HOME
DETAILS

18 വര്‍ഷമായി ജോലി ചെയ്യുന്നത് തിരൂരില്‍, മലപ്പുറത്തിന്റെ സ്‌നേഹ ലഹരിക്ക് അടിമപ്പെട്ടുപോയി; മലപ്പുറത്തെക്കുറിച്ച് കോളേജ് അധ്യാപകന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

  
Web Desk
April 09, 2025 | 9:08 AM


കോഴിക്കോട്: മലപ്പുറം ജില്ലക്കു നേരെ തീവ്ര വലതുപക്ഷ നേതാക്കളില്‍ നിന്നും തുടര്‍ച്ചയായി  വിദ്വേഷ പരാമര്‍ശങ്ങള്‍ ഉയര്‍ന്നിരിക്കെ മലപ്പുറം ജില്ലയിലെ മനുഷ്യരുടെ സ്‌നേഹത്തെക്കുറിച്ച് കോളേജ് അധ്യാപകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.  കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ രജീഷ് കുമാര്‍ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. മലപ്പുറം തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറാണ് രജീഷ് കുമാര്‍.

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേകയാളുകളുടെ സംസ്ഥാനമാണെന്നുമുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും വിദ്വേഷ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് കുറിപ്പിന് വന്‍ പ്രചാരം ലഭിക്കുന്നത്.

രജീഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറംകാര്‍_ഈ_ഹിന്ദു_അധ്യാപകനോട്_ചെയ്തത്_എന്തെന്ന്_അറിഞ്ഞാല്‍_നിങ്ങള്‍_ഞെട്ടും.
ഞാന്‍ ഈഴവനല്ല.. അതോണ്ട്  ങ്ങള് ചിലപ്പം അത്ര ഞെട്ടില്ല..!
2007 ലാണ് ഞാന്‍ തിരൂര്‍ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ ആയി  വന്നതും, കോളേജ് നില്‍ക്കുന്ന തീരദേശത്ത് വാടക വീട്ടില്‍ താമസം തുടങ്ങിയതും.
അന്ന് മുതല്‍ തുടങ്ങിയ പീഢനമാണ് മക്കളേ ഞാന്‍ പറയാന്‍ പോകുന്നത്......!
റംസാന്‍ മാസം പിറന്നാല്‍ പിന്നെ എന്റെ വയറിന് ഒരു വിശ്രമവും തരില്ല ഇവര്‍....!
സ്‌നേഹത്തോടെ വിളിച്ച് കൊണ്ടുപോയി തീറ്റിക്കും...
ഒരുവിധം വയറ് ഫുള്ളായി നമ്മള്‍ നിര്‍ത്താന്‍ നോക്കുമ്പോഴാണ് ഇവരുടെ ശരിയായ ക്രൂരത പുറത്ത് വരിക ... 'മാഷ് ഒന്നും കഴിച്ചില്ലല്ലോ....?' 
എന്നും പറഞ്ഞ് ചിക്കനും ബീഫും ഒക്കെ എന്റെ പ്ലേറ്റില്‍ തട്ടും..!
നമ്മുടെ സമ്മതം ചോദിക്കുകയേയില്ല..! എന്നിട്ട് പിന്നേം പിന്നേം കഴിപ്പിക്കും...
നമ്മുടെ വയറ് പൊട്ടാറാവും..

ഇത്രയ്ക്ക് ക്രൂരത നമ്മുടെ വയറിനോട് ചെയ്യുന്നവരാണിവര്‍........! ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുത് എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കും. ആദ്യം താമസിച്ച സ്ഥലത്തിനടുത്തെ വല്ല്യുമ്മയാണേല്‍ റംസാന്‍ മാസത്തിലെന്നും വൈന്നേരം ചൂടുള്ളതും മധുരമേറിയതും സ്‌നേഹം നിറഞ്ഞതുമായ തരിക്കഞ്ഞി തന്ന് ഞങ്ങളുടെ അത്താഴം മുടക്കും..!

