ഓണത്തിനൊരു കൈത്താങ്ങുമായി വിദ്യാര്‍ഥിനികള്‍
കണ്ണൂര്‍: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകയായി നാഷനല്‍ സര്‍വിസ് സ്കീം പെണ്‍കുട്ടികള്‍. കണ്ണൂര്‍ കൃഷ്ണമേനോന് സ്മാരക ഗവ. വനിതാ കോളജ് എന്‍.എസ്.എസ് യൂനിറ്റാണ് 'ഓണത്തിനൊരു കൈത്താങ്ങ്' എന്ന പേരില്‍ 10,000 വീടുകളില്‍ ജനകീയ സര്‍വേ നടത്തി സഹായം ആവശ്യമുള്ളവരെ കണ്ടെത്തി വിഭവ സമാഹരണം നടത്തിയത്. ഒക്ടോബര്‍ എട്ടുവരെ സമാഹരിക്കുന്ന തുകയാണു വിവിധ വിഭാഗങ്ങള്‍ക്കായി വിതരണം ചെയ്യുക. നിലവില്‍ 25 ലക്ഷം രൂപയുടെ പദ്ധതികളില്‍ തീരുമാനമായി. വിഭവ ശേഖരണം 50 ലക്ഷത്തില്‍ എത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു സംഘാടകര്‍ പറഞ്ഞു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 10,000 വീടുകളില്‍ ജനകീയ ആരോഗ്യ സര്‍വേ ആയിരുന്നു ആദ്യം നടത്തിയത്. പിന്നീട് ആന്റി പ്ലാസ്റ്റിക് ക്യാംപയിനുമായി വിദ്യാര്‍ഥിനികള്‍ അതേ വീടുകളിലത്തെി. അയല്‍വാസിയെ അറിയുക എന്നതായിരുന്നു മൂന്നാമത്തെ ക്യാംപയിന്. തുടര്‍ന്ന് ഉരുത്തിരിഞ്ഞുവന്ന നിര്‍ദേശങ്ങളാണു 'ഓണത്തിനൊരു കൈത്താങ്ങ്' പദ്ധതിയിലേക്കെത്തിയത്. 10,000 വീടുകളിലെ വിഭവങ്ങള്‍ 300 നിര്‍ധന കുടുംബങ്ങള്‍ക്കു വീതിച്ചുനല്കുകയാണു പദ്ധതി വഴി നടപ്പാക്കുന്നത്.
സ്നേഹവീടും ഓണക്കോടിയും ചികിത്സാസഹായവും കോളജില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. 7.50 ലക്ഷം രൂപയ്ക്കു നിര്‍മിച്ച സ്നേഹവീടിന്റെ താക്കോല്‍ ജോസ് ചിറമുഖത്തിനു കൈമാറി. 40 പേര്‍ക്കാണു 1000 രൂപ വീതമുള്ള ഓണക്കോടികള്‍ വിതരണം ചെയ്തത്. 40 അന്ധര്‍ക്ക് നടക്കാന്‍ സഹായിക്കുന്ന മൊബിലിറ്റി സ്റ്റിക്കും സമ്മാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനവും വിവിധ പദ്ധതികളുടെ വിതരണവും നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. പി ഓമന അധ്യക്ഷയായി. സ്പെഷല്‍ ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവ് അജ്മലിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ആദരിച്ചു. വേങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അജ്മലിനു നിര്‍മിച്ചുനല്‍കുന്ന വീടിന് എന്‍.എസ്.എസ് യൂനിറ്റുകളുടെ വക 10,000 രൂപയും സമ്മാനിച്ചു.
അജ്മലിന്റെ വീട് നിര്‍മാണത്തില്‍ എന്‍.എസ്.എസ് വീണ്ടും സഹായം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. പ്രോഗ്രാം ഓഫിസര്‍മാരായ ഡോ. ജോബി വര്‍ഗീസ്, പ്രൊഫ. വിനീത പി നായര്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
കെ.പി മുഹമ്മദ്, കെ ബാലചന്ദ്രന്, ശില്പ ജോണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം
National
• 2 days agoഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം
National
• 2 days agoപി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി മുഖ്യമന്ത്രി
Kerala
• 2 days agoകാഫിര്‍ സ്ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
Kerala
• 2 days ago'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
National
• 2 days agoസി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ
National
• 2 days ago'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി
National
• 2 days agoകോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു
Kerala
• 2 days agoപി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി
Kerala
• 2 days agoടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി
Kerala
• 2 days agoസി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി
National
• 2 days agoആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി
Kerala
• 2 days agoചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്
Kerala
• 2 days ago'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍
National
• 2 days agoമുട്ടില്‍ മരംമുറിക്കേസ് അഗസ്റ്റിന് സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി
latest
• 2 days agoആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
latest
• 2 days agoചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ
oman
• 2 days agoതെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ
uae
• 2 days agoശൈഖുല്‍ ജാമിഅ ഇനി ഓര്മ; പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍
70 തവണയായി മയ്യിത്ത് നിസ്ക്കാരം
ജിഫ്രി തങ്ങളും സാദിഖലി തങ്ങളും ഉള്‍പെടെ നേതൃത്വം നല്കി