HOME
DETAILS

കോളേജ് വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍; ആര്‍എന്‍ രവിക്കെതിരെ പ്രതിഷേധം ശക്തം

  
Web Desk
April 13, 2025 | 1:53 PM

TN Governor RN Ravi Urges Students to Chant Jai Shri Ram Sparks Widespread Protests

ചെന്നൈ: മധുരയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന പരിപാടിക്കിടെ വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആഹ്വാനം ചെയ്ത തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി വിവാദത്തില്‍.

കോളേജ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന രവി വിദ്യാര്‍ത്ഥികളോടുള്ള തന്റെ പ്രസംഗം അവസാനിപ്പിക്കവെ വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗവര്‍ണറുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ ജെഎംഎച്ച് ഹസ്സന്‍ മൗലാന പറഞ്ഞു.  അദ്ദേഹം ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭാഷയിലാണ് സംസാരിച്ചതെന്നും ആര്‍എന്‍ രവി വഹിക്കുന്ന ഭരണഘടനാ പദവിക്ക് യോജിച്ചതല്ല ഇത്തരം പരാമര്‍ശങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവികളില്‍ ഒന്നാണ് ഗവര്‍ണര്‍ വഹിക്കുന്നത്. പക്ഷേ അദ്ദേഹം ഒരു മതനേതാവിനെപ്പോലെയാണ് സംസാരിക്കുന്നത്. അദ്ദേഹം ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രചാരകനായി മാറിയിരിക്കുന്നു,' വേലച്ചേരി എംഎല്‍എയായ ഹസന്‍ പറഞ്ഞു.

'തമിഴ്‌നാട് ഗവര്‍ണര്‍ ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണ്, അദ്ദേഹം ഒരു ആര്‍എസ്എസ് നേതാവിപ്പോലെ പെരുമാറുകയും അവരുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം വഹിക്കുന്ന സ്ഥാനം ഒരു ഭരണഘടനാ പദവിയാണ്, അതിനാല്‍ അദ്ദേഹം നിഷ്പക്ഷത പാലിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ക്ക് അനുമതി നിഷേധിച്ചതിന് സുപ്രീം കോടതി രവിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അതേസമയം, ശനിയാഴ്ച മധുരയിലെ കോളേജില്‍ നടത്തിയ പ്രസംഗത്തില്‍ ഗവര്‍ണര്‍ ഭരണകക്ഷിയായ ഡിഎംകെ സര്‍ക്കാരിന്റെ മുതിര്‍ന്ന നേതാക്കളുടെ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

'സര്‍ക്കാരിലെ ഉന്നത പദവി വഹിക്കുന്ന ഒരു വ്യക്തി സ്ത്രീകളോട് അശ്ലീലവും പരിഹാസപരവും നിന്ദ്യവുമായ ഭാഷ ഉപയോഗിക്കുന്നത് അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത്തരം പെരുമാറ്റം ഒരു പൊതുപ്രവര്‍ത്തകന് യോജിച്ചതല്ലെന്ന് മാത്രമല്ല, അത് തികച്ചും അസ്വീകാര്യവും ലജ്ജാകരവുമാണ്,' ഗവര്‍ണര്‍ പറഞ്ഞു.

Tamil Nadu Governor RN Ravi's call for college students to chant 'Jai Shri Ram' triggers political backlash and student protests across the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  5 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  5 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  5 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  5 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  5 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  5 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  5 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  5 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  5 days ago