HOME
DETAILS

ബലൂചിസ്ഥാനിൽ ഐഇഡി സ്ഫോടനം: 10 പാക് അർദ്ധസൈനികർ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി

  
April 26, 2025 | 2:42 AM

IED Blast in Balochistan 10 Pakistani Paramilitary Soldiers Killed Baloch Liberation Army Claims Responsibility

 

ക്വറ്റ: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വെള്ളിയാഴ്ച നടന്ന റിമോട്ട് കൺട്രോൾ ഐഇഡി ആക്രമണത്തിൽ 10 പാകിസ്താൻ അർദ്ധസൈനികർ കൊല്ലപ്പെട്ടു. ക്വെറ്റയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള മാർഗറ്റ് ചൗക്കിയിൽ സുരക്ഷാ വാഹനത്തിന് നേരെ നടന്ന ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. പാകിസ്താൻ സൈന്യത്തിനെതിരെ തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി തുടരുമെന്നും ബിഎൽഎ പ്രസ്താവനയിൽ വ്യക്തമാക്കി.

ആക്രമണത്തിൽ സുബേദാർ ഷെഹ്‌സാദ് അമീൻ, നായിബ് സുബേദാർ അബ്ബാസ്, സിപോയ് ഖലീൽ, സിപോയ് സാഹിദ്, സിപോയ് ഖുറം സലീം തുടങ്ങിയവർ കൊല്ലപ്പെട്ടതായി ബിഎൽഎ അറിയിച്ചു. അധിനിവേശ ശത്രുസൈന്യത്തിനെതിരായ ഞങ്ങളുടെ പോരാട്ടം തുടരും," ബിഎൽഎ പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാനിസ്ഥാനും ഇറാനും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാനിൽ സമീപ വർഷങ്ങളിൽ അക്രമസംഭവങ്ങൾ വർധിച്ചിട്ടുണ്ട്. മേഖലയിലെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യപ്പെടുന്നുവെന്ന് ആരോപിച്ച് വിഘടനവാദ ഗ്രൂപ്പുകൾ പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ പോരാട്ടം ശക്തമാക്കിയതാണ് അക്രമം വർധിക്കാൻ കാരണം.

കഴിഞ്ഞ ദിവസം ബലൂചിസ്ഥാനിലെ കലാട്ടിൽ വാഹനത്തിന് നേരെ ബോംബ് ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച മാസുങ് ജില്ലയിലെ തീരി പ്രദേശത്ത് പോളിയോ വാക്സിനേഷൻ സംഘത്തിന് കാവൽ നിന്ന രണ്ട് ലെവീസ് ഉദ്യോഗസ്ഥരെ മുഖംമൂടി ധരിച്ച തോക്കുധാരികൾ വെടിവെച്ച് കൊന്നു. മാർച്ചിൽ ജാഫർ എക്സ്പ്രസ് ട്രെയിൻ ക്വറ്റയിൽ നിന്ന് 160 കിലോമീറ്റർ അകലെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാളം തെറ്റിച്ച് തട്ടിക്കൊണ്ടുപോയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. 2019ൽ അമേരിക്ക ബിഎൽഎയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ബലൂചിസ്ഥാനിലെ അക്രമസംഭവങ്ങൾ മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾ വീണ്ടും ഉയർത്തിക്കാട്ടുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറ്റും മഴയും തുടരും: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ പ്രളയ സാധ്യതയെന്ന് NCM

Saudi-arabia
  •  a day ago
No Image

ഇന്ത്യയുടെ A+ കാറ്റഗറിയിലേക്ക് സൂപ്പർതാരം; നിർണായക തീരുമാനവുമായി ബിസിസിഐ

Cricket
  •  a day ago
No Image

ദേശീയ പണിമുടക്ക് വിമാനത്താവളങ്ങളെ ബാധിച്ചു: ഈ ന​ഗരത്തിലേക്കുള്ള സർവിസുകൾ റദ്ദാക്കി എത്തിഹാദ് എയർവേയ്സ്

uae
  •  a day ago
No Image

ചരിത്ര വിജയമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍; ഭരണവിരുദ്ധ വികാരമെന്ന് യു.ഡി.എഫ്, ആത്മവിശ്വാസം കൈവിടാതെ ഇരുമുന്നണികളും

Kerala
  •  a day ago
No Image

മെസി ഇന്ത്യയിലേക്ക് വരുന്നു; 'ഗോട്ട് ടൂര്‍' പരിപാടിയില്‍ പങ്കെടുക്കും, മോദിയെ കാണും - നാല് നഗരങ്ങളിലെ പരിപാടികള്‍

National
  •  a day ago
No Image

വോട്ട് ചെയ്യാൻ രാഹുലെത്തുമോ? എത്തുമെന്ന് പ്രാദേശിക നേതാക്കൾ; ബിജെപി-ഡിവൈഎഫ്ഐ പ്രതിഷേധത്തിന് സാധ്യത; സുരക്ഷ വർധിപ്പിച്ചു

Kerala
  •  a day ago
No Image

ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നേട്ടം കണ്മുന്നിൽ

Cricket
  •  a day ago
No Image

സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിക്കും

National
  •  a day ago
No Image

രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട നിര; മെഷീന്‍ തകരാര്‍, പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു

Kerala
  •  a day ago
No Image

ലൈംഗിക വൈകൃത കുറ്റവാളികളെ 'വെല്‍ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  a day ago