അത്താഴം മുടക്കല്‍ എത്ര വലിയ പാപമാണെന്നൊന്നും ഇവര്‍ക്കാര്‍ക്കുമറിയില്ല.
പിന്നെ ഇവര്‍ക്കൊരു പരിപാടിയുണ്ട്. നമ്മളെ കല്യാണത്തിന് വിളിക്കും..
അതിന് ഇന്ന മതമെന്നൊന്നുമില്ല. സ്‌നേഹത്തോടെ വീട്ടിലേക്ക് വിളിക്കും. ഇത് നമ്മളെ അവരെ വീട്ടിലേക്ക് കിട്ടാനുള്ള അടവാണ്. തിരിച്ചറിവില്ലാത്ത ഞാന്‍ കേറിച്ചെല്ലും....!
അവിടെയാണ് ഇവരുടെ വിജയം.

എന്നെ ഭക്ഷണം കഴിപ്പിക്കാനായി ഒരാളെ ഏര്‍പ്പാടാക്കും... അയാളുടെ ഡ്യൂട്ടി ഞാന്‍ കൃത്യമായി കഴിക്കുന്നുണ്ടോന്ന് നോക്കുകയാണ്. ആടും പോത്തും കോഴിയും തുടങ്ങി എല്ലാം വിഭവങ്ങളും നമ്മുടെ പ്ലേറ്റില്‍ തട്ടും.. കഴിക്കാതിരിക്കാനുള്ള യാതൊരു സ്വാതന്ത്ര്യവും അവര്‍ നമുക്ക് തരുകയേയില്ല. നമ്മള്‍ ശരിക്കും ബുദ്ധിമുട്ടിപ്പോവും. എണീക്കാന്‍ പറ്റാതെ അവിടെത്തന്നെ ഇരുന്നുപോകുന്ന എന്നെ രണ്ടാള്‍ ചേര്‍ന്ന് പൊക്കിയാണ് കൈ കഴുകിക്കുന്നത്.
പാവം ഞാന്‍..

എത്ര ക്രൂരതകളാണ് സഹിക്കുന്നത്.
റംസാന്‍ മാസം വീട്ടില്‍ രാത്രി ഭക്ഷണം ഉണ്ടാക്കാന്‍ ഇവര്‍ സമ്മതിക്കില്ലാന്നേ.....
അത് മറ്റൊരു ക്രൂരത.. 6 മണി കഴിയുമ്പളത്തേക്കും ഓരോ വീട്ടില്‍ നിന്നായ് പലഹാരങ്ങള്‍ വരും.
വീട്ടിലെ വെച്ചുവിളമ്പാധികാരത്തിലേക്കുള്ള കടന്ന് കയറ്റമാണത്.
ഇതൊക്കെ ആരോട് പറയാന്‍......? അത് പോട്ടെ..

ഒരീസം ഭക്ഷണം കഴിക്കാന്‍ കുറച്ചപ്പുറത്തുള്ള ഒരു ഹോട്ടലിലേക്ക് പോയി. തിരിച്ച് വരുമ്പം കോളേജില്‍ പഠിക്കുന്ന ഒരു പയ്യന്‍ വഴിയില്‍.. കുശലം പറഞ്ഞപ്പം ഞാന്‍ എവിടെ പോയതാണെന്ന് കക്ഷി.. ഫുഡ് കഴിക്കാന്‍ ഹോട്ടലില്‍ വന്നതാന്ന് പറഞ്ഞപ്പം പറയാ...
'ന്റെ വീട്ടിലേക്ക് വന്നാല്‍ പോരായിരുന്നോ..?' കണ്ടോ.....?
നമ്മുടെ സഞ്ചാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം കണ്ടോ ?
ഇതാണിവര്‍.....!
ഈ മുഖംമൂടി ഇവിടെ പൊളിയണം..
ഒരീസം പ്രിന്‍സിപ്പാളും മറ്റും രാത്രി വൈകി കോളേജില്‍ നിന്ന് ഇറങ്ങി അടുത്ത് കണ്ട തട്ടുകടയില്‍ കയറി. ചായയും കടിയും കഴിച്ച് ഇറങ്ങാന്‍ നേരം എത്രയായി എന്ന് ചോദിച്ചപ്പം കക്ഷി പറയാ..
'ങ്ങള് ഇത്രയും നേരമീ കോളേജിന് വേണ്ടി ഇരുന്നിട്ട് വൈകിയതല്ലേ ?
ചായ എന്റെ വക ഫ്രീ.....'
പറഞ്ഞാല്‍ വിശ്വസിക്കുമോ ?
പണം വിനിമയം ചെയ്യാന്‍ പോലും ഇവര്‍ നമ്മളെ അനുവദിക്കില്ല.
ന്താല്ലേ? ഒരു സ്വാതന്ത്ര്യവും ഇല്ല.

