HOME
DETAILS

കോളേജ് വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍; ആര്‍എന്‍ രവിക്കെതിരെ പ്രതിഷേധം ശക്തം

  
Web Desk
April 13, 2025 | 1:53 PM

TN Governor RN Ravi Urges Students to Chant Jai Shri Ram Sparks Widespread Protests

ചെന്നൈ: മധുരയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന പരിപാടിക്കിടെ വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആഹ്വാനം ചെയ്ത തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി വിവാദത്തില്‍.

കോളേജ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന രവി വിദ്യാര്‍ത്ഥികളോടുള്ള തന്റെ പ്രസംഗം അവസാനിപ്പിക്കവെ വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗവര്‍ണറുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ ജെഎംഎച്ച് ഹസ്സന്‍ മൗലാന പറഞ്ഞു.  അദ്ദേഹം ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭാഷയിലാണ് സംസാരിച്ചതെന്നും ആര്‍എന്‍ രവി വഹിക്കുന്ന ഭരണഘടനാ പദവിക്ക് യോജിച്ചതല്ല ഇത്തരം പരാമര്‍ശങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവികളില്‍ ഒന്നാണ് ഗവര്‍ണര്‍ വഹിക്കുന്നത്. പക്ഷേ അദ്ദേഹം ഒരു മതനേതാവിനെപ്പോലെയാണ് സംസാരിക്കുന്നത്. അദ്ദേഹം ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രചാരകനായി മാറിയിരിക്കുന്നു,' വേലച്ചേരി എംഎല്‍എയായ ഹസന്‍ പറഞ്ഞു.

'തമിഴ്‌നാട് ഗവര്‍ണര്‍ ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണ്, അദ്ദേഹം ഒരു ആര്‍എസ്എസ് നേതാവിപ്പോലെ പെരുമാറുകയും അവരുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം വഹിക്കുന്ന സ്ഥാനം ഒരു ഭരണഘടനാ പദവിയാണ്, അതിനാല്‍ അദ്ദേഹം നിഷ്പക്ഷത പാലിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ക്ക് അനുമതി നിഷേധിച്ചതിന് സുപ്രീം കോടതി രവിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അതേസമയം, ശനിയാഴ്ച മധുരയിലെ കോളേജില്‍ നടത്തിയ പ്രസംഗത്തില്‍ ഗവര്‍ണര്‍ ഭരണകക്ഷിയായ ഡിഎംകെ സര്‍ക്കാരിന്റെ മുതിര്‍ന്ന നേതാക്കളുടെ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

'സര്‍ക്കാരിലെ ഉന്നത പദവി വഹിക്കുന്ന ഒരു വ്യക്തി സ്ത്രീകളോട് അശ്ലീലവും പരിഹാസപരവും നിന്ദ്യവുമായ ഭാഷ ഉപയോഗിക്കുന്നത് അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത്തരം പെരുമാറ്റം ഒരു പൊതുപ്രവര്‍ത്തകന് യോജിച്ചതല്ലെന്ന് മാത്രമല്ല, അത് തികച്ചും അസ്വീകാര്യവും ലജ്ജാകരവുമാണ്,' ഗവര്‍ണര്‍ പറഞ്ഞു.

Tamil Nadu Governor RN Ravi's call for college students to chant 'Jai Shri Ram' triggers political backlash and student protests across the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപി: മുസ്‌ലിം കോളനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ; പി.എം ആവാസ് യോജനപദ്ധതി പ്രകാരമുള്ള വീടുകളും പൊളിക്കുന്നു

National
  •  7 days ago
No Image

കുവൈത്തില്‍ സഹില്‍ ആപ്പ് വഴി എന്‍ട്രി- എക്‌സിറ്റ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിങ്ങനെ

Kuwait
  •  7 days ago
No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  7 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  7 days ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പ്: കേവല ഭൂരിപക്ഷം കടന്ന് എന്‍.ഡി.എ

National
  •  7 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  7 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  7 days ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  7 days ago
No Image

ബിഹാറില്‍ അല്‍പ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും

National
  •  7 days ago
No Image

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; എസ്.ഐ.ആർ നിർത്തിവയ്ക്കണം,സർക്കാർ ഹൈക്കോടതിയിൽ

Kerala
  •  7 days ago