, പൊന്നു വേണ്ടവര്‍ ഇന്ന് തന്നെ വാങ്ങിക്കോ 

Business
  •  2 days ago
No Image

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണ പിന്തുണ അറിയിച്ച് ഖത്തർ

qatar
  •  2 days ago
No Image

ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച 42 പ്രവാസികള്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  2 days ago
No Image

രണ്ട് വര്‍ഷത്തിനകം 1,500 പേർക്ക് ജോലിയുമായി എമിറേറ്റ്സ് എയർലൈൻ

uae
  •  2 days ago
No Image

ഓപറേഷന്‍ സിന്ദൂര്‍: 'അതിര്‍ത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നല്‍കി, ഇന്ത്യയുടെ തിരിച്ചടി ഭീകരതക്കെതിരെ' വിദേശകാര്യ സെക്രട്ടറി

National
  •  2 days ago
No Image

ഖത്തർ അമീർ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു

qatar
  •  2 days ago