HOME
DETAILS

കൊന്ന് കൊതി തീരാതെ ഇസ്‌റാഈല്‍; ആകാശത്തും ഭൂമിയിലും ബോംബ് വര്‍ഷം, മൂന്നു ദിവസത്തിനുള്ളില്‍ ഇല്ലാതാക്കിയത് 600 ഓളം മനുഷ്യരെ 

  
Web Desk
March 21, 2025 | 2:15 AM

Israels Ongoing Airstrikes in Gaza City Amid Intense Military Campaign

ഗസ്സ സിറ്റി: ലോകരാജ്യങ്ങളുടെ എതിര്‍പ്പവഗണിച്ച് യു.എസ് പിന്തുണയോടെ ഗസ്സയിലെ നിരപരാധികളെ ബോംബിട്ട് കൊല്ലുന്നതു തുടര്‍ന്ന് ഇസ്‌റാഈല്‍. മൂന്നു ദിവസമായി തുടരുന്ന ആക്രമണത്തില്‍ 590ലേറെ ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍  കൊന്നൊടുക്കിയത്. 

 ഇന്നലെ മാത്രം 110 ഫലസ്തീനികളാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെ മൂന്നു ദിവസത്തിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 506 ആയി. ഇതില്‍ 200 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. 909ലേറെ പേര്‍ക്ക് പരുക്കേറ്റതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിനിടെ ഗസ്സയില്‍ കരയാക്രമണവും തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലും ശക്തമായ ആക്രമണം നടത്തുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.

എവിടേക്കും ഒന്ന് മാറി നില്‍ക്കാന്‍ പോലും ഇടം നല്‍കാതെ തെക്കു ഭാഗത്തും വടക്കു ഭാഗത്തും ഒരേസമയം ആക്രമണം നടത്തുന്നതാണ് ഇസ്‌റാഈല്‍ ഇത്തവണ സ്വീകരിച്ച രീതി. തെക്കന്‍ ഗസ്സയിലെ റഫയില്‍ കരസേന ആക്രമണം നടത്തുകയാണെന്നും ബൈത്ത് ലാഹിയ പട്ടണത്തിനും മധ്യ പ്രദേശങ്ങള്‍ക്കും സമീപം വടക്കന്‍ ഭാഗത്തേക്ക് സൈന്യം അതിക്രമിച്ചു കയറുകയാണെന്നും സയണിസ്റ്റ് സേന തന്നെ അറിയിച്ചു. ഉപരോധത്തില്‍ നരകിക്കുന്ന ഗസ്സക്കാരെ വീണ്ടും നാടുകടത്താനുള്ള ശ്രമത്തിലാണ് ഇസ്‌റാഈല്‍. ഖാന്‍ യൂനുസിലെ ജനങ്ങളോട് എത്രയും പെട്ടെന്ന് താമസസ്ഥലം ഉപേക്ഷിച്ച് പോകാന്‍ സൈന്യം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 

അതേസമയം ഗസ്സ ആക്രമണം പുനരാരംഭിച്ചതിനെതിരായ ജനരോഷം ഇസ്‌റാഈലില്‍ ശക്തിപ്രാപിച്ചു. പടിഞ്ഞാറന്‍ ജറൂസലേമിലെ നെതന്യാഹുവിന്റെ വസതിക്കു പുറത്തുനടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ബാരിക്കേഡ് തകര്‍ത്തെത്തിയ പ്രതിഷേധക്കാരെ നേരിടാന്‍ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ഗസ്സ ആക്രമണം ഹമാസിന്റെ പിടിയിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കള്‍. 

അതിനിടെ ഇസ്‌റാഈലിന് നേരെ ഹമാസ് റോക്കറ്റ് അയച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തലിന് ശേഷം ആക്രമണം പുനരാരംഭിച്ച  ഇസ്‌റാഈലിന് നേരെ ഹമാസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ആദ്യ ആക്രമണമാണിത്.  

ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ യമനിലെ ഹൂത്തികള്‍ ഇസ്റാഈലിലേക്ക് ഹൈപ്പര്‍സോണിക് മിസൈല്‍ ആക്രമണം നടത്തി. അധിനിവിഷ്ട ജഫയിലെ ബെന്‍ഗൂറിയന്‍ വിമാനത്താവളമാണ് ആക്രമണത്തിനിരയായത്. അവിടേക്ക് രണ്ട് ഹൈപ്പര്‍സോണിക് മിസൈലുകള്‍ അയച്ചതായി ഹൂത്തി വക്താവ് യഹ്‌യ സരീ അറിയിച്ചു. ആക്രമണം ലക്ഷ്യം കണ്ടതായും അദ്ദേഹം അവകാശപ്പെട്ടു.
 
അതേസമയം മിസൈല്‍ ലക്ഷ്യത്തിലെത്തും മുമ്പേ തകര്‍ത്തതായി ഇസ്റാഈല്‍ സൈന്യം അറിയിച്ചു. യമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം നടന്നതിനു പിന്നലെ ഇത് രണ്ടാംതവണയാണ് ഹൂത്തികള്‍ ഇസ്റാഈലിലേക്ക് മിസൈല്‍ ആക്രമണം നടത്തുന്നത്. ഹൂത്തികളെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും അവര്‍ക്ക് ആയുധം നല്‍കുന്നത് ഇറാന്‍ നിര്‍ത്തണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

 

Israel, with U.S. support, continues airstrikes on Gaza City, killing over 590 Palestinians, including 200 children, in just three days. The ongoing military campaign has caused significant casualties, with over 900 injured.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വിറ്റ്സർലണ്ട് റിസോർട്ടിലുണ്ടായ സ്ഫോടനം; മരണം 40 കടന്നു; മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ

Kerala
  •  2 days ago
No Image

ഭാര്യയുടെ മരണം ഏൽപ്പിച്ച ആഘാതം; മൂന്ന് മക്കളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

National
  •  2 days ago
No Image

പൗരത്വം അറിയാൻ മനുഷ്യരുടെ പുറകിൽ മൊബൈൽ സ്കാനിങ്; ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി യുപി പൊലിസ്

National
  •  2 days ago
No Image

വന്ദേഭാരത് സ്ലീപ്പര്‍; ആദ്യ സര്‍വീസ് ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടില്‍

Kerala
  •  2 days ago
No Image

മദ്യപിച്ച് സീരിയൽ താരം ഓടിച്ച കാർ ഇടിച്ച സംഭവം: ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി

Kerala
  •  2 days ago
No Image

അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കി സഊദി; 116 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Saudi-arabia
  •  2 days ago
No Image

ക്രിക്കറ്റ് ഹെൽമറ്റിൽ ഫലസ്തീൻ പതാക; കശ്മീരി താരത്തിനെതിരെ നടപടി; സംഘാടകരെയും താരത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലിസ്

National
  •  2 days ago
No Image

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രതി സുരേഷ് കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  2 days ago
No Image

പ്രതിഭയുള്ള താരം, അവന് അവസരം നൽകാത്തത് നാണക്കേടാണ്: മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  2 days ago
No Image

കോഴിക്കോട് ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം; 15 പേർക്കെതിരെ കേസ്

Kerala
  •  2 days ago