വല്യപെരുന്നാളിന് ഒരു ബക്കറ്റ് നിറയെ നെയ്‌ച്ചോറും ഒരു ഫുള്‍ ചിക്കനും തന്ന് ഞങ്ങളെ ഭക്ഷണസ്വാതന്ത്ര്യം കളയും. ചെറിയ പെരുന്നാള്‍ തലേന്ന് രാത്രി 12 മണി വരെ വാതില്‍ അടയ്ക്കാന്‍ സമ്മതിക്കില്ലാ...... പലവിധ പലഹാരങ്ങളുടെ വരവാണ്. സമയത്തിന് ഉറങ്ങാനുള്ള അവകാശത്തിലേക്കുള്ള കടന്നു കയറ്റം  നിങ്ങളവിടെ കാണുന്നില്ലേ ?
ഇനിയാണ് ഇവരെ പറ്റിയുള്ള ഒരു വലിയ രഹസ്യം പറയാനുള്ളത്. ഇവര്‍ക്ക് ലോകത്തെ ഏറ്റവും മാരകമായ ലഹരികളുടെ ഇടപാടുകള്‍ ഉണ്ട്... ഒരിക്കല്‍ അനുഭവിച്ചാല്‍ നമ്മള്‍ അടിമപ്പെട്ടുപോകുന്ന ഒരു ലഹരിക്കച്ചവടം. അത് സ്‌നേഹത്താല്‍ നമ്മെ പൊതിയലാണ്.
അതിന്റെ മൊത്ത കച്ചവടക്കാരാണ് ഇവര്‍.. ഒരിക്കല്‍ പെട്ടാല്‍ പിന്നെ പെട്ട്..

18 വര്‍ഷമായി ഞാനാ ലഹരിക്ക് അടിമയായിട്ട്...!
എന്റെ സര്‍വ്വീസ് കാലത്തിന്റെ ഭൂരിഭാഗവും ഞാന്‍ ഇവിടെ തന്നെ തീര്‍ത്ത്...!
ഈ ലഹരിയില്‍ നിന്ന് ഈയുള്ളവന് ഇനിയൊരു മോചനമുണ്ടോ എന്തോ.....?

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ

National
  •  4 days ago
No Image

വോട്ടറുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട്; കണ്ണൂരില്‍ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

Kerala
  •  4 days ago
No Image

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം: നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  4 days ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

സിബിഎസ്ഇ സ്‌കൂളുകളില്‍ ത്രിഭാഷാ പഠനം നിര്‍ബന്ധം; പുസ്തകം ഇല്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണം; കര്‍ശന നിര്‍ദേശവുമായി ബോര്‍ഡ്

National
  •  4 days ago
No Image

വാംഖഡെയിൽ തീപാറും; കണക്കുതീർക്കാൻ മുംബൈ, വിജയിക്കാനുറച്ച് കോലിയും സംഘവും; പോരാട്ടം ഞായറാഴ്ച

Cricket
  •  4 days ago
No Image

ചൂട് കനക്കുന്നു; പാലക്കാട് 40 ഡിഗ്രി, കൊല്ലത്ത് 39ഡിഗ്രി; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

അമ്പലപ്പുഴയിൽ നെഞ്ചിടിപ്പോടെ സിപിഎം; 'കൈ' കൊടുത്ത് ജി. സുധാകരൻ, വിജയമുറപ്പിച്ച് യുഡിഎഫ്

Kerala
  •  4 days ago
No Image

ഭർത്താവിനെ നാടുകടത്തി, പിന്നാലെ കാമുകനുമായി ചേർന്ന് കൊലപാതകം: 'ചരിത്രരേഖ' കൊലക്കേസിന്റെ ചുരുളഴിഞ്ഞു

crime
  •  4 days ago
No Image

വീണ്ടും ഒരു ചരിത്രനേട്ടത്തിനരികെ ക്രിസ്റ്റാനോ; ഹംദല്ലയുടെ റെക്കോർഡ് തകർക്കാൻ റൊണാൾഡോ ഇന്ന് ഇറങ്ങുന്നു

Football
  •  4 days ago