HOME
DETAILS

കൊന്ന് കൊതി തീരാതെ ഇസ്‌റാഈല്‍; ആകാശത്തും ഭൂമിയിലും ബോംബ് വര്‍ഷം, മൂന്നു ദിവസത്തിനുള്ളില്‍ ഇല്ലാതാക്കിയത് 600 ഓളം മനുഷ്യരെ 

  
Web Desk
March 21, 2025 | 2:15 AM

Israels Ongoing Airstrikes in Gaza City Amid Intense Military Campaign

ഗസ്സ സിറ്റി: ലോകരാജ്യങ്ങളുടെ എതിര്‍പ്പവഗണിച്ച് യു.എസ് പിന്തുണയോടെ ഗസ്സയിലെ നിരപരാധികളെ ബോംബിട്ട് കൊല്ലുന്നതു തുടര്‍ന്ന് ഇസ്‌റാഈല്‍. മൂന്നു ദിവസമായി തുടരുന്ന ആക്രമണത്തില്‍ 590ലേറെ ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍  കൊന്നൊടുക്കിയത്. 

 ഇന്നലെ മാത്രം 110 ഫലസ്തീനികളാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെ മൂന്നു ദിവസത്തിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 506 ആയി. ഇതില്‍ 200 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. 909ലേറെ പേര്‍ക്ക് പരുക്കേറ്റതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിനിടെ ഗസ്സയില്‍ കരയാക്രമണവും തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലും ശക്തമായ ആക്രമണം നടത്തുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.

എവിടേക്കും ഒന്ന് മാറി നില്‍ക്കാന്‍ പോലും ഇടം നല്‍കാതെ തെക്കു ഭാഗത്തും വടക്കു ഭാഗത്തും ഒരേസമയം ആക്രമണം നടത്തുന്നതാണ് ഇസ്‌റാഈല്‍ ഇത്തവണ സ്വീകരിച്ച രീതി. തെക്കന്‍ ഗസ്സയിലെ റഫയില്‍ കരസേന ആക്രമണം നടത്തുകയാണെന്നും ബൈത്ത് ലാഹിയ പട്ടണത്തിനും മധ്യ പ്രദേശങ്ങള്‍ക്കും സമീപം വടക്കന്‍ ഭാഗത്തേക്ക് സൈന്യം അതിക്രമിച്ചു കയറുകയാണെന്നും സയണിസ്റ്റ് സേന തന്നെ അറിയിച്ചു. ഉപരോധത്തില്‍ നരകിക്കുന്ന ഗസ്സക്കാരെ വീണ്ടും നാടുകടത്താനുള്ള ശ്രമത്തിലാണ് ഇസ്‌റാഈല്‍. ഖാന്‍ യൂനുസിലെ ജനങ്ങളോട് എത്രയും പെട്ടെന്ന് താമസസ്ഥലം ഉപേക്ഷിച്ച് പോകാന്‍ സൈന്യം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 

അതേസമയം ഗസ്സ ആക്രമണം പുനരാരംഭിച്ചതിനെതിരായ ജനരോഷം ഇസ്‌റാഈലില്‍ ശക്തിപ്രാപിച്ചു. പടിഞ്ഞാറന്‍ ജറൂസലേമിലെ നെതന്യാഹുവിന്റെ വസതിക്കു പുറത്തുനടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ബാരിക്കേഡ് തകര്‍ത്തെത്തിയ പ്രതിഷേധക്കാരെ നേരിടാന്‍ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ഗസ്സ ആക്രമണം ഹമാസിന്റെ പിടിയിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കള്‍. 

അതിനിടെ ഇസ്‌റാഈലിന് നേരെ ഹമാസ് റോക്കറ്റ് അയച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തലിന് ശേഷം ആക്രമണം പുനരാരംഭിച്ച  ഇസ്‌റാഈലിന് നേരെ ഹമാസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ആദ്യ ആക്രമണമാണിത്.  

ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ യമനിലെ ഹൂത്തികള്‍ ഇസ്റാഈലിലേക്ക് ഹൈപ്പര്‍സോണിക് മിസൈല്‍ ആക്രമണം നടത്തി. അധിനിവിഷ്ട ജഫയിലെ ബെന്‍ഗൂറിയന്‍ വിമാനത്താവളമാണ് ആക്രമണത്തിനിരയായത്. അവിടേക്ക് രണ്ട് ഹൈപ്പര്‍സോണിക് മിസൈലുകള്‍ അയച്ചതായി ഹൂത്തി വക്താവ് യഹ്‌യ സരീ അറിയിച്ചു. ആക്രമണം ലക്ഷ്യം കണ്ടതായും അദ്ദേഹം അവകാശപ്പെട്ടു.
 
അതേസമയം മിസൈല്‍ ലക്ഷ്യത്തിലെത്തും മുമ്പേ തകര്‍ത്തതായി ഇസ്റാഈല്‍ സൈന്യം അറിയിച്ചു. യമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം നടന്നതിനു പിന്നലെ ഇത് രണ്ടാംതവണയാണ് ഹൂത്തികള്‍ ഇസ്റാഈലിലേക്ക് മിസൈല്‍ ആക്രമണം നടത്തുന്നത്. ഹൂത്തികളെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും അവര്‍ക്ക് ആയുധം നല്‍കുന്നത് ഇറാന്‍ നിര്‍ത്തണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

 

Israel, with U.S. support, continues airstrikes on Gaza City, killing over 590 Palestinians, including 200 children, in just three days. The ongoing military campaign has caused significant casualties, with over 900 injured.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: നൗഗാം പൊലിസ് സ്റ്റേഷൻ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  16 minutes ago
No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  7 hours ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  7 hours ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  8 hours ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  8 hours ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  8 hours ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  8 hours ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  8 hours ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  9 hours ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  9 hours ago