HOME
DETAILS

കോളേജ് വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍; ആര്‍എന്‍ രവിക്കെതിരെ പ്രതിഷേധം ശക്തം

  
Web Desk
April 13, 2025 | 1:53 PM

TN Governor RN Ravi Urges Students to Chant Jai Shri Ram Sparks Widespread Protests

ചെന്നൈ: മധുരയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന പരിപാടിക്കിടെ വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആഹ്വാനം ചെയ്ത തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി വിവാദത്തില്‍.

കോളേജ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന രവി വിദ്യാര്‍ത്ഥികളോടുള്ള തന്റെ പ്രസംഗം അവസാനിപ്പിക്കവെ വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗവര്‍ണറുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ ജെഎംഎച്ച് ഹസ്സന്‍ മൗലാന പറഞ്ഞു.  അദ്ദേഹം ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭാഷയിലാണ് സംസാരിച്ചതെന്നും ആര്‍എന്‍ രവി വഹിക്കുന്ന ഭരണഘടനാ പദവിക്ക് യോജിച്ചതല്ല ഇത്തരം പരാമര്‍ശങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവികളില്‍ ഒന്നാണ് ഗവര്‍ണര്‍ വഹിക്കുന്നത്. പക്ഷേ അദ്ദേഹം ഒരു മതനേതാവിനെപ്പോലെയാണ് സംസാരിക്കുന്നത്. അദ്ദേഹം ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രചാരകനായി മാറിയിരിക്കുന്നു,' വേലച്ചേരി എംഎല്‍എയായ ഹസന്‍ പറഞ്ഞു.

'തമിഴ്‌നാട് ഗവര്‍ണര്‍ ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണ്, അദ്ദേഹം ഒരു ആര്‍എസ്എസ് നേതാവിപ്പോലെ പെരുമാറുകയും അവരുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം വഹിക്കുന്ന സ്ഥാനം ഒരു ഭരണഘടനാ പദവിയാണ്, അതിനാല്‍ അദ്ദേഹം നിഷ്പക്ഷത പാലിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ക്ക് അനുമതി നിഷേധിച്ചതിന് സുപ്രീം കോടതി രവിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അതേസമയം, ശനിയാഴ്ച മധുരയിലെ കോളേജില്‍ നടത്തിയ പ്രസംഗത്തില്‍ ഗവര്‍ണര്‍ ഭരണകക്ഷിയായ ഡിഎംകെ സര്‍ക്കാരിന്റെ മുതിര്‍ന്ന നേതാക്കളുടെ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

'സര്‍ക്കാരിലെ ഉന്നത പദവി വഹിക്കുന്ന ഒരു വ്യക്തി സ്ത്രീകളോട് അശ്ലീലവും പരിഹാസപരവും നിന്ദ്യവുമായ ഭാഷ ഉപയോഗിക്കുന്നത് അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത്തരം പെരുമാറ്റം ഒരു പൊതുപ്രവര്‍ത്തകന് യോജിച്ചതല്ലെന്ന് മാത്രമല്ല, അത് തികച്ചും അസ്വീകാര്യവും ലജ്ജാകരവുമാണ്,' ഗവര്‍ണര്‍ പറഞ്ഞു.

Tamil Nadu Governor RN Ravi's call for college students to chant 'Jai Shri Ram' triggers political backlash and student protests across the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്കായി പ്രത്യേക ഈദ് നമസ്‌കാര കേന്ദ്രങ്ങളുമായി ബഹ്‌റൈൻ;  ബലിപെരുന്നാൾ നമസ്‌കാരം ബുധനാഴ്ച രാവിലെ 5.05ന്

bahrain
  •  4 days ago
No Image

സഖ്യകക്ഷികളെ ആശ്രയിക്കുന്നത് നിർത്തണം; ഡി.എം.കെ സ്വന്തം നിലയിൽ ശക്തിപ്പെടണമെന്ന് കനിമൊഴി

National
  •  4 days ago
No Image

ബലിപെരുന്നാൾ: 230 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് അജ്മാൻ  ഭരണാധികാരി

uae
  •  4 days ago
No Image

സെഞ്ചുറിക്ക് തൊട്ടരികെ വീണ്ടും അപൂർവ്വ ശാപം; ക്രിക്കറ്റ് ലോകത്തെ വിചിത്ര റെക്കോർഡുമായി മിച്ചൽ മാർഷ് ചരിത്രത്തിലേക്ക്

Cricket
  •  4 days ago
No Image

മിന്നൽ സ്റ്റംപിങ്, വിരൽ ചൂണ്ടൽ, ഒടുവിൽ ഇൻസ്റ്റഗ്രാമിലെ ആ കെട്ടിപ്പിടുത്തവും; സഞ്ജു-ക്ലാസൻ വാക്പോരിന്റെ ക്ലൈമാക്സ് ഇങ്ങനെ!

Cricket
  •  4 days ago
No Image

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളില്‍ ക്രമീകരണം; സലാല റൂട്ട് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

oman
  •  4 days ago
No Image

ഈ നാണക്കേട് ചരിത്രത്തിൽ ആദ്യം; പാകിസ്താനെ തകർത്തുതരിപ്പണമാക്കി ബംഗ്ലാദേശ്, തകർപ്പൻ ജയത്തോടെ ഇന്ത്യയ്ക്കും മുകളിൽ!

Cricket
  •  4 days ago
No Image

പൊലിസിന് നേരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: സി.പി.എം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ; ആറുമാസത്തിനിടെ പുറത്തിറങ്ങുന്നത് മൂന്നാം തവണ

Kerala
  •  4 days ago
No Image

ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

oman
  •  4 days ago
No Image

അവന് കളിക്കളത്തിൽ മരണമില്ല;മൈതാനമൊഴിഞ്ഞിട്ടും മനസ്സൊഴിയാതെ ജോട്ട... 27+1 പോർച്ചുഗൽ ലോകകപ്പ് സ്ക്വാഡിലെ വിങ്ങുന്ന ഓർമ; In-Depth Story

Football
  •  4 days ago