HOME
DETAILS

കോളേജ് വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍; ആര്‍എന്‍ രവിക്കെതിരെ പ്രതിഷേധം ശക്തം

  
Web Desk
April 13, 2025 | 1:53 PM

TN Governor RN Ravi Urges Students to Chant Jai Shri Ram Sparks Widespread Protests

ചെന്നൈ: മധുരയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന പരിപാടിക്കിടെ വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആഹ്വാനം ചെയ്ത തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി വിവാദത്തില്‍.

കോളേജ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന രവി വിദ്യാര്‍ത്ഥികളോടുള്ള തന്റെ പ്രസംഗം അവസാനിപ്പിക്കവെ വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗവര്‍ണറുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ ജെഎംഎച്ച് ഹസ്സന്‍ മൗലാന പറഞ്ഞു.  അദ്ദേഹം ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭാഷയിലാണ് സംസാരിച്ചതെന്നും ആര്‍എന്‍ രവി വഹിക്കുന്ന ഭരണഘടനാ പദവിക്ക് യോജിച്ചതല്ല ഇത്തരം പരാമര്‍ശങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവികളില്‍ ഒന്നാണ് ഗവര്‍ണര്‍ വഹിക്കുന്നത്. പക്ഷേ അദ്ദേഹം ഒരു മതനേതാവിനെപ്പോലെയാണ് സംസാരിക്കുന്നത്. അദ്ദേഹം ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രചാരകനായി മാറിയിരിക്കുന്നു,' വേലച്ചേരി എംഎല്‍എയായ ഹസന്‍ പറഞ്ഞു.

'തമിഴ്‌നാട് ഗവര്‍ണര്‍ ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണ്, അദ്ദേഹം ഒരു ആര്‍എസ്എസ് നേതാവിപ്പോലെ പെരുമാറുകയും അവരുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം വഹിക്കുന്ന സ്ഥാനം ഒരു ഭരണഘടനാ പദവിയാണ്, അതിനാല്‍ അദ്ദേഹം നിഷ്പക്ഷത പാലിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ക്ക് അനുമതി നിഷേധിച്ചതിന് സുപ്രീം കോടതി രവിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അതേസമയം, ശനിയാഴ്ച മധുരയിലെ കോളേജില്‍ നടത്തിയ പ്രസംഗത്തില്‍ ഗവര്‍ണര്‍ ഭരണകക്ഷിയായ ഡിഎംകെ സര്‍ക്കാരിന്റെ മുതിര്‍ന്ന നേതാക്കളുടെ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

'സര്‍ക്കാരിലെ ഉന്നത പദവി വഹിക്കുന്ന ഒരു വ്യക്തി സ്ത്രീകളോട് അശ്ലീലവും പരിഹാസപരവും നിന്ദ്യവുമായ ഭാഷ ഉപയോഗിക്കുന്നത് അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത്തരം പെരുമാറ്റം ഒരു പൊതുപ്രവര്‍ത്തകന് യോജിച്ചതല്ലെന്ന് മാത്രമല്ല, അത് തികച്ചും അസ്വീകാര്യവും ലജ്ജാകരവുമാണ്,' ഗവര്‍ണര്‍ പറഞ്ഞു.

Tamil Nadu Governor RN Ravi's call for college students to chant 'Jai Shri Ram' triggers political backlash and student protests across the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണോ യുഗം തീർന്നു, ടിക്കറ്റ് വിപണിയും തകർന്നു! പോർച്ചുഗലിന്റെ പതനത്തോടെ ലോകകപ്പ് ടിക്കറ്റ് നിരക്കുകളിൽ വൻ ഇടിവ്

Football
  •  2 days ago
No Image

"പിതാവിന്റെ രക്തത്തിന് പകരം ചോദിച്ചിരിക്കും"; പ്രതികാരം ഇറാൻ ജനതയുടെ ദൃഢനിശ്ചയമെന്ന് മകൻ മുജ്തബ ഖാംനഈ

International
  •  2 days ago
No Image

എംബാപ്പെയെ മറികടക്കാൻ മെസ്സി; ലോകകപ്പിലെ ചരിത്ര നേട്ടത്തിന് അർജന്റീനൻ നായകന് ഇനി ഇരട്ട ഗോളിന്റെ ദൂരം മാത്രം

Football
  •  2 days ago
No Image

ബാലുശ്ശേരി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് റാഗിങ്; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

ക്ലാസ് മുറിയില്‍ മദ്യപിച്ച് കിടന്ന ഹെഡ് മാസ്റ്റര്‍ക്ക് സസ്പെൻഷൻ; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നടപടി

National
  •  2 days ago
No Image

മുംബൈയെ ഞെട്ടിച്ച് ക്രൈംബ്രാഞ്ച് റെയ്ഡ്; അധോലോക നായകന്റെ വീട്ടിൽ നിന്ന് 5 കോടിയും ആയുധശേഖരവും പിടിച്ചെടുത്തു

National
  •  2 days ago
No Image

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പുകമ്പി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു: തമിഴ്‌നാട്ടില്‍ നാല് മരണം

Kerala
  •  2 days ago
No Image

എസ്കോബാർ ഓർമ്മകൾ ഉണർത്തി കൊളംബിയൻ ഫുട്ബോളിൽ വീണ്ടും വധഭീഷണി; പിഴച്ച ഷോട്ടിന് വില താരത്തിന്റെ ജീവനോ?

Football
  •  2 days ago
No Image

അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവം; രണ്ട് ഡോക്ടര്‍മാരേ കൂടി പ്രതിചേര്‍ക്കും

Kerala
  •  2 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍: എം.ഡി.എം.എയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍; 5.6 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

Kerala
  •  2 days